ഭവന വായ്പ കെണിയാകാതിരിക്കണോ ? തിരിച്ചടവിൽ തട്ടുകേട് ഉണ്ടാകാതിരിക്കാൻ ആദ്യം മുതലേ ശ്രദ്ധിക്കാം; റിസർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചാൽ ഭവന വായ്പ എടുത്തവർക്ക് എന്ത് പ്രയോജനം എന്നതിൽ വ്യക്തതയുണ്ടോ? തിരിച്ചടവിൽ മുടക്കം വന്നാൽ പരിഹാരത്തിനായി ശ്രമിക്കാവുന്ന മാർഗങ്ങൾ എന്തൊക്കെ ? ഭവന വായ്പ ലഭിക്കുന്നതിന് ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രായ പരിധി എത്ര? ഉത്തരങ്ങളുമായി ഭവന വായ്പാ സ്പെഷ്യൽ മിനി മണിച്ചെപ്പ്
തോമസ് ചെറിയാൻ കെ
ഭവന വായ്പ എന്നതിൽ കൈവെക്കാത്ത ആളുകൾ ഇന്ത്യയിൽ വളരെ ചുരുക്കമേ കാണപ്പെടുകയുള്ളൂ. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ. ഏതാനും ദിവസം മുൻപ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും പുറത്ത് വന്ന വാർത്ത ഭവന വായ്പ അടക്കമുള്ളവ എടുത്തവർക്ക് അൽപം ആശ്വാസം പകരുന്നതായിരുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരിക്കുന്നു എന്നായിരുന്നു അത്. റീപ്പോ നിരക്ക് എന്നാൽ എന്താണെന്ന് വ്യക്തമാകാത്ത ഒട്ടേറെ ആളുകൾ നമുക്കിടയിലുണ്ട്. വായ്പകൾക്ക് രാജ്യത്ത് ഡിമാന്റ് കൂടുന്ന വേളയിൽ വായ്പ ചോദിച്ചെത്തുന്ന എല്ലാവർക്കും കൊടുക്കാൻ ബാങ്കുകളുടെ കൈയിൽ പണം കാണണമെന്നില്ല.
ഇത്തരം വേളകളിൽ ആർബിഐ നേരിട്ട് പണം കടം കൊടുക്കും. ഈ വായ്പയ്ക്ക് ആർബിഐ ഏർപ്പെടുത്തുന്ന പലിശ നിരക്കാണ് റീപ്പോ. റീപ്പോ നിരക്ക് കൂടുക എന്നാൽ ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുകാൻ ആർബിഐ താൽപര്യപ്പെടുന്നില്ല എന്നാണ്. അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് റിവേഴ്സ് റീപ്പോ നിരക്കും. വായ്പ എടുക്കാൻ അധികം ആളുകൾ എത്താതെ ബാങ്കുകളുടെ കൈയിൽ പണം നിറഞ്ഞാൽ റിസർവ് ബാങ്ക് തന്നെ അത് നിക്ഷേപമായി സ്വീകരിക്കുകയും അതിന് പലിശ നൽകുകയും ചെയ്യും. ഈ പലിശ നിരക്കിനെയാണ് റിവേഴ്സ് റീപ്പോ നിരക്കെന്ന് വിളിക്കുന്നത്.
ഇക്കാര്യങ്ങൾ രണ്ടും മനസിലാക്കിയാൽ തന്നെ ആർബിഐയുടെ ഈ തീരുമാനം എന്തിനെന്ന ചെറിയൊരു ധാരണ ലഭിക്കും. ഭവന വായ്പ-വാഹന വായ്പ എന്നിവ എടുത്തിരിക്കുന്നതും എടുക്കാൻ പോകുന്ന ആളുകൾക്കുമാവും ഇത് ഗുണം ചെയ്യുക. എന്നാൽ ഭവന വായ്പ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാകുന്നത് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്. ഭവന വായ്പയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇത്തവണത്തെ മണിച്ചെപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്.
റീപ്പോ നിരക്ക് കുറച്ചാൽ നിങ്ങൾക്കെന്ത് ഗുണം ? ഇതാ കേട്ടോളൂ
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് അധ്യക്ഷനായ പണനയ അവലോകന സമിതി ധനനയം പ്രഖ്യാപിച്ചപ്പോൾ നാം കുറച്ച് സന്തോഷിച്ചിരിക്കണം. 6.0 ആയിരുന്ന റീപ്പോ നിരക്ക് .25 ശതമാനം കുറച്ച് 5.75 ശതമാനമാക്കുകയും ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രാജ്യത്തെ സാമ്പത്തികമായ ഇടിവിൽ നിന്നും കരകയറ്റാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ഇതെന്ന് സംശയമില്ലാതെ തന്നെ പറയാം. ഇത് വിപണിയിൽ നിൽക്കുന്ന സമ്മർദ്ദത്തെ അടക്കം കുറയ്ക്കുമ്പോൾ വ്യവസായ മേഖലകളിലേക്ക് അധികം പണം ഒഴുകിയെത്തുന്നതിനും സഹായിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് ആർബിഐ റീപ്പോ നിരക്ക് കുറയ്ക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച് പലിശ നിരക്കിൽ ബാങ്കുകൾ ആനുപാതികമായി പലിശ കുറയ്ക്കണമെന്നാണ് നിയമം. എന്നാൽ ബാങ്കുകളുടെ വിനിമയ തുകയുടെ 98 ശതമാനം നിക്ഷേപത്തിൽ നിന്നാണെന്നതു കൊണ്ട് തന്നെ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയാറാകത്തുമില്ല. എന്നാൽ ഇക്കുറിയുള്ള റീപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇതിന്റെ നേട്ടം ലഭിക്കണമെന്ന ആർബിഐ നിർദ്ദേശം ശ്രദ്ധിക്കേണ്ട ഒന്നാണ്.
നിങ്ങൾ വായ്പ എടുത്ത ഒരാളാണോ എങ്കിൽ തീർച്ചയായും ആർബിഐ നയത്തിന്റെ ഗുണം നിങ്ങൾക്കും ലഭിക്കും. 8.75 ശതമാനം എന്ന നിരക്കിൽ നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ 0.20 ശതമാനം ഇളവ് വന്ന് 8.55 ശതമാനമായി എന്നർത്ഥം. ഫ്ളോറ്റിങ്് റേറ്റ് വായ്പയിലാണ് പലിശ അതിനനുസരിച്ച് കുറയുന്നത്. ഫിക്സഡ് റേറ്റ് ആണെങ്കിൽ നിരക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കാര്യം മറക്കരുത്. ഓർക്കേണ്ട ഒരു പ്രധാന സംഗതി എന്താണെന്നാൽ ഭവന വായ്പയെടുത്ത് ഒരു വർഷം പിന്നിടുന്നത് വരെ പലിശ ഫിക്സഡ് ആയിരിക്കുമെന്നും ഇത് കഴിഞ്ഞ് ഫ്ളോറ്റിങ് റേറ്റ് ആണെങ്കിൽ വിപണിയിലെ നിരക്ക് വ്യത്യാസം അനുസരിച്ച് പലിശയ്ക്കും വ്യത്യാസം വരും എന്നതാണ്.
നിങ്ങളുടെ വായ്പാ പലിശയിൽ നിരക്ക് കുറയ്ക്കൽ ബാധകമാണോ എന്നറിയാൻ ബാങ്കുകളിൽ നേരിട്ട് ചെന്ന് വിവരമന്വേഷിച്ച് ഉറപ്പ് വരുത്തണം. ഈ അവസരത്തിലാണ് വായ്പ പലിശ റീപ്പോ നിരക്കുമായി ബന്ധപ്പെടുത്താൻ എസ്ബിഐ തീരുമാനമായത്. ഇത് ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും എസ്ബിഐ അറിയിച്ചിരുന്നു. ഇപ്പോഴുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഭവന വായ്പ നൽകുമെങ്കിലും റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്. 2010ന് ശേഷം ഇതാദ്യമാണ് 5.75 ശതമാനത്തിലേക്ക് റീപ്പോ നിരക്ക് വരുന്നത് എന്ന കാര്യം ഓർക്കുക.
ഭവന വായ്പ: ഇക്കാര്യങ്ങൾ ചിന്തിച്ച ശേഷം മാത്രം മുന്നോട്ട്.....
ഭവന വായ്പ എന്നതിലേക്ക് ചുവടു വെക്കുമ്പോൾ കഴിവതും ദമ്പതികളാണ് ലോൺ എന്ന ആവശ്യവുമായി ബാങ്കുകളിലേക്ക് ചെല്ലുന്നത്. എന്നാൽ ഒറ്റയ്ക്ക് ചെല്ലുന്നവരും ഇല്ല എന്നല്ല. എത്ര കണക്ക് കൂട്ടി മുന്നോട്ട് പോയാലും മനസിൽ വിചാരിക്കുന്ന തുക തന്നെ ലോൺ ലഭിക്കണമെന്നില്ല. അതിനാൽ തന്നെ സ്ഥിര വരുമാനമുള്ളയാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ വായ്പാ അപേക്ഷ ജോയിന്റ് ആപ്ലിക്കന്റ് ആക്കുന്നതാണ് ഏറെ ഉത്തമം. ഇത് ഉയർന്നൊരു തുക തന്നെ വായ്പയായി ലഭിക്കുന്നതിന് സഹായിക്കും. ഇത്തരത്തിൽ എടുക്കുന്ന വായ്പയിൽ ആകെ മാസ വരുമാനത്തിന്റെ 40 ശതമാനമാണ് പ്രതിമാസ അടവായി നൽകേണ്ടതെന്നും ഓർക്കുക. സ്ഥിര വരുമാനമുള്ളവർക്കാണ് ബാങ്കുകൾ മിക്കവാറും വായ്പ കൊടുക്കുന്നത്.
സാമ്പത്തികത്തിന്റെ കാര്യത്തിൽ മികച്ച ട്രാക്ക് റെക്കോർഡും ആറ് മാസം ആക്ടീവായി ബാങ്കിങ് ഇടപാടുകളും നടത്തിയവർക്കാണ് വായ്പ എളുപ്പത്തിൽ ലഭിക്കുന്നത് എന്ന കാര്യവും ഓർക്കുക. അതു പോലെ തന്നെ ഒന്നാണ് ക്രെഡിറ്റ് സ്കോർ. ഇത് 750ന് മുകളിൽ ഉള്ളവർക്കായിരിക്കും ഭവന വായ്പ എളുപ്പം ലഭിക്കുക. ജോലിയുള്ള ആളുകളിൽ 21 വയസ് മുതൽ 60 വയസ് വരെയും സ്വയം തൊഴിലാണെങ്കിൽ 21 വയസ് മുതൽ 65 വയസ് വരെയുമുള്ളവർക്കാണ് വായ്പ ലഭിക്കുക.
ആകെ വേണ്ടി വരുന്ന തുകയുടെ 85 ശതമാനമാണ് ബാങ്ക് വായ്പയായി നൽകുന്നത്. ബാക്കി 15 ശതമാനം ഉപഭോക്താവ് തന്നെ കണ്ടെത്തേണ്ട ഒന്നാണ്. വായ്പ എടുക്കുന്നതിന് മുൻപ് അതാത് ബാങ്കുകളെ സമീപിച്ച് ഇതിന്റെ പലിശ നിരക്ക് എത്രയെന്ന് അറിയുന്നത് ഏറെ ഉത്തമമാണ്. മാത്രമല്ല തിരിച്ചടവ് കാലാവധി പൂർണമാകുന്നത് വരെ കാത്തിരിക്കണം എന്നില്ല. അതിന് മുൻപ് തന്നെ പണം അടച്ച് തീർക്കാൻ കഴിയുമെങ്കിൽ അതും ഏറെ ഉത്തമമാണ്.
തിരിച്ചയ്ക്കാവാനാതെ വന്നാൽ...അതും അറിഞ്ഞിരിക്കേണ്ടതല്ലേ ?
ഭവന വായ്പയുടെ മാസ അടവ് തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും എന്ന കാര്യവും ഓർത്തിരിക്കേണ്ട ഒന്നു തന്നെയാണ്. എന്നാൽ ഇത് കേട്ട് പെട്ടന്ന് ഞെട്ടേണ്ട ആവശ്യമില്ല. ദൈനം ദിന ചെലവുകളിൽ കുറവ് വരുത്തിയും വായ്പ പുനക്രമീകരിച്ചും ഇതിന് ഒരു പരിധി വരെ പരിഹാരം സൃഷ്ടിക്കാനാവും. ഇത്തരം പരിഹാരങ്ങളിൽ തനിക്ക് ഏതാണ് നടപ്പാക്കാനാവുക എന്ന് കൃത്യമായി ആലോചിച്ച് കണ്ടു പിടിക്കുന്നതിലാണ് മിടുക്ക്. ഇത് കഴിവിന്റെ പരമാവധി പോലെ ചെയ്യുക. വായ്പ മുടങ്ങുന്നു എന്ന് കണ്ടാൽ ഇപ്പോഴുള്ള വരവും ചെലവുമടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുക. എവിടെയാണ് അമിതമായി ചെലവാകുന്നത് എന്ന് കണ്ടുപിടിച്ച് അത്തരത്തിലുള്ള സാമ്പത്തിക ചോർച്ച അവസാനിപ്പിക്കുക.
വേറെ ഏതെങ്കിലും വായ്പയുണ്ടെങ്കിൽ അത് അടച്ച് തീർക്കുക. മിക്കവാറും അധിക തുക ഭവന വായ്പയ്ക്കാണെന്ന് വരികെ അതിന് സാവകാശം കിട്ടുന്ന രീതിയിൽ മറ്റ് ലോണുകൾ അടച്ച് തീർക്കാൻ പണം കണ്ടെത്തുക. കാലാവധി ഉയർത്തിയും മറ്റും വായ്പകൾ ക്രമീകരിച്ച് പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുവാൻ സാധിക്കും എന്ന കാര്യം ഓർക്കുക. ബാങ്ക് അധികൃതരുമായി ഇക്കാര്യത്തെ പറ്റി തുറന്ന് സംസാരിക്കുക. വായ്പ അടയ്ക്കാൻ വസ്തു വിൽക്കേണ്ട അവസ്ഥ വന്നാൽ ബാങ്ക് വസ്തു ജപ്തി ചെയ്യുന്നത് വരെ കാത്ത് നിൽക്കരുത്. ബാങ്ക് നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുൻപേ തന്നെ സ്വന്തം നിലയിൽ വസ്തു വിൽക്കാൻ സാധിച്ചാൽ അൽപം കൂടുതൽ തുക ലഭിക്കുമെന്ന കാര്യം ഓർക്കുക.
അല്ല ബാങ്ക് ജപ്തി തന്നെയാണ് നടക്കുന്നതെങ്കിൽ മിക്കവാറും അത് ഇ-ലേലമാകാനാണ് സാധ്യത. അതിനാൽ തന്നെ ഇക്കാര്യത്തിൽ കൃത്യമായി നിരീക്ഷണം നടത്താനും ലേലത്തിൽ കിട്ടുന്ന തുക ന്യായമാണെന്നും ബാങ്കിന് ചെല്ലേണ്ട തുക കഴിഞ്ഞ് ലഭിക്കുന്നത് കൃത്യമാണെന്ന് ഉറപ്പ് വരുത്താനും സാധിക്കണം. ഇത്തരത്തിൽ വായ്പയുടേയപം അതിന്റെ തിരിച്ചടവിന്റെയും കാര്യത്തിൽ എല്ലാ വശങ്ങളും കൃത്യമായി പഠിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കിയാൽ ഭവന വായ്പ എന്നത് ഒരു തലവേദനയായി തീരില്ലെന്നുറപ്പ്.
ഇന്ത്യയിലെ ബാങ്കുകൾ നിലവിൽ ഏർപ്പെടുത്ത ഭവന വായ്പാ പലിശ നിരക്ക് (റീപ്പോ നിരക്ക് കുറച്ചതോടെ ഇതിൽ കാണിച്ചിരിക്കുന്നതിൽ നിന്നും കുറവ് വരുമെന്ന കാര്യവും ഓർക്കുക)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്