Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് പെട്രോളിന് പുറമേ കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററുമായി; ചിലങ്ക ജംഗ്ഷനിൽ കവിതയെ ചുട്ടെരിച്ചത് നാലു മാസം മുമ്പ്; ഫെയ്‌സ് ബുക്കിൽ പ്രണയം ആഘോഷിച്ചിട്ടും നീതുവിനെ നിധീഷ് കത്തിച്ചത് വാമ്പയർ സിനിമകളുടെ രൗദ്ര ഭാവം ആവാഹിച്ച്; വെട്ടിയും കുത്തിയും വീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് നാലു മാസത്തിനിടെ മലയാളിയെ നടുക്കിയത് മൂന്ന് കൊലപാതകങ്ങൾ; സാക്ഷര കേരളത്തിന് അപമാനമായി കാക്കിക്കുള്ളിലെ ക്രൂരതയും

പ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് പെട്രോളിന് പുറമേ കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററുമായി; ചിലങ്ക ജംഗ്ഷനിൽ കവിതയെ ചുട്ടെരിച്ചത് നാലു മാസം മുമ്പ്; ഫെയ്‌സ് ബുക്കിൽ പ്രണയം ആഘോഷിച്ചിട്ടും നീതുവിനെ നിധീഷ് കത്തിച്ചത് വാമ്പയർ സിനിമകളുടെ രൗദ്ര ഭാവം ആവാഹിച്ച്; വെട്ടിയും കുത്തിയും വീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് നാലു മാസത്തിനിടെ മലയാളിയെ നടുക്കിയത് മൂന്ന് കൊലപാതകങ്ങൾ; സാക്ഷര കേരളത്തിന് അപമാനമായി കാക്കിക്കുള്ളിലെ ക്രൂരതയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാക്ഷര കേരളത്തിൽ 4 മാസത്തിനിടയിലുണ്ടായതു സമാനമായ 6 സംഭവങ്ങൾ. ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്‌ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതും അതിൽ അതിക്രൂരവും. ഇവിടെ പ്രതി പൊലീസുകാരനും. ഇതോടെ കേരളത്തിന്റെ മനസ്സിന് എന്തുപറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്. വാട്‌സാപ്പും ടിക് ടോക്കും കൊണ്ടു നടക്കുന്ന യുവ തലമുറ വഴി തെറ്റുന്നതിന് ഏറ്റവും വലിയ തെളിവാണ് സൗമ്യയുടെ കൊലപാതകം. പ്രതികാരം തീർക്കാൻ ഒളിച്ചിരുന്ന വെട്ടിവീഴ്‌ത്തി പെട്രോൾ ഒഴിച്ചു കൊല്ലുന്ന മാനസികാവസ്ഥയാണ് ഈ ക്രൂരതയിലും നിറഞ്ഞത്. സൗമ്യയുടെ കൊലപാതകത്തിൽ പ്രണയമില്ല. എന്നാൽ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. 

പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകതീർക്കാൻ വിദ്യാർത്ഥിനിയെ തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണു പ്രതി. 2019 മാർച്ച് 13നായിരുന്നു ഈ സംഭവം. ഇത് തന്നെ മലയാളി ഉൾക്കൊണ്ടത് ഏറെ വേദനയോടെ. ഇതിന് ശേഷം തുടർച്ചയായി ആറു മാസത്തിനിടെ ആറ് സംഭവങ്ങളും.മം നിരസിച്ചതിന് 19- കാരിയെ വകവരുത്താനാിയ അജിൻ എത്തിയത് എല്ലാവിധ തയ്യാറെടുപ്പോടെ. കത്തി ,ബിയർ കുപ്പി ,പെട്രോൾ, കയർ ,ലൈറ്റർ എന്നിവ കൈയിൽ കരുതിയിയിരുന്നതായി തെളിവെടുപ്പിൽ വ്യക്തമായി. ഒരു മാർഗ്ഗം പരാജയപ്പെട്ടാൻ ഉടൻ കൊല നടത്താൻ അടുത്ത വഴി പ്രയോഗിക്കുന്നതിനാണ് ഇയാൾ സർവസന്നാഹവുമായി എത്തി. ഇതിന് സമാനമാണ് പൊലീസുകാരി സൗമ്യയുടേയും കൊലപാതകം.

2019 മാർച്ച് 14ന് പ്രണയാഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നതും മലയാളി ഏറെ ചർച്ച ചെയ്തു. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കൽ മനു(24)വാണു കൊച്ചി പനമ്പിള്ളിനഗറിൽ കൊലപാതകശ്രമം നടത്തിയത്. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. 2019 ഏപ്രിൽ 4ന് വിവാഹാഭ്യർഥന നിരസിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷ് കുത്തിവീഴ്‌ത്തിയശേഷം തീവച്ചു കൊന്നു. ടിക് ടോക്കിന്റെ സ്വാധീനമായിരുന്നു ഇതിന് കാരണം. ദുരൂഹമായ പലതും ഇതുമായി ബന്ധപ്പെട്ട് ചർച്ചയായി. പ്രണയം പൊതുലോകത്ത് ചർച്ചയാക്കി ടിക് ടോക്കിൽ വിവാഹം പോലും നടന്നെന്ന് പ്രഖ്യാപിച്ച പ്രണയമാണ് ഇവിടെ തകർന്നത്. ഇംഗ്ലീഷ് സിനിമകളുടെ സ്വാധീനവും പിശാചിന്റെ ഇടപെടലും വരെ ചർച്ചയാക്കി.

2019 മെയ്‌ 28ന് സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിൻസ് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതിയുടെ വീട്ടിൽക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. 2019 മെയ്‌ 31ന് വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് ചെങ്ങന്നൂർ സ്വദേശി പുഷ്പലത(39)യെ ആംബുലൻസിന്റെ മുൻ ഡ്രൈവർ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിൻ വെട്ടിപ്പരുക്കേൽപിച്ചു. പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി. ഇതും പ്രണയപ്പകയായിരുന്നു. എന്നാൽ പുഷ്പലതയുടെ ജീവൻ നഷ്ടമായില്ല. പ്രണയവും സൗഹൃദവും ആരാജകത്വത്തിലേക്ക് നീങ്ങുമ്പോൾ പ്രതികാരം തീർക്കാൻ കത്തിയും പെട്രോളും സ്വന്തമാക്കുകയാണ് മലയാളികൾ. ഇതെല്ലാമാണ് ആറ് ശ്രമങ്ങളിലും നിറഞ്ഞത്.

കവിതയുടെ കണ്ണീരോർമ്മ

തിരുവല്ല സ്വദേശി കവിത വിജയകുമാറാണ് പതിനെട്ട് വയസ്സുള്ള യുവാവിന്റെ പകയിൽ പട്ടാപ്പകൽ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് കത്തിയമർന്നത്. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിഎസ്സി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

മാർച്ച് 12ന് ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്‌ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ ചികിത്സ കൊണ്ട് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുകയായിരുന്നു കേരളം ഒന്നാകെ. ഇതിനിടെയായിരുന്നു മരണമെത്തിയത്.

അവൾക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവൾ എന്റെ മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാൽ പെൺകുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്‌നിലെ സ്ഥാപനത്തിൽ എത്തിയിരുന്നില്ല. ലാബ് ടെക്‌നീഷ്യൻ കോഴ്‌സിലാണ് പെൺകുട്ടി ചേർന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്‌സിംഗിന് വിട്ടതിനാലാണ് ഇളയ പെൺകുട്ടിയെ എം എൽ റ്റിക്ക് വിടാൻ തീരുമാനിച്ചെതെന്നും ഇവർക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകൾക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയിൽ വാടക വീടെടുത്ത് താമസമാക്കിയത്. ഇതിനിടെയാണ് അജിന്റെ ക്രൂരത ജീവനെടുത്തത്.

നീതുവിന്റെ ജീവനെടുത്തത് വാമ്പയർ സിനിമകൾ

പ്രണയനൈരാശ്യം തന്നെയാണ് തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതുവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ കാരണമെന്നാണ് പ്രതി നിധീഷന്റെ കുറ്റസമ്മതം. കൊലപ്പെടുത്തിയ നീതുവിനൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന് രക്തമൂറ്റി കുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഇങ്ങനെ നീതുവിനെ കൊല്ലാനുള്ള മാനസിക തയ്യാറെടുപ്പുമായാണ് നിധീഷ് ചിയ്യാരത്തെ എത്തിയത്.

കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. കുത്താനുപയോഗിച്ച കത്തി ഓൺലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂർച്ചയേറിയ പുതിയ മോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓൺലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്. കൊച്ചിയിൽ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽ നിന്ന് കുപ്പിയിലേക്ക് പെട്രോൾ ഊറ്റി മാറ്റി. ഇരുചക്ര യാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഈ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. ഒരു വർഷം മുന്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.റോഡിൽ ബൈക്ക് നിർത്തി വീടിന്റെ പിന്നിൽ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്.

ഇവിടെ വച്ചാണ് വാക്കുതർക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതിൽനിന്ന് പിന്മാറാൻ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം നിർവഹിച്ചശേഷം വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുത്തിരുന്നതായും നിധീഷ് പൊലീസിനോട് പറഞ്ഞു. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. എന്നാൽ അതിന് നിധീഷിന് കഴിഞ്ഞില്ല.

കാക്കിക്കുള്ളിലെ ക്രൂരതയായി അജാസ്

സൗഹൃദത്തിലുണ്ടായ വിള്ളലും പകയുമാണ് വള്ളിക്കുന്നത്തെ പൊലീസുകാരി സൗമ്യയുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ്. കൊല്ലപ്പെട്ട കോൺസ്റ്റബിൾ സൗമ്യയും അവരെ കൊലക്കത്തിക്കിരയാക്കി ചുട്ടുകൊന്ന അജാസും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2013 ൽ പൊലീസ് സേനയുടെ ഭാഗമായ സൗമ്യ, പരിശീലനകാലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസിനെ പരിചയപ്പെടുന്നത്. ഇവരുടെ ബാച്ചിന്റെ പരിശീലകനായിരുന്നു കൊച്ചി വാഴക്കാല സ്വദേശിയായ അജാസ്. ഇവർ തമ്മിലുണ്ടായ സൗഹൃദത്തിൽ വിള്ളൽ വീണതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്.ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസ്സാണ്. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP