Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എഡിബി വായ്പാ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്റെ ശിക്ഷാ വിധി നടപ്പിലാക്കുന്നത് ജില്ലാ കോടതി വിലക്കി; ബിജുവിന് മജിസ്‌ട്രേട്ട് കോടതി വിധിച്ചത് ഒരു വർഷം തടവും നാലുലക്ഷം രൂപ പിഴയും

എഡിബി വായ്പാ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്റെ ശിക്ഷാ വിധി നടപ്പിലാക്കുന്നത് ജില്ലാ കോടതി വിലക്കി; ബിജുവിന് മജിസ്‌ട്രേട്ട് കോടതി വിധിച്ചത് ഒരു വർഷം തടവും നാലുലക്ഷം രൂപ പിഴയും

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസിൽ ബിജു രാധാകൃഷ്ണനെതിരെയുള്ള ശിക്ഷാ വിധി നടപ്പിലാക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിലക്കി. ശിക്ഷാ വിധി തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഉത്തരവ് തിരുവനന്തപുരം സെൻട്രൽ ജയിൽ സുപ്രണ്ടിന് നൽകാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബാബു ഉത്തരവിട്ടു. കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ സമർപ്പിച്ച ക്രിമിനൽ അപ്പീലും സ്റ്റേ ഹർജിയും ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ബിജു ജയിലിൽ തടവനുഭവിക്കുന്നതിനാൽ അപ്പീൽ സമർപ്പിക്കാൻ ഉണ്ടായ 240 ദിവസത്തെ കാല താമസം മാപ്പാക്കി കൊണ്ടാണ് അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചത്.

2018 സെപ്റ്റംബർ 1ന് ബിജുവിനെ ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അഡീ:ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് ഉത്തരവിട്ടിരുന്നു. പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ 'സെറ്റ് ഓഫ് ' വകുപ്പ് പ്രകാരം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടിൽ മണിയൻ (49), സഹോദരനായ രാധാകൃഷ്ണൻ (47) എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.

മണിയനും സഹോദരനും പാർട്ടറൺമാരായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ അജ്മൽ എന്ന സ്ഥലത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എൽ.എൽ.സി ബാങ്ക് കിച്ചൺ എക്യൂപ്പ്‌മെന്റ് എൽ.എൽ.സി എന്നീ പേരുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്. വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിങ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്. 4 ലക്ഷം രൂപ മാറ്റിയെടുത്തു കൊള്ളണമെന്ന് നിർദ്ദേശിച്ച് ബിജു നൽകിയ വണ്ടിച്ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നൽകിയതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

2009 ഒക്ടോബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സി ഇ അർ ഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15ന് രജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9 നാണ് മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.ഭാര്യയെ കൊന്ന കേസിൽ കൊല്ലം ജില്ലാ കോടതി പുറപ്പെടുവിച്ച ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ബിജു രാധാകൃഷ്ണൻ. എന്നാൽ കഴിഞ്ഞ മാസം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ബിജുവിനെ വെറുതെ വിട്ടു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP