സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം
രഞ്ജിത്ത് ബാബു
കണ്ണൂർ: കമ്യൂണിസ്റ്റ് ശൈലി വിട്ട് മക്കളെ വളരാൻ അനുവദിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നേരിടുന്നത്. ഇ.കെ. നായനാരും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഇരുന്ന പാർട്ടി നേതൃസ്ഥാനത്ത് ഇരിക്കുന്ന കോടിയേരി മക്കളുടെ പേരിൽ നേരിടുന്നത് കടുത്ത വിമർശമാണ്. ബിനോയിയുടെ ബലാൽസംഗക്കേസുകൂടി പുറത്തുവന്നതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലുമാണ് ഈ സിപിഎം നേതാവ്. പാർട്ടി കുടുംബങ്ങളിലേക്ക്അരാഷ്ട്രീയതയും സാമ്പത്തികതാൽപ്പര്യങ്ങളും കടന്നുവരുന്നുവെന്ന് പാർട്ടി കോൺഗ്രസും സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകളും പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. സാധാരണഗതിയിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ വിവാദത്തിൽനിന്ന് അകന്നു നിൽക്കയാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ മക്കളൊക്കെ തീർത്തും സാധാരണക്കാരായാണ് ജീവിച്ചത്്. ചടയന്റെ ഒരു മകൻ നിർമ്മാണത്തൊഴിലാളിയായി ജീവിക്കുന്നത് മലയാള മനോരമപോലും മുമ്പ് വാർത്തയാക്കിയിരുന്നു.അതുപോലെ തന്നെ, ഇത്രകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയതടക്കമുള്ള കാര്യങ്ങൾ ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
രാഷ്ട്രീയത്തിന്റെ തീചൂളയിൽ വളർന്ന നേതാവായിരുന്നില്ല കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം മുതൽ ഇത്രയേറെ ഭാഗ്യം തുണച്ച നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്യപൂർവ്വം. കോടിയേരിയിലെ കല്ലറക്കല്ലായി എൽ.പി. സ്ക്കൂൾ അദ്ധ്യാപകനായ കുഞ്ഞിക്കുറിപ്പിന്റെ മകൻ ബാലകൃഷ്ണന്റെ ബാല്യവും കൗമാരവും പ്രാരാബ്ദത്തിന്റെ കയിപ്പുനീർ അനുഭവിച്ചു കൊണ്ടു തന്നെയായിരുന്നു. അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം ലഭിച്ചുപോന്നിരുന്ന കാലത്ത് ബാലകൃഷ്ണനും ലക്ഷ്മി, പത്മിനി എന്നീ രണ്ട് സഹോദരിമാരും മാതാവ് നാരായണിയും അടങ്ങുന്നതായിരുന്നു കുടുംബം. മറ്റ് വരുമാനമൊന്നുമില്ലാതെ അഞ്ചംഗ കുടുംബം കഷ്ടിച്ച് ജീവിച്ചു വരികയായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം തലശ്ശേരിയിലെ ഓണിയൻ ഹൈസ്ക്കൂളിൽ പഠനമാരംഭിച്ച ബാലകൃഷ്ണൻ കെ.എസ്. എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. യൂനിറ്റ് പ്രസിഡണ്ടായായിരുന്നു തുടക്കം. സ്ക്കൂൾ ലീഡർ സ്ഥാനത്ത് മത്സരിച്ചെങ്കിലും കെ.എസ്. യു. സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.
എസ്.എസ്. എൽ. സി ക്ക് ശേഷം അച്ഛന് തുണയായി മദിരാശിയിൽ വല്ല ജോലിയും തരപ്പെടുത്താമെന്ന് കുടുംബം ആലോചിച്ചിരുന്നു. എന്നാൽ സഹോദരീ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മാഹി മഹാത്മാഗാന്ധി കോളേജിൽ ചേരുകയായിരുന്നു. കെ.എസ്. എഫ് പ്രവർത്തകനായതുകൊണ്ടു തന്നെ കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. എസ്. എഫ്.ഐ. രൂപീകരിച്ചതോടെ ജില്ലാ ഭാരവാഹിയായും സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിലാണ് 1975 ലെ അടിയന്തിരാവസ്ഥയിൽ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 16 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതോടെ ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചു. ജയിലിൽ കിടന്ന യുവാവ് എന്നതിനാൽ വീരപരിവേഷം ലഭിക്കുകയും ചെയ്തു. തുടർന്ന് ഡി.വൈ. എഫ്.ഐ. യുടെ പ്രഥമ ജില്ലാ പ്രസിഡണ്ടായി. തലശ്ശേരി എംഎൽഎ ആയിരുന്ന എം. വി. രാജഗോപാലന്റെ മകൾ എസ്. ആർ. വിനോദിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ബംഗളൂരുവിൽ നിന്ന് ടി.സി.എച്ച് ട്രെയിനിങ് കഴിഞ്ഞ് വിനോദിനി ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ടി.സി. എച്ച് കോഴ്സിന് കേരളത്തിലെ അംഗീകാരം സംബന്ധിച്ച പ്രശ്നം ഉയർന്നതോടെ ജോലിയിൽ നിന്നും വിട്ടു നിന്നു. തുടർന്ന് വിനോദിനി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ ഷോറൂം ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു.
കണ്ണൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്നും കോടിയേരി പതിയെ വ്യതിചലിക്കാൻ തുടങ്ങിനെന്ന് ഇക്കാലയളവിലാണ് പാർട്ടിക്കകത്തുനിന്ന് ആരോപണം ഉയരുന്നത്. തലശ്ശേരിയിൽ നിന്നും എംഎൽഎ ആയതോടെ ഭാര്യയേയും മക്കളേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. രാഷ്ട്രീയത്തിന് പിറകിലെ കളികളിൽ ഭാര്യയും ഇടപെട്ടു തുടങ്ങി. തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അവർ ജോലി നേടുകയും ചെയ്തു. ആർഭാടം അവർക്ക് ലഹരിയായിരുന്നു. അതനുസരിച്ച് തന്നെയാണ് മക്കളും വളർന്നത്. വീണ്ടും തലശ്ശേരിയിൽ നിന്ന് ജയിച്ച് ആഭ്യന്തര ടൂറിസം മന്ത്രിയായതോടെ ഭാര്യയും മക്കളും ശരിക്ക് കളി തുടങ്ങിയിരുന്നു. മക്കൾ രണ്ടു പേരും ഗൾഫിൽ എത്തിയത് അക്കാലത്താണ്. പിന്നീട് രവി പിള്ളയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉപാദ്ധ്യക്ഷനായി ബിനോയിയുടെ രംഗപ്രവേശം. കമ്യൂണിസ്റ്റ് ശൈലി അതോടെ ഈ കുടുംബത്തിൽ നിന്നും പൂർണ്ണമായും പുറത്തായി. ബിനീഷിന്റെ വിവാഹ സൽക്കാരം തന്നെ അതിന് ഉദാഹരണമായിരുന്നു. സൽക്കാരത്തിന് പങ്കെടുത്ത പാർട്ടി നേതാക്കളും അണികളും പണത്തിന്റെ ഉറവിടം എവിടെനിന്ന് എന്ന് സംശയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നീ ഇടപാടുകളിലൂടെയണെന്ന് പരസ്പരം പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ബിനോയ് ദുബായിൽ ഒരു കോടി 72 ലക്ഷം രൂപയുടെ ചെക്കു നൽകി വഞ്ചിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇത് സിപിഎം. നെ ചില്ലറയൊന്നുമില്ല ഉലച്ചത്. എന്നാൽ എല്ലാം പിന്നീട് പരിഹരിക്കുകയായിരുന്നു. ബിനോയ്ക്കെതിരെയുള്ള പരാതി പരിഹരിച്ചെങ്കിലും സിപിഎമ്മിന്റെ പ്രതിഛായ ഭൂമിയോളം താഴ്ന്ന സംഭവമായിരുന്നു അത്. പ്രായപൂർത്തിയായ മക്കൾ കേസിൽപെട്ടാൽ അച്ഛനെ അതിൽ വലിച്ചിഴക്കുന്നത് ശരിയല്ലെന്നായിരുന്നു ബിനീഷിന്റെ അന്നത്തെ പ്രതികരണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അത് അക്കാലത്ത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ബിനോയ്ക്കെതിരെ മാനഭംഗം, വഞ്ചന. ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതി പ്രകാരം കേസ് വന്നിരിക്കയാണ് സിപിഎം. ന്റെ അമരത്തുള്ള ഒരു നേതാവിന്റെ മക്കളിൽ നിന്നും പാർട്ടിക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.
പാർട്ടി നേതാക്കൾ മാതൃകയാക്കേണ്ടത് സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനേയും കുടുംബത്തേയുമാണെന്ന കാര്യം പാർട്ടി തലത്തിൽ ചർച്ചയായിരിക്കയാണ്. ജില്ലാ സെക്രട്ടറിയായിരുന്നുപ്പോഴും സ്വന്തം മക്കളുടെ ജോലിക്കാര്യത്തിലോ മറ്റോ ഇടപെട്ടുകൊണ്ട് ജയരാജൻ ഒന്നും ചെയ്തില്ല. അവർ ജോലിക്കു വേണ്ടി സ്വയം പ്രവർത്തിക്കുകയായിരുന്നു. കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും കഴിഞ്ഞ ജയരാജന്റെ മക്കൾ എന്തിന് ഇത്ര ത്യാഗം സഹിച്ചു എന്ന് പാർട്ടി അണികൾ തന്നെ ചോദിക്കുന്നു. പാർട്ടിക്ക് ഇപ്പോഴും മാതൃകയായി പറയാൻ ഒരു പി.ജയരാജനെങ്കിലും അവശേഷിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസക്തി. ഈ വിവാദത്തോടെ പാർട്ടിയിൽ കോടിയേരിയുടെ പ്രതിഛായായും ഗണ്യമായി ഇടിഞ്ഞിരിക്കയാണ്. പിണറായിക്കുശേഷം അടുത്ത മുഖ്യമ്രന്തി എന്ന സാധ്യതകളും ഇതോടെ തട്ടിത്തെറിപ്പിക്കപ്പെടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്