Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാൻ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കിൽ നിയമ നടപടി; കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിർണ്ണായകമാകുക കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിർണ്ണായകമാവുക പിണറായിയുടെ നിലപാട്

അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാൻ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കിൽ നിയമ നടപടി; കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിർണ്ണായകമാകുക കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിർണ്ണായകമാവുക പിണറായിയുടെ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിലപാട്. മഹാരാഷ്ട്രയിലെ കേസിന്റെ പുരോഗതിയാകും നിർണ്ണായകം. പരാതിക്കാരിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന അതീവ നിർണ്ണായകമാണ്. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലൂടെ ബിനോയ് അല്ല അച്ഛനെന്ന് തെളിയിച്ചാൽ മാത്രമേ യുവതിക്കെതിരെ കേസെടുക്കാൻ കഴിയൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിനിടെ കേസെടുക്കാൻ സമ്മർദ്ദവും പൊലീസിൽ ശക്തമാണ്. മഹാരാഷ്ട്രയിലെ കേസ് തണുപ്പിക്കാനും ഒത്തുതീർപ്പിലേക്ക് യുവതിയെ എത്തിക്കാനുമാണ് നീക്കം.

ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർക്കെതിരെയാണു പരാതി. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയിൽ പറയുന്നു. എന്നാൽ കത്തിലെ വിവരങ്ങൾ ഏതൊരു വിവാഹിതയും ചതിക്കപ്പെട്ടാൽ ചെയ്യുന്ന തരത്തിലുള്ളതാണ്. ബ്ലാക് മെയിലിംഗിന് അപ്പുറം അപേക്ഷയാണ് അതിൽ നിറയുന്നത്. യുവതിയുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തിൽ ഇയാൾക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18ന് യുവതിയെ താൻ വിവാഹം ചെയ്‌തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താൻ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്‌പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു-ഇത് മാത്രമാണ് ഏക തെളിവ്.

എന്നാൽ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ഡിഎൻഎ പരിശോധനയാകും പ്രധാനമായും കേസിനെ സ്വാധീനിക്കുക. അച്ഛൻ ബിനോയി ആണെന്ന് തെളിഞ്ഞാൽ പിന്നെ യുവതിയുടെ പരാതിയിലെ തീയതിയും സത്യവാങ്മൂലവും പോലും അപ്രസക്തമാകും. ഡിഎൻഎ പരിശോധനയ്ക്ക് യുവതിയും തയ്യാറാണ്. ഈ സാഹചര്യത്തിൽ യുവതിക്കെതിരെ ഉടൻ കേസെടുക്കുന്നത് പുലിവാലാകുമെന്നാണ് പൊലീസിന് ലഭിക്കുന്ന ഉപദേശം. കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രതിഫലനമായി ഇതിനെ വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ കാത്തിരിക്കണമെന്നാണ് കണ്ണൂർ പൊലീസിലെ ഉന്നതരുടെ നിലപാട്. സംഭവം നടക്കുന്നത് ദുബായിലും മുംബൈയിലുമാണ്. ബിനോയ് താമസിക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ട് തന്നെ കണ്ണൂർ പൊലീസിന്റെ അധികാര പരിധിയിലും അല്ല ഈ കേസ്.

എന്നാൽ അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നാണു ഭീഷണിയെന്നാണ് ബിനോയ് പറയുന്നത്. യുവതിയെ വിവാഹം കഴിച്ചെന്നതും അവരിൽ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തിൽ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തിൽ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു. സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താൻ അതിൽ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി രജിസ്റ്ററിൽ സംയുക്ത സത്യവാങ്മൂലം ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികൾ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛൻ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതർക്കു മുമ്പാകെ സമർപ്പിച്ചത്.-ബിനോയ് പറയുന്നു. പാസ്‌പോർട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നൽകി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും'- പരാതിയിൽ ബിനോയ് വിശദീകരിച്ചു.

കണ്ണൂർ റേഞ്ച് ഐജിക്കാണ് പരാതി ബിനോയ് നൽകിയത്. എന്നാൽ ബിനോയ് നൽകിയ കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ രൂപത്തിലുള്ള കത്താണ്. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ ബ്ലാക് മെയിലായി വ്യാഖ്യാനിക്കുമെന്ന് പൊലീസിന് സംശയമുണ്ട്. കത്തിൽ തന്നെ ക്രിമിനൽ സിവിൽ നടപടി എടുക്കുമെന്ന് യുവതി പറയുന്നു. അത് അനുസരിച്ച് അവർ മഹാരാഷ്ട്രാ പൊലീസിന് പരാതി കൊടുക്കുകയാണ് ചെയ്തത്. ഇവിടേയും യുവതിക്കൊപ്പമാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നതാണ് വസ്തുത. എന്നാൽ സമ്മർദ്ദം അതിശക്തമാണ്. കണ്ണൂരിൽ കോടിയേരിക്കൊപ്പമുള്ള നേതാക്കളാണ് നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം.

ബിനോയ് കോടിയേരിക്കെതിരേ ബലാത്സംഗ ആരോപണവുമായി 33 കാരിയായ മുംബൈ യുവതി എത്തിയത് സിപിഎ രാഷ്ട്രീയത്തേയും പിടിച്ചുലയ്ക്കുന്നുണ്ട്. ദുബായിൽ മുൻ ബാർ ഡാൻസറായിരുന്ന മുംബൈയിലെ മിരാ റോഡ് സ്വദേശിനി വിവാഹ വാഗ്ദാനം നൽകി 2009 നും 2018 നും ഇടയിൽ ബിനോയ് തന്നെ പല തവണ ബലാത്സംഗം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും മനസ്സിലാക്കിയതെന്നും നിലവിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ഒഷിവാര പൊലീസ് സ്റ്റേഷനിൽ ജൂൺ 13 ന് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് കോടിയേരിക്കെതിരേ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒൻപത് വർഷത്തോളം പലയിടങ്ങളിലായി പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടേതായി ബിനോയ് ഹാജരാക്കിയ കത്തിൽനിന്ന്:

എന്റെ പ്രിയപ്പെട്ട ഭർത്താവ് ബിനോയ്,

2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത എന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18 മുതൽ ദമ്പതികളെപ്പോലെ ലിവിങ് ടുഗതർ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ഓർമ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേർക്കുന്നു. നമ്മുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഒപ്പമുണ്ട്.

വിവാഹത്തിനുശേഷം മുംബൈയിലെ വാടക ഫ്‌ളാറ്റിൽ നമ്മൾ ഒരുമിച്ചു താമസം തുടങ്ങി. നമുക്കൊരു മകനും ജനിച്ചു. എനിക്കു മുമ്പ് മറ്റൊരാളെ നിങ്ങൾ വിവാഹം ചെയ്തിരുന്നതായി 2015ൽ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങൾ ലഭിക്കാതെ മുംബൈയിൽ ഞങ്ങൾ ഒറ്റപ്പെട്ടു.

എന്റെ ഫോൺകോളുകളും മെസേജുകളും നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇടയ്‌ക്കെപ്പോഴോ മറുപടി പറയാൻ തയാറായപ്പോൾ പണം നൽകി സഹായിക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തു. മുംബൈയിലെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ പറഞ്ഞ തുക അപര്യാപ്തമാണ്. നിരപരാധിയായ കുഞ്ഞിന്റെ വളർച്ചയ്ക്കും പഠനത്തിനും മറ്റുമായി വലിയ ചെലവുണ്ട്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്.

ഇതിനൊക്കെ അപ്പുറം ബിനോയിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത മകൻ നേട്ടങ്ങളുണ്ടാക്കുമ്പോൾ നിങ്ങൾക്ക് അഭിമാനമുണ്ടാകും. ഇങ്ങനെയെല്ലാം നല്ലതു പ്രതീക്ഷിച്ചിരിക്കെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയാണു നിങ്ങൾ ചെയ്തത്. ഒരച്ഛനും ഇതുപോലെ ചെയ്യാനാകില്ല. എന്തൊക്കെപ്പറഞ്ഞാലും അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്, ഞാൻ നിങ്ങളുടെ ഭാര്യയും.

മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകൾക്കുമായും അഞ്ചു കോടി രൂപ തരണം. നിങ്ങളുമായുള്ള പ്രേമബന്ധവും സ്‌നേഹ നിമിഷങ്ങളും ഓർത്ത് തീവ്രവേദനയോടെയാണ് ഈ പണം ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ച് 15 ദിവസത്തിനകം അഞ്ചു കോടി രൂപ തരണം. ഇല്ലെങ്കിൽ അഭിഭാഷകൻ വഴി സിവിലും ക്രിമിനലുമായ നടപടികൾ ആരംഭിക്കാൻ നിർബന്ധിതയാവും'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP