Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക് സ്റ്റേറ്റ് കോയമ്പത്തൂർ ഘടകം നേതാവ് റിമാൻഡിൽ; ഇന്നലെ പിടിയിലായ മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻഐഎ കോടതി റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക്; കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ ബാക്കി അഞ്ചുപേരുടെയും ചോദ്യം ചെയ്യൽ തുടരുന്നു

ഇസ്ലാമിക് സ്റ്റേറ്റ് കോയമ്പത്തൂർ ഘടകം നേതാവ് റിമാൻഡിൽ; ഇന്നലെ പിടിയിലായ മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻഐഎ കോടതി റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക്; കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ ബാക്കി അഞ്ചുപേരുടെയും ചോദ്യം ചെയ്യൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോയമ്പത്തൂരിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തിന്റെ നേതാവ് മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻ ഐ എ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് അസറുദ്ദീനെ റിമാന്റ് ചെയ്തത്. ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനിയാണ് മുഹമ്മദ് അസറുദ്ദീൻ. കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബാക്കി അഞ്ചു പേരുടെ ചോദ്യം ചെയ്യൽ തുടരും.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികൾ ഇതിനായി രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഓൺലൈൻ റിക്രൂട്ട്‌മെന്റ് നടത്തിയതായും എൻഐഎ പറയുന്നു. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും അന്വേഷണം തുടരുകയാണെന്നാണ് എൻഐഎ നൽകുന്ന സൂചന.

ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും അടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം തകർക്കാനായിരുന്നു കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തിന്റെ പദ്ധതി. തമിഴ്‌നാട്ടിലെയും, കൊച്ചിയിലെയും എൻഐഎ സംഘങ്ങൾ സംയുക്തമായാണ് കോയമ്പത്തൂരിലെ അൻപുനഗർ, പോത്തന്നൂർ. കുനിയമ്പത്തൂർ, ഉക്കടം അടക്കമുള്ള സ്ഥലങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് മണിക്കൂറുകൾ നീണ്ടു. ഈ റെയ്ഡിൽ പല നിർണ്ണായക വിവരങ്ങളും എൻ ഐ എയ്ക്ക് ലഭിച്ചു. ഇതിലാണ് ആരാധനാലയങ്ങളിലെ ഭീകരാക്രമണ പദ്ധതികൾ പുറത്താകുന്നത്. ശ്രീലങ്കയ്ക്ക് ശേഷം ഐസിസ് ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി കോയമ്പത്തൂർ ഘടകത്തിന് ബന്ധമുണ്ടായിരുന്നു. ഇവരിൽ പ്രധാനിയും ഐസിസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫേസ്‌ബുക് സുഹൃത്താണ്. കോയമ്പത്തൂരിലെ ഏഴു കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടിലെ ഐഎസ് ഘടകത്തിന്റെ അടിവേരുകൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു റെയ്ഡ്. ഉക്കടം അൻപു നഗർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, അക്രം സിന്ധ, ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കർ, സദ്ദാംഹുസൈൻ, ഇബ്രാഹിം ഹാഷിൻഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എൻഐഎ എല്ലാവർക്കുമെതിരേ കേസ് ചാർജ്‌ചെയ്തതായി അറിയിച്ചു. ഇവരോട് വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവർ ജോലി ചെയ്ത സ്ഥാപനങ്ങളും എൻഐഎ സംഘം പരിശോധിച്ചു. ഇവരുടെ വീടുകളിൽ നിന്നും പെൻഡ്രൈവ്, ഫോൺ,ഡയറി എന്നിവ കണ്ടെത്തി. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇയാൾ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എൻഐഎ സംശയിക്കുന്നു. നേരത്തെ ഒരു തവണ തമിഴ്‌നാട്ടിലും കേരളത്തിലെ ചില സ്ഥലങ്ങളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന റെയ്ഡും. റെയ്ഡിൽ വിലപ്പെട്ട വിവരങ്ങളും രേഖകളും ചില വീഡിയോകളും കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും എൻഐഎ വിശദവിവരം വെളിപ്പെടുത്താൻ വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതാണ് കാരണം.

കേസിൽ കോയമ്പത്തൂരിൽ നിന്നുള്ള മുഹമ്മദ് അസറുദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി.അസറുദീൻ, സൗത്ത് ഉക്കാടം അൽഅമീൻ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം.അബൂബക്കർ, കരിമ്പുകടൈ ആസാദ്നഗർ സദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാൻ ഹാഷിമിന്റെ ഫേസ്‌ബുക് സുഹൃത്താണ് മുഹമ്മദ് അസറുദീൻ എന്ന് കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും എൻഐഎ അന്വേഷണം തുടരുകയാണ്. ദക്ഷിണേന്ത്യയിലെ ഭാവി പരിപാടികൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് സമാന മനസ്‌കർക്കായി ഓൺലൈനിൽ ഇവർ ക്യാംപെയ്ൻ നടത്തിയിരുന്നു. നേരത്തെ സഹ്രാൻ ഹാഷിമിനെ പിന്തുടർന്നിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. റിയാസ് അബൂബക്കറും കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ എൻഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ സിദ്ധീഖ്. കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP