കാന്തപുരം വിഭാഗം പലയിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ഏറ്റവും പുതുതായി വാലില്ലാപ്പുഴ മദ്രസയിൽ വന്ന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അക്രമിച്ചു; കത്തി, വടി, പട്ടിക എന്നിവയുമായി വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെ അക്രമിച്ചു; മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇ.കെ സമസ്തയുടെ ലീഗൽ സെൽ; സമസ്തയുടെ 9925അംഗീകൃത മദ്റസകൾ തുറന്നതോടെ എപി- ഇകെ തർക്കവും വ്യാപിക്കുന്നു
ജംഷാദ് മലപ്പുറം
മലപ്പുറം: റമദാൻ കഴിഞ്ഞ് മദ്റസകൾ തുറന്നതോടെ മലബാറിൽ എപി- ഇകെ തർക്കവും വ്യാപിക്കുന്നു. മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സമസ്ത ലീഗൽ സെൽ സംസ്ഥാന കൺവീനർ പിണങ്ങോട് അബൂബക്കർ പറഞ്ഞു. റമദാൻ കഴിഞ്ഞു കേരളത്തിലും പുറത്തുമുള്ള 9925 സമസ്തയുടെ അംഗീകൃത മദ്റസകൾതുറന്നു പ്രവർത്തനം ആരംഭിച്ചു. പതിവുപോലെ ഈ വർഷവും കാന്തപുരം വിഭാഗം പലയിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കിവരികയാണ്. ഏറ്റവും പുതുതായി മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ മദ്രസയിൽ വന്ന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും അന്യായമായി അക്രമിച്ചു. തങ്ങളുടെ പൂർവ്വ പിതാക്കന്മാരുടെ സംഭാവനകൾ കൂടി ഉപയോഗപ്പെടുത്തി നിർമ്മിച്ച മതസ്ഥാപനങ്ങളായതിനാൽ അവകാശം ചോദിച്ചാണ് ചിലർ രംഗത്തുവരുന്നത്. മതസ്ഥാപനങ്ങൾ സ്വകാര്യസ്വത്തല്ലെന്നും പൊതുസ്വത്താണെന്നും അറിയാത്തവരല്ല ഇവർ. കരുതിക്കൂട്ടി കുഴപ്പങ്ങൾ ഉണ്ടാക്കി മതരംഗം മലിനമാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ സർക്കാരിന്റെ മുമ്പിലും ഉദ്യോഗസ്ഥർക്കും മുമ്പിലും ന്യായമായ ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. കക്കോവ്, പള്ളിക്കൽ ബസാർ, ചീക്കോട് തുടങ്ങിയ ദേശങ്ങളിൽ ചില പൊലീസ് അധികാരികൾ പോലും നീതിയുടെ പക്ഷത്ത് നിൽക്കാത്ത ഘട്ടത്തിലാണ് ചർച്ച നടത്തിയത്. ഒരു മതസ്ഥാപനത്തിന്റെ ആധികാരിക രേഖയായ ആധാരത്തിൽ നിർദ്ദേശിക്കപ്പെട്ട ആശയത്തിനും സംഘടനക്കും പരിരക്ഷ ലഭിക്കണം, ഒരു പ്രദേശത്തെ പള്ളി മദ്രസ സ്ഥാപനങ്ങൾ നടത്തുന്ന സംഘടനയുടെ ഭരണഘടന നിർദ്ദേശങ്ങളും ജനറൽ ബോഡി ഭൂരിപക്ഷവും മാനിക്കണം-അംഗീകരിക്കണം, ബഹുമാനപ്പെട്ട കോടതികൾ വിധി അംഗീകരിക്കണം ഇതായിരുന്നു നേതാക്കൾ മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ നിരന്തരം പലയിടത്തും ലംഘിക്കപ്പെടുന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും മറ്റു ചില ശക്തികളും ചേർന്ന് സത്യത്തിനും നീതിക്കും എതിരെ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല.
രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥയും ശരീഅത്ത് ചട്ടങ്ങളും മാനിക്കാതെ മതസ്ഥാപനങ്ങൾ കയ്യേറി കുഴപ്പങ്ങൾ ഉണ്ടാക്കി സംഘർഷം സൃഷ്ടിക്കുന്നത് ചിലർ പതിവാക്കിയിരിക്കുകയാണ്. സമസ്തമയുടെ ആശയങ്ങളോടും നയങ്ങളോടും വിയോജിപ്പ് ഉള്ളതുകൊണ്ട് പുറത്തുപോകേണ്ടിവന്നവരും പുറത്താക്കപ്പെട്ടവരുമാണ് ഇപ്പോൾ സംഘം ചേർന്ന് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മദ്രസാ അദ്ധ്യാപകരുടെ അദ്ധ്യാപകനാണ് തെളിയിക്കുന്ന പ്രാഥമിക രേഖയായ എംഎസ്.ആർ പോലും തെറ്റിദ്ധാരണ പരത്താൻ ഉപയോഗപ്പെടുത്തുകയാണ്.
മതപഠനത്തിനും ആരാധനകൾക്കും വേണ്ടി സ്ഥാപിക്കപ്പെട്ട പള്ളി-മദ്രസകൾ ഏത് വലിയ വെല്ലുവിളി ഉണ്ടായാലും സംരക്ഷിക്കപ്പെടാൻ സ്ഥാപന അധികാരികളും സമസ്തയും കടപ്പെട്ടവരാണ്. ഇസ്ലാമിക പ്രമാണത്തിന് വിരുദ്ധമായി ഇത്തരക്കാർ നടത്തുന്ന പ്രചാരണവും പ്രവർത്തനങ്ങളും എന്ത് വില കൊടുത്തും തടയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാലില്ലാപ്പുഴ തർബ്ബിയത്തുൽ ഉലൂം മദ്രസയിൽ കഴിഞ്ഞ ദിവസം സംഘംചേർന്ന് അതിക്രമിച്ച് കയറി പ്രധാനാദ്ധ്യാപകനടക്കം ആറുപേരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചിരുന്നു.രാവിലെ ആറര മണിയോടെയാണ് സംഭവം. പരിക്കേറ്റ സദർ മുദരിസും മസ്ജിദ് ഇമാമും ഖതീബുമായ നെല്ലിക്കുത്ത് പാറക്കൽ മുഹ്യുദ്ദീൻ സഖാഫി (40), അദ്ധ്യാപകരായ അബ്ദുൽ ലത്തീഫ് മുസ്ലിയാർ (50), പുൽപ്പറ്റ തോട്ടക്കാട് പെരുതനങ്ങോട് മുഹമ്മദ് സൽമാൻ (32), മദ്രസ കമ്മറ്റി അംഗങ്ങളായ എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ (30), മഹല്ല് സെക്രട്ടറി വൈ പി മൊയ്തീൻകുട്ടി (62), ഷമീർ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്രസയിൽ അദ്ധ്യാപക നിയമനം സംബന്ധിച്ച് തർക്കം നില നിന്നിരുന്നു. 1993 മുതൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസ്സനുസരിച്ച് അദ്ധ്യയനം നടക്കുന്ന മദ്റസയിൽ 93 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മദ്രസ കമ്മറ്റിയെന്ന് വ്യാജരേഖയുണ്ടാക്കി ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ രജിസ്ട്രാറുടെ 2019 ഏപ്രിൽ 30ലെ ഉത്തരവ് പ്രകാരം ഇതിന് കഴിയാതെ പോയതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
കത്തി, വടി, പട്ടിക എന്നിവയുമായി മദ്രസയിൽ അതിക്രമിച്ച് കയറിയ സംഘം വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെ അക്രമിക്കുകയായിരുന്നു. കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ കമ്മറ്റിയംഗങ്ങൾക്കും അക്രമത്തിൽ പരിക്കേറ്റു. സംഭവത്തിൽ വാലില്ലാപ്പുഴ സ്വദേശികളായ കാരങ്ങാടൻ അബ്ദുൽ ലത്തീഫ് (49), ശങ്കരൻകണ്ടി മുഹമ്മദ് (60), പാലാന്തൊടി റഷീദ് (42), ടി പി കബീർ (45) എന്നിവർക്കെതിരെ അരീക്കോട് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇകെ വിഭാഗമാണെന്നാണ് എപിക്കാരുടെ വാദം. തങ്ങളുടെ മദ്രസകൾ അവർ പിടിച്ചെടുക്കയാണെന്നും എപി വിഭാഗം ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍