അരുവിക്കര നോട്ടമിട്ട് സിപിഎമ്മും വിജയകുമാറും; രാജഗോപാൽ വരുമോ? കാർത്തികേയന്റെ സിറ്റിങ് സീറ്റിൽ കോൺഗ്രസിന് പോരാട്ടം കടുക്കും; മോദി പ്രഭാവത്തിൽ ത്രികോണ മത്സര ചൂടുണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപിയും
ബി രഘുരാജ്
തിരുവനന്തപുരം: കേരളം വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സ്ഫോടനാത്മകമാകുമ്പോഴാണ് സ്പീക്കർ കാർത്തികേയന്റെ അകാല വിയോഗം രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുക്കുന്നത്. കോൺഗ്രസിന് സിറ്റിങ് സീറ്റാണ് അരുവിക്കര. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അരുവിക്കരയിലേത് അഭിമാന പോരാട്ടമാകും. പക്ഷേ അരുവിക്കരയിലെ മണ്ണ് ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമാണ്. ആർഎസ്പിയുടെ കെ പങ്കജാക്ഷൻ ഇടത് കോട്ടയാക്കി മാറ്റിയ ആര്യനാടിന്റെ പുതിയ രൂപമായ അരുവിക്കരയെ വലതു പക്ഷത്തുറപ്പിച്ചത് കാർത്തികയേന്റെ വ്യക്തിപ്രഭാവമാണ്. അതുകൊണ്ട് തന്നെ ഇടത് കോട്ടയാക്കി അരുവിക്കരയെ വീണ്ടും മാറ്റാൻ സിപിഐ(എം) എത്തുമെന്നും ഉറപ്പാണ്.
അരുവിക്കരയെ സിപിഐ(എം) പ്രതീക്ഷയോടെ കാണുന്നതിനും കാരണമുണ്ട്. ആർഎസ്പിയാണ് എന്നും ആര്യനാട് മത്സരിച്ചിരുന്നത്. മണ്ഡലം അരുവിക്കരയായതോടെ ഇടതുമുന്നണി ആർഎസ്പിക്ക് വീണ്ടും സീറ്റ് നൽകി. പങ്കജാക്ഷന്റെ മരണത്തോടെയും ആർഎസ്പിയിലെ പിളർപ്പും ഈ പാർട്ടിയുടെ തിരുവനന്തപുരത്തെ സ്വാധീനത്തിന് വലിയ കുറവുണ്ടാക്കി. അതുകൊണ്ട് തന്നെ പങ്കജാക്ഷന് ശേഷം മികച്ചൊരു എതിരാളി പോലും കാർത്തികേയന് കിട്ടിയില്ല. പ്രതാപവുമായി ചന്ദ്രചൂഡൻ മത്സരിക്കാൻ എത്തിയപ്പോൾ സിപിഐ(എം) പാലവും വലിച്ചു. എല്ലാത്തിനുമപരി കാർത്തികേയന്റെ വ്യക്തി പ്രഭാവം കൂടിയപ്പോൾ കാര്യങ്ങൾ ഇടതിന് എതിരായി. ഇതൊന്നും ഇനി അവർക്കുമുന്നിൽ ഇല്ല.
ആർഎസ്പി ഇടതു പക്ഷം വിട്ട് യുഡിഎഫിലെത്തി. അതുകൊണ്ട് തന്നെ പകുതി പ്രശ്നം തീർന്നു. ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക് അറിയാവുന്നതിനാൽ സിപിഐയും ഇറങ്ങില്ല. പ്രത്യേകിച്ച് തിരുവനന്തപുരം ലോക്സഭയിൽ ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വവും കോഴ വിവാദവും കൊഴുത്തതിനാൽ കൈപൊള്ളിക്കാൻ സിപിഐ എത്തില്ല. മറ്റ് ഘടകക്ഷികൾക്ക് സീറ്റ് ചോദിക്കാൻ എടുത്തു പറയാനായി അരുവിക്കരയിൽ ഒന്നുമില്ല. അതിനാൽ അരുവിക്കര സിപിഎമ്മിന് സ്വന്തമാകും. കാട്ടക്കട, വിതുര, ആര്യനാട് മേഖലകളിൽ വ്യാപിക്കുന്നതാണ് അരുവിക്കര മണ്ഡലം. ചിറയൻകീഴ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ സമ്പത്തിന് വൻഭൂരിപക്ഷമാണ് ഇവിടെ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ കാർത്തികേയന്റെ മരണമുയർത്തുന്ന സഹതാപ തരംഗത്തിലും ജയിക്കാമെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. കാർത്തികേയൻ രോഗശയ്യയിലായപ്പോഴെ സ്ഥാനാർത്ഥി ചർച്ചകളും തുടങ്ങി.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് കേരളം നോട്ടമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിറുത്തി 30,000 വോട്ടാണ് ബിജെപി നേടിയത്. സംസ്ഥാനത്തെ മുഴുവൻ സംഘടനാ സംവിധാനവും നെയ്യാറ്റിൻകരിയിൽ കേന്ദ്രീകരിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ തന്ത്രം അരുവിക്കരയിലും ബിജെപി പരീക്ഷിക്കും. ശ്ക്തനായ സ്ഥാനാർത്ഥിയും എത്തിയേക്കും. തിരുവനന്തപുരത്ത് ഏറെ സ്വാധീനമുള്ള രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കും. പക്ഷേ പ്രായത്തിന്റെ ആകുലതകളുള്ളതിനാൽ രാജഗോപാൽ മത്സരിക്കാൻ എത്തില്ലെന്നാണ് സൂചന. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ ബിജെപി നേതാക്കൾക്കൊപ്പം സുരേഷ് ഗോപിയുടെ പേരും പോലും അരുവിക്കരയിലേക്ക് ബിജെപി പരിഗണിക്കാൻ സാധ്യതയുണ്ട്. ത്രികോണ മത്സരത്തിന് കേരളത്തിൽ ഏത് മണ്ഡലത്തിലും ബിജെപിക്ക് കഴിയുമെന്ന് തെളിയിക്കാനുള്ള സാഹചര്യം കൂടിയാണ് അരുവിക്കരയിൽ ബിജെപി കാണുന്നത്.
സാമൂദായിക പരിഗണനകൾക്കപ്പുറമുള്ള രാഷ്ട്രീയ പോരാട്ടമാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോക്സഭയിലും സാമുദായിക പരിഗണനകൾക്ക് മുൻതൂക്കം നൽകിയപ്പോൾ പാർട്ടി ശക്തി കേന്ദ്രങ്ങൾ പോലും കൈവിട്ടു. അതുകൊണ്ട് തന്നെ കരുതലോടെ സ്ഥാനാർത്ഥി നിർണ്ണയമാണ് പരിഗണനയിൽ. പ്രാദേശീകനായ സിപിഐ(എം) നേതാവ് തന്നെ മത്സരിക്കാൻ എത്തും. മുൻ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന എം വിജയകുമാറിന് തന്നെയാകും പ്രധാന പരിഗണന. പക്ഷേ ജില്ലയിലെ സിഐടിയു നേതാവും അരുവിക്കര മണ്ഡലത്തിൽ നിർണ്ണാക സ്വാധീനവുമുള്ള വികെ മധുവും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടും. ഡിവൈഎഫ്ഐയുടെ സുനിൽകുമാർ, കാട്ടക്കട ശശി, കാട്ടാക്കട ഏര്യാ കമ്മറ്റി സെക്രട്ടരി ഐ.ബി. സതീഷ് എന്നീ പേരുകളും ചർച്ചയാകും.
ഉപതെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും അരുവിക്കരയിലെത്തും. അതുകൊണ്ട് ഗ്ലാമറുള്ള വിജയകുമാറിന് സാധ്യത ഏറെയാണ്. അരുവിക്കര മണ്ഡലത്തിൽ ജനിച്ച വിജയകുമാർ ഈ പ്രദേശത്താണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിലെ ഏറ്റവും മുതിർന്ന സംസ്ഥാന സമിതി അംഗത്തെ മത്സരത്തിനിറക്കിയാൽ അത് മുൻതൂക്കം നൽകുമെന്ന് സിപിഎമ്മിലെ ഒരുവിഭാഗം കരുതുന്നു. നേരത്തെ കാർത്തികേയനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ പാരമ്പര്യവും വിജയകുമാറിനുണ്ട്. കാർത്തികേയന് പകരം അതേ നിലവാമുള്ള നേതാവിനെ അരുവിക്കരയിൽ അവതരിപ്പിച്ചെന്ന് പറയുകയും ചെയ്യാം.
പക്ഷേ പ്രാദേശിക വികാരങ്ങൾ വികെ മധുവിന് അനുകൂലമാകും. സുനിൽകുമാറിനും കാട്ടക്കട ശശിക്കും എതിരായ പലഘടകങ്ങളുണ്ട്. സമുദായിക പരിഗണനയ്ക്ക് അപ്പുറമെന്ന് പറയുമ്പോഴും അരുവിക്കരയിൽ നായർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് താൽപ്പര്യം. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാകമ്മറ്റി സെക്രട്ടറി കൂടിയായ ഐ ബി സതീഷിന് സാധ്യത കൂടുന്നത്. എസ്എഫ്ഐയുടെ ജില്ലയിലെ അമരക്കാരനായി തുടങ്ങിയ സതീഷ് സാമൂഹിക സാംസ്കാരിക മേഖലകളിലും ശ്രദ്ധേയനാണ്. അതുകൊണ്ട് കൂടിയാണ് കാട്ടക്കട ഏര്യാ സെക്രട്ടറി പദത്തിലേക്ക് ഐ ബി സതീഷിനെ നേതൃത്വം എത്തിച്ചത്. പ്രാദേശിക നേതൃത്വങ്ങളുടെ വികാരമെല്ലാം കണക്കിലെടുത്താലും സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തന്നെയാകും അന്തിമമായ തീരുമാനം എടുക്കുക. റിസ്ക് എടുക്കാതെ വിജയകുമാറിന് മത്സരിക്കാൻ അവസരമൊരുക്കമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
കാർത്തികേയന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം മുക്തമല്ല. സഹാതാപ തരംഗത്തിൽ ജയിക്കാമെന്ന വിശ്വാസവുമില്ല. അതിനിടെ കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കണമെന്ന വാദവുമുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായ സുലേഖയെ ഉയർത്തിക്കാട്ടാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ ഇടപെട്ട് ആ നീക്കം ഇല്ലാതാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് സുലേഖയുടെ പേര് ചർച്ചയാവുന്നത്. യുത്ത് കമ്മീഷൻ ചെയർമാൻ രാജേഷ്, വിതുര ശശി തുടങ്ങിയവരും സീറ്റ് നോട്ടവുമായി രംഗത്തുണ്ട്. ആർഎസ്പിയും സീറ്റിനായി അവകാശ വാദം ഉന്നയിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍