സത്യസന്ധതയ്ക്ക് പേരു കേട്ട നവാസ് സമ്മർദ്ദത്തിലേക്ക് വഴുതി വീണത് ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്നും പലതവണ വഴക്കു കേട്ട്; നിരാശനായി എങ്ങോട്ടോ പോകാൻ കാരണമായത് എസിപിയുടെ പരുഷമായ വാക്കുകളും ജോലിക്കു വന്നിട്ടും ആബ്സന്റ് നൽകിയതും; ഹൈക്കോടതി ജോലി തട്ടിപ്പു കേസിൽ പ്രതിയെ അറസ്റ്റു ചെയ്തത് ഒടുവിൽ പ്രകോപനം ആയെങ്കിലും ജുവല്ലറി ഉടമയുടെ അറസ്റ്റാണ് വില്ലനെന്ന് റിപ്പോർട്ട്; കൊച്ചിയിൽ നിന്നും കാണാതായ സിഐയെ തേടി പരക്കം പാഞ്ഞു പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ സെൻട്രൻ പോലസ് സിഐ വി എസ് നവാസിനെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇനിയും വിജയിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നവാസ് നാടുവിട്ടത് എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥന് മേൽ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്തതാണ് ഈ ഉദ്യോഗസ്ഥനെ വിഷമത്തിലാക്കിയത്.
കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി സിറ്റി പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസിൽ രൂക്ഷമായ വാക്കുതർക്കം നടന്നതായി വ്യക്തമായിട്ടുണ്ട്. വയർലെസിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. കൂടാതെ ജോലിക്ക് എത്തിയിട്ടും പ്രതികാര മനോഭാവത്തോടെ പെരുമാറി ഡ്യൂട്ടി ആബ്സന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഉന്നതനായി എസിപിയാണ് നവാസിനെ സമ്മർദ്ദത്തിലാക്കിയത് എന്നാണ് അറിയുന്ന വിവരം.
ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ തന്നെ അറിയിക്കാതിരുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥൻ നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്. ഇതെല്ലാം കൂടിയായപ്പോൾ നവാസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു.
സെൻട്രൽ സ്റ്റേഷനിൽ നവാസ് ഏറെ സമ്മർദം അനുഭവിച്ചിരുന്നതായാണു സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത നവാസിന്റെ പ്രവർത്തനങ്ങളിൽ ചില മേലുദ്യോഗസ്ഥർ ഇടപെട്ടിരുന്നു. പണമിടപാടു സംബന്ധിച്ച പരാതിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് നഗരത്തിലെ ഒരു ജൂവലറി ഉടമയെ നവാസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. കേസ് എടുത്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യിക്കുമെന്നു വരെ ഈ ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ ഭീഷണിപ്പെടുത്തിയതായാണു സൂചന. ഈ ജുവല്ലറി ഉടമയെ അറസ്റ്റു ചെയ്തതോടെ കടുത്ത സമ്മർദ്ദമാണ് ഉദ്യോഗസ്ഥൻ അനുഭവിക്കേണ്ടി വന്നത്.
ജൂവലറി ഉടമകളുടെ സംഘടന ധനമന്ത്രി തോമസ് ഐസക്കിനു പരാതി നൽകി. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് ഉന്നതങ്ങളിൽ നിന്നു സിറ്റി പൊലീസിനു നിർദ്ദേശം ലഭിച്ചതോടെ കേസെടുക്കാൻ നിർദേശിച്ച ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ കൈയൊഴിഞ്ഞു. ഇതോടെ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു നവാസിനുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. ഇതെല്ലാം കൂടി ആയതോടെ നവാസ് കടുത്ത മാനസിക സംഘർഷത്തിലായി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നതും.
ഭാര്യ ആരിഫ സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാർത്ത മാധ്യമങ്ങളിൽ എത്തുന്നത്. ഔദ്യോഗിക സിം കാർഡും വയർലെസ് സെറ്റും ജീപ്പിന്റെ താക്കോലും നവാസ് ബുധനാഴ്ച രാത്രിയിൽ തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ സമ്മർദങ്ങളാകാം മാറി നിൽക്കാൻ കാരണമെന്നും കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളില്ലെന്നും ആരിഫയുടെ മൊഴിയിലുണ്ട്. സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്.
ഇതിനു ശേഷം, 'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്' എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. നവാസ് ഇന്നലെ രാവിലെ പത്തോടെ, ചേർത്തലയിൽ നിന്നു കായംകുളം വരെ ഒരു പൊലീസുകാരന്റെ കാറിൽ യാത്ര ചെയ്തതായി വിവരമുണ്ടെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ മൊഴി ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിലെ ഒരു എസ്ബിഐ എടിഎമ്മിൽ നിന്ന് ഇന്നലെ രാവിലെ 10,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട് കീലർ, ഇൻസ്പെക്ടർ പി.എസ്. ശ്രീജേഷ്, എസ്ഐ രാജൻ ബാബു എന്നിവരും സംഘത്തിലുണ്ട്. പൊലീസുകാരുടെ സംഘങ്ങളെ ചില സ്ഥലങ്ങളിൽ തിരച്ചിലനായി നിയോഗിച്ചതായി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു നവാസ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്. മട്ടാഞ്ചേരി സ്റ്റേഷനിലേക്കു സ്ഥലം മാറ്റപ്പെട്ട അദ്ദേഹം ഇന്നു ചുമതലയേൽക്കാനിരിക്കെയാണു സംഭവം.
വി എസ് നവാസിനെ കാണാനില്ലെന്നാണ് പരാതിക്ക് പിന്നിൽ ഹൈക്കോടതിയിൽ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നും സൂചനയുണ്ട്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. സിഐ നവാസാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സിഐയുടെ കാണാതാകലിൽ പങ്കുണ്ടെന്നാണ് സൂചന.
ആശാ അനിൽകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഥലം എസിപിയോട് ഹൈക്കോടതിയിൽ നിന്ന് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഇതേ കുറിച്ച് എസിപിക്ക് അറിയില്ലായിരുന്നു. ഇത് ഹൈക്കോടതിയിൽ നിന്ന് വിളിച്ചയാളോട് എസിപി പറഞ്ഞു. അതിന് ശേഷം സിഐ നവാസിന്റെ നടപടിയെ എസിപി ചോദ്യം ചെയ്തുവെന്നാണ് സൂചന. ഇത്തരം പ്രമാദമായ കേസിലെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ നിയമപ്രകാരം മാത്രമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു നവാസിന്റെ മറുപടി. ഈ ന്യായീകരണം ശരിയാണ് താനും. എന്നാൽ ഇതിൽ പ്രതികാരം തീർക്കുന്ന നടപടി എസിപിയുടെ ഭാഗത്തു നിന്നുണ്ടായി. കഴിഞ്ഞ ദിവസം നവാസിനെ അബ്സന്റെ എന്നാണ് എസിപി രേഖപ്പെടുത്തിയതെന്നാണ് സൂചന.
ഇതിൽ വാക്കേറ്റവും ഉണ്ടായി. ഏറെ നിരാശനായിരുന്നു സിഐ നവാസ്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് നിയമന തട്ടിപ്പിൽ പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഒൻപത് ലക്ഷം രൂപ വരെയാണ് ഇവർ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ കാര്യക്ഷമമായ ഇടപെടലാണ് നാവാസ് നടത്തിയത്.
വർഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികൾ കേന്ദ്രീകരിച്ച് അഭിഭാഷകർക്കായി കേസുകൾ ക്യാൻവാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനിൽകുമാർ. ഈ ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് യുവതി തട്ടിപ്പിനായി വലവിരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നവാസ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് എസിപിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. ഇതോടെ എസിപിയും സിഐയും തമ്മിൽ ഈഗോ പ്രശ്നമായി ഈ കേസ് മാറി. ഇതിലെ തർക്കവും പ്രതികാരവുമാണ് നവാസിനെ കാണാതാകുന്നതിന് പിന്നിലെ ഘടകം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്