കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് സൗമ്യയെ ചുട്ടുകൊന്നതിന് പിന്നിൽ അജാസിന്റെ മനസ്സിലെ കൊടും ക്രൂരത തന്നെ. കഷ്ടകാലത്ത് പണം നൽകി സൗമ്യയെ സഹായിച്ച അജാസ് അതിന് പകരം ചോദിച്ചത് വിവാഹ ജീവിതമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മ ഇതിന് നോ പറഞ്ഞതോടെ പ്രതികാരവും തുടങ്ങി. പൊലീസുകരാന്റെ മനസ്സിലെ ക്രിമിനൽ സൗമ്യയെ വകവരുത്തിയത് പ്രണയം തലയ്ക്ക് പിടിച്ചാണ്. ഭർത്താവിനേയും കുട്ടികളേയും വരെ ഇല്ലാതാക്കിയും സൗമ്യയെ കൂടെ കൂട്ടാൻ ഇയാൾ പദ്ധതി ഇട്ടു. എന്നാൽ ഒരിക്കലും അജാസുമായി ബന്ധത്തിനുണ്ടാകില്ലെന്ന് സൗമ്യ പറഞ്ഞതോടെ മനസ്സിൽ പകയുടെ തീക്കനലെത്തി. പ്രതികാരമായി സൗമ്യയെ കത്തിച്ചു കൊന്നു.
അജാസുണ്ടാക്കിയ പ്രശ്നങ്ങൾ സൗമ്യയുടെ അമ്മയ്ക്കും അറിയാമായിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടന്നുള്ള വൈരാഗ്യം ആണ് മകളുടെ കൊലയ്ക്ക് കാരണമെന്ന് അമ്മയും ഉറപ്പിക്കുന്നു. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. കല്യാണം കഴിക്കാനായി കഴിഞ്ഞ ഒരു വർഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നൽകി. ഇതോടെ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയുടേയും ചുരൾ അഴിഞ്ഞു. ആരോടും പറയാതെ മനസ്സിൽ പകയുമായി നടന്ന അജാസ് ഒറ്റയ്ക്കാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന.
സൗമ്യയ്ക്ക് അജാസിൽ നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. അജാസ് സൗമ്യയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നെങ്കിലും സൗമ്യ ഒഴിഞ്ഞുമാറി. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം വള്ളികുന്നം എസ്ഐയെ മൂന്നുമാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു. ഒന്നര ലക്ഷം രൂപ അജാസിൽ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസിൽ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച സൗമ്യയും അമ്മയുമായി കൊച്ചിയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ പണം വേണ്ടെന്നായിരുന്നു അജാസിന്റെ നിലപാട്. വിവാഹം കഴിച്ചാൽ മതിയെന്നും പറഞ്ഞു.
പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറിൽ തിരികെ ആലപ്പുഴ എത്തിച്ചു. അജാസിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചപ്പോൾ തിരികെ അക്കൗണ്ടിൽ ഇട്ടു. സൗമ്യ വിവാഹത്തിന് തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമായത്. നേരത്തെയും സൗമ്യയുടെ വീട്ടിലെത്തിയ അജാസ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകി. ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. അജാസിന് പണമായിരുന്നില്ല ലക്ഷ്യം. പണം പലവട്ടം മടക്കി നൽകിയിട്ടും അജാസ് വാങ്ങിയില്ല. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോൾ അജാസ് ഫോൺ വിളിച്ച് ഓൺ ചെയ്തു വെക്കാൻ നിർബന്ധിച്ചിരുന്നു. ഫോൺ ബ്ലോക്ക് ആക്കിയ ശേഷം മറ്റു നമ്പരിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടർന്നു.
സമാനമായ മൊഴി സൗമ്യയുടെ മകൻ ഋഷികേശും പൊലീസിന് നൽകിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നാണ് സൗമ്യയുടെ മൂത്തമകൻ ഋഷികേശ് പറഞ്ഞത്. അമ്മ വല്ലാതെ പേടിച്ചിരുന്നുവെന്നും, ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നുവെന്നും കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും സൗമ്യയുടെ മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൃശൂരിൽ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയ സൗഹൃദം തകരുന്ന രീതിയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് കാറിടിച്ചു വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ അജാസ് ഇപ്പോഴും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. അജാസിൽ നിന്ന് മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയൂ. സൗമ്യ ജോലി കിട്ടി പരിശീലനത്തിലായി തൃശൂർ പൊലീസ് അക്കാദമയിൽ എത്തുമ്പോൾ അവിടെ ഇൻസ്ട്രക്ടർ ആയിരുന്നു അജാസ്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം ആണ് ഇപ്പോൾ ഇങ്ങനെ ഒരു ദുരന്തത്തിൽ അവസാനിച്ചത് എന്നാണ് കരുതുന്നത്.
അജാസിന്റെ കാർ പരിശോധിച്ചതിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സൗമ്യയുടെ മകൻ നൽകിയ മൊഴിയും നിർണായകമാണ്. സൗമ്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ആണ് അജാസ് ആലപ്പുഴയിൽ എത്തിയത് എന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അജാസ് ലീവിൽ ആയിരുന്നു. സൗമ്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരിക്കാം ഈ ദിവസങ്ങൾ ഉപയോഗിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. വാടകയ്ക്കെടുത്ത കാറിൽ എത്തിയായിരുന്നു അജാസ് കൃത്യം നിർവ്വഹിച്ചത്. സൗമ്യയെ വെട്ടി പരിക്കേൽപിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ സാധാരണ ഗതിയിൽ വിൽപനയ്ക്ക് ലഭ്യമായവ അല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാധാരണ ലഭ്യമാകുന്നവയേക്കാൾ നീളം കൂടിയ കൊടുവാളും കത്തിയും ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അസാധാരണ മൂർച്ചയും ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവ പ്രത്യേകം പണിയിച്ചെടുത്ത ആകാം എന്നാണ് പൊലീസിന്റെ നിഗമനം.
സൗമ്യയെ ഏത് വിധേനയും കൊലപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു അജാസിന്റെ ലക്ഷ്യം. ആയുധങ്ങൾക്ക് പുറമേ രണ്ട് കുപ്പികളിലായി പെട്രോളും കാറിൽ സൂക്ഷിച്ചിരുന്നു. ഇതോടൊപ്പം രണ്ട് സിഗാർ ലൈറ്ററുകളും ഉണ്ടായിരുന്നു. രണ്ട് കുപ്പി പെട്രോളും രണ്ട് ലൈറ്ററുകളും സൂക്ഷിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഒന്ന് നഷ്ടപ്പെട്ടാൽ പോലും കൊലപാതകശ്രമം വൃഥാവിലാകരുത് എന്ന് ഉറപ്പിച്ചായിരിക്കാം ഇത്തരത്തിൽ ചെയ്തത് എന്നാണ് നിരീക്ഷണം. 33 വയസ്സുള്ള അജാസ് അവിവാഹിതനാണ്. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ പല ഒഴികഴിവുകൾ ആയിരുന്നു ഇയാൾ പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട സൗമ്യയുടേയും പ്രതി അജാസിന്റേയും മൊബൈൽ ഫോണുകൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
എം.എഡ് ബിരുദധാരിയായ സൗമ്യയെക്കുറിച്ച് നാട്ടുകാർക്കും സഹപ്രവർത്തകർക്കും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. മക്കൾ ക്ളാപ്പനയിലെ തന്റെ വീട്ടിലായിരുന്നതിനാൽ വള്ളികുന്നം തെക്കേമുറിയിലെ വീട്ടിൽ സൗമ്യ തനിച്ചായിരുന്നു ഇപ്പോൾ താമസം. വെള്ളത്തിന്റെ ദൗർലഭ്യം കാരണമാണ് മക്കളെ ക്ളാപ്പനയിലെ വീട്ടിലേക്ക് മാറ്റിയത്. സൗമ്യയും ഇടയ്ക്ക് അങ്ങോട്ടു പോകുമായിരുന്നു.നാട്ടിൽ പ്ളമ്പിങ് ജോലി ചെയ്തിരുന്ന സൗമ്യയുടെ ഭർത്താവ് സജീവ് ഏതാനും വർഷം മുമ്പാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. ഇവിടെ നിന്ന് ലീവിനെത്തിയ സജീവ് മൂന്നാഴ്ച മുമ്പാണ് ലിബിയയിൽ പുതിയ ജോലിക്കായി പോയത്.
ഗൾഫിൽ ജോലിക്ക് പോകുന്നതിനു മുമ്പാണ് തെക്കേമുറിയിൽ സജീവ് വീടുവച്ചത്. പുഷ്പാരനും ഇന്ദിരയുമാണ് സൗമ്യയുടെ മാതാപിതാക്കൾ. സൗമ്യയുടെ രണ്ടാൺമക്കളും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇളയ മകൾ അംഗൻവാടി വിദ്യാർത്ഥിനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്