പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിൽ തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല; കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകലും പുലിയും കരടിയും എല്ലാം കൈ എത്തും ദൂരത്ത്; ഗവി ടൂറിസം വീണ്ടും സജീവമാകുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പത്തനംതിട്ട; തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല. മലനിരകളും താഴ്വാരങ്ങളും പച്ചപ്പട്ടണിഞ്ഞു.കൂട്ടിന് മഞ്ഞും കുളിരും.ഗവി വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയായി.
പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിലാണ് ഇവിടുത്തെ വിനോദ സഞ്ചാരമേഖല അഭിമാനകരമായ പുരോഗതി സ്വന്തമാക്കിയിട്ടുള്ളത്.ഇവിടേയ്ക്കുള്ള റോഡുകൾ താറുമാറായതിനെത്തുടർന്ന് ഗവിയിലെ ഇക്കോ ടൂറിസം സെന്റർറിന്റെ പ്രവർത്തം കേരള വനംവികസന കോർപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇപ്പോൾ സ്ഥിതിഗതികൾ പൂർവ്വ സ്ഥിതിയിലേയ്ക്കെക്കിയതായിട്ടാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഉൾക്കൊള്ളാനാവാത്ത വിധം സഞ്ചാരികളെത്തിയിരുന്നു.ദിവസം രണ്ടര ലക്ഷത്തോളമെത്തുന്ന കളക്ഷൻ ഇവിടെ നിന്നും കേരള വനംവികസന കോർപ്പറേഷന് ലഭിക്കുന്നതായിട്ടാണ് സൂചന.
ഇതുവഴി സർവ്വീസ് നടത്തിവരുന്ന കെ എസ് ആർ ടി സി ബസ്സുകൾ നിറയെ സഞ്ചാരികളുമായിട്ടാണ് ഗവിയിലേയ്ക്കെത്തുന്നത്.ദിവസത്തിൽ കമുളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള ഓരോ ട്രിപ്പുവീതമാണ് കെ എസ് ആർ ടി സി ഗവി വഴി നടത്തുന്നത്. ഈ കെ എസ് ആർ ടി സി ഓർഡിനറി സർവ്വീസുകൾ മാത്രമാണ് ടാക്സിവാഹനങ്ങളല്ലാതെ ഗവിയിലേയ്ക്കെത്താനുള്ള നിലവിലുള്ള പൊതുഗതാഗത മാർഗ്ഗം.
മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ ദൂരം വരുന്ന ട്രക്കിംഗിനും കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയുന്നതിനുള്ള സൗകര്യവും ഇവിടെ സന്ദർശകർക്ക് ലഭ്യമാണ്.ഗവി ജലാശയത്തിലും കൊച്ചുപമ്പ ജലാശയത്തിലും ബോട്ടിങ് സൗകര്യവും ലഭ്യമാണ്.കൊച്ചു പമ്പ ജലാശയത്തിൽ സന്ദർശകർക്കായി കുട്ടവഞ്ചി യാത്രയും ഒരുക്കിയിട്ടുണ്ട്.
എലിഫന്റ് സ്കെട്ടൻ മ്യൂസിയമാണ് ഇവിടെ സന്ദർശകരെ മറ്റൊരു പ്രധാന ആകർഷക കേന്ദ്രം.പല വനപ്രദേശങ്ങളിൽ നിന്നും ലഭിച്ച അസ്തി കൂടത്തിന്റെ ഭാഗങ്ങൾ കൂട്ടിയിണക്കി പൂർണ്ണരൂപത്തിൽ തയ്യാറാക്കിയ ആനയുടെ അസ്ഥികൂടം പ്രത്യേക പ്രാകാശ സംവിധാനത്തിൽ ഇവിടെ ദർശിക്കാം.
മികച്ച താമസ-ഭക്ഷണ സൗകര്യവും ഇവിടെ സജ്ജമാണ്.ഡേ,നൈറ്റ് എന്നീ രണ്ട് പായ്ക്കുകളാണ് വിനോദ സഞ്ചാരികൾക്കായി കേരളവനം വികസന കോർപ്പറേഷൻ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. താഴ്വാരങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളുമെല്ലാം ഒത്തുചേർന്ന പ്രകൃതി ഭംഗിയും നട്ടുച്ച വെയിലിലും കുളിർമ്മ അനുഭവപ്പെടുന്ന അന്തരീക്ഷവുമാണ് വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം.
സന്ദർശകർക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഗ്രീന്മാൻഷൻ ലോഡ്ജിനടുത്തുനിന്നാണ് ശബരിമല വ്യൂപോയന്റിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്. കുത്തനേയുള്ള മലകയറി മുകളിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ശബരിമല പൂങ്കാവനവും പൊന്നമ്പലമേടും കാണാൻ സാധിക്കും.തണുപ്പ് കൂടുന്ന ദിവസങ്ങളിൾ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ മലനിരകൾ മഞ്ഞ് മൂടുക പതിവാണ്്.
ഉൾക്കാട്ടിൽ ഒരുക്കിയിട്ടുള്ള ജംഗിൾ ക്യാമ്പിലെ താമസം സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തുനിന്നും രണ്ടര കിലോമീറ്റർ ഉൾക്കാട്ടിലാണ് ടെന്റുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും നൈറ്റ് വാച്ചറും പാചകക്കാരനുമടക്കം മൂന്ന് പേർ സന്ദർശകർക്കൊപ്പം ഇവിടെ ഉണ്ടാവും.
ചുറ്റും കിടങ്ങ് തീർത്തിട്ടുള്ളതിനാൽ ഇവിടേയ്ക്ക് മൃഗങ്ങൾ കടന്നുവരില്ല.ഇതുവഴി കടന്നുപോകുന്ന മൃഗങ്ങളെ അടുത്തുകാണാനും സാധിക്കും.വെളിച്ചത്തിന് അത്യവശ്യ സമയങ്ങളിൽ എമർജൻസി ലൈറ്റുകൾ ഉപയോഗിക്കും. രാത്രി കാലങ്ങളിൽ മരക്കഷണങ്ങൾ കത്തിച്ച് ആഴി ഒരുക്കും.വെളിച്ചത്തിനും ഇതാണ് പ്രധാനമാർഗ്ഗം.വിനോദ സഞ്ചാരികളിൽ ചിലർ തുടർച്ചയായി മൂന്നും നാലും ദിവസമൊക്കെ ഇവിടെ ടെന്റുകളിൽ കഴിയാറുണ്ടെന്ന് ഗൈഡുകൾ പറഞ്ഞു.
ജംഗിൾ വാലി വ്യൂപോയിന്റും ഇതിനടുത്താണ്.ചെന്താരമരകൊക്ക എന്നറിയപ്പെടുന്ന വനപ്രദേശവും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.ഉയരത്തിൽ വളർന്ന മരങ്ങൾ തിങ്ങി നിറഞ്ഞ താഴ്വാരം കാട്ടാനകൂട്ടങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ്. വർഷകാലത്ത് ഏറെ ആകർഷകമാവുന്ന ഇവിടുത്തെ വെള്ളച്ചാട്ടം വേനൽക്കാലത്ത് നാമമാത്രമായി പരിണമിക്കും.പാറക്കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഈ ഭാഗത്തേയ്ക്ക് മൃഗങ്ങൾ കൂട്ടമായി എത്തുന്നുണ്ട്.
പുലർച്ചെ 6-ന് ട്രക്കിങ് ആരംഭിക്കും. സന്ദർശകരുടെ അഭിരുചിക്കനുസരിച്ചാണ് ട്രക്കിങ് റൂട്ടുകൾ നിശ്ചയിക്കുക.ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ് പാതകൾ.1 മണിക്കൂർ 2 മണിക്കൂർ, 3 മണിക്കൂർ എന്നിങ്ങിനെ 3 വിഭാഗങ്ങളായിട്ടാണ് ട്രക്കിങ് ക്രമീകരിച്ചിട്ടുള്ളത്.
ആനത്താരകളിലൂടെയും മറ്റ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ് ട്രക്കിങ് പാതകൾ കടന്നുപോകുന്നത്.പാതയെക്കുറിച്ചുള്ള വിവരണവും യാത്രയിൽ സ്വീകരിയ്ക്കേണ്ട മുന്നൊരുക്കങ്ങളും ഗൈഡുകൾ നേരത്തെ സന്ദർശകരെ ധരിപ്പിക്കും. വിദേശീയരായ വിനോദസഞ്ചാരികളാണ് വനമേഖലയിലെ ദീർഘദൂര ട്രക്കിംഗിന് കൂടുതൽ താൽപര്യം കാണിക്കുന്നത്.മനോഹരമായ വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും മഞ്ഞ് മൂടിയ മലമടക്കുകളുമൊക്കെ കാണാൻ കഴിയുന്ന ട്രക്കിങ് പാതകളാണ് ഇവർക്ക് ഏറെ പ്രയങ്കരം.
ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഗവിയാർ ജലാശയത്തിൽ ഉച്ചയോടെയാണ് ബോട്ടിങ്ആരംഭിക്കുക.കൊച്ചുപമ്പയിൽ സഞ്ചാരികൾ എത്തുന്നതനുകരിച്ച് പകൽ സമയങ്ങളിൽ ബോട്ടംഗ് നടക്കും.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തെ റോഡുകളിലാണ് സൈക്കിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. ലോഡ്ജിന് എതിർവശത്ത് ഓപ്പൺ റെസ്റ്റോറന്റിലാണ് ഭക്ഷണം ലഭിക്കുക.പ്രാഭാത ഭക്ഷണം മുതൽ അത്താഴം വരെ ഇവിടെ നിന്നും ലഭിക്കും.ഉച്ചയൂണിന് എല്ലാ ദിവസവും പായസവും നൽകുന്നുണ്ട്.
അസ്ഥികൾ ക്രമത്തിൽ യോജിപ്പിച്ച് ആനയുടെ അസ്ഥികൂടം തയ്യാറാക്കി സ്ഥാപിച്ചിട്ടുള്ള എലിഫെന്റ് സ്കെൽട്ടൻ മ്യൂസിയം സന്ദർശകരെ വിസ്മയിപ്പിമെന്ന കാര്യത്തിൽ തർക്കമില്ല. വനമേഖലകളിൽ നിന്നും ശേഖരിച്ച അസ്ഥികൾ കൂട്ടിയോജിപ്പിച്ചാണ് അസ്ഥികൂടം തയ്യാറാക്കിയിട്ടുള്ളത്.കാട്ടുപോത്ത് ,മാൻ ഉൾപ്പെടെ നിരവധി മൃഗങ്ങളുടെ അസ്ഥികളും ഇവിടെ കാണാം.
സുഗീത് ചിത്രമായ ഓർഡനിറി ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗതകൂട്ടിയിരുന്നു.ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഇക്കോടൂറിസം മേഖല പ്ലാസ്റ്റിക് നിരോധിത മേഖലയാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.റസ്റ്റോറന്റിലേയ്ക്കുള്ള പാതയിൽ തീർത്തിട്ടുള്ള പൂപന്തലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന ഗോഫർ മരവും ഭൂമുഖത്തുനിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ക്യാൻസർ ചികത്സയിക്കുള്ള മരുന്നിന് പ്രയോജനപ്പെടുന്നതും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമായ പീനാറി എന്ന സസ്യവുവുമുൾപ്പെടെ നൂറികണക്കിന് അപൂർവ്വവും അത്യപൂർവ്വുമായ സസ്യജാലങ്ങളുടെ കലവറയാണ് ഇവിടം.
സിംഹവാലൻ കുരങ്ങകളും മലയണ്ണാനും വരയാടും പുലിയും കരടിയും ആനയുമുൾപ്പെടെ 60-ൽപ്പരം ഇനം മൃഗങ്ങളുടെയും 45-ൽപ്പരം ഇനം ഉരഗങ്ങളുടെയും മലമുഴക്കി വേഴാമ്പൽ, മരംകൊത്തികൾ ഉൾപ്പെടെ 320-ൽപ്പരം പക്ഷികളുടെയും വിഹാരകേന്ദ്രമാണ് ഈ വനമേഖല. പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 1036 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തുകൊടുംവേനലിലും വൈകുന്നേരങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രിയിലെത്തും.
കൊല്ലം -മധുര ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നും 28 കിലോമീറ്ററോളം തെക്ക് മാറിയാണ് ഗവി സ്ഥിതിചെയ്യുന്നത്.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയവും ഗവിയിലെ ആകർഷകഘടകമാണ്. ഗവി ഡിവിഷവൽ മാനേജർ ജെ ശശികുമാർ ,ഇക്കോ ടൂറിസം മാനേജർ സുജിത് പി കെ ,ഫീൽഡ് ഓഫീസർമാരായ രാജേഷ്, എൻ കെ സുരേഷ്കുമാർ എന്നിവരും വിദഗ്ധരായ ഒരു പറ്റം ഗൈഡുകളും വാച്ചർമാരും മറ്റുമാണ് ഗവിയിലെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയുടെ അമരക്കാർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്