Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി തൽകാലം പോക്കറ്റ് കീറില്ല; സിനിമാ ടിക്കറ്റിൽ അധിക നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; ജൂലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്ന് നിർദ്ദേശം; സ്റ്റേ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരളാ ഫിലിം ചേമ്പർ അടക്കമുള്ള സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേ

ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി തൽകാലം പോക്കറ്റ് കീറില്ല; സിനിമാ ടിക്കറ്റിൽ അധിക നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; ജൂലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്ന് നിർദ്ദേശം; സ്റ്റേ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരളാ ഫിലിം ചേമ്പർ അടക്കമുള്ള സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമാ ആസ്വാദകരെ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ ഒന്നായിരുന്നു സിനിമാ ടിക്കറ്റിലെ ജിഎസ്ടിക്ക് പുറമേ പത്തു ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം. ഇത് നടപ്പാക്കിയാൽ തിയേറ്ററിലെത്തുന്ന ആളുകളുടെ എണ്ണം കുറയും എന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനേയും കണ്ടിരുന്നു. ഈ വേളയിലാണ് സിനിമാ ടിക്കറ്റിൽ വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയത്. ജൂലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്നാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.

സിനിമാ മേഖല വൻ പ്രതിസന്ധി നേരിടുന്ന വേളയിൽ ഹൈക്കോടതിയുടെ നിർദ്ദേശം വന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആശ്വാസമാകുകയാണ്. സിനിമാ ടിക്കറ്റുകളിൽ ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം കഴിഞ്ഞ ബജറ്റിൽ മന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചത്. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബർ ഉൾപ്പടെയുള്ള സംഘടനകൾ നൽകിയ ഹർജിയെ തുടർന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.

ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ട നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അധികനികുതി പിരിവ് സിനിമാ മേഖലയുടെ നടുവൊടിക്കുമെന്നുമാണ് സിനിമാ സംഘടനകൾ വാദിക്കുന്നത്. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു വീണ്ടും 11% വില വർധിക്കും.

സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ എത്താതിരുന്നതോടെയാണ് സിനിമാ സംഘടനകൾ ഹൈക്കോടതിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP