ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരെ ഒരു ചരടിൽ ബന്ധിപ്പിക്കാൻ ഏകീകൃത തീരിച്ചറിയൽ കാർഡ്; നഴ്സിങ് കൗൺസിൽ വിതരണം ചെയ്യുന്ന കാർഡിനായി വിവരങ്ങൾ നൽകണം; കാർഡ് രജിസ്റ്റർ ചെയ്യാൻ നഴ്സിങ് സ്കൂളുകളിലും അവസരം ഒരുക്കി കേരളാ സർക്കാർ; വിദേശത്തുള്ള നഴ്സുമാർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അവസരം; വെബ്സൈറ്റ് വഴി വിവരങ്ങൾ നൽകിയാലും നേരിൽ ഹാജരാകേണ്ടി വരും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോകത്തെമ്പാടുമായി വ്യാപിച്ചു കിടക്കുന്നവരാണ് ഇന്ത്യൻ നഴ്സിങ് സമൂഹം. രാജ്യത്തിന്റെ അഭിമാനും ഉയർത്തുന്നതിലും വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും ഇന്ത്യൻ നഴ്സുമാർക്കുള്ള പങ്ക് വളരെ വലുതാണ്. ലോകമെമ്പാടമുള്ള നഴ്സിങ് സമൂഹത്തിൽ മലയാളികളാണ് എണ്ണത്തിൽ കൂടുതൽ. വികസിത, വികസ്വര രാജ്യങ്ങളിലുമെല്ലാം ഇന്ത്യൻ നഴ്സുമാർ ജോലി ചെയ്യുന്നു. ഇങ്ങനെ ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്സുമരെ ഒരു ചരടിൽ കോർക്കാനും വിദേശത്ത് ജോലി തേടുമ്പോൾ അടക്കം മികച്ച പരിഗണന ലഭിക്കുന്നതിനുമായി നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് അടുത്തിടെയാണ്. നിലവിൽ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാർ അടക്കമുള്ളവർ തിരിച്ചറിയൽ കാർഡ് എടുക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.
ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് ഏകീകൃത തിരിച്ചറിയിൽ കാർഡ് (എൻ.യു.ഐ.ഡി) നൽകുന്നത്. വിദേശജോലികൾക്കടക്കം നഴ്സുമാർക്ക് യോഗ്യത നൽകുന്നതാണ് നാഷണൽ യൂണിക് ഐഡന്റിറ്റി നമ്പർ രാജ്യത്തെ മുഴുവൻ നഴ്സുമാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലുമായി ബന്ധപ്പെടണം. കേരളത്തിലും ഇതിന്റെ വിവര ശേഖരണം നടത്തി വരുന്നുണ്ട്. മലയാളി നഴ്സുമാർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയിരുന്നു. എന്നാൽ, ഈ അവസരത്തിൽ വിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
ഒറ്റ രജിസ്ട്രേഷൻ
ഇന്ത്യൻ നഴ്സിങ് കൗൺസിൽ രാജ്യത്തെ മുഴുവൻ നഴ്സുമാർക്കും എൻ.യു.ഐ.ഡി രജിസ്ട്രേഷൻ നിർബന്ധം ആക്കിയിട്ടുണ്ട്. ഇപ്പോൾ അതാത് സംസ്ഥാനങ്ങളിൽ മാത്രം ആണ് നഴ്സുമാരുടെ വിവരങ്ങൾ ഉള്ളു. രാജ്യത്തെ മുഴുവൻ നഴ്സുമാരുടെയും വിവരങ്ങൾ ഏകോപിക്കുക എന്നതാണ് പ്രധാനമായ ഉദ്ദേശം. മാത്രമല്ല ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഇനി മുതൽ നഴ്സുമാർക്ക് ഏകീകൃത ഐ ഡി കാർഡും നിർബന്ധം ആക്കിയിട്ടുണ്ട്. എൻയുഐഡി രജിസ്ട്രേഷൻ ഉള്ളവർക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആണ് ഐ ഡി കാർഡുകൾ നൽകുക. മാത്രമല്ല ഇനി മുതൽ നഴ്സിങ് കൗൺസിൽ രെജിസ്ട്രേഷൻ പുതുക്കണം എങ്കിൽ എൻയുഐഡി നിർബന്ധമാണ്. എൻയുഐഡി ഇല്ല എങ്കിൽ രജിസ്ട്രേഷൻ റിന്യൂ ചെയ്യാൻ കഴിയില്ല.
ഏകീകൃത തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നതോടെ രാജ്യത്തെ നഴ്സുമാർക്ക് നിലവിലുള്ള ഒട്ടേറെ പ്രതിസന്ധികൾക്ക് പരിഹാരമാകും എന്നാണ് കരുതുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകം നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വരുന്ന നഴ്സുമാർ അതത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. കൂടാതെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാന കൗൺസിലിന്റെ എൻഒസിയും വാങ്ങേണ്ടിയിരുന്നു. എന്നാൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നടപ്പിലാക്കുന്നതോടെ ഈ നൂലാമാല ഇല്ലാതാകും.
നിലവിലെ സാഹചര്യത്തിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി മാറി പോകുമ്പോൾ രജിസ്ട്രേഷൻ കടമ്പകൾ പുതിയ സംസ്ഥാനത്ത് പൂർത്തിയാക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കുമായിരുന്നു. ഇതിന് പരിഹാരം കാണാനാകുന്നതിനോടൊപ്പം രാജ്യത്തെ നഴ്സുമാരുടെ സ്ഥിതിവിവര കണക്കുകളും അവരുടെ യോഗ്യതയും എല്ലാം ഇന്ത്യൻ നഴ്സിങ് കൗൺസിലിന് ലഭ്യമാകുകയും ചെയ്യും.
രജിസ്ട്രേഷനായി രണ്ട് സംവിധാനങ്ങൾ
സംസ്ഥാന നഴ്സിങ് കൗൺസിലുകളാണ് എൻയുഐഡി രജിസ്ട്രേഷൻ നടത്തുന്നത്. ആധാർ അധിഷ്ടിത ബയോമെട്രിക് രജിസ്ട്രേഷനാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി മുതലുള്ള സർട്ടിഫിക്കറ്റുകളും ആധാറും മെയിൽ ഐഡിയും ഫോൺ നമ്പരും രജിസ്ട്രേഷൻ സമയത്ത് നൽകണം. ഇതിനായി വിവരശേഖരണത്തിനുള്ള കേന്ദ്രങ്ങൾ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
രണ്ടു രീതിയിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഏർപ്പെടുത്തിയിട്ടുള്ള ഏജൻസിയായ ഫിനോ പേ ടെക്ക് എല്ലാ സ്വകാര്യ-സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയും നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ, കമ്പനി ആധാർ വിവരങ്ങൾ ശേഖരിക്കുകയില്ല. കൂടാതെ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് അതത് സംസ്ഥാന കൗൺസിലുകളിൽ എത്തി ആധാർ വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കാം.
നിലവിൽ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജോലി നോക്കുന്ന നഴ്സുമാരും പുതുതായി പാസാകുന്ന നഴ്സുമാരും ഏകീകൃത തിരിച്ചറിയൽ കാർഡ് സ്വന്തമാക്കണം. ഇതിനായി വിവര ശേഖരണത്തിനായി എല്ലാ ജില്ലകളിലും അവസരം ഒരുക്കിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയാൽ പിന്നീട് നേരിട്ട് ഹാജരാകേണ്ട സമയം കൗൺസിൽ അറിയിക്കും.
നഴ്സിങ് സ്കൂളുകളിലും രജിസ്റ്റർ ചെയ്യാം
നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് രജിസ്ട്രേഷൻ കേന്ദ്രങ്ങളായി നഴ്സിങ് സ്കൂളുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരക്കു പരിഗണിച്ച് കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റേതാണ് തീരുമാനം. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ കേന്ദ്രം തുടർന്നും പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് രജിസ്ട്രേഷൻ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂൺ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്.
നഴ്സുമാർ കൂടുതലുള്ള കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ തീയതിയും സ്ഥലവും ജൂൺ 26-ന് കേരള നഴ്സിങ് കൗൺസിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളിൽ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതിൽ വിട്ടുപോയവർക്കാണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്.
ദിവസം ശരാശരി 15 മുതൽ 20 പേരുടെവരെ വിവരങ്ങൾ മാത്രമേ ഒരു സെന്ററിൽനിന്ന് അപ്ലോഡ് ചെയ്യാനാവൂ. ഓരോ ദിവസത്തെയും ആദ്യ 15-ൽ ഉൾപ്പെടാൻ പുലർച്ചെ മൂന്നു മുതൽ ജില്ലാ ആശുപത്രികളിലെ കേന്ദ്രത്തിലെത്തുന്നതിന് നഴ്സുമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് രജിസ്ട്രാർ,കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വത്സ കെ. പണിക്കർ അറിയിച്ചു. സംസ്ഥാനത്ത് കേരള നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർമാത്രം 3,43,000 പേരുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർ അടക്കം അനവധി പേർ ഇനിയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള വിവരശേഖരണത്തിനായി എത്തുന്നവർ കരുതേണ്ട രേഖകൾ:
* എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്(ഒറിജിനൽ)
* പ്ളസ് ടു/പ്രീഡിഗ്രി സർട്ടിഫിക്കറ്റ്
* കേരള നഴ്സിങ് കൗൺസിൽ രജിസ്േട്രഷൻ സർട്ടിഫിക്കറ്റ് (ഒറിജിനൽ)
* കേരള നഴ്സിങ് കൗൺസിൽ അഡീഷണൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ്(ഒറിജിനൽ)
* ആധാർ(ഒറിജിനൽ)
* ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്