ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രകാശ് തമ്പിയെക്കുറിച്ചും വിഷ്ണുവിനെക്കുറിച്ചും പൂന്തോട്ടം ആശുപത്രിയെക്കുറിച്ചും ഞങ്ങൾ നൽകിയ മുന്നറിയിപ്പുകൾ ബാലഭാസ്ക്കർ അവഗണിച്ചതാണ് ബാലുവിന്റെ മരണത്തിനു കാരണമായതെന്ന് ബാലഭാസ്ക്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് പറഞ്ഞു. ബാലുവിന് മാത്രമല്ല സംഗീത രംഗത്തുള്ള മുഴുവൻ ആളുകൾക്കും ബാലുവിന്റെ മരണം ഒരു മുന്നറിയിപ്പാകണമെന്നും ഉണ്ണി പറഞ്ഞു. സംഗീത പരിപാടികൾ കോർഡിനെറ്റ് ചെയ്യുന്ന കാര്യത്തിൽ ട്രൂപ്പിലെ മാനേജർമാരെയും സ്റ്റാഫിനെയും തിരഞ്ഞടുക്കുന്ന കാര്യത്തിൽ ആളുകളോട് ഇടപഴകുന്ന കാര്യങ്ങളിൽ എല്ലാം ബാലഭാസ്കറിന്റെ മരണം ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മരണത്തിൽ നിന്നും സംഗീതജ്ഞർ, കലാകാരന്മാർ എല്ലാം ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്- ഉണ്ണി പറഞ്ഞു.
ബാലഭാസ്കറെ സംബന്ധിച്ച് വരുന്ന വാർത്തകൾ പലതും വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ വീട്ടിൽ നിന്നും ബാലു ഒരിക്കലൂം അകന്നു നിന്നിട്ടില്ല. ബാലു വീട്ടിൽ നിന്നും അകന്നു എന്ന രീതിയിൽ ഒട്ടുവളരെ വാർത്തകൾ വന്നു. വിവാഹ സമയത്ത് ഞങ്ങൾക്ക് ബാലുവിന്റെ തീരുമാനത്തോട് എതിർപ്പ് ഉണ്ടായിരുന്നു. ആ സമയം വിവാഹപ്രായമായിരുന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ വിവാഹിതരാകുന്നത്. ആ സമയത്ത് ബാലു വീട്ടിൽ നിന്നും അകന്നു നിന്നിരുന്നു. പക്ഷെ ആ അകൽച്ച താമസിയാതെ തന്നെ മാറി.
ഞങ്ങളുടെ ഒരേ ഒരു മകനെ വിവാഹത്തിന്റെ പേരിൽ റോഡിലേക്ക് തള്ളിക്കളയാൻ കഴിയില്ലല്ലോ. തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും ബാലു വീട്ടിൽ വന്നിരുന്നു. എന്റെ അസുഖ ശേഷം ആ വരവ് പതിവുള്ള കാര്യവുമായിരുന്നു. അതിനു മുൻപ് ഞാനും അവന്റെ വീട്ടിൽ പോകുമായിരുന്നു. ഞങ്ങൾ തമ്മിൽ അകൽച്ചയുണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളെ അകറ്റാൻ ചിലർ ശ്രമിച്ചിരുന്നു. പൂന്തോട്ടത്തിലെ ലത സ്ത്രീയാണ് അതിനു ചരട് വലിച്ചത്. അവർ ഞങ്ങളെയും ബാലുവിനെയും പരമാവധി അകറ്റാൻ ശ്രമിച്ചിരുന്നു.
ലത പ്രസ് മീറ്റിൽ പറഞ്ഞത്. ബാലുവിന് സ്നേഹം വീട്ടിൽ നിന്നും കിട്ടുമായിരുന്നില്ല എന്നാണ്. ബാലുവിന് സ്നേഹം ഞങ്ങളാണ് കൊടുത്തിരുന്നത്. അതിനാലാണ് ബാലു ഞങ്ങളുമായി ഒട്ടിനിന്നത് എന്നാണ് ലത പറഞ്ഞത്. അവർ ലേഹ്യവും കഷായവും എല്ലാം വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന കാര്യം ഞങ്ങൾ അപ്പോഴാണ് അറിഞ്ഞത്. കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെയാണ്. എന്താണ് അതിനു പിന്നിലുള്ള മാജിക് എന്ന് ഞങ്ങൾക്ക് അറിയില്ല. മരിച്ചതിനു ശേഷം അറുപത് ദിവസത്തോളം ഈ ലത ലക്ഷ്മിയുടെ കൂടെയായിരുന്നു. ഈ സ്ത്രീ എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന് ഒരു ദിവസം ഞാൻ ദേഷ്യപ്പെട്ടു ചോദിച്ചു. ഇതവർക്ക് ഇഷ്ടമായില്ല. അതിന്റെ പേരിൽ വഴക്കൊക്കെ ഉണ്ടായിരുന്നു. കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിലുണ്ടായിരുന്നത്-ഉണ്ണി പറയുന്നു.
ഇപ്പോൾ ബാലുവിന്റെ മരണം വിവാദമായിരിക്കെ ലക്ഷ്മിയെയാണ് അവർ മുന്നിലിടുന്നത്. ഞങ്ങൾ കാശ് ഒന്നും കൊടുക്കാനില്ല. വാങ്ങിയ കാശ് തിരികെ നൽകിയിട്ടുണ്ട്. ലക്ഷ്മിയോട് ചോദിക്കൂ എന്നാണ് പറയുന്നത്. ലക്ഷ്മിയെ ശുശ്രൂഷിക്കാനാണ് ഞാൻ അറുപത് ദിവസം അവിടെ പോയി നിന്നത്. ഞാൻ ചെന്ന് അവിടെ ചെന്ന് വഴക്കുപറഞ്ഞു ലതയെ ഇറക്കിവിട്ടു എന്നാണ് പറഞ്ഞത്. അതിൽ എന്ത് സത്യമുണ്ട്. ഞാൻ ഇറക്കി വിടാൻ പറഞ്ഞാൽ അവർ ലതയെ ഇറക്കിവിടുമോ? ഈ സ്ത്രീ എന്തിനു അവിടെ നിൽക്കുന്നു എന്ന് ഞാൻ ചോദിച്ചു എന്ന് പറഞ്ഞത് സത്യമാണ്. കാരണം ബാലുവിന്റെ മരണത്തിനു ഉത്തരവാദി പൂന്തോട്ടം കുടുംബമാണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുകയാണ്. ഈ ഒരവസ്ഥയിൽ അവർ ലക്ഷ്മിയെ പരിചരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചത് ശരിയല്ലേ? ഇത്ര വലിയ ഫ്രണ്ട്ഷിപ്പ് ആണെങ്കിലും ഇത്ര ദീർഘമായ കാലയളവിൽ ഇങ്ങിനെ നിൽക്കുമോ? ഈ ചോദ്യവും എന്റെ മുന്നിലുണ്ടായിരുന്നു. ഒരു ക്വാളിഫൈഡ് നഴ്സ് ഉണ്ട്. ജോലിക്കാരുണ്ട്. പിന്നെ എന്തിനാണ് ലത പോലെ ഒരാൾ പരിചരണത്തിന് ആവശ്യമായി വരുന്നത്. ലക്ഷ്മിക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞാൻ അവിടെ നിന്നു പോയതിൽ. പിന്നെ ബാലുവിന്റെ അച്ഛൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ലക്ഷ്മിയുടെ വീട്ടിൽ നിന്നും പോയത് എന്നാണ് ലത പറഞ്ഞത്.
പിന്നെ ഞങ്ങൾ ലക്ഷ്മിയുടെ വീട്ടിൽ പോകുന്നത് നിർത്തി. എന്തിനാണ് പോകുന്നത് എന്ന ചോദ്യമാണ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. എന്റെ മകൻ തിരിച്ചു വരില്ല. പിന്നെ എന്തിനു ലക്ഷ്മിയുടെ വീട്ടിൽ പോകണം എന്നാണ് ഈ പ്രശ്നത്തിന് ശേഷം എന്റെ മുന്നിൽ ഉദിച്ച ചോദ്യം. നാല് സിസിടിവി ക്യാമറയാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്തിനാണ് ഇത്രയും സിസിടിവി ക്യാമറകൾ. ഈ ക്യാമറ പ്രകാശ് തമ്പിയുടെ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നതും പിന്നീട് വെളിയിൽ വന്ന കാര്യമാണ്. ഒരുപാട് ദുരൂഹതകൾ ഈ മരണവുമായി നിലനിൽക്കുന്നു. ആളുകൾ പണത്തിനു വേണ്ടി എന്തും ചെയ്യും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എന്റെ ബാലുമോന്റെ മരണം. പ്രകാശ് തമ്പിക്ക് ഒരുപാട് ശിങ്കിടികൾ ഉണ്ടായിരുന്നു. വിഷ്ണുവിന് ഒരുപാട് ശിങ്കിടികൾ ഉണ്ടായിരുന്നു. എല്ലാവരും കൂടെ എന്റെ കൊച്ചിനെ കൊന്നു-സി.കെ.ഉണ്ണി പറയുന്നു.
ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിയിലാണെന്നും മരണത്തെപ്പറ്റി ഒരുപാട് വാർത്തകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കർ അപകടത്തിൽപ്പെട്ട് ചികിൽസയിൽ കഴിഞ്ഞപ്പോഴുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി അനന്തപുരി ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍