50 വയസുകാരന് കാൻസറെന്ന് ആർസിസി; അങ്ങനെയൊരു സംഭവമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ്; ഒരുരോഗിക്ക് രണ്ടുതരം ബയോപ്സി റിപ്പോർട്ട് വന്നത് എങ്ങനെയെന്ന് അമ്പരന്ന് ഡോക്ടർമാർ; ഒടുവിൽ മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാൻ തീരുമാനം; കാൻസറില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിന്റെ ചൂടാറും മുമ്പേ പുതിയ വിവാദം; ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിൽ വരുന്ന പിഴവ് കുട്ടിച്ചോറാക്കുന്നത് പാവം 'രോഗികളുടെ' ജീവിതവും
മറുനാടൻ ഡെസ്ക്
കോട്ടയം: ആരോഗ്യരംഗത്ത് നേട്ടങ്ങളുടെ ഒരുപട്ടിക തന്നെ നിരത്താനുണ്ട് കേരളത്തിന്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക് -ഈ നേട്ടങ്ങളെല്ലാം അവകാശപ്പെടാമെങ്കിലും, കോട്ടങ്ങളുടെ പട്ടികയും ഏറെയാണ്. മലയാളികളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ട് നിപ പോലുള്ള പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലം കാൻസർ രോഗികളുടെ എണ്ണവുമേറുന്നു. കാൻസറിന്റെ ആധുനിക ചികിത്സയിൽ മറ്റുസംസ്ഥാനങ്ങളെക്കാൾ ഏറെ മുമ്പിലാണെങ്കിലും അടുത്തിടെ കാൻസറില്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. മറ്റൊരുകേസിൽ, തിരുവനന്തപുരം ആർസിസിയിൽ കാൻസർ സ്ഥിരീകരിച്ച രോഗിക്ക് അത് ബാധിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിന്റെ ബയോപ്സി റിപ്പോർട്ട്. ഇതുണ്ടാക്കിയ പുകിലെന്തെന്ന് പറയേണ്ടതില്ലല്ലോ!
മണിമല ഇടയിരിക്കപ്പുഴ സ്വദേശിയായ 50കാരൻ കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന പരിശോധനാഫലം വന്നത്. ആർസിസിയിലെ പരിശോധനയിൽ ആമാശയത്തിൽ കാൻസർ ബാധിച്ചു തുടങ്ങിയെന്നായിരുന്നു ഫലം. നാട്ടിൽ തന്നെ ചികിത്സ തുടരാനുള്ള സൗകര്യം കണക്കിലെടുത്ത് ചികിത്സ കോട്ടയത്താക്കാനായിരുന്നു തീരുമാനം. മെഡിക്കൽ കോളേജിലെ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. സുരേഷ് കുമാറിനെ കൺസൾട്ട് ചെയ്ത ലാബിൽ പരിശോധിച്ചപ്പോൾ ടെസ്റ്റ് നെഗറ്റീവ്. കാൻസറില്ല. ഇതോടെ ആർസിസിയിലെ ഫലം എങ്ങനെ തെറ്റാകുമെന്ന സംശയമായി. കാൻസറില്ലാത്ത യുവതിക്ക് കീമോ എടുത്തെന്ന വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ റിസ്ക് എടുക്കേണ്ടെന്നായിരുന്നു കേസിൽ പെട്ട ഡോ.സുരേഷ് കുമാറിന്റെ തീരുമാനം. ആർസിസിയിൽ തന്നെ ചികിത്സ തുടരാൻ നിർദ്ദേശിച്ചെങ്കിലും, കോട്ടയത്ത് തന്നെ മതിയെന്നായിരുന്നു രോഗിയുടെയും ബന്ധുക്കളുടെയും തീരുമാനം. ഈ സാഹചര്യത്തിൽ, ചികിത്സ തുടരാൻ തീരുമാനിച്ചു. മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാനും തീരുമാനിച്ചു. ആർ.സി.സിയിലെ പരിശോധനാ സാമ്പിൾ വീണ്ടും പരിശോധിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. സർജറി ചെയ്യാനുള്ള ആരോഗ്യസ്ഥിതി രോഗിക്ക് ഇല്ലാത്തതുകൊണ്ടാണ്് കീമോ എടുക്കാൻ തീരുമാനിച്ചത്. ഒരുരോഗിക്ക് രണ്ടുതരം ബയോപ്സി റിപ്പോർട്ട് വന്നതെങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും പറയാനില്ല. ലാബുകളെ പഴിക്കുകയേ നിവൃത്തിയുള്ളു.
കാൻസറില്ലാത്ത യുവതിക്ക് കീമോ
കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്തെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കും ലാബിന്റെ ചുമതലക്കാർക്കുമെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തിരിക്കുകയാണ്. ചാരുംമൂട് സ്വദേശിനി രജനിക്കാണു തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ കീമോ ചെയ്തത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.
പരിശോധനാ ഫലങ്ങൾ നൽകിയ ഗാന്ധിനഗർ ഡയനോവ ലാബ്, സംക്രാന്തി കവലയിലുള്ള സി.എം.സി. ലാബ് എന്നിവിടങ്ങളിലെ പരിശോധകർ, കോട്ടയം മെഡിക്കൽ കോളേജിലെ സർജൻ ഡോ. രഞ്ചിൻ, കീമോ തെറാപ്പി ചെയ്ത കാൻസർ വിഭാഗത്തിലെ ഡോ. സുരേഷ് കുമാർ എന്നിവർക്കെതിരേയാണു രജനി പരാതി നൽകി മൊഴി കൊടുത്തത്. യുവതിയുടെ പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം പിഴവ് സ്വകാര്യ ലാബിലാണ് സംഭവിച്ചതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുകയും ചെയ്തു.
എങ്ങനെ സംഭവിച്ചു: ഐഎംഎ സ്റ്റേറ്റ് സെക്രട്ടറി ഡോ.സുൾഫി നൂഹുവിന്റെ വിലയിരുത്തൽ
'കീമോ തെറാപ്പി ..ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യം ആകില്ല .അത് ഇവിടെയും അങ്ങനെ തന്നെ. രോഗിക്ക് കീമോതെറാപ്പിനൽകിയത് തെറ്റ് എന്ന് പറയുന്ന ഒരു ഡോക്ടർ പോലും ഉണ്ടാകും എന്ന് കരുതാൻ നിവൃത്തിയില്ല.ലോകത്ത് ഒരിടത്തും കാരണം രോഗലക്ഷണങ്ങൾ ക്യാൻസറിനു സമാനം. മാമോഗ്രാം അതി ശക്തമായി കാൻസറിലേക്ക് വിരൽചൂണ്ടുന്നു.മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ പാത്തോളജി വിഭാഗം ഡോക്ടർ ക്യാൻസർ എന്ന ബയോപ്സി റിസൾട്ട് നൽകുന്നു .മാറിലെ കാൻസർ രണ്ടാഴ്ചയ്ക്കകം ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പോകാം എന്നുള്ളതിനാൽ ചികിത്സ വൈകിപ്പിക്കുന്നത് പെട്ടെന്ന് മരണത്തിലേക്ക് നയിക്കും എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
അതിനാൽ തന്നെ കീമോതെറാപ്പി ,ഈ മൂന്നു നിഗമനങ്ങളുടേയും അടിസ്ഥാനത്തിൽ രോഗലക്ഷണം ,മാമോഗ്രാം , ബയോപ്സി ഫലം എന്നിവയുടെ അടിസ്ഥാനത്തിൽ ഡോക്ടർ എടുത്ത തീരുമാനത്തെ ഒരു ശാസ്ത്രവും ഒരു ഡോക്ടർമാരും തള്ളി പറയില്ല എന്ന് നൂറു ശതമാനം ഉറപ്പ്. കേരളത്തിലെ ആശുപത്രിയിൽ മാത്രമല്ല ലോകത്തെ എല്ലാ ആശുപത്രികളിലും ഇതേ നിലപാട് സ്വീകരിക്കും.
കമ്മീഷൻ നേടാനുള്ള സംവിധാനമാണ് ഇത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് അബദ്ധജടിലമാണ് .കുപ്രചരണം ആണ് ..കള്ളപ്രചാരണം ആണ്. ബാലിശമാണ് അനീതിയാണ് .ഒരു മാസത്തിൽ ഏറെ കഴിഞ്ഞ് പത്തോളജി വിഭാഗത്തിൽ നിന്നും കിട്ടിയ റിസൾട് നെഗറ്റീവ് ആയിരുന്നതിനാൽ സ്വാഭാവികമായും കീമോതെറാപ്പി ഡോക്ടർമാർ തമ്മിൽ ചർച്ച ചെയ്തതിനുശേഷം നിർത്തിവെച്ചു .ക്യാൻസറിന് ഏതാണ്ട് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗ്രാനുലോമറ്റസ് മാസ്റ്റേറ്റിസ് എന്ന് ബയോപ്സി ഫലമാണ് പത്തോളജി വിഭാഗത്തിൽ നിന്നും ലഭിച്ചത്.
രോഗി വീണ്ടും മാറിൽ പഴുപ്പു കെട്ടുമായി വന്നതിനാൽ വീണ്ടും ഓപ്പറേഷൻ ചെയ്തത് ബിയോപ്സിക്കു അയക്കുകയും ചെയ്തു . കീമോതെറാപ്പിക്ക് ശേഷമുള്ള ഉള്ള ബയോപ്സി റിസൾട്ട് വീണ്ടും കാൻസർ തന്നെ ആയിക്കൊള്ളണമെന്നില്ല.അതു നെഗറ്റീവ് ആയി തന്നെ വന്നു.
രോഗി പൊലീസ് പരാതി നൽകി എന്ന് അറിയാൻ കഴിഞ്ഞു .വിദഗ്ധസമിതിയുടെ ആദ്യ നിഗമനവും ചികിത്സാപിഴവ് നടന്നില്ല എന്നുള്ളത് തന്നെയാണ് .പൊലീസിന് തുടർനടപടികൾ സ്വീകരിക്കണം എങ്കിലും നിയമപ്രകാരമുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമേ ചെയ്യുവാൻ കഴിയുകയുള്ളൂ .ചികിത്സാ പിഴവ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരോ മാധ്യമങ്ങളോ അല്ല . അത് തീരുമാനിക്കേണ്ടത് വിദഗ്ധസമിതി തന്നെയാണ്. ഈ നിയമപ്രകാരം ഫോം ചെയ്യുന്ന വിദഗ്ധസമിതി പലപ്പോഴും പല ചികിത്സ പിഴവുകളും ചൂണ്ടിക്കാണിച്ച് പൊലീസിലും കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട് .
ഇവിടെയും ഒരു വിദഗ്ധ സമിതി ഡോക്ടർ ചെയ്ത തെറ്റ് എന്നു പറയുന്നു എങ്കിൽ മാത്രം,എങ്കിൽ മാത്രം, തുടർ നടപടികളിലേക്ക് പോകാൻ കഴിയും. ഈ രോഗി ,തീർച്ചയായും അനുതാപം അർഹിക്കുന്നു . വൈദ്യശാസ്ത്രത്തിന് പരിമിതികളിൽ പെട്ടുപോയ ഒരു പാവം രോഗിയാണ് അവർ. മേൽപ്പറഞ്ഞ കീമോതെറാപ്പിക്ക് വിധേയയായ സ്ത്രീക്ക് ,അവർക്ക് വേണ്ടുന്ന സഹായം ചെയ്യുവാൻ എല്ലാവരും ബാധ്യസ്ഥരാണ് .അവരോട് സ്നേഹപൂർവ്വം ഒരു വാക്ക് മാത്രം. ചികിത്സ നിർത്തരുത് ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർ ചികിത്സയിൽ തുടരണം .ഈ പറഞ്ഞതിൽ പ്രത്യേക കാരണങ്ങൾ ഉണ്ട് എന്ന് മാത്രം കരുതുക.'
പിഴവുകൾ സംഭവിക്കുമ്പോൾ സ്വകാര്യ ആശുപത്രികളുടെ മേൽ പഴി ചാരുന്നതിൽ കഴമ്പില്ലെന്നാണ് ഡോ.സുൾഫി നൂഹു പറയുന്നത്.
'കേരളത്തിലെ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ തന്നെയാണ് .കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന് കാരണങ്ങളിലൊന്നു സ്വകാര്യ ആശുപത്രികൾ തന്നെയാണ് .പ്രളയം വന്നപ്പോഴും ,ഓക്കി വന്നപ്പോഴും മറ്റെല്ലാ സാംക്രമിക രോഗ പരമ്പരകളിലും കേരള ജനതയെ സംരക്ഷിച്ച് നിർത്തിയതിൽ ഒരു വലിയ പങ്ക് വഹിച്ചത് മേൽപ്പറഞ്ഞിരിക്കുന്ന സ്വകാര്യ ആശുപത്രികൾ തന്നെയാണ്.
എന്തിനേറെ നിപ്പാ രോഗം ആദ്യമേ കണ്ടുപിടിച്ചതും ഈ സ്വകാര്യ ആശുപത്രികൾ തന്നെ. രണ്ടു തവണയും.രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിൽ അപ്പോൾ സ്വകാര്യ ആശുപത്രികളെപ്പറ്റി അയിത്തം കാണിക്കേണ്ട കാര്യമില്ല .മെഡിക്കൽ കോളജിലെ പാത്തോളജി ലാബിൽ മൂന്നുദിവസംകൊണ്ട് എല്ലാ റിസൾട്ട് കളും നൽകാൻ കഴിയുമെങ്കിൽ ഈ സ്വകാര്യ ആശുപത്രികൾ ആവശ്യമേ ഉണ്ടാകില്ലല്ലോ.'
രണ്ട് ആശുപത്രികളിലെ ബയോപ്സി റിപ്പോർട്ടിൽ വ്യത്യസ്ത ഫലങ്ങൾ. കാൻസറില്ലാത്ത രോഗിക്ക് ഉണ്ടെന്ന ഡയഗണോസിസ്. രണ്ടുസംഭവങ്ങളും വെറും വാർത്തകൾ മാത്രമായി തള്ളാതെ സമഗ്രമായ അന്വേഷണം ആവശ്യമായി വിഷയങ്ങളാണ്. മോഡേൺ മെഡിസിനിലെ ഏതുപരിശോധനയിലും തെറ്റ് വരാനുള്ള സാധ്യതകളുണ്ട്. ബയോപ്സിയിൽ പല സൂചകങ്ങൾ നോക്കിയാണ് പാതോളജിസ്റ്റ് നിഗമനത്തിൽ എത്തുന്നത്. ആണ് എന്നും അല്ല എന്നും നിശ്ചയിക്കുന്നതിൽ ചിലപ്പോൾ അശ്രദ്ധയും ഘടകമാവാം. ഏതാായാലും കാൻസറില്ലാത്ത രോഗിക്ക കാൻസറാണെന്ന് റിപ്പോർട്ട് നൽകുന്ന ഭീകരമായ സിറ്റ്വേഷൻ തന്നെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്