ട്രാൻസ്ജെൻഡറുകൾക്ക് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ; മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ രഞ്ജിമാർ അഭിനയിച്ച ഷോർട്ട്ഫിലിമും മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിൽ; ഇഷ്ടിക കളത്തിലും തട്ടുകടയിലും ജോലി ചെയ്തുവളർന്ന രഞ്ജിമാർ സിനിമയിലെ എണ്ണംപറഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് ആയതിന് പിന്നിലെ കഥ ഇങ്ങനെ
ജംഷാദ് മലപ്പുറം
കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിന് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആർട്ടിസ്റ്റും ധ്വയ ട്രാൻസ്ജെന്റേഴ്സ് ആർട്സ് ആൻഡ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാർ നായികയായി അഭിനയിച്ച ഒരു ഷോർട്ട്ഫിലിമും, മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളാ ചലച്ചിത്ര അക്കാഡമിക്കു കീഴിൽ നടത്തുന്ന ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ജനറൽ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ അഭിനയിച്ച് ഷോർട്ട്ഫിലിമിന് പുറമെ മ്യൂസിക് ആൽബത്തിനും എൻട്രി ലഭിച്ചത്.
'അഹം' എന്ന ഷോർട്ട്ഫിലിമും, മുറുപിറന്താൾ എന്ന തമഴ്ആൽബം സോങ്ങുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായിരുന്നു രഞ്ജു രഞ്ജിമാർ, സ്വന്തം ഐഡന്റിറ്റിയിൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച ട്രാൻസ്ജെന്റർ യുവതിയുടെ മാനസികാവസ്ഥയും, ഇവരുടെ അനുഭവിച്ച സംഘർഷങ്ങളും വിവരിക്കുന്നതാണ് അഹം എന്ന ഷോർട്ട്ഫിലിം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പോറ്റിവളർത്തിയ ട്രാൻസ്ജെൻഡർ യുവതി സമൂഹത്തിൽ അനുഭിക്കുന്ന പ്രശ്നങ്ങളും, പ്രയാസങ്ങളും വിവരിക്കുന്നതാണ് മറുപിറന്താൾ എന്ന തമിഴ്സ് മ്യൂസിക് ആൽബത്തിൽ പറയുന്നത്.
രഞ്ജു ഇന്ന് ഈ നിലയിലേക്കെത്തിയത് ഏറെ സഹിച്ചും കഠിനാധ്വാനം ചെയ്തും തന്നെയാണ്. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ ഔന്യത്യങ്ങൾ കീഴടക്കുകയാണ് രഞ്ജു. ആക്ഷേപ ശരങ്ങൾ കരുത്താക്കി പൊരുതി നിന്നപ്പോൾ ഒറ്റപെടുത്താതെ കൂടെനിന്ന മനുഷ്യസ്നേഹികളെ നന്ദിയോടെ ഇന്നും രഞ്ജു ഓർക്കുന്നു.
ജീവിതത്തിൽനിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയാണ് രഞ്ജു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആർട്ടിസ്റ്റായി മാറിയത്. ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്കൂളിൽ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.
തുടർന്ന് തന്റെ സ്വത്വം പുരുഷന്റേതല്ലന്ന് പതിയെ തിരിച്ചറിയുകയും അത് ഒളിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ സാരിയുടുക്കുക, ചേച്ചിയുടെ ബ്ലൗസ് ഇടുക, കണ്ണെഴുതി പൊട്ടുതൊടുക തടുങ്ങിയവയൊക്കെ ആരും കാണാതെ ഇഷ്ടത്തോടെ ചെയ്തു. എത്ര മറച്ചുപിടിച്ചിട്ടും താൻ പോലുമറിയാതെ തന്റെ യഥാർഥ വ്യക്തിത്വമായി രഞ്ജു മാറുകയായിരുന്നു. സ്കൂളിലും പുറത്തും പരിഹാസം ഏറെ കേട്ടു. എന്നിട്ടും സ്കൂളിൽ നടന്ന മുഴുവൻ കലാപരിപാടികളും ഭഗവാക്കായി. അവിടെ വെച്ച് കുട്ടികളുടെ മുഖത്ത് ചായം തേക്കാനും തുടങ്ങി. വീട്ടിലെ പ്രയാസങ്ങളെ തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി. വക്കീലാവാൻ മോഹിച്ച് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഒരു വക്കീലിന്റെ വീട്ടിൽ ജോലി ചെയ്തുവരവെ പരിചയപ്പെട്ട സുഹൃത്ത് സിനിമയിലേക്ക് ക്ഷണിച്ചുവെങ്കിലും പോകാനായില്ല. പിന്നീട് പ്രഭാത് ബുക്ക് സ്റ്റാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബുക്ക് വിലയ്ക്കെടുത്ത് വീടുകളിൽ വിൽക്കുമായിരുന്നു. രാത്രികാലങ്ങളിൽ തട്ടുകടയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്തു. അവിടെ ജോലി തുടരാനാവാതെ വന്നപ്പോൾ ഇടയാർ എന്ന സഥലത്തേക്ക് പോയി. അവിടുന്നാണ് ആർ.എൽ.വി ഉണ്ണികൃഷ്ണൻ എന്നയാളുടെ സഹായത്തിൽ ഡാൻസിന്റെ മേക്കപ്പ് ഇടാൻ അവസരം ലഭിച്ചത്.
സെലിബ്രിറ്റി ജോതിർമയിയെ ഒരുക്കാൻ അവസരം ലഭിച്ചതോടെ ജീവിതത്തിന്റെ ഗ്രാഫ് മാറി. വാണിവിശ്വനാഥ്, ജോതിർമയി, മുക്ത, രംഭ, നഗ്മ,റിമിടോമി തുടങ്ങിയവരെ ഒരുക്കാൻ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തിൽ എണ്ണം പറഞ്ഞ മേക്ക്-അപ്പ് ആർട്ടിസ്റ്റായി രഞ്ജു മാറുകയായിരുന്നു. അമ്മയുടെ ഷോകളിൽ പ്രമുഖ താരങ്ങളെ ഒരുക്കാനുള്ള നിയോഗവും തുടർന്ന് രഞ്ജുവിൽ വന്നുചേർന്നു. അക്കാഡമി സർട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയർത്തിയ സ്വതസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെൻഡ് ആവുകയായിരുന്നു.
നിലവിൽ കേരളത്തിലെ 14ജില്ലകളിലും വർക്ക്ഷോപ്പും, സെമിനാറുകളും, ബ്യൂട്ടീഷൻ ക്ലാസ്സുകളും ഇതോടൊപ്പം എടുത്തു വരുന്നു. മേക്കപ്പ് ചെയ്യാൻ കുട്ടിക്കാലം മുതലേ തനിക്ക് വലിയ ഇഷ്ടമായിരുന്നു. സ്കൂളിൽ കലോത്സവവും മറ്റും നടക്കുമ്പോൾ കൂട്ടുകാരെ ഒരുക്കുന്ന ജോലി ഞാൻ ഏറ്റെടുക്കുമായിരുന്നു. ഒന്നും അറിഞ്ഞിട്ടില്ല അന്ന് ഈ ജോലി ഏറ്റെടുത്തിരുന്നത്. ഇതിനുള്ള മേക്കപ്പ് വസ്തുക്കളൊന്നും കൈയിൽ ഇല്ലായിരുന്നു. പലയിടത്തു നിന്നുമായി ഇവയെല്ലാം സംഘടിപ്പിക്കും, എന്നിട്ട് കൂട്ടുകാരെ ഒരുക്കും. പഠിച്ച് നല്ല ജോലി നേടാനായിരുന്നു അന്നെല്ലാം വീട്ടുകാരുടെ ഉപദേശം.മേക്കപ്പ് ഫീൽഡിൽ ഗുരുസ്ഥാനത്ത് കാണുന്നത് അംബികാ പിള്ളയെയാണ്. ഐശ്വര്യ റായിയെ അണിയിച്ചൊരുക്കാൻ ഇഷ്ടമുണ്ടെന്ന് ഒരു പരിചയക്കാരനോട് പറഞ്ഞു. ഐശ്വര്യ റായിയുടെ മേക്കപ്പ് ചെയ്യുന്ന അംബിക പിള്ളയെ പരിചയപ്പെടുത്തി തരാമെന്ന് ഇയാൾ പറഞ്ഞു.
മിസ് ഇന്ത്യ ഫെമിന ഷോ നടക്കുന്നതിനിടെ അംബിക പിള്ള കൊച്ചിയിലെത്തി. ഇവരുടെ 10 അസിസ്റ്റന്റുമാരിൽ ഒരാളായി ചേർന്നു. നിരവധി കാര്യങ്ങളാണ് ഇവരിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്. കരിയറിൽ വലിയ മാറ്റമാണ് അംബിക പിള്ളയുടെ കൂടെയുള്ള പഠനമുണ്ടാക്കിയത്. ഇന്ത്യയിലെ പ്രശസ്തരായ മോഡലുകൾക്കെല്ലാം ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. നിലവിൽ കേരളത്തിനകത്തും പുറത്തുമായുള്ള ഇരുപതിനായിരത്തിധികംപേർക്ക് മേക്കപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുനൽകിയ ചാരിതാർഥ്യത്തിലാണ് രഞ്ജു.
ഇതിനുപുറമെ കെ.എസ്.ആർ ട്രെൻഡി ഫാഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ, ഗ്ലോഫിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചുപോരുന്നു. കേരളത്തിലെ ട്രാൻസ്ജെന്റേഴ്സിന്റെ ഉന്നമനത്തിനും, വിദ്യാഭ്യാസം, കല,എന്നിവ വളർത്തിയെടുത്ത് സാംസ്കാരിക രംഗത്തും, സാമൂഹിക രംഗത്തും പ്രവർത്തിക്കാൻ പ്രാപ്ത്ഥരാക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റബിൽസൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും കൂടിയാണ് രഞ്ജു രഞ്ജിമാർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍