Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലകൂടിയ ബൈക്കുകൾ നോട്ടമിട്ട ശേഷം മോഷണം നടത്താൻ സുഹൃത്തുക്കളുമായെത്തും; സാഹസികമായി അടിച്ചുമാറ്റിയ ലക്ഷത്തിന് മുകളിൽ വിലയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റടക്കം വിൽപന നടത്തിയത് വെറും ഇരുപതിനായിരം രൂപക്ക്; വെട്ടിപ്പിലൂടെ കിട്ടിയ പണവുമായി ആർഭാട ജീവിതം; 'സൗന്ദര്യ ബോധ'മുള്ളതിനാൽ ബ്യൂട്ടിപാർലറിലെ സ്ഥിരം കസ്റ്റമർ; അറസ്റ്റിലായ 19കാരൻ മുക്താറിന്റെ ജീവിതമിങ്ങനെ

വിലകൂടിയ ബൈക്കുകൾ നോട്ടമിട്ട ശേഷം മോഷണം നടത്താൻ സുഹൃത്തുക്കളുമായെത്തും; സാഹസികമായി അടിച്ചുമാറ്റിയ ലക്ഷത്തിന് മുകളിൽ വിലയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റടക്കം വിൽപന നടത്തിയത് വെറും ഇരുപതിനായിരം രൂപക്ക്; വെട്ടിപ്പിലൂടെ കിട്ടിയ പണവുമായി ആർഭാട ജീവിതം; 'സൗന്ദര്യ ബോധ'മുള്ളതിനാൽ ബ്യൂട്ടിപാർലറിലെ സ്ഥിരം കസ്റ്റമർ; അറസ്റ്റിലായ 19കാരൻ മുക്താറിന്റെ ജീവിതമിങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തിയ തുച്ഛമായ പണത്തിന് വിൽപന നടത്തി ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന 19 വയസ്സുകാരൻ മലപ്പുറം തിരൂരിൽ അറസ്റ്റിൽ. തിരൂർ കൂട്ടായി വാടിക്കൽ സ്വദേശി അസ്സനാർ പുരക്കൽ മുക്താറിനെ(19)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും വിലപിടിപ്പുള്ള ബൈക്കുകളാണ് മുക്താർ സുഹൃത്തുക്കളോടൊപ്പം മോഷണം നടത്താറുള്ളത്. ഇത്തരത്തിൽ മോഷണം നടത്തിയ നാലു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കറിന്റെ യൂനിക്കോൺ മോട്ടോർ സൈക്കിൾ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റാന്റിനടുത്ത് നിർത്തിയിട്ടിരുന്ന സമീൻ സുൽത്താൻ എന്നാളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ് അഫ്സീർ എന്നാളുടെ പൾസർ മോട്ടോർ ബൈക്ക് എന്നിവ മോഷ്ടിച്ചു വിൽപ്പന നടത്തിയതായും പ്രതി സമ്മതിച്ചു.

തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വാഹനങ്ങൾ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂർ എസ്‌ഐ.ജിനേഷ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകൾ തീരദേശ മേഖലയായ കൂട്ടായിയിലാണ് വിൽപന നടത്താറുള്ളത്. വണ്ടിയുടെ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ചെറിയ തുകക്കാണ് കച്ചവടമുറപ്പിക്കുക. ഈ നാലു വാഹനങ്ങളും, ചെറിയ തുകക്കാണ് പ്രതികൾ വിൽപന നടത്തിയത്.

ഇതിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുപതിനായിരം രൂപക്കും, പൾസർ മോട്ടോർ ബൈക്ക് പതിനയ്യായിരം രൂപക്കുമാണ് വിൽപന നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കാര്യമായ വിലപേശലില്ലാതെ വിൽപന നടത്തുകയാണ് പതിവ്. ലഭിക്കുന്ന പണവുമായി ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികമായി അത്ര മോശമല്ലാത്ത കുടുംബ സാഹചര്യമായിട്ടുകൂടി ആർഭാട ജീവിതത്തിന് വേണ്ടി മാത്രം മോഷണം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതി സ്ഥിരം ബ്യൂട്ടി പാർലറിന് കസ്റ്റമാറാണെന്നും, തലമുടി സ്ട്രൈറ്റ് ചെയ്യാൻ തന്നെ ഇടക്കിടെ ബ്യൂട്ടി പാർലറിൽ പോകാറുള്ളതായും പ്രതി മൊഴി നൽകിയിട്ടുണ്ട്, ഇതിന് പുറമെ സൗന്ദര വർധനവിനുവേണ്ടിയുള്ള പല ട്രീറ്റ്മെന്റുകളും ചെയ്തിട്ടുണ്ട്, പിന്നീട് ബാക്കി വരുന്ന പണവുമായി ബൈക്കിൽ ചുറ്റിക്കറങ്ങിയുള്ള ജീവിതമാണു നയിക്കാറുള്ളത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകൾ മാത്രമെ മോഷ്ടിക്കൂ.

തീരമേഖലയിൽ കൗമാരപ്രായക്കാർ രേഖകളില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരൂർ ഡി.വൈ.എസ്‌പി.ബിജു ഭാസക്കറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സിഐ. പത്മരാജൻ, എസ്‌ഐ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.തുടർന്ന് ആഴ്ചകളോളം നടത്തിയ അന്വേഷണം മുക്താറിൽ ചെന്നെത്തുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുകയായിരുന്നുവെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ താൻ സുഹൃത്തുക്കളുമായി ചേർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച വിവരം സമ്മതിക്കുകയായിരുന്നു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കർ എന്നാളുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന യൂനിക്കോൺ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റും, തിരൂരങ്ങാടി മമ്പുറം റോഡിലുള്ള പള്ളിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സമീൻ സുൽത്താന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റും വെന്നിയൂർ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ്അഫ്‌സീറിന്റെ പൾസർ മോട്ടോർ സൈക്കിളും മോഷ്ടിച്ചതായി മുക്താർ സമ്മതിച്ചു.

കേസിലുൾപ്പെട്ട നാലു ബൈക്കുകളും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.. ഈ കേസിൽ വരുംദിവസങ്ങളിൽ കൂടതൽ അറസ്റ്റുണ്ടാകും.സിഐയെയും എസ്‌ഐയെയും കൂടാതെ പൊലീസ് സംഘത്തിൽ അഡീഷനൽ എസ്‌ഐ ജഗദീഷ്, എഎസ്‌ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയപ്രകാശ്, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സാബു, അഭിമന്യു, സജി അലോഷ്യസ്, പങ്കജ് എന്നിവരാണ് ഉണ്ടായിരുന്നത്. മുക്താറിനെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP