നിപക്ക് പിന്നാലെ വീണ്ടും ഡിഫ്തീരിയ ഭീതി; മലപ്പുറം എടപ്പാളിൽ ആറുവയസുകാരിയുടെ മരണം ഡിഫ്തീരിയ ബാധിച്ചെന്ന് പ്രാഥമിക നിഗമനം; ഔദ്യോഗിക സ്ഥിരീകരണത്തിന് പരിശോധനക്കയച്ചു, കുട്ടിക്ക് ഡിഫ്തീരിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ; വാക്സിനഷൻ എടുത്തിരുന്നില്ലെന്നും വിവരം; വാക്സിനേഷനും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടും കൃത്യസമയത്ത് കുത്തിവെപ്പെടുക്കാതെ മുഖം തിരിക്കുന്നതിൽ ആശങ്കയോടെ ആരോഗ്യവകുപ്പ്
ജംഷാദ് മലപ്പുറം
മലപ്പുറം: എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്. മരണം ഡിഫ്ത്തീരിയ മൂലമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അസുഖ ലക്ഷണങ്ങൾ കാണിച്ചിരുന്നതായാണ് ഡോക്ടർമാർ പറയുന്നത്. ഡിഫ്ത്തീരിയയാണോ എന്ന് സ്ഥിരീകരിക്കാൻ രണ്ടു ദിവസമെടുക്കുമെന്നും പരിശോധനക്കയച്ചിട്ടുണ്ടെന്നും മലപ്പുറം ഡി.എം.ഒ ഡോ. സക്കീന പറഞ്ഞു.
അതേ സമയം കുട്ടിക്ക് വാക്സിനേഷൻ എടുത്തിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്ത കുട്ടികളിൽ വേഗത്തിൽ പിടിപെടുന്ന അസുഖം രണ്ടുവർഷം മുമ്പും മലപ്പുറത്തു റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റ നിർദ്ദേശ പ്രകാരം മലപ്പുറം അടക്കമുള്ള വാക്സിനേഷൻ എടുക്കൽ കുറവുള്ള ജില്ലകളിൽ പ്രത്യേക പദ്ധതി പ്രകാരം വാക്സിനേഷൻ ബോധവൽക്കരണവും വാക്സിനേഷൻ നൽകലും നടത്തിയിരുന്നു. മരണപ്പെട്ട കുഞ്ഞ് വാക്സിനേഷൻ എടുത്തിട്ടില്ലെന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
വായുവിൽക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ. കൊറെയിൻ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവെപ്പ് പൂർണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. പനി, തൊണ്ടവേദന, ആഹാരമിറക്കാൻ പ്രയാസം, കഴുത്തിൽ വീക്കം എന്നിവയാണ് ഡിഫ്ത്തീരിയയുടെ പ്രാരംഭ രോഗ ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായ ഭവിഷ്യത്തുകൾ ഉണ്ടാകുന്നതുമാണ് അസുഖം. കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തിൽ കലർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലെത്തി ഹൃദയം, മസ്തിഷ്കം, നാഡി ഞരമ്പുകൾ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകും.നേരത്തെ മുസ്ലിംമത സംഘടനകളായിരുന്നു വാക്സിനേഷൻ എടുക്കുന്നതിനെ എതിർത്തിരുന്നത്. പിന്നീട് മുസ്ലിംമത സംഘടനകൾ അനുകൂലമാകുകയും ചെയ്തു.
കൃത്യസമയത്ത് കുത്തിവെയ്പെടുക്കാത്തതാണ് ഡിഫ്തീരിയയ്ക്ക് കാരണമെന്ന് ആരോഗ്യസംഘം പറയുന്നു. രണ്ട് വയസ്സിനുള്ളിൽ കുട്ടികൾക്ക് നൽകേണ്ട അഞ്ച് കുത്തിവെയ്പുകളോട് മുഖംതിരിക്കുന്നതാണ് കാരണം.നേരത്തെ മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികളിൽ രോഗം പിടിപെട്ടതിനെതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരുന്നു.ഇന്ദ്രധനുസ് പദ്ധതിപ്രകാരമുള്ള ബോധവത്കരണ കാമ്പയിനുകളും നടത്തി. പ്രതിരോധകുത്തിവെയ്പെടുക്കാത്ത കുട്ടികളിലാണ് രോഗവും രോഗലക്ഷണങ്ങളുമുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ നേരത്തെ കണ്ടെത്തിയിരുന്നത്.
രണ്ടുവർഷം മുമ്പു നടന്ന കണക്കെടുപ്പിൽ മലപ്പുറം ജില്ലയിൽ കുത്തിവെയ്പ് പൂർണമായെടുക്കാത്ത 9904 കുട്ടികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടുവയസ്സിനിടെ നൽകേണ്ട അഞ്ചു വാക്സിനുകളിൽ ഒന്നുപോലും ലഭിക്കാത്ത 2171 കുട്ടികളും ഭാഗികമായിമാത്രം കുത്തിവെയ്പെടുത്ത 7733 കുട്ടികളുമാണുണ്ടായിരുന്നത്. പിന്നീട് ഇവരിലേക്കു വാക്സിനേഷൻ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു.
രോഗംപടരുന്നത് തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവർത്തനങ്ങളുമായി മാസങ്ങൾക്കുമുമ്പേ രംഗത്തിറങ്ങിയെങ്കിലും വാക്സിനുകളെ കുറച്ച് നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങൾ രോഗത്തെ പൂർണമായി ഒഴിവാക്കുന്നതിന് തടസ്സംസൃഷ്ടിച്ചിരുന്നത്. രണ്ടു വയസ്സിന് മുൻപ് നൽകേണ്ട കുത്തിവെയ്പെടുത്തില്ലെങ്കിൽ അഞ്ചുവയസ്സിൽ ഡി.ടി.പി. വാക്സിൻ നൽകി രോഗങ്ങളെ ചെറുക്കാം.ഇതും ചെയ്യാത്തവരിലാണ് അസുഖങ്ങൾ തിരിച്ചെത്തുന്നത്.
അഞ്ചുവയസ്സിന് മുകളിലുള്ളവർക്ക് ഡിഫ്ത്തീരിയ കണ്ടെത്തിയാൽ ടെറ്റനസും ഡിഫ്ത്തീരിയയും ചെറുക്കുന്നതിനുള്ള ടി.ഡി. വാക്സിനാണ് ഇപ്പോൾ നൽകുന്നത്. രണ്ടുവയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും കുത്തിവെയ്പ് നൽകുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരംനടപ്പാക്കിയ മിഷൻ ഇന്ദ്രധനുസ്സ് ക്യാമ്പിനും മലപ്പുറത്തുകാരെ മാറ്റാനായില്ല. സംസ്ഥാനത്ത് കുത്തിവെയ്പെടുക്കാത്തതിൽ കൂടുതൽ കുട്ടികൾ മലപ്പുറത്താണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതി നടപ്പാക്കിയത്. നാലുമാസത്തെ പ്രവർത്തനങ്ങൾക്കു ശേഷവും കുത്തിവെയ്പെടുക്കാത്ത കുട്ടികളെ മുഴുവനും പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞില്ല. ഏപ്രിലിലാണ് മിഷൻ ഇന്ദ്രധനുസ് തുടങ്ങിയത്. 12,000ത്തിലധികം കുട്ടികളായിരുന്നു കുത്തിവെയ്പെടുക്കാൻ ബാക്കിയുണ്ടായിരുന്നത്.
അഞ്ചുപ്രധാന വാക്സിനുകളാണ് രണ്ടു വയസ്സിനിടെ നൽകേണ്ടത്. ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ബി.സി.ജി. വാക്സിൻ, തൊണ്ടമുള്ള് (ഡിഫ്ത്തീരിയ), വില്ലൻചുമ, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ്ിയുെ; ബി തുടങ്ങിയ അഞ്ചു പ്രധാനരോഗങ്ങൾ തടയുന്നതിനുള്ള പെന്റാ വാലന്റ് വാക്സിൻ, അഞ്ചാംപനിയ്ക്കെതിരെയുള്ള മീസിൽസ് വാക്സിൻ എന്നിവയാണിവ. ഇതിൽ പെന്റാവാലന്റ് മൂന്നു ഘട്ടങ്ങളായാണ് നൽകേണ്ടത്. വിദ്യാഭ്യാസമുള്ളവർപോലും കുത്തിവെയ്പിന്റെ കാര്യത്തിൽ പുറകോട്ടു മാറുന്നതാണ് മലപ്പുറം ജില്ലയിലെ അവസ്ഥ.
പ്രതിരോധ കുത്തിവെപ്പുകൾക്കുനേരെ മലപ്പുറം മുഖംതിരിഞ്ഞതിന്റെ ഇരയായിരുന്നു വെട്ടത്തൂർ അൻവാറുൽ ഹുദയിലെ മുഹമ്മദ് അമീറുദ്ദീൻ. അഞ്ചുവയസ്സിനു മുൻപുള്ള കുത്തിവെപ്പ് കൃത്യമായി എടുക്കാത്തതാണ് രണ്ടുവർഷം മുമ്പ് ഡിഫ്തീരിയ ബാധിച്ചുള്ള അമീറുദ്ദീന്റെ മരണത്തിനുകാരണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മരുന്നുകിട്ടാത്ത അസുഖമാണ് ഡിഫ്തീരിയ. ഇതുണ്ടാക്കുന്ന ബാക്ടീരിയകൾ ഹൃദയം, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെയും നാഡികളെയുമാണ് ബാധിക്കുന്നത്. ആന്റിസിറം കൊടുത്താലും പത്തിലൊരാൾ മരിക്കുമെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. പലരും വൈകിയാണ് രോഗം തിരിച്ചറിയുക. തൊണ്ടയിൽ പാട രൂപപ്പെട്ട് ശ്വാസംമുട്ടൽ വരികയാണ് ഇതിന്റെ പ്രധാനലക്ഷണം. പക്ഷേ, ആദ്യഘട്ടത്തിൽ ചികിത്സകിട്ടിയില്ലെങ്കിൽ ഈ പാടയിൽനിന്ന് പടരുന്ന വിഷം(ടോക്സിൻ) ആന്തരികാവയവങ്ങളെ ബാധിക്കും. ഹൃദയത്തെയാണ് ഇതു ബാധിക്കുക. ഒരാൾക്ക് ഡിഫ്തീരിയ പിടിപെട്ടാൽ അയാളുമായി ഇടപഴകുന്നവരിലേക്കു മുഴുവൻ രോഗമെത്താൻ സാധ്യതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാർവരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.എന്നാൽ ഇപ്പോൾ നൽകുന്ന വാക്സിനുകളിൽ ഭൂരിഭാഗവും ഇന്ത്യൻ നിർമ്മിതമാണ്. വാസ്തവം തിരിച്ചറിയാതെയാണ് പലരും ഒഴിഞ്ഞുമാറുന്നത്. ഇതിന് കൃത്യമായ ബോധവത്കരണ പരിപാടികളാണ് വേണ്ടതെന്നും ശരിയേതെന്ന് മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നു.
മലയാളത്തിൽ തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി ഒന്നു മുതൽ 5 വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോൾ പ്രതിരോധ വാക്സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നതുകൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽമാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചർത്തിലാണ് പെരുകുന്നത്.രോഗാണു ശരീരത്തിൽ പ്രവേശിച്ച് 26 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകും. ചെറിയ തോതിലുള്ള രോഗബാധ (തീവ്രത കുറഞ്ഞത്), മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ. കഠിനമായ രോഗബാധയുള്ളവരിൽ പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെത്തുടർന്ന് തൊണ്ടയിൽ വീക്കം ഉണ്ടാകുകയും ടോൺസിലുകളിലും തൊണ്ടയിലും ചാരനിറത്തിലുള്ള പാട ഉണ്ടാകുകയും ശ്വാസതടസ്സവും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും ഉണ്ടാക്കും, ചിലപ്പോൾ ഇത് സ്വനപേടകങ്ങളെയും ബാധിച്ച് വീക്കമുണ്ടാക്കി ശ്വാസതടസ്സവും ഉണ്ടാക്കും. തൊണ്ടയ്ക്കു പുറമേ നാസാദ്വാരങ്ങളിലും രോഗബാധയുടെ ഫലമായി പാടകൾ ഉണ്ടാകാം. ഇതോടൊപ്പം കഴുത്തിലെ ലസിക ഗ്രന്ഥികളിൽ വീക്കമുണ്ടാക്കി ശ്വാസതടസ്സവും ഉണ്ടാക്കാറുണ്ട്.
തൊണ്ടയിൽ പെരുകുന്ന രോഗാണുക്കൾ പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ രക്തത്തിലൂടെ തലച്ചോറ്, ഹൃദയം, കിഡ്നി, ഞരമ്പുകൾ ഇവിടങ്ങളിലെത്തി അവയുടെ പ്രവർത്തനവും തകരാറിലാക്കുന്നു. സാധാരണയായി ഡിഫ്തീരിയമൂലം മരണപ്പെടുന്നത് ഹൃദയത്തെയോ, തലച്ചോറിനെയോ ബാധിച്ചോ, ശ്വാസതടസ്സം, തളർച്ച മൂലമോ ആയിരിക്കും. ഡിഫ്തീരിയ ബാധിച്ചവരിൽ 510 ശതമാനം വരെ മരണപ്പെടാൻ സാധ്യതയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്