സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹമാണ് സ്വയം ഭോഗം; ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചനകൂടിയാണ് അത്; തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങളുടെ വിന്യാസത്തിലോ എണ്ണത്തിലോ പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ അടക്കമുള്ളവ ഓട്ടിസത്തിന് കാരണമാവും; സ്വയംഭോഗവും സ്വവർഗരതിയുമാണ് ഓട്ടിസത്തിന് കാരണമെന്ന് വ്യാജ പ്രചാരണം നടത്തുന്ന ഫാ.വാളമനാലിനെതിരെ ഡോ. അഗസ്റ്റസ് മോറിസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഓട്ടിസം എന്ന അവസ്ഥയുണ്ടാകുന്നത് എങ്ങനെയാണ്? സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിന്റെ അഭിപ്രായത്തിൽ അത് സ്വയംഭോഗവും സ്വവർഗ രതിയുമാണ്! ഈ രീതിയിലുള്ള അശാസ്ത്രീയ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ് ശാസ്ത്ര പ്രചാരകൻ ഡോ. അഗസ്റ്റസ് മോറിസ്. മനുഷ്യൻ എന്ന സാമൂഹ്യ ജീവി , തന്നിലേക്ക് മാത്രം ഉൾവലിയുന്ന ഒരവസ്ഥയാണ് ഓട്ടിസമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. 'സഹജീവിക്ക് ഒരപകടം പറ്റുമ്പോൾ നാം സഹായിക്കാൻ ഓടിച്ചെല്ലുന്നതിന്റെ കാരണം തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങൾ ആണ്. അതിന്റെ വിന്യാസത്തിലോ, എണ്ണത്തിലോ, പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ ഒരാളെ ഓട്ടിസ്റ്റിക്ക് ആക്കും. മറ്റെല്ലാവരിലും നിന്നും അകന്നുമാറി തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്ന അവസ്ഥ .'- ഇതല്ലാതെ സ്വയംഭോഗവും സ്വവർഗരതിയുമെന്നും ഓട്ടിസത്തിന് കാരണമാവില്ലെന്നും ഡോ മോറിസ് ചൂണ്ടിക്കാട്ടുന്നു.
ഡോ അഗസ്റ്റ്സ് മോറിസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്
പൗരോ 'ഹത്യ ''
( 1 ) സ്വയംഭോഗം -- സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹം. ഒരു തരത്തിൽ പറഞ്ഞാൽ അത് ' സ്വവർഗ്ഗ രതി '' യാണ്. ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചന. അത് ചെയ്യാറില്ല എന്നാരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ കള്ളം അല്ലെങ്കിൽ ലൈംഗിക അവയവങ്ങൾക്ക് എന്തോ തകരാറുണ്ട് . (ഏറെ പ്രായമായവർക്ക് ഇളവ്) അമിതമായ സ്വയംഭോഗം വൃഷണങ്ങളെ സാരമായി ബാധിക്കുമെന്ന് ഫോറൻസിക് ടെക്സ്റ്റ്ബുക്കിൽ എഴുതിയിട്ടുണ്ട് .
( 2 ) ബ്ലൂ ഫിലിം -- ശാസ്ത്രീയ കൗമാരലൈംഗികവിദ്യാഭ്യാസം കിട്ടാത്ത തലമുറകൾക്ക് ആകെയുള്ള ആശ്രയം. വട്ടത്തിനുള്ളിൽ A ചിഹ്നം ഉള്ള സിനിമകൾ, അശ്ളീല സാഹിത്യപുസ്തകങ്ങൾ, ബ്ലൂ ഫിലിമുകൾ & അയല്പക്കത്തെ ചേച്ചിയുടെ - ഓട്ടോറിക്ഷ ഓടിക്കുന്നയാളുടെ - ബന്ധുവിന്റെ ഒക്കെ വികലമായ ലൈംഗിക അറിവുകൾ'' etc etc ആണ് . സിനിമ എന്നത് REEL LIFE ആണെന്നും, യഥാർത്ഥ ജീവിതവുമായി REAL LIFE അതിന് ബന്ധമില്ല എന്ന പോളിസി ബ്ലൂഫിലിം കാണുമ്പോഴും സ്വീകരിക്കുക. പല സമയങ്ങളിൽ എടുത്ത ഷോട്ടുകൾ, എഡിറ്റിങ് കഴിഞ്ഞ് ദീർഘനേരം ആൺ -പെൺ ഇണചേരലായി കാണിക്കുമ്പോൾ, താന്താങ്ങളെ കൊണ്ട് ഇങ്ങനെ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന 'രതീഷ് ''മാർ, ഉയർന്ന കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു .
( 3 ) രതിയുടെ കാര്യത്തിൽ പെണ്ണുടൽ ഒരു മഹാസാഗരമാകുമ്പോൾ, ആണുടൽ അതിലേക്ക് വന്നുപതിക്കുന്ന ഒരു ചോല മാത്രം . ലൈംഗികതയിൽ സ്ത്രീകൾക്കുള്ള ഉയർന്ന സ്ഥാനം, പണ്ടും പുരുഷനെ വല്ലാതെ ഭയപ്പെടുത്തി. പുരുഷനാൽ വിരചിതമായ മതഗ്രന്ഥങ്ങൾ സ്ത്രീയെ തളയ്ക്കാനുള്ള ചങ്ങലകളായി പരിണമിച്ചു .
( 4 ) പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ ദേശാടനങ്ങൾ .മൂന്നാമത്തെ ആഴ്ചയുടെ തുടക്കം, ഭ്രൂണത്തിന്റെ മുതുക് വശത്ത് NEURAL GROOVE എന്ന പേരിൽ ഒരു കുഴി രൂപപ്പെടുന്നു. പിന്നീട് ചുറ്റിനും തടിപ്പുണ്ടായി അതൊരു നാളിയാകും NEURAL GROOVE. നാലാഴ്ച ആകുമ്പോൾ തല -വാൽ ഭാഗങ്ങളിലെ ദ്വാരങ്ങൾ അടയുന്നു. പിന്നീട് തലഭാഗത്തു നിന്നും മുകൾ ഭാഗത്തേക്കും വശങ്ങളിലേക്കും മുകുളങ്ങൾ വളരുന്നു. ഇതാണ് പിന്നീട് മസ്തിഷ്ക്കമായി മാറുന്നത്. ന്യൂറൽ ട്യൂബിന്റെ ഉള്ളിലെ 'മുളവിളയുംപാളി '' [ GERMINAL LAYER] യിൽ നിന്നും മിനിറ്റിൽ 2,50,000 നാഡീകോശങ്ങൾ ഉണ്ടാകുന്നു . അവ glial cells എന്നറിയപ്പെടുന്ന സഹായക കോശങ്ങൾ ഇട്ടുകൊടുക്കുന്ന റെയിൽ പാതയിലൂടെ [ GLIAL MONORAIL PATHWAY ] തങ്ങൾക്ക് പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചെന്നെത്തി ചേക്കേറുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. പലപ്പോഴും പല നാഡീകോശങ്ങളുടെയും യാത്ര ഇടയ്ക്ക് വച്ച് അവസാനിക്കുന്നു, നാഡീ രോഗങ്ങൾ ഉണ്ടാകുന്നു .
( 5 ) മനുഷ്യൻ എന്ന സാമൂഹ്യ ജീവി, തന്നിലേക്ക് മാത്രം ഉൾവലിയുന്ന ഒരവസ്ഥയാണ് ഓട്ടിസം. സഹജീവിക്ക് ഒരപകടം പറ്റുമ്പോൾ നാം സഹായിക്കാൻ ഓടിച്ചെല്ലുന്നതിന്റെ കാരണം തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങൾ ആണ്. അതിന്റെ വിന്യാസത്തിലോ ,എണ്ണത്തിലോ,പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ ഒരാളെ ഓട്ടിസ്റ്റിക്ക് ആക്കും. മറ്റെല്ലാവരിലും നിന്നും അകന്നുമാറി തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്ന അവസ്ഥ . ബ്ലൂ ഫിലിം വരുന്നതിനു മുൻപും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് . നേരത്തെ പറഞ്ഞ നാഡീ കോശങ്ങളുടെ ദേശാടങ്ങളിൽ വരുന്ന പിഴവുകൾ ഇതേപോലെയുള്ള അവസ്ഥകൾ സൃഷ്ടിക്കും .
( 6 ) ഭൂമിയിലെ ഏറ്റവും ഭീകരമായ അസത്യമാണ് മതം. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് മേലോട്ടുപോയ പുരുഷന്മാർ, ചന്ദ്രനെ പിളർത്തിയവർ, പർവതത്തെ വഹിച്ചുകൊണ്ട് എയർഷോ നടത്തിയ മസിൽമാന്മാർ, സ്ത്രീ പുരുഷ സംയോഗമില്ലാതെ ജന്മം കൊണ്ടവർ, ചെവി ഇല്ലെങ്കിലും സംസാരിക്കുന്ന നാഗങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തവിധം കോമഡികളാൽ സമ്പന്നമാണ് 'വിശുദ്ധ'' ഗ്രന്ഥങ്ങൾ . അത് വിശ്വസിക്കാൻ ആളുള്ളിടത്തോളം കാലം, മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം ഭുജിച്ച് ജീവിക്കുന്ന പരാദ ജീവികളായ പുരോഹിതന്മാർ ഉണ്ടായിക്കൊണ്ടിരിക്കും. മൈക്കിന്റെ മുന്നിൽ നിന്നും 'പാവാടപുരുഷന്മാർ '' വിഡ്ഢിത്തങ്ങൾ പുലമ്പി കൊണ്ടിരിക്കും. 'അന്തം വിശ്വാസികൾ'' അതെ, അങ്ങനെ തന്നെ'' എന്ന് പ്രതിവചിക്കും. കാലം മാറുന്നു എന്ന കാര്യം പലർക്കും ബോധ്യപ്പെട്ടു തുടങ്ങി എന്ന് വേണം കരുതാൻ .
NB: വിത്തുകാളകൾ, ദാഹശമനത്തിനു വേണ്ടി മഠങ്ങളുടെ മതിലുകൾ കഴ കുത്തി ചാടിയപ്പോൾ, കിണറ്റിൽ പൊങ്ങിയ ഒരു മൃതദേഹം ഇരുപത്തേഴു വർഷമായി നീതിക്കു വേണ്ടി അലയുന്ന കാര്യം മറന്നു പോകരുത് .
- ഇങ്ങനെയാണ് ഡോ അഗസ്റ്റ്സ് മോറിസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഫാദർ വാളമനാലിനെതിരെ പ്രതിഷേധം ശക്തമാവുന്നു
ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെയും ഓട്ടിസം ബാധിച്ച കുട്ടികളുടെയും മാതാപിതാക്കളെ നിരന്തരം അപമാനിക്കുകയും പേടിപ്പിക്കുകയുമാണ് ഫാദർ ഡൊമിനിക് വാളമനാലിന്റെ ശൈലിയെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾ നീലച്ചിത്രം കാണുന്നതുകൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തം. മദ്യപിക്കുന്നവന്റെ കുട്ടികളും ഇതുപോലെ മന്ദബുദ്ധികളായി ഇഴഞ്ഞു നടക്കുമെന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇദ്ദേഹം പറയുന്നു. രക്ഷിതാക്കളുടെ സ്വയം ഭോഗവും സ്വവർഗരതിയുമാണ് ഇദ്ദേഹം ഓട്ടിസത്തിന് കാരണമായി പറയുന്നത്.
ഇതിനെതിരെ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ ശഷ്തമായി പ്രതിഷേധിച്ചിരുന്നു. പ്രണയിക്കുന്നവരോടുമുണ്ട് ഈ വൈദികന് കട്ട കലിപ്പ്. പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിലാണെന്നും കുറേ കഴിയുമ്പോൾ പെൺകുട്ടിക്ക് വേശ്യ എന്ന് പേരുകിട്ടുമെന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്. അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും എന്നാണ് പ്രഭാഷണങ്ങളിൽ പലപ്പോഴും ഇദ്ദേഹം ശാപവാക്കുകൾ ഉന്നയിക്കുന്നത്. കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ അടക്കമുള്ള നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും രംഗത്തെത്തി. ഈ മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയുാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൽഫലമായി വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിലായിരിക്കുകയാണ്. ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിനാണ് വാളമനാലിനെതിരെ രംഗത്തെത്തിയത്.
വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്ന വളമനാലിനെ അയർലണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയർലണ്ടിലെ സീറോ മലബാർ സഭയിലെ അംഗങ്ങളിൽ ചിലർ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്ലാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്