മരുമകൻ ജാരെദ് കുഷ്നർ ഹിസ്റ്ററിയിൽ ട്യൂഷനെടുത്തപ്പോൾ ട്രംപ് തീരുമാനിച്ചു: ഗോലാൻ കുന്നുകളുടെ അധിപർ ഇസ്രയേൽ തന്നെ; അമേരിക്ക ശരിവച്ചതോടെ ഒന്നുംവിട്ടുകൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ച് ഇസ്രയേലികൾ; പലായനം ചെയ്ത ഭൂമിയിലേക്ക് ഒരുവട്ടം കൂടി എത്താനാകുമോയെന്ന ആശങ്കയോടെ സിറിയക്കാർ; ഗോലാൻ കുന്നുകളെ ട്രംപ് ഹൈറ്റ്സാക്കി വേഷം മാറ്റുമ്പോൾ ടൂറിസത്തിൽ വൻനിക്ഷേപത്തിന് ഒരുങ്ങി യുഎസ് വ്യവസായികൾ; ട്രംപ് മാറ്റുന്ന ചരിത്രം ഇങ്ങനെ
മറുനാടൻ ഡെസ്ക്
യെരുശലേം: ഞായറാഴ്ച അക്കാര്യത്തിൽ തീരുമാനമായി. അര നൂറ്റാണ്ടായി ഉറങ്ങിക്കിടന്ന ഒരുഗ്രാമം പൊടുന്നനെ ഉണർന്നത് പോലെ. വലിയൊരു വിപ്ലവത്തിലേക്ക് കണ്ണുതുറന്നത് പോലെയാണ് ബ്രൂച്ചിം ഗ്രാമനിവാസികൾക്ക് തോന്നുന്നത്. ഗോലാൻ കുന്നുകൾ ട്രംപ് ഹൈറ്റ്സായി വേഷം മാറിയപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. ഗ്രാമം വലുതാവുകയാണ്. 28 വർഷം മുമ്പ് നിലവിൽ വന്ന ഗ്രാമത്തിൽ ആളനക്കം കൂടുന്നു. ആദ്യഘട്ടത്തിൽ 100 വീടുകൾ. പിന്നീട് 400 വീടുകൾ. എല്ലാം മാറുകയാണ്. ഈ മാറ്റത്തിനായി തങ്ങൾ ദാഹിക്കുകയായിരുന്നുവെന്നാണ് ഗോലാൻ പ്രാദേശിക കൗൺസിൽ മേയർ ഹെയിം റൊക്കാച്ച് പറയുന്നത്.
ആഗോള സമൂഹത്തെ മുഴുവൻ മാറ്റി നിർത്തി ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തെ ട്രംപ് സാധൂകരിച്ചപ്പോൾ, ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സമ്മാനം-കുന്നുകൾക്ക് പേര് ട്രംപ് ഹൈറ്റ്സ്. ഇസ്രയേൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത് കൈവശംവെച്ചിരിക്കുന്ന ഗോലാൻ കുന്നുകളാണ് ട്രംപ് ഹൈറ്റ്സ് എന്ന പുതിയ പേരിലേക്ക് കൂടുമാറിയത്. പല പേരും ആലോചിച്ചിരുന്നു. ട്രംപ്സ് ഓയസിസ്, ട്രംപ്സ് സോൾ. ഒടുവിൽ ഉറപ്പിച്ചു, ട്രംപ് ഹൈറ്റ്സ്
ആരാകിലെന്ത്..ട്രംപ് താൻ നമ്മ ആൾ
ട്രംപ് ആരായാലും ഗോലാൻ കുന്നു നിവാസികൾക്കോ ഇസ്രയേലികൾക്കോ ചേതമൊന്നുമില്ല. എന്തൊക്കെ പറഞ്ഞ് അമേരിക്കൻ പ്രസിഡന്റിനെ അധിക്ഷേപിച്ചാലും അവർക്ക് പ്രശനമില്ല. മറ്റാരും ചെയ്യാത്തത് ട്രംപ് ചെയ്തിരിക്കുന്നു. ട്രംപിന്റെ വ്യക്തിത്വം എന്തുമാവട്ടെ, വിഷയത്തെ വസ്തുനിഷ്ഠമായി കാണാനൊന്നും അവർ തയ്യാറല്ല. രാജ്യമാണ് അവർക്ക് എല്ലാം, ഭാവിയാണ് സുപ്രധാനം. മേയർ പോലും ഇതുശരിവയ്ക്കുന്നു. ഇസ്രയേലിന് വേണ്ടി എന്തുചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ട്രംപിനെ വിലയിരുത്തുന്നത്. അദ്ദേഹം ഇസ്രയേലിന്റെ ഉറ്റചങ്ങാതി തന്നെ. ഇതാണ് അവിടുത്തെ പൊതുവികാരം. മാർച്ച് 25 തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻ യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രംപ് ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്.
ഇപ്പോഴും കാണാം പഴയ സിറിയൻ ജീവിതത്തിന്റെ അവശിഷ്ടങ്ങൾ
1967-ലാണ് ഗോലാൻ കുന്നുകൾ സിറിയയിൽനിന്ന് യുദ്ധത്തിലൂടെ ഇസ്രയേൽ കൈവശപ്പെടുത്തിയത്. പിന്നീടത് സ്വന്തം രാജ്യത്തോട് ചേർക്കുകയും ചെയ്തു. 1,30,000 സിറിയക്കാരാണ് അന്ന് വീട്് വിട്ടോടിയത്. ഒരിക്കലും തിരിച്ചുവരാനാകാത്ത പലായനം. സിറിയക്കാർ താമസിച്ചിരുന്ന ഗ്രാമങ്ങളും വയലുകളുമെല്ലാം നശിപ്പിച്ചു. എന്നിരുന്നാലും കല്ലിൽ പണിത പല വീടുകളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ഗോലാൻ കുന്നിന്റെ പല ഭാഗങ്ങളും മൈനുകളുടെ ഖനിയുമാണ്. പ്രദേശത്ത് അവേശഷിക്കുന്ന സിറിയക്കാർ, കൂടുതലും ഡ്രൂസ് അറബികൾക്ക് ഇസ്രയേൽ സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് തള്ളിക്കളഞ്ഞു. അതേസമയം, തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേൽ ഇവിടെ സൈനിക താവളങ്ങൾ പണിതു. 20,000 ത്തോളം കുടിയേറ്റക്കാർക്കായി സൗകര്യങ്ങൾ ഒരുക്കി.
കന്നുകാലി ഫാമുകൾ, വൈൻ നിർമ്മാണകേന്ദ്രങ്ങൾ, ചെറുകിട ടൂറിസം അങ്ങനെ പോകുന്നു ഇവരുടെ ജീവിതായോധന മാർഗ്ഗങ്ങൾ. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പ്രദേശത്ത് കുടിയേറിയ പാർത്തവരെ പോലെയാണ് ഇവരും ചിന്തിക്കുന്നത്. ബൈബിൾ സംബന്ധിയായി തങ്ങൾക്ക് അവകാശങ്ങളുള്ള സ്ഥലം, അങ്ങനെയാണ് അവർ സംഗതി നിരീക്ഷിക്കുന്നത്. ഒരുസമാധാന ഉടമ്പടി വന്നിരുന്നെങ്കിൽ ഗോലാൻ കുന്നുകൾ കൈവിട്ടുപോകുമായിരുന്നുവെന്ന് പല ഇസ്രയേലികളും കരുതുന്നു. 2000 ത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നു. സിറിയയിലെ അന്നത്തെ പ്രസിഡന്റ ഹാഫിസ് അൽ അസ്സദും ഇസ്രയേലും തമ്മിലുള്ള കരാർ നടപ്പിലായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. എന്നാൽ, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. സിറിയക്കാർക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വണ്ണം.
ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകേണ്ടി വരുമെന്ന വലിയ ഭീതിയാണ് ട്രംപിന്റെ അംഗീകാരത്തോടെ ഒഴിഞ്ഞത്. എല്ലാവരും ഇപ്പോൾ ആശ്വാസത്തിലാണ്. ഇസ്രയേൽ പക്ഷപാതികളായ അമേരിക്കൻ കോടീശ്വരന്മാർ പലരും വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റ കേന്ദ്രങ്ങളെ പോലെ തന്നെ ഗോലാൻ കുന്നുകളിലും നിക്ഷേപത്തിന് തയ്യാറാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ഡോണർമാരായ മിരിയവും ഷെൽഡൻ ആഡൽസണും 200 മുറിയുള്ള ഹോട്ടൽ നിർമ്മിക്കാൻ പോകുന്നു.
ഗോലാൻ കുന്നുകൾ ഒരുസവിശേഷ സ്ഥലമായി വികസിപ്പിച്ചെടുക്കുകയാണ് ഇസ്രയേലികളുടെ സ്വപ്നം. 1992 മുതൽ ഇവിടെ താമസിക്കുന്ന നവോമി പറയുന്നു. ഞങ്ങൾക്ക് ആടും കോഴിയും, നായ്ക്കളും ഒക്കെയുണ്ട്. സാമാന്യം ഭേദപ്പെട്ട ജീവിതവുമുണ്ട്. എന്നാൽ, ഗോലാൻ ഒരിക്കലും പൂർണവികസിതമായിരുന്നില്ല. എന്റെ മൂന്നുമക്കളും ഇവിടം വിട്ടുപോയി. ഇവിടേക്ക് വന്നിട്ട് അവർക്ക് ഒന്നും കിട്ടാനില്ല, നവോമി പറഞ്ഞു. ഇനി ഒരുപക്ഷേ അതൊക്കെ മാറിയേക്കും.
ആറുദിവസത്തെ യുദ്ധം ചരിത്രം മാറ്റി
1967 വരെ ഗോലാൻ സിറിയൻ മേഖലയായിരുന്നു. ആറുദിവസം നീണ്ട യുദ്ധത്തിൽ ഇസ്രേയൽ ഗോലാൻ കുന്നുകളെ കൈയടക്കി. പിന്നീട് 1981 ൽ രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ, അന്താരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടിയില്ല. യുഎൻ സുരക്ഷാ സമിതിയും ഇസ്രയേലിനോട് മുഖം തിരിച്ചു. യുദ്ധത്തിൽ ഗോലാൻ കുന്നുകൾക്കൊപ്പം വെസ്റ്റ് ബാങ്ക്, ഗസ്സ, സീനായ് ഉപദ്വീപ് കിഴക്കൻ ജറുസലേം എന്നിവ ഇസ്രയേൽ പിടിച്ചെടുത്തു. ഏകീകൃത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമങ്ങൾ അന്നുമുതൽ ആരംഭിച്ചു. പിന്നീട് ട്രംപ് അതുശരിവച്ചു.
1973 ലെ അറബ്-ഇസ്രയേലി യുദ്ധത്തിൽ ഗോലാന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സിറിയ പരാജയപ്പെട്ടു. 1974 ൽ വെടിനിർത്തൽ ഉണ്ടായെങ്കിലും, സിറിയക്ക് നഷ്ടം മാത്രം. വെടിനിർത്തൽ രേഖയിൽ യുഎൻ നിരീക്ഷണ സേനയെ നിയോഗിച്ചു. ഇസ്രയേലുമായുള്ള ഏതുസമാധാന കരാറിനും ഗോലാൻ കുന്നുകൾ മടക്കി വേണമെന്നാണ് സിറിയ ആവശ്യപ്പെടുന്നത്. പലവട്ടം നേരിട്ട് ചർച്ച നടന്നെങ്കിലും കരാറിൽ എത്താതെ അവസാനിച്ചു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ൽ ഗോലാൻ ഹൈറ്റ്സ് നിയമത്തിലൂടെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുകയും അവിടെ യഹൂദ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. ''സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയൻ ഗോലാൻ കുന്നുകളിൽ നടപ്പാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ'ന്ന് യു എൻ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഗോലാനിലെ താമസക്കാർ
ഗോലാനിൽ 40,000 ത്തോളം പേരാണ് താമസക്കാർ. പകുതിയോളം യഹൂദ കുടിയേറ്റക്കാർ. അവശേഷിക്കുന്നത് ഡ്രൂസ് അറബികളും, ന്യൂനപക്ഷമായ അലവൈറ്റുകളും. ഡ്രൂസ് അറബികൾ തങ്ങളെ സിറിയക്കാരായാണ് കണക്കാക്കുന്നത്. അലവൈറ്റുകൾ ഷിയ മുസ്ലീങ്ങളുടെ ഉപവിഭാഗമാണ്. സിറിയൻ പ്രസിഡന്റ് ബാഷർ അസദും മറ്റുചില പ്രമുഖരും അലവൈറ്റുകളാണ്.
ഗോലാൻ കുന്നുകൾ തന്ത്രപ്രധാനം
ലെബനനോടും, സിറിയയോടും, ജോർദാൻ താഴ് വരയോടും മുഖാമുഖമുള്ള 1200 ചതുരശ്രകിലോമീറ്റർ പീഠഭൂമിയാണ് ഗോലാൻ. സിറിയയിൽ നിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലിന് മികച്ച പ്രതിരോധ സ്ഥലം. മറിച്ചായാൽ, സിറിയയ്ക്ക് ഗോലാനിന്റെ നിയന്ത്രണം കൈവന്നാൽ, ഇസ്രയേലിനെതിരെ തന്ത്രപരമായ മുൻതൂക്കം കൈവരികയും ചെയ്യും. ഇപ്പോൾ അതങ്ങനെയല്ലെങ്കിലും.സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ഇസ്രയേലിന് ഗോലാൻ കുന്നുകൾ വലിയ രക്ഷാകവചം തന്നെ. ഇറാന്റെയും, ഹിസ്ബുള്ളയുടെയും ഭീഷണി നേരിടാൻ ഒന്നാന്തരം സുരക്ഷാ പരിച. വരണ്ട പ്രദേശത്ത് വെള്ളത്തിന്റെ ഖനി കൂടിയാണ് ഗോലാൻ. ജോർദ്ദാൻ നദിയിലേക്കും ഗലീലി കടലിലേക്കുമുള്ള വെള്ളത്തിന്റെ സ്രോതസ്. മുന്തിരികൃഷിക്കും, ഫലവൃക്ഷ കൃഷിക്കും ഉത്തമം. ഇസ്രയേലിലെ ഏക സ്കീ റിസോർട്ടും ഇവിടെ തന്നെ. ചെറുകിട ടൂറിസം ഇനി വൻകിട ടൂറിസമായേക്കും.
ട്രംപ് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ
സുരക്ഷ-കുടിവെള്ള പ്രശ്നത്തേക്കാളൊക്കെ വലിയ മാനങ്ങളുണ്ട് ഗോലാനിൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിന്. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഒരുരാജ്യത്തിന്റെ പ്രദേശം യുദ്ധത്തിലൂടെ കൈയടക്കാമെന്ന കീഴ് വഴക്കം സൃഷ്ടിച്ചു. 2014 ൽ ഉക്രൈനിൽ നിന്ന് ക്രിമിയ കൂട്ടിച്ചേർത്തപ്പോൾ എന്തൊക്കെ ബഹളങ്ങളായിരുന്നു. പുടിന് ഇപ്പോൾ ചോദിക്കാം, ഇതല്ലേ ഇരട്ടത്താപ്പെന്ന്. യുഎൻ സുരക്ഷാസമിതിയുടെ 242, 497 പ്രമേയങ്ങളുടെ ലംഘനം. ഇസ്രയേലിന്റെ ഏകപക്ഷീയമായ കൈയടക്കൽ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്നാണ് സമിതി വിലയിരുത്തിയത്. പ്രമേയങ്ങളെ അന്ന് അമേരിക്കയും പിന്തുണച്ചിരുന്നു.
നീണ്ടുനിന്ന ആഭ്യന്തര യുദ്ധം സിറിയയിലെ ഭരണകൂടത്തെ തീർത്തും ദുർബലമാക്കിയിരിക്കുന്നു. ഗോലാന്റെ മേൽ അവകാശവാദം ഊട്ടിയുറപ്പിക്കാൻ ഇത് ഇസ്രയേലിന് മികച്ച അവസരമായി. 2017 ൽ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ഏംബസി അവിടേക്ക് മാറ്റുകയും ചെയ്ത അമേരിക്കയുടെ ചങ്ങാത്തം തന്നെയാണ് ഇസ്രയേലിന് ഗുണകരമായത്.
സിറിയയ്ക്ക് എല്ലാ വഴികളും അടഞ്ഞോ?
ഗോലാൻ കുന്നുകൾ കൈയടക്കി വയ്ക്കുന്ന നയതന്ത്രത്തിന് ഇസ്രയേലിൽ ആഭ്യന്തര എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. മേഖലയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാവാൻ കാരണം ഇതാണെന്ന് അവർ വിശ്വസിക്കുന്നു. 1973 ൽ സിറിയ പൊരുതി നോക്കിയെങ്കിലും ഗോലാൻ കുന്നുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടു. ട്രംപ് അംഗീകാരം ചൊരിഞ്ഞതോടെ എല്ലാ ചർച്ചകളും അവസാനിച്ചുവെന്നാണ് ഗോലാൻകുന്ന് പക്ഷപാതികളുടെ പ്രതീക്ഷ. എല്ലാം അന്തിമമാണെന്ന് അവർ കരുതുന്നു. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തിന് അംഗീകാരം നൽകിയതിന് പുറമേ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില നടപടികളും ട്രംപ് സ്വീകരിച്ചിരുന്നു. ഫലസ്തീനുള്ള അമേരിക്കൻ സഹായം റദ്ദാക്കിയതിനൊപ്പം നയതന്ത്രബന്ധം വിച്ഛേദിക്കുകയും, ഫലസ്തീന്റെ ഭാഗമെന്ന് അവർ അവകാശപ്പെടുന്ന ജറുസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
തന്റെ മരുമകനായ ജാരെദ് കുഷ്നറിൽ നിന്നും കിട്ടിയ ചരിത്ര പാഠപ്രകാരമാണ് താൻ ഗോലാൻ കുന്നുകളുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കൈയടക്കിയ ഭൂമിക്ക് തന്റെ പേര് നൽകിയതിലൂടെ തന്നെ ആദരിച്ച നെതന്യാഹുവിനോടുള്ള സ്നേഹം തിരിച്ചുപ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഇസ്രയേൽ തനിക്ക് നൽകിയ വലിയ ആദരവാണിതെന്ന് നെതന്യാഹുവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബ്രൂച്ചിമിൽചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഗോലാൻ കുന്നുകൾക്ക് ട്രംപിന്റെ പേര് നൽകാൻ തീരുമാനിച്ചത്. നെതന്യാഹുവും യു.എസ്. അംഹാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേർന്ന് ട്രംപ് ഹൈറ്റ്സ് അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും ഹീബ്രുവിലും ട്രംപ് ഹൈറ്റ്സ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്