വയൽ നികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമ്മാണം: കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്; വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഫലമില്ല; ഫ്ളാറ്റിലേക്ക് മാർച്ചും പ്രതിഷേധവും
കെ.വി.നിരഞ്ജൻ
കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിൽ കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ. പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റിലേക്ക് വയൽ നികത്തി റോഡ് നിർമ്മിക്കുകയാണ് കമ്പനി. ഇതിനെതിരെയാണ് പ്രതിഷേധവുമായി എ ഐ വൈ എഫ് രംഗത്തെത്തിയിട്ടുള്ളത്. നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് പ്രദേശത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥകളെ തകിടം മറിക്കുന്ന രീതിയിൽ വയൽ നികത്തിയാണ് പാർപ്പിട സമുച്ചയത്തിലേക്ക് വഴി നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. റവന്യൂ രേഖകളിലുൾപ്പടെ ഭൂമിയുടെ തരം വയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷനിലും, വയൽ നികത്തി കൊണ്ടുള്ള അനധികൃത നിർമ്മാണത്തിനെതിരെ റവന്യൂ അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നിയമലംഘനങ്ങൾക്കെതിരെ കണ്ണടച്ച് സ്വകാര്യ കമ്പനിയെ സഹായിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് എ ഐ വൈ എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
സിപിഐ റവന്യു വകുപ്പ് ഭരിക്കുമ്പോഴാണ് പ്രതിഷേധ സമരവുമായി എ ഐ വൈ എഫിന് രംഗത്ത് വരേണ്ടിവന്നത്. വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. റവന്യു വകുപ്പ് അധികാരികളെല്ലാം കോൺഫിഡന്റ് ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെയാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും ഇവർ പറയുന്നു. ഇതേ സമയം സിപിഐ ജില്ലാ നേതാക്കൾ അധികവും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുകൂലമായി നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ റവന്യു വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതിനൽകാനുള്ള ഒരുക്കത്തിലാണ് എ ഐ വൈ എഫ്.
ഫ്ളാറ്റിന്റെ നിർമ്മാണം പൂർണ്ണമായും പൂർത്തിയായി. ഫ്ളാറ്റുകളിൽ ഭൂരിഭാഗം വിൽപ്പനയും കഴിഞ്ഞു. താക്കോൽദാനം അടുത്ത ദിവസം നടക്കാൻ പോവുകയാണ്. വഴിയും ഏറെക്കുറേ വെട്ടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി അധികൃതരിൽ നിന്ന് പണം വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എ ഐ വൈ എഫിന്റെ സമരമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ മൂന്നു വർഷം മുമ്പ് ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചതുമുതൽ ഇവിടേക്ക് വയൽ നികത്തിയാൽ മാത്രമെ വഴിയുണ്ടാക്കാൻ കഴിയൂ എന്ന കാര്യം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി എ ഐ വൈ എഫ് നേതാക്കൾ പറയുന്നു. ഫ്ളാറ്റ് നിർമ്മിക്കുന്നത് സാധാരണ പറമ്പിലാണ്. അതുകൊണ്ട് തന്നെ അതിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സമയത്ത് അത് തടയാൻ ശ്രമിക്കാൻ കഴിയില്ല. ഇവിടേക്ക് വഴിയുണ്ടാവില്ലെന്നും വയൽ നികത്തേണ്ടിവരുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ അവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടോ മൂന്നോ സെന്റ് വയൽ മാത്രം കൈവശമുള്ള പാവപ്പെട്ടവർ വയൽ നികത്തി വീട് നിർമ്മിക്കാൻ സാധിക്കാതെ പ്രയാസപ്പെടുമ്പോഴാണ് ഏക്കർ ക ണക്കിന് വയൽ നിസ്സാരമായി കമ്പനി നികത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
തങ്ങളുടെ പാർട്ടി നേതാക്കൾ ഉൾപ്പെടെ കമ്പനിയുടെ പക്ഷത്താണുള്ളതെന്ന് അറിയാമെങ്കിലും പോരാട്ടം തുടരാനാണ് എ ഐ വൈ എഫ് പ്രവർത്തകരുടെ തീരുമാനം. മുകൾത്തട്ടിലുള്ള എല്ലാവരെയും അവർ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പരാതികളൊന്നും ആരും മുഖവിലക്കെടുക്കാത്തത്. പക്ഷെ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്നും ഇവർ പറയുന്നു.
കമ്പനി ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ പലതും പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പുതിയ ഫ്ളാറ്റ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നാണ് ആക്ഷേപം.
ബഹുനില കെട്ടിടത്തിന് നാലുവശവും ഫയർ എൻജിൻ ഓടിക്കാൻ കഴിയുന്ന വഴികളുണ്ടാവണമെന്നാണ് നിയമം.ഇത് പാലിക്കാത്തതുകൊണ്ട് തന്നെ തീപ്പിടുത്തമുണ്ടായാൽ ഫയർ എൻജിൻ കെട്ടിടത്തിന് അടുത്തേക്ക് പോലും എത്തിക്കാൻ കഴിയില്ല. ഈ ഫ്ളാറ്റിലേക്ക് വയലിലൂടെ റോഡ് നിർമ്മിച്ചാൽ പോലും ഫയർ എൻജിൻ എത്തിക്കാൻ സാധിക്കില്ല. കെട്ടിടത്തിന് സമീപത്തൂടെ ഒരു ഓട്ടോ പോലും ഓടിക്കാനുള്ള സ്ഥലമില്ല. വയലുകഴിഞ്ഞാൽ ആദ്യ നിലയിലേക്ക് പ്രത്യേക റാമ്പ് നിർമ്മിച്ചിരിക്കുകയാണ്. കെട്ടിടത്തിലാണ് വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം ഒരുക്കിയത്. കെട്ടിടത്തിന് ചുറ്റുവട്ടത്തൊന്നും വാഹനം കടന്നുപോകാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ അപകടമുണ്ടായാൽ ഫയർ എൻജിന് ഇവിടെയെത്തി രക്ഷാ പ്രവർത്തനം നടത്താനും കഴിയില്ല. അഗ്നരക്ഷാ സേനയുടെ എൻ ഒ സി ഈ കെട്ടിടത്തിന് ഒരു കാരണവശാലും നൽകാൻ കഴിയില്ലെന്നും ഇത്തരമൊരു കെട്ടിടത്തിന് കോർപ്പറേഷൻ ലൈസൻസ് നൽകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച പാർപ്പിട സമുച്ചയത്തിലേക്ക് എ ഐ വൈ എഫ് സിറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ: പി ഗവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.അനധികൃത നിർമ്മാണങ്ങൾക്ക് കുട പിടിക്കുന്ന നിലപാട് അധികാരികൾ തിരുത്തിയില്ലെങ്കിൽ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും ശക്തമായ സമരങ്ങൾക്ക് എ ഐ വൈ എഫ് നേതൃത്വം നൽകുമെന്നും ഗവാസ് പറഞ്ഞു.
എ ഐ വൈ എഫ് സിറ്റി മണ്ഡലം സെക്രട്ടറി അനു കൊമ്മേരി അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ നാസർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, അഡ്വ: കെ പി ബിനൂപ്, വി കെ ദിനേശൻ, എൻ അജയകുമാർ, എൻ അനുശ്രീ പ്രസംഗിച്ചു. റിയാസ് അഹമ്മദ്, സി കെ ബിജിത്ത്ലാൽ, എം കെ പ്രജോഷ്, കെസുജിത്ത്, കെ ഷൗക്കത്തലി, കെ എം ശ്രീജിത്ത്, കെ ആദർശ് നേതൃത്വം നൽകി.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- താരീഖ് അൻവറിന്റെ വരവ് മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
- പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- പുടിന്റെ ബിനാമി സേന ഒടുവിൽ തിരിഞ്ഞതും പുടിന് നേരേ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍