പാർട്ടി ഓഫീസുകൾ കൈവിട്ട് പോകുന്നു; പ്രവർത്തകർ തെരുവിൽ കൊല്ലപ്പെടുന്നു; ഉദ്യോഗസ്ഥ വൃന്ദം തിരിഞ്ഞു നിൽക്കുന്നു; സഹായിക്കാൻ ബിജെപി വിരുദ്ധരായ സിപിഎമ്മും കോൺഗ്രസും പോലുമില്ല; അരനൂറ്റാണ്ട് മുസ്ലിം-ഹിന്ദു വർഗ്ഗീയതയിൽ നിന്ന് മാറി നടന്ന ബംഗാൾ ബിജെപി പക്ഷത്ത് ചാഞ്ഞതോടെ സമനില തെറ്റിയത് പോലെ മമതാ ബാനർജി; കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഈ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ബംഗാളിൽ മമതാ ബാനർജി നേരിടുന്നത് വമ്പൻ പ്രതിസന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ജയിച്ച് പ്രധാനമന്ത്രിയാകുകയെന്ന ലക്ഷ്യത്തോടെയാണ് മമത നിലകൊണ്ടത്. എന്നാൽ ബംഗാളിൽ കൂടുതൽ സീറ്റ് തൃണമൂൽ കോൺഗ്രസ് നേടിയെങ്കിലും വീശിയത് മോദി തരംഗമാണ്. 18 ഇടത്തായിരുന്നു ബിജെപിയുടെ വിജയം. ഇതോടെ മമത പ്രതിസന്ധിയിലായി. ഇത് ഇപ്പോൾ അനുദിനം കൂടുകയാണ്. ബിജെപിയിലേക്ക് തൃണമൂലിൽ നിന്ന് പോലും ആളുകൾ ഒഴുകിയെത്തുന്നു. ബംഗാളിൽ ബിജെപിയെ നേരിടാൻ സിപിഎമ്മും കോൺഗ്രസും പോലും മമതയ്ക്കൊപ്പമില്ല. ഇതിനെല്ലാം കാരണം ബംഗാൾ കുലുങ്ങില്ലെന്നും അധികാരം നഷ്ടമാകില്ലെന്നുമെല്ലാം ഉള്ള മമതയുടെ അമിത ആത്മവിശ്വാസമാണ്. മതനിരപേക്ഷതയിൽ നിന്ന് അങ്ങനെ ബംഗാളും പതിയെ മറ്റൊരു വഴിക്ക് നീങ്ങുകയാണ്. ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടുന്നതായാണ് സൂചന.
അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗാളിൽ ഇനിയൊരു വിജയം സാധ്യമല്ലാത്ത നിലയിലാണു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗ്ലാദേശിൽനിന്ന് ലക്ഷക്കണക്കിനു അഭയാർഥികൾ എത്തിക്കൊണ്ടിരുന്ന ബംഗാൾ, ബിജെപിയുടെ വളർച്ചയ്ക്കു വളക്കൂറുള്ള മണ്ണായിരുന്നു. ജനസംഘവും ഇവിടെ വേരൂന്നിയില്ല. ഡോ. ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര സെൻ, അജയ് മുഖർജി, ജ്യോതി ബസു തുടങ്ങിയവർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വർഗ്ഗീയതയുടെ വേരോട്ടത്തെ തന്നെ തകർത്തു. മതനിരപേക്ഷതയിലൂടെ മുന്നോട്ട് പോയി. എന്നാൽ മമത എത്തിയപ്പോൾ മുസ്ലിം വോട്ടുകളെ കൂടെ കൂട്ടാനാണ് ശ്രമിച്ചത്. ഇതോടെ മറ്റൊരു വികാരവും അവിടെ ശക്തമായി. അത് ബിജെപിക്ക് വേരായി. സിപിഎമ്മിനേയും മറ്റും അക്രമത്തിലൂടെ തകർത്ത മമതയ്ക്ക് ശത്രുപക്ഷത്ത് മോദിയെന്ന പ്രധാനമന്ത്രി എത്തിയതോടെ ബംഗാളും ബിജെപി പക്ഷത്തേക്ക് പതിയെ മറിയാൻ തുടങ്ങി. 'ബംഗാളി ആത്മാഭിമാനം' എന്ന ആയുധത്തിൽ കയറിപ്പിടിക്കുകയാണ് മമത ഇപ്പോൾ. 'ബംഗാളിൽ താമസിക്കണമെങ്കിൽ ബംഗാളി സംസാരിക്കണം' എന്നതു പോലുള്ള പിടിവാശികളാണ് അവർ ഉന്നയിക്കുന്നത്.
'ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്ലിം ലീഗ് പോലുള്ള പാർട്ടികളെയും ബംഗാളിൽ വളരാൻ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങൾ കൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കിൽ ബംഗാൾ, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.''-സിപിഎം നേതാവ് വിലയിരുത്തുന്നത് ഇങ്ങനെയാണ്. 2011 ൽ മമത ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിന്റെ ചിത്രംമാറി. ഇന്ന് ആർഎസ്എസിന് 1500 ശാഖകളുണ്ട് സംസ്ഥാനത്ത്. മമതയുടെ രാഷ്ട്രീയനിലപാടുകൾ ബംഗാളിൽ വലിയ വർഗീയ ധ്രുവീകരണമുണ്ടാക്കിക്കഴിഞ്ഞു. മമതയുടെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവർ ബിജെപിയുടെയും ആർഎസ്എസിന്റെയും പക്ഷത്ത് ചേർന്ന് നിന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ വോട്ടു ചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു. കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഇപ്പോൾ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ 42 സീറ്റും ജയിക്കുമെന്നു പ്രഖ്യാപിച്ച മമതയ്ക്ക് കിട്ടിയത് അതിന്റെ പകുതി സീറ്റ് മാത്രം. ഈ തിരിച്ചടി അവരെ കൂടുതൽ രോഷാകുലയാക്കി. ഗ്രാമീണ മേഖലകളിൽ തൃണമൂൽ കോൺഗ്രസിന്റെ ഓഫിസുകൾ പിടിച്ചെടുക്കപ്പെട്ടു. പ്രവർത്തകർ കൊല്ലപ്പെട്ടു. തൃണമൂൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ ബംഗാൾ കലാപഭൂമിയായി. തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ 15 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ബിജെപി പ്രവർത്തകർ ഒന്നിനു പുറകെ ഒന്നായി മമതയ്ക്കു തിരിച്ചടികൾ നൽകിക്കൊണ്ടിരുന്നു. ജയ്ശ്രീറാം വിളികളിലൂടെ മമതയെ പ്രകോകിപിപ്പിച്ചു. ജയ് ശ്രീറാം വിളിച്ച് ശല്യപ്പെടുത്തിയവരെ മമത കാറിൽനിന്നിറങ്ങി ചീത്ത വിളിച്ചു. പൊലീസിനോട് അവരെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. എന്നാൽ, മുൻപെങ്ങുമില്ലാത്തവിധം പൊലീസ് പക്വത കാട്ടി. സർവശക്തയായിരുന്ന മുഖ്യമന്ത്രിയോട് അവർ പറഞ്ഞു- ഇല്ല, അറസ്റ്റ് ചെയ്യാനാവില്ല. 'സുപ്രീം കോടതി വിധി പ്രകാരം ഇത്തരം അറസ്റ്റുകൾ നിയമവിരുദ്ധമാണ്' എന്നു ബംഗാൾ ഡിജിപി തന്നെ മമതയോടു പറഞ്ഞുവെന്നാണു വിവരം. ഇതോടെ ഉദ്യോഗസ്ഥരും മമതയെ കൈവിട്ടുവെന്ന് വ്യക്തമായി.
തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും നിതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കാനോ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കാനോ മമത തയാറായില്ല. മമതയുടെ തകർച്ചയ്ക്കുള്ള നിലമൊരുക്കുകയാണ് ബിജെപി. ഇപ്പോൾ ഉണ്ടായിട്ടുള്ള ഡോക്ടർമാരുടെ പ്രശ്നത്തിൽ പൂർണമായും നിസ്സഹായയാണു മമത. ആരോഗ്യമേഖലയിലുള്ളവരും സാധാരണ ജനങ്ങളും അവർക്കൊപ്പമില്ലെന്നു മാത്രമല്ല, എതിരുമായി. ഇതോടെ ചെറിയ മനസ്സ് മാറ്റത്തിന് മമത തയ്യാറായിട്ടുണ്ട്. മുസ്ലിം സമുദായത്തിൽപെട്ട 85 വയസ്സുള്ളയാൾ എൻആർഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുണ്ടായത്. ചികിത്സാപ്പിഴവു മൂലമാണ് അദ്ദേഹം മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിച്ചു. ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിയേറ്റ പരിബഹ ചാറ്റർജി എന്ന ഡോക്ടർ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിലെ ഞരമ്പുകൾക്കു ക്ഷതമേറ്റ ഡോക്ടർക്ക് ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ബംഗാളിലും പുറത്തും ഡോക്ടർമാരുടെ കനത്ത പ്രതിഷേധമുണ്ടായെങ്കിലും മമത ഡോക്ടർമാർക്കെതിരായ നിലപാടാണു സ്വീകരിച്ചത്. ഇതോടെ പ്രതിഷേധവും കൂടി. തിരഞ്ഞെടുപ്പിനു ശേഷം സമനില നഷ്ടപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന മമത, തന്റെ പാർട്ടിക്കു 22 സീറ്റ് - ബിജെപിയെക്കാൾ നാലെണ്ണം കൂടുതൽ - കിട്ടി എന്ന കാര്യം പോലും പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.
ഡോക്ടർമാരുമായി ചർച്ച നടക്കും
ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്കു തയ്യാറെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടറുടെ ചികിൽസാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പ്രതിഷേധങ്ങൾക്കു പിന്നിൽ ബിജെപിയെന്നും മമത ആരോപിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു. സമരം അവസാനിപ്പിച്ച് ജോലിക്കു കയറുകയാണെങ്കിൽ കൂടുതൽ ആവശ്യങ്ങൾ അംഗീകരിക്കാം മമത വ്യക്തമാക്കി.
ബംഗാളിലെ സംഘർഷങ്ങളിലും ഡോക്ടർ സമരത്തിലും നിലപാടു കടുപ്പിച്ചു കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്നാണു കേന്ദ്രത്തിന്റെ വിമർശനം. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രിമാർക്കു നിർദ്ദേശം നൽകി. സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. വിഷയം ഒത്തുതീർപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയും ബംഗാൾ ഗവർണറും മമത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബംഗാളിൽ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് അന്ത്യശാസനവുമായി ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍