ബാലഭാസ്കറിന് അപകടമരണത്തിൽ അന്വേഷണം വന്നപ്പോൾ കാറിന്റെ അമിതവേഗം ക്യത്യമായി പിടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഓവർ സ്പീഡ് ക്യാമറകൾ ഇനി കണ്ണടയ്ക്കും; കെൽട്രോണുമായി വകുപ്പ് ഒപ്പുവച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിട്ട് മാസങ്ങൾ; പലതവണ കെൽട്രോൺ കത്തയച്ചിട്ടും മറുപടിയില്ല; നാലുജില്ലകളിലെ 43 ക്യാമറകളുടെ കരാർ കാലാവധി കഴിഞ്ഞിട്ട് രണ്ടു വർഷം; ആക്സിലേറ്ററിൽ എത്ര കാലമർത്തിയാലും ഇനി ക്യാമറക്കണ്ണുകൾ ഒന്നും കാണില്ല!
എം മനോജ് കുമാർ
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളും, ഓവർസ്പീഡും പിടിക്കാൻ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ഓവർ സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകൾ കണ്ണടയ്ക്കാൻ പോകുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണികൾക്കായി കെൽട്രോണുമായി മോട്ടോർ വാഹനവകുപ്പ് ഒപ്പുവെച്ച കരാർ കഴിഞ്ഞു മാസങ്ങൾ തന്നെ പിന്നിട്ടെങ്കിലും കരാർ പുതുക്കാനോ ഇതുമായി ബന്ധപ്പെട്ടു കാര്യങ്ങൾ കെൽട്രോണുമായി സംസാരിക്കാനോ മോട്ടോർ വാഹനവകുപ്പ് തയ്യാറായിട്ടില്ല. അതിനാൽ ക്യാമറകൾ താമസം വിനാ തന്നെ കണ്ണടച്ചേക്കും. പല ക്യാമറകളും ഇപ്പോൾ തന്നെ കണ്ണടച്ചു കഴിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. 2011 മുതൽ ആരംഭിച്ച കേരള സർക്കാരിന്റെ പ്രോജക്ടാണിത്. 70 കോടിയോളം രൂപ സർക്കാരിന് പിരിഞ്ഞു കിട്ടിയ പ്രോജക്ട് കൂടിയാണിത്.
ഓവർസ്പീഡ് കുറയ്ക്കുക, അപകടമരണം കുറയ്ക്കുക അതാണ് പദ്ധതിയുടെ ലക്ഷ്യം. നിയമങ്ങൾ ലംഘിച്ചാൽ അത് ക്യാമറ കണ്ടെത്തും. ഫൈനും വരും. ഇങ്ങിനെയാണ് 70 കോടിക്ക് അടുത്ത തുക കഴിഞ്ഞ വർഷങ്ങളിലായി സർക്കാരിന് പിരിഞ്ഞുകിട്ടിയത്. ക്യാമറ കണ്ണടച്ചാൽ ഓവർസ്പീഡ് തെളിയില്ല, ഫൈനും വരില്ല. വരുമാനം കുറയുക സർക്കാരിനു തന്നെയാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതകളും വെളിയിൽ വരില്ല. ഇതറിയാമെന്നിരിക്കെ തന്നെയാണ് കരാർ പുതുക്കാതെയുള്ള മോട്ടോർ വാഹനവകുപ്പിന്റെ ഈ അലംഭാവം. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ഈ ക്യാമറകൾ വകുപ്പിന്റെ മുഖ്യ വരുമാനങ്ങളിൽ ഒന്നാണ്. ക്യാമറകൾ പണിമുടക്കിയാൽ ഈ വരുമാനമാണ് നിലയ്ക്കാൻ പോകുന്നത്. കേരള സർക്കാറിന്റെ മസാല ബോണ്ടിന്റെ തിരിച്ചടവിനടക്കം പണം കണ്ടെത്തേണ്ട ബാധ്യത ഉള്ളത് മോട്ടോർ വാഹന വകുപ്പിനാണ്. വിവിധ തരം ഫീസുകൾ, ടാക്സുകൾ, എൻഫോഴ്സ്മെന്റ് വഴി ലഭിക്കുന്ന പണത്തിന്റെ വിഹിതവുമാണ് മോട്ടാർ വാഹന വകുപ്പിന്റെ പ്രധാന ധനാഗമന മാർഗ്ഗം. എന്നാൽ പുതിയ ട്രാൻപോർട്ട് കമ്മീഷണർ സുധേഷ് കുമാർ വന്നശേഷം കാര്യങ്ങൾ കൂടുതൽ കുഴഞ്ഞ അവസ്ഥയിലാണ് എന്നാണ് വകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം. സർവത്ര സ്തംഭനാവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. കെൽട്രോണിന് പണം നൽകാത്തതിന് പിന്നിലും ഈ സ്തംഭനാവസ്ഥ തന്നെയാണ്. പല ഫയലുകളും വകുപ്പിൽ കെട്ടിക്കിടക്കുകയാണ് എന്നാണ് സൂചനകൾ.
2017-2018 വർഷത്തിലും 2018- 2019 ലും ഒരു നയാ പൈസ പോലും ക്യാമറ അറ്റകുറ്റപണികൾക്ക് വിയോഗിക്കാതെ ക്യാമറകളെ വെറും കറവപ്പശുവാക്കി വച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ക്യാമറകൾ കണ്ണടച്ചാൽ റോഡ് അപകടവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ തിരഞ്ഞാൽ ഒന്നും ലഭിക്കില്ല. ഇങ്ങിനെ വന്നാൽ കൊലപാതകങ്ങൾ വരെ അപകടമരണങ്ങൾ ആയി മാറുന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാലഭാസ്ക്കറിന്റെ അപകടമരണം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം വന്നപ്പോൾ ബാലഭാസ്ക്കർ സഞ്ചരിച്ച കാറിന്റെ ഓവർസ്പീഡ് കൃത്യമായി പതിഞ്ഞത് മോട്ടോർവാഹനവകുപ്പിന്റെ ഓവർസ്പീഡ് ക്യാമറകളിലായിരുന്നു. അതുകൊണ്ട് തന്നെ ക്യാമറകൾ കണ്ണടച്ചാൽ റോഡപകടങ്ങളുടെ സത്യാവസ്ഥ വെളിയിൽ വരാത്ത അവസ്ഥ വരും. ചേർത്തല മണ്ണുത്തി ഹൈവേയിൽ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ഓവർ സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകളുടെ ആന്വൽ മെയിന്റൻസ് കരാർ കഴിഞ്ഞിട്ട് ഒന്നേമുക്കാൽ വർഷമായി. 60 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒന്നേമുക്കാൽ വർഷമായി ഈ ക്യാമറകൾ കെൽട്രോൺ റിപ്പയർ ചെയ്യുന്നില്ല.
ക്യാമറകൾ കണ്ണടച്ചാൽ ഒരു ദൃശ്യവും ഈ ക്യാമറയിൽ നിന്ന് ലഭിക്കുകയുമില്ല. മെയിന്റൻസ് ജോലികൾ ചെയ്യാൻ പോകാത്തത് കാരണം ഏതൊക്കെ ക്യാമറകൾ ഫങ്ഷൻ ചെയ്യുന്നുണ്ടെന്ന് കെൽട്രോണിന് അറിയുകയുമില്ല. 2015 മുതൽ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർവാഹനവകുപ്പിന് നിരന്തരം കത്ത് നൽകിയിട്ടുണ്ട് എന്നാണ് കെൽട്രോൺ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞത്. മണ്ണുത്തി-മഞ്ചേശ്വരം ഹൈവേയിൽ സ്ഥാപിച്ച ക്യാമറകളുടെ മെയിന്റൻസ് കരാർ കഴിഞ്ഞിട്ട് രണ്ടു വർഷമായി. 94 ക്യാമറകളാണ് ഈ റോഡിലുള്ളത്. കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സ്ഥാപിച്ച ക്യാമറകൾക്ക് രണ്ടു വർഷമായി മെയിന്റൻസ് നടക്കുന്നില്ല. 43 സിസ്റ്റമാണ് നിലവിലുള്ളത്. ഇതും വാറണ്ടി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷമായി. വടക്കാഞ്ചേരി-വാളയാർ റോഡിലെ 37 ക്യാമറകൾ വാറണ്ടി പിരീഡിലാണ്. അതിനോടൊപ്പം രണ്ടു ക്യാമറകൾ വെള്ളയമ്പലം കവടിയാർ ഭാഗത്തുണ്ട്. ഈ ക്യാമറകളും വാറണ്ടി പിരീഡിലാണ്. ഈ മുപ്പത്തൊമ്പത് ക്യാമറകൾ മാത്രമാണ് വാറണ്ടി പിരീഡിലുള്ളത്. ഇതെല്ലാം ശ്രദ്ധിക്കേണ്ടത് മോട്ടോർ വാഹനവകുപ്പാണ്. പക്ഷെ വകുപ്പിന്റെ അലംഭാവം കാരണം ഒരു ജോലിയും മുന്നോട്ടു പോകുന്നില്ല. ഇത് തന്നെയാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമാർന്ന പദ്ധതികളിലും പ്രതിഫലിക്കുന്നത്.
ഓവർസ്പീഡ് കാരണമുള്ള അപകടമരണങ്ങളും റോഡ് അപകടങ്ങളും കുറയ്ക്കാൻ വേണ്ടിയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറാ യൂണിറ്റുകളാണിത്. ആക്സിഡന്റ് കുറയ്ക്കുക, ഓവർസ്പീഡ് തടയുക എന്നത് തന്നെയാണ് ഈ ക്യാമറകളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധിതമാകുമ്പോൾ അഡീഷണൽ ബോണസായി സർക്കാറിന്റെ കയ്യിൽ വന്നു ചേരുന്ന കാശുകൂടിയാണിത്. ക്യാമറകൾ കണ്ണടച്ചാൽ ഓവർസ്പീഡ് പിടിക്കാൻ കഴിയില്ല. അതുകാരണമുള്ള ഫൈൻ ഈടാക്കാൻ കഴിയില്ല. പണം നൽകാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറല്ല. പണം ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണികൾക്ക് കെൽട്രോൺ തയ്യാറുമല്ല. ഈ ഘട്ടത്തിൽ പാളുന്നത് റോഡ് സുരക്ഷയാണ് ഒപ്പം ഭീഷണി ഉയരുന്നത് യാത്രക്കാരുടെ ജീവനു നേർക്കുമാണ്. കരാർ പുതുക്കാത്തതും കാരണവും മെയിന്റൻസ് കരാർ നിലവിലില്ലാത്തത് കാരണവും ഇനി ക്യാമറകൾ സർവീസ് ചെയ്യില്ലെന്ന് കെൽട്രോൺ കത്ത് മുഖേന മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ നാല് പ്രോജക്ടുകളാണ് പല പല ഘട്ടങ്ങളിലായി കെൽട്രോൺ ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റമാണിത്.
പല ക്യാമറകളുടെയും വാറണ്ടിയും കഴിഞ്ഞു വർഷം തോറുമുള്ള മെയിന്റനൻസ് പിരീഡും കഴിഞ്ഞ അവസ്ഥയിലാണ്. മെയിന്റൻസ് ഇനത്തിൽ കെൽട്രോണിനുള്ള പണം അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യറാകാത്തതാണ് പ്രശ്നം. പണം ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നതുകൊണ്ടല്ല. മോട്ടോർവാഹനവകുപ്പിലെ നിലവിലെ അവസ്ഥ കുത്തഴിഞ്ഞതാണ്. ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് മോട്ടോർവാഹനവകുപ്പ്. അതുകൊണ്ട് തന്നെ ക്യാമറകൾ കണ്ണടയ്ക്കുന്നതോ കരാർ പുതുക്കുന്ന കാര്യങ്ങളിലോ ഒന്നും മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയെത്തുന്നില്ല. 'വിത്ത് കുത്തി കഞ്ഞി വെയ്ക്കുക' എന്ന പ്രയോഗം കേരളത്തിൽ ഏറ്റവും ചേരുക മോട്ടോർ വാഹന വകുപ്പിനാണ്. ഈ സർക്കാരിന്റെ കാലത്ത് രണ്ടു തവണ മന്ത്രി സ്ഥാനം രാജിവെച്ചതും ഭരിക്കുന്ന പാർട്ടിയായ എൻസിപിയിലെ ആഭ്യന്തര പ്രശ്നവും ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് വകുപ്പിൽ നിലനിർത്തിയിരുന്നത്. മോട്ടോർ വാഹനസംരക്ഷണ സമിതി നോട്ടീസ് നൽകിട്ടും ജിപിഎസ് പ്രശ്നത്തിൽ ഒരു സമവായ ചർച്ച പോലും നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കഴിഞ്ഞിട്ടില്ല. . അതിനിടെയാണ് കൂനിന്മേൽ കുരു എന്ന അവസ്ഥയിൽ ജിപിഎസ് പ്രശ്നത്തിൽ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ച പണിമുടക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്