സ്വന്തം മകൾക്കൊപ്പം ശയിക്കുന്ന പോപ്പ്! അതേ മകൾ സഹോദരന്റെ കാമുകി; 14-കാരിയടക്കം അനേകം കാമുകിമാർക്കൊപ്പം കൊലയും ചതിയുമായി ജീവിതം; 800 വർഷം മുൻപ് കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നറിയാമോ?
മറുനാടൻ ഡെസ്ക്
റോം: ലോകത്തെ ഏറ്റവും വലിയ മതസംഘടനയാണ് കത്തോലിക്കാ സഭ. സഭയുടെ പ്രഥമാധികാരിയായ പോപ്പ് ഒരു രാഷ്ട്രത്തിന്റെ കൂടി തലവനാണ്. ഒരു കാലത്ത് പാശ്ചാത്യ ലോകത്തെ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത് പോപ്പ് ആയിരുന്നു. പോപ്പിനെ തെരഞ്ഞെടുക്കുന്നത് പോലും കർദ്ദിനാൾമാർ കൂടിയിരുന്നു പ്രാർത്ഥിച്ചും നോമ്പ്നോറ്റും പരിശുദ്ധാത്മാവിന്റെ ഇടപെടലും മൂലമാണ് എന്നു സഭ പഠിപ്പിക്കുന്നു. എന്നാൽ അതിഭീകരമായ ക്രൂരതകളുടെയും അരക്ഷിതാവസ്ഥകളുടെയും ഒരു കാലം സഭക്കുണ്ടായിരുന്നു. പോപ്പിന് അനേകം കാമുകിമാർ ഉണ്ടാവുക. അവരിൽ എല്ലാം കുഞ്ഞുങ്ങൾ ജനിക്കുക. അതിലൊരു മകളുമായി ശാരീരിക ബന്ധം തുടരുക തുടങ്ങിയ ഞെട്ടിക്കുന്ന ചരിത്രമുള്ള ഒരു പോപ്പിന്റെ കഥയും സഭാ ചരിത്രത്തിന്റെ ഭാഗമാണ്. പോൾ സ്ട്രാത്തേൺ എഴുതിയ ബോർയാസ്; പവർ ആൻഡ് ഫോർച്യൂൺ എന്ന പുസ്തകത്തിലാണ് കത്തോലിക്കാ സഭയിലെ ഈ കറുത്തകാലം ചുരുൾനിവരുന്നത്.
കത്തോലിക്കാസഭയിലെ മാർപാപ്പമാരിൽ ഏറ്റവും കുപ്രസിദ്ധൻ അന്നും ഇന്നും പോപ്പ് അലക്സാണ്ടർ ആറാമൻ എന്ന റോഡ്രിഗോ ഡഡി ബോർയയാണ്. 1492-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1503-ൽ മരിക്കുംവരെ ആ പദവിയിൽ തുടർന്നു. റോഡ്രിഗോയുടെ അമ്മാവൻ കാലിസ്റ്റസ് മൂന്നാമനും മാർപാപ്പയായിരുന്നു. അദ്ദേഹം മാർപാപ്പയായപ്പോൾ കർദിനാളായിരുന്ന റോഡ്രിഗോ വത്തിക്കാനിൽ വൈസ് ചാൻസലറായി. അടുത്ത നാല് മാർപാപ്പമാർക്ക് കീഴിൽ സ്ഥാനം വഹിച്ചശേഷമാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
എങ്ങനെയും മാർപാപ്പയാവുകയെന്ന ലക്ഷ്യത്തോടെ നടന്നയാളായിരുന്നു റോഡ്രിഗോ. കർദിനാളായപ്പോൾ മുതൽ അതിനുള്ള ശ്രമം തുടങ്ങി. 1492-ൽ അന്നത്തെ പോപ്പ് ഇന്നസെന്റ് എട്ടാമൻ മരിച്ചപ്പോൾ, മറ്റ് കർദിനാൾമാർക്ക് കെട്ടുകണക്കിന് വെള്ളി കൈക്കൂലി കൊടുത്ത് ബോർയ മാർപാപ്പ സ്ഥാനം സ്വന്തമാക്കുകയായിരുന്നുവെന്ന് ചരിത്രം ആരോപിക്കുന്നു.
ഇറ്റലിയിൽ നവോഥാനത്തിന്റെ കാലമായിരുന്നു അത്. നവോഥാന കാലത്ത് കർദിനാൾമാർ രാജാക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. വേട്ടയാടലും ചൂതുകളിയും വിരുന്നൊരുക്കലും സ്വത്ത് വാരിക്കൂട്ടലുമൊക്കെയായി ലൗകിക സുഖങ്ങളിൽ മുഴുകിയ ജീവിതം. കുത്തഴിഞ്ഞ ജീവിതമാണ് പലരും നയിച്ചിരുന്നത്. 60-ാം വയസ്സിൽ മാർപാപ്പയാകുമ്പോഴേക്കും റോഡ്രിഗോയ്ക്ക് അനേകം സ്ത്രീകളിലായി അനേകം കുട്ടികൾ ജനിച്ചിരുന്നു. ആരൊക്കെ, എവിടെയൊക്കെയാണ് എന്നുപോലും അറിയാത്ത രീതിയിൽ.
എന്നാൽ, റോഡ്രിഗോക്ക് സ്വന്തമായി കുടുംബമുണ്ടായിരുന്നു. വത്തിക്കാനിലേക്ക് അവരെ കൊണ്ടുവന്നു. 14 വയസ്സുള്ള ഗ്യൂലി ഫർനേസായിരുന്നു അപ്പോൾ പോപ്പിന്റെ ഭാര്യ. മക്കളിൽ പ്രിയപ്പെട്ടവരായ നാലുപേരെയും കൂടെക്കൂട്ടി. സെസാർ, യുവാൻ, ലുക്രേസിയ, ജോഫ്രി എന്നിവരെ. അതിസുന്ദരിയായിരുന്നു ലൂക്രേസിയ. പൊട്ടിത്തെറിക്കുന്ന പ്രായവും. സ്വന്തം മകളായിരുന്നുവെങ്കിലും റോഡ്രിഗോക്ക് ലൂക്രേസിയയിൽ ഒരു കണ്ണുണ്ടായിരുന്നു. 13-ാം വയസ്സിൽ ലൂക്രേസിയയെ ജിയോവാനി സ്ഫോർസയെന്നയാൾ വിവാഹം കഴിച്ചു. നാലുവർഷത്തിനുശേഷം വിവാഹബന്ധമുപേക്ഷിച്ച് ജിയോവാനി റോമിൽനിന്നുതന്നെ ഓടിപ്പോയി. അതിനൊരു കാരണമേയുണ്ടായിരുന്നുള്ളൂ. ലൂക്രേസിയയുമായുള്ള റോഡ്രിഗോയുടെ വഴിവിട്ട ബന്ധം. അതിനെ എതിർക്കാൻ നോക്കിയപ്പോൾ, ജീവനുതന്നെ ഭീഷണിയായി. അച്ഛൻ മകളെ പ്രാപിക്കുന്നുവെന്ന കാര്യം മനസ്സിലാക്കിയ ജിയോവാനി ബന്ധമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്.
അച്ഛനായ റോഡ്രിഗോയുമായി കിടക്ക പങ്കിടുമ്പോൾത്തന്നെ സഹോദൻ സെസാറുമായും ലൂക്രേസിയയ്ക്ക് ബന്ധമുണ്ടായിരുന്നു. ടുംബത്തിനുള്ളിൽത്തന്നെ പരസ്പരം ലൈംഗികത ആസ്വദിക്കുന്നവരായിരുന്നു ബോർയമാർ. ചിലപ്പോൾ കൂട്ടമായും അവർ ലൈംഗികത ആസ്വദിച്ചിരുന്നു. സെസാറിനും സഹോദരൻ യുവാനും മറ്റൊരു സഹോദരനായ ജോഫ്രിയുടെ ഭാര്യ സാൻസിയ ഓഫ് അരാഗോണുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ, സഹോദരിമായുള്ള സെസാറിന്റെ ബന്ധത്തെ യുവാൻ ചോദ്യം ചെയ്തു. ദിവസങ്ങൾക്കുശേഷം ടിബെർ നദിയിൽ കുത്തേറ്റ് മരിച്ചനിലയിൽ യുവാന്റെ മൃതദേഹം ഒഴുകിനടന്നു.
ഇറ്റലിയിലെ ഏറ്റവും സുന്ദരനായ പുരുഷനെന്നാണ് സെസാർ വിലയിരുത്തപ്പെട്ടത്. ആഘോഷങ്ങളിലും സ്ത്രീകളിലും അഭിരമിച്ചുനടന്ന സെസാറിനെ 15-ാം വയസ്സിൽ റോഡ്രിഗോ പാംപ്ലോണയിലെ ബിഷപ്പാക്കി. 18-ാം വയസ്സിൽ കർദിനാളായും ഉയർത്തി. മാർപാപ്പ പദവി ബോർയ കുടുംബത്തിന്റെ കുത്തകയാക്കാനായിരുന്നു റോഡ്രിഗോയുടെ ശ്രമം. ഇറ്റലിയുടെ ഭരണം പിടിക്കാനും അതുവഴി റേഡ്രിഗോ ലക്ഷ്യമിട്ടു.
അതിക്രൂരനായിരുന്നു സെസാർ. ലൂക്രേസിയയ്ക്കൊപ്പം മനുഷ്യർക്കുനേരെ അമ്പെയ്ത് രസിക്കുകയായിരുന്നു സെസാറിന്റെ വിനോദങ്ങളിലൊന്ന്. ജയിലിന്റെ മട്ടുപ്പാവിൽ ലൂക്രേസിയയും സെസാറും നിൽക്കും. താഴെ തടവുപുള്ളികളെ നിരത്തി നിർത്തി അവർക്കുനേരെ അമ്പെയ്യും. തന്നെ വിമർശിക്കുന്നവരെയും സെസാർ വെറുതെവിട്ടിരുന്നില്ല. ഒരിക്കൽ തന്നെ പരിസഹിച്ച കലാകാരന്റെ നാവ് പിഴുതെടുക്കുകയും കൈകൾ മുറിച്ചെടുക്കുകയും ചെയ്തു.
അഞ്ചുവർഷമേ കർദിനാൾ പദവിയിൽ സെസാർ തുടർന്നുള്ളൂ. ആ പദവി രാജിവെച്ചശേഷം സൈന്യത്തിൽ ചേർന്നു. കർദിനാൾ പദവിയിൽനിന്ന് രാജിവെച്ച ആദ്യത്തെയാളാണ് സെസാർ. ഫ്രാൻസിലെ ലൂയി 12-ാമൻ രാജാവുമായി സഖ്യത്തിലേർപ്പെട്ട് ഇറ്റലിയുടെ ഒരു പ്രദേശം കീഴടക്കിയ സെസാർ അവിടെ ഭരണം സ്ഥാപിച്ചു. എല്ലാറ്റിനും റോഡ്രിഗോയുടെ പിന്തുണയുമുണ്ടായിരുന്നു.
ലൂക്രേസിയയായിരുന്നു സെസാറിന്റെ ദൗർബല്യം. 1500-ൽ ലൂക്രേസിയയുടെ രണ്ടാമത്തെ ഭർത്താവിനെയും സെസാർ വകവരുത്തി. ലൂക്രേസിയയും ഭർത്താവും കിടപ്പറയിലായിരിക്കവെ, തന്റെ സൈന്യതത്തെ ഉപയോഗിച്ച് അയാളെ കൊലപ്പെടുത്തുകയാണ് സെസാർ ചെയ്തത്. സെസാർ ചോദ്യംചെയ്യപ്പെടാത്ത ശക്തികേന്ദ്രമായി വളരുകയായിരുന്നു പിന്നീട്. എതിർക്കുന്നവരെയെല്ലാം വകവരുത്തി. എന്നാൽ, റോഡ്രിഗോയുടെ മരണത്തോടെ എല്ലാം തകിടം മറിഞ്ഞു.
1502-ലാണ് റോഡ്രിഗോ മരിക്കുന്നത്. അതോടെ, സെസാറിന്റെ ശക്തി കുറഞ്ഞു. ശത്രുക്കളുടെ പിടിയിലകപ്പെട്ട സെസാർ, രക്ഷപ്പെട്ടെങ്കിലും 1507-ൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. റോഡ്രിഗോയുടെ പിൻഗാമിയായി മാർപാപ്പയായ പോപ്പ് ജൂലിയസ് രണ്ടാമൻ, ബോർയ കുടുംബത്തെക്കുറിച്ച് ഇനിയാരും സംസാരിക്കരുതെന്ന നിർദ്ദേശവും നൽകി.
Stories you may Like
- ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്
- ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
- വനിതകൾക്കും വോട്ടവകാശം; വീണ്ടും ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തുമ്പോൾ
- തന്റെ മരണാനന്തര സംസ്കാര കർമ്മങ്ങളിലും വ്യത്യസ്തത പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്
- കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആശ്വാസം, അപരന്മാരുടെ പത്രിക തള്ളി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍