ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി; കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രം; എംപിയായി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഞാൻ സെഞ്ച്വറി നേടി... പക്ഷേ ടീം തോറ്റു..... സ്വന്തം ഭാഗം ഭംഗിയായിട്ടും ടീം തോൽക്കുന്നത് ഏതൊരു കളിക്കാരനും നിരാശ നൽകുന്നതാണ്. തനിക്കൊപ്പം ടീമും ജയിക്കുന്നിടത്താണ് കളിക്കാരുടെ ആവേശം ഇരട്ടിയാകുന്നത്. ഈ ആവേശം നഷ്ടമാകുമ്പോൾ തികഞ്ഞ നിരാശയിലാണ് ശശി തരൂർ. തിരുവനന്തപുരത്ത് വീറോടെ പൊരുതിയായിരുന്നു തരൂരിന്റെ ലോക്സഭാ വിജയം. തുടർച്ചയായി മൂന്നാം തവണ ജയിക്കുന്നത് ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക്. ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള തിരുവനന്തപുരത്ത് വിജയിക്കാൻ തരൂരെന്ന കോൺഗ്രസുകാരന് മാത്രമേ കഴിയൂവെന്ന് വിലയിരുത്തുന്നുമുണ്ട്. സമുദായ-പ്രാദേശിക പരിഗണനകളെല്ലാം കരുതലോടെ ജയത്തിലേക്ക് ആവാഹിക്കാനുള്ള മാസ്മരികത തരൂരിനുണ്ട്. പക്ഷേ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നില്ല. കണക്കുകൂട്ടലെല്ലാം തെറ്റിച്ച് കോൺഗ്രസ് തകർന്നടിഞ്ഞു ഈ സാഹചര്യത്തിൽ രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് തരൂർ എന്നാണ് സൂചന.
അടുത്ത അഞ്ചു കൊല്ലവും തിരുവനന്തപുരത്തുകാർക്കൊപ്പം തരൂരുണ്ടാകും. അതിന് അപ്പുറത്തേക്ക് പോകണമെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർണ്ണായക ശക്തിയാകണം. അല്ലാത്ത പക്ഷം തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാൻ തരൂർ ഉണ്ടാകില്ല. മത്സരത്തിൽ നിന്ന് പിന്മാറി വിദേശത്തെ തന്റെ മറ്റ് ഉത്തരവാദിത്തങ്ങളിൽ തരൂർ കൂടുതൽ ശ്രദ്ധ നൽകും. ഫലത്തിൽ അതൊരു രാഷ്ട്രീയ വിരമിക്കലുമാകും. ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി എന്നൊരു തോന്നൽ തരൂരിനുണ്ടെന്നാണ് പുറുത്തു വരുന്ന റിപ്പോർട്ട്. മന്മോഹൻസിങ് ഇന്ത്യ ഭരിക്കുമ്പോഴാണ് തരൂർ കോൺഗ്രസുമായി അടുക്കുന്നത്. സോണിയാ ഗാന്ധിയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി. അതിന് ശേഷം വിടാതെ വിവാദങ്ങൾ പിന്തുടർന്നു. ഐപിഎല്ലിലെ ആരോപണങ്ങൾ കാരണം മന്ത്രി സ്ഥാനം പോയി. പിന്നെ സുനന്ദ പുഷ്കറിനെ കല്യാണം കഴിച്ചു. അതും സുനന്ദയുടെ മരണത്തോടെ വിവാദത്തിലായി. കേസ് ഇപ്പോഴും നടക്കുന്നു. ഇതിനെല്ലാം കാരണം തന്റെ രാഷ്ട്രീയമാണെന്ന തിരിച്ചറിവ് തരൂരിന് ഉണ്ടായിക്കഴിഞ്ഞു.
യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് തരൂർ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ജയം ഉറപ്പിക്കാനായില്ല. രാഷ്ട്രീയക്കാരനല്ലെന്ന വിലയിരുത്തലാണ് തരൂരിന് വിനയായത്. ഇതോടെയാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങി കേന്ദ്ര മന്ത്രിയായത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ തരൂർ വെറും എംപിയായി. മോദിയുടെ നയ വൈകല്യങ്ങൾ തുറന്നു കാട്ടി. പ്രധാനമന്ത്രിയെ വിമർശിച്ച് പുസ്തകവും എഴുതി. ഇതോടെ മോദിയുടെ ശത്രുപക്ഷത്തെ പ്രധാനിയായി തരൂർ മാറി. രാഹുൽ ഗാന്ധി അധികാരത്തിൽ എത്തുമെന്ന് തരൂർ ഉറച്ച് വിശ്വസിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് മത്സരത്തിന് വീണ്ടും ഇറങ്ങിയത്. ബിജെപി കുമ്മനം രാജശേഖരനെ രംഗത്തിറക്കിയതോടെ കടുത്ത വെല്ലുവളി നേരിട്ടു. എന്നാൽ അനായാസം ജയിച്ചു കയറുകയാണ് തരൂർ ചെയ്തത്. എന്നിട്ടും കോൺഗ്രസിന് ദേശീയ തലത്തിൽ അടിതെറ്റി. തരൂരിന്റെ പ്രതീക്ഷയും വെറുതയായി. ഇനി കോൺഗ്രസിന് തിരിച്ചുവരവിന് കഴിയുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അടുത്ത നാല് വർഷം ഇത് തരൂർ നിരീക്ഷിക്കും. ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിൽ തരൂർ പതിയെ പിന്മാറും.
മത്സരിക്കൊനെത്തുമ്പോഴൊന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് വലിയൊരു പിന്തുണ തരൂരിന് കിട്ടാറില്ല. സ്വപ്രയ്തനം കൊണ്ടാണ് പ്രചരണത്തിൽ മുന്നേറുന്നത്. ഇത്തവണയും വിവാദങ്ങളുണ്ടായി. കേന്ദ്ര നേതൃത്വം ഇടപെടുക പോലും ചെയ്തു. അങ്ങനെ ഏറെ കഷ്ടതകൾ അനുഭവിച്ചാണ് തിരുവനന്തപുരത്ത് ഹാട്രിക് തികച്ചത്. ഇനിയൊരു അങ്കത്തിന് ആളും അർത്ഥവും കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല. മൂന്ന് വിജയങ്ങളുടെ ക്രെഡിറ്റുമായി രാഷ്ട്രീയം മതിയാക്കി മലയാളിയുടെ ആഗോള മുഖമായി തുടരാനാണ് തരൂരിന്റെ തീരുമാനം. ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമാണ് തരൂർ. വിവിധ യൂണിവേഴ്സിറ്റിയിൽ ക്ലാസും പ്രഭാഷണവുമെല്ലാം ഉണ്ട്. ഈ സാഹത്യ ഇടപെടൽ സജീവമാക്കാൻ രാഷ്ട്രീയം വിടുന്നതാണ് നല്ലതെന്ന ചിന്ത തരൂരിനും ഉണ്ട്. കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രവുമാണ്. അതുകൊണ്ടാണ് എംപിയെന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ സഹപ്രവർത്തകരുമായി ചർച്ച തുടരുന്നത്. അങ്ങനെ വന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും
ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണെങ്കിലും രാഷ്ട്രീയക്കാരനായതോടെ വിവാദങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. പലപ്പോഴും തരൂരിന്റെ പ്രസ്താവനകൾ അദ്ദേഹത്തെ കുഴിയിൽ ചാടിച്ചു. കൊച്ചി ഐപിഎൽ ടീമിലെ ഓഹരി പങ്കാളിത്തത്തിന്റെ പേരിലും വിമർശനത്തിനിരയായി.ഭാര്യയാകും മുമ്പ് സുനന്ദ പുഷ്കറിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം. കൊച്ചി ഐപിഎല്ലിലെ വിയർപ്പോഹരികൾക്ക് ആദായനികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതോടെ സംഗതി ഗൗരവമായി. ഇതോടെ അന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിന് രാജി വയ്ക്കേണ്ടി വന്നു. സുനന്ദപുഷകറിന്റെ മരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിയാക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴുകയും ചെയ്തു. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല.
പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയ സമയത്താണ് വീണ്ടും കേസും കൂട്ടവും വിനയാകുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂർ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ തരൂർ എഴുതിയ 'ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീൻ ജനതയുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു.
2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെതേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിർന്ന ഒട്ടേറെ പേർ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോൾ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാൻ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂർ മത്സരിച്ച് ജയിച്ചു. മന്ത്രിയായി അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും തരൂർ വീണ്ടും വിവാദത്തിൽ പെട്ടു.ഡൽഹിയിലെ അഞ്ച് നില പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമായിരുന്നു പ്രശ്നം. സംഗതി ചൂടേറിയ ചർച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തരൂരിനോട് സ്റ്റാർ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് സർക്കാരിന്റെ പാർപ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനു പോയ തരൂർ ഇന്ത്യ-പാക് പ്രശ്നത്തിൽ സൗദി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.
വിവാദങ്ങൾക്ക് തത്ക്കാലത്തേക്ക് അവധി നൽകിയ തരൂർ 2012ൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂർ വീണ്ടും വിവാദത്തിൽ അകപ്പെട്ടു. സുനന്ദ പുഷ്കറിന്റെ മരണമായിരുന്നു ഇതിന് പിന്നിൽ. അപ്പോഴും തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല. 2014ൽ വീണ്ടും ജയിപ്പിച്ചു. ഒ രാജഗോപാൽ എന്ന ബിജെപിയുടെ മുതിർന്ന നേതാവിനെ അതിസാഹസികമായിട്ടാണ് തോൽപ്പിച്ചത്. 2019ൽ കുമ്മനം എത്തി. അപ്പോൾ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എന്നാൽ നിരാശയായിരുന്നു ഫലം. കോൺഗ്രസിന്റെ തോൽവിയായിരുന്നു ഇതിന് കാരണം. കേരളത്തിലെ രാഷ്ട്രീയത്തിൽ തരൂരിന് റോളുകളൊന്നുമില്ല. രാജ്യത്തിന്റെ ഭരണമുഖമാകാനാണ് തരൂരിനും താൽപ്പര്യം. അതിനുള്ള സാധ്യതയെ നിർണ്ണയിക്കുന്നത് കോൺഗ്രസിന്റെ കരുത്താണ്. ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസിന് കരുത്തില്ലെന്ന് കണ്ടാൽ തരൂർ രാഷ്ട്രീയം മതിയാക്കും.
1956 ൽ ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. മലയാളികളായ ചന്ദ്രൻ തരൂർ-ലില്ലി തരൂർ ദമ്പതികളുടെ മകൻ. യേർക്കാട് മോണ്ടഫോർട്ട് സ്്കൂളിലും, മുബൈ കാമ്പ്യൻ ്സകൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കൊളീജിയറ്റ് സ്കൂളിൽ ഹൈസ്കൂൾ പഠനം.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ നിന്ന ്ചരിത്രത്തിൽ ഓണേഴ്സ ബിരുദം. മികച്ച വിദ്യാർത്ഥിയായിരുന്ന തരൂർ ബോസ്ററണിലെ ടഫ്സ് സർവകലാശാലയിൽ നിന്ന സ്കോളർഷിപ്പ് നേടി.അമേരിക്കയിൽ നിന്ന് മാസ്റ്റർ ബിരുദം ടഫസ് സർവകലാശാലയിൽ നിന്ന പിഎച്ച്ഡി എന്നിങ്ങനെ നീളുന്നു ശശിതരൂരിന്റെ അക്കാദമിക് നേട്ടങ്ങൾ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.
തിലോത്തമ മുഖർജിയാണ് തരൂരിന്റെ ആദ്യഭാര്യ. ഇഷാൻ, കനിഷ്ക് എന്ന് രണ്ട് ആൺമക്കൾ. പിന്നീട് തിലോത്തമ മുഖർജിയുമായുള്ള ബന്ധം പിരിഞ്ഞ തരൂർ കനേഡിയൻ വംശജയായ വിർഷ്റ്റ ഗൈൽസിനെ വിവാഹം ചെയ്തു.ഗൈൽസിനോട് പിരിഞ്ഞ ശേഷമാണ് സുനന്ദയെ വിവാഹം കഴിച്ചത്. അതും വിവാദത്തിൽപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്