താമസിക്കുന്നത് 54 പേർ; അതിൽ 53 പേരും ആധാരം രജിസ്റ്റർ ചെയത് അസോസിയേഷനിൽ അംഗങ്ങളായി; പൊതുആവശ്യ ഫണ്ടിലേക്ക് മാസവരി നൽകാത്ത മാധ്യമ പ്രവർത്തകന് കുടിവെള്ളം നിഷേധിച്ചത് പ്രശ്നങ്ങളുടെ തുടക്കം; തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോൾ പരിക്കേറ്റത് ക്യാമറാന്; മഹാരാഷ്ട്രാ പത്രമായ സകാലിന്റെ ലേഖകനെതിരെ പൊലീസ് കേസ്; തന്റെ പരാതി പരിഗണിക്കുന്നില്ലെന്നും എല്ലാം ഏകപക്ഷീയമെന്നും അജയ് കുമാർ; തിരുവനന്തപുരത്തെ പത്രക്കാർക്കിടയിലെ തല്ലിൽ വെള്ളംകുടിക്കുന്നത് പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: ജേർണലിസ്റ്റ് കോളനിയിലെ മാധ്യമപ്രവർത്തകർ തമ്മിലുള്ള പ്രശ്നം പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നു. മുൻപേ തുടങ്ങിയ പരസ്പരമുള്ള ചെറിയ പ്രശ്നങ്ങൾ ഇന്നലെ അക്രമത്തിലേക്ക് നീങ്ങിയപ്പോൾ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളനിയിലെ അജയ കുമാറിന് വെള്ളം കിട്ടാത്തതാണ് ഇതിന് കാരണം.
മാധ്യമ പ്രവർത്തകർക്കായി സബ്സിഡി നിരക്കിൽ ഹൗസിങ് ബോർഡ് നിർമ്മിച്ചതാണ് ഈ ഫ്ളാറ്റുകൾ. ഇത് പിന്നീട് കുറഞ്ഞ നിരക്കിൽ എസ് ബി ഐയിൽ നിന്ന് ലോണെടുത്ത് മാധ്യമ പ്രവർത്തകർ ഹൗസിങ് ബോർഡുമായുള്ള കരാർ അവസാനിപ്പിച്ചു. ഇവിടെയുള്ള 54 പേരിൽ 53 പേരും സ്വന്തം നിലയിൽ സ്ഥലം ആധാരം നടത്തി. എന്നാൽ സകാൽ പത്രത്തിലെ അജയ് കുമാർ മാത്രം ഇതിന് തയ്യാറായില്ല. അസോസിയേഷനുമായും സഹകരിക്കുന്നില്ല. ഇതോടെയാണ് ഈ വീട്ടിലേക്കുള്ള വെള്ളം വിച്ഛേദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഇപ്പോൾ പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നത്. ജേർണലിസ്റ്റ് കോളനിയിലെ വിനോദ് ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് മാധ്യമപ്രവർത്തകനായ അജയ്കുമാറിനും മകനുമെതിരെ ഇന്നലെ പേരൂർക്കട പൊലീസ് കേസെടുത്തത്.
അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ തന്നെ വീടുകയറി ആക്രമിച്ച സംഭവത്തിൽ താൻ നൽകിയ പരാതി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ലെന്നു അജയ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ പേരൂർക്കട പൊലീസ് തള്ളിക്കളയുകയാണ്. അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായത്. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തനിക്ക് കഴിഞ്ഞ മാസം 22 ആം തീയതി മുതൽ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിയമവിരുദ്ധമായി കുടിവെള്ള കണക്ഷൻ റദ്ദ് ചെയ്തിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കണക്ഷൻ പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പൊലീസിന് ഈ കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കാത്ത പ്രശ്നത്തിലാണ് ഇന്നലെ ആക്രമണം നടന്നതെന്നുമാണ് അജയകുമാർ പറഞ്ഞത്. എന്നാൽ ഫ്ളാറ്റ് നിയമപ്രകാരം അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ടെന്നും 54 ഫ്ളാറ്റ് ഉടമകൾ ഉള്ളപ്പോൾ 53 പേരും അസോസിയേഷനോട് സഹകരിക്കുന്നുണ്ടെന്നും ഇതിൽ അജയകുമാർ മാത്രമാണ് സഹകരിക്കാത്തതെന്നുമാണ് കോളനി അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
ഇത് തന്നെയാണ് പ്രശ്ന കാരണമായി പൊലീസും പറയുന്നത്. കുടിവെള്ള കണക്ഷനുള്ള പണം, കോമൺ ഫെസിലിറ്റിക്കായുള്ള പണം ഇതെല്ലാം അജയകുമാർ നൽകേണ്ടതുണ്ട്. ഫ്ളാറ്റ് നിയമങ്ങൾ അനുസരിച്ചുള്ള കാര്യമാണ് ഞങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞങ്ങൾ കുടിവെള്ള കണക്ഷൻ കട്ട് ചെയ്തത്. അജയകുമാർ ഒഴികെ എല്ലാവരും സഹകരിക്കുമ്പോൾ അജയകുമാർ മാത്രം സഹകരിക്കാതിരിക്കുന്നത് ശരിയല്ല-അസോസിയേഷൻ നേതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വളരെ മുൻപ് തുടങ്ങിയ പ്രശ്നങ്ങൾ ആണ് മാധ്യമപ്രവർത്തകർക്കായി ഹൗസിങ് ബോർഡ് നിർമ്മിച്ചു നൽകിയ ജേർണലിസ്റ്റ് കോളനിയിൽ നടക്കുന്നത്. പ്രധാനമായും അജയകുമാറും അസോസിയേഷനും തമ്മിലാണ് പ്രശ്നങ്ങൾ നടക്കുന്നത്.
വളരെ പ്രീ പ്ലാൻഡ് ആയ ആക്രമണമാണ് അസോസിയേഷൻ നേതാക്കൾ തനിക്കെതിരെ നടത്തുന്നതെന്നാണ് അജയകുമാർ ആരോപിക്കുന്നത്. അസോസിയേഷന് നൽകാനുള്ള പണം നൽകിയെങ്കിലും അത് സ്വീകരിച്ചിട്ടില്ല.. കുടിശികക്കാരനാണ് എന്ന് വരുത്താൻ കാശ് സ്വീകരിക്കാതിരിക്കുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് അജയകുമാർ പറഞ്ഞു.
കുട്ടികളുടെ പാർക്ക് അസോസിയേഷൻ കാർ ഷെഡുകൾ ആക്കി മാറ്റിയതിൽ തങ്ങൾ ഉതിർത്ത എതിർപ്പുകൾ ആണ് അസോസിയേഷനെ തനിക്കെതിരെ തിരിച്ചത്. ഒരു മാധ്യമ പ്രവർത്തകൻ തന്നെ ഈ കാര്യത്തിൽ ഹൈക്കോടതിയിൽ പോയിട്ടുണ്ട്. ഇതിൽ തനിക്ക് വലിയൊരു പങ്കുണ്ട് എന്ന് മനസിലാക്കിയാണ് തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായാണ് കുടിവെള്ള കണക്ഷൻ കട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പാർക്ക് ഇരുന്ന സ്ഥലം കാർ ഷെഡ് ആക്കി മാറ്റിയപ്പോൾ അവിടെ നിന്ന് മരം മുറിച്ച പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഈ കേസ് മുൻസിഫ് കോടതിയിൽ നിലനിൽക്കുകയാണ്-അജയ് കുമാർ പറയുന്നു.
ഈ പ്രശ്നത്തിൽ ബാലവാകാശകമ്മീഷനും ഇടപെട്ടിട്ടുണ്ട്. . ഈയിടെ ഞാനും ഭാര്യയും സിറ്റി പൊലീസ് കമ്മീഷണറെ ചെന്ന് കണ്ടു. ഈ പ്രശ്നം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷണർ ഈ പ്രശ്നം ഡിസിആർബി ഡിവൈഎസ്പിക്ക് വിട്ടു. ഡിവൈഎസ്പി പറഞ്ഞത് എനിക്ക് എക്സിക്യൂട്ട് ചെയ്യാൻ അനുവാദമില്ല. അനുവാദമുണ്ടെങ്കിൽ വെള്ളം കട്ട് ചെയ്തവരെ അറസ്റ്റ് ചെയ്യുമായിരുന്നു. ഈ റിപ്പോർട്ട് ഡിവൈഎസ്പിയോട് നൽകേണ്ടതില്ല എന്നാണ് കമ്മീഷണർ പറഞ്ഞത് എന്നാണ് എനിക്ക് മനസിലായത്. പക്ഷെ ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പക്ഷെ നടപടിയില്ല. എന്തായാലും കുടിവെള്ള പ്രശ്നത്തിൽ വലിയ മനുഷ്യാവകാശ ലംഘനമാണ് സംഭവിക്കുന്നത് കുടിക്കാൻ പോലും വെള്ളമില്ല. ഭാര്യയുടെ വീട്ടിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. മുൻപ് വെള്ളം കട്ട് ചെയ്തപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം കണക്ഷൻ പുനഃസ്ഥാപിക്കപെട്ടതാണ്. ആ കണക്ഷൻ ആണ് ഇപ്പോൾ കട്ട് ചെയ്തിരിക്കുന്നത്-അജയകുമാർ പറയുന്നു.
ഇതേ പ്രശ്നം തന്നെയാണ് ഇപ്പോൾ തമ്മിൽ തമ്മിലുള്ള മാധ്യപ്രവർത്തക സംഘർഷത്തിനും പൊലീസ് കേസിലും എത്തിനിൽക്കുന്നത്. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ മുഴുവൻ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിഷേധിക്കുകയാണ്. അക്കമിട്ട് എല്ലാ ആരോപണങ്ങളും ഖണ്ഡിച്ചാണ് അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. 54 ഉടമകൾ ഉള്ളതിൽ 53 പേരും സഹകരിക്കുന്നുണ്ട്. സഹകരിക്കാത്തത് അജയൻ മാത്രമാണ്. ഫ്ളാറ്റ് നിയമം അനുസരിച്ചാണ് അസോസിയേഷൻ രൂപീകരിച്ചത്. 53 പേരും പ്രമാണം രജിസ്റ്റർ ചെയ്തപ്പോൾ അജയ് കുമാർ മാത്രം അത് ചെയ്തില്ല. ഫ്ളാറ്റിലെ കോമൺ ഫെസിലിറ്റീസ് ഇനത്തിൽ വാടകയും നൽകുന്നില്ല. ഇതിൽ വെള്ളത്തിനുള്ള നിരക്കും ഉൾപ്പെടും. അത് നൽകാതെ എങ്ങനെയാണ് വെള്ളം കൊടുക്കുക. കാശ് അടയ്ക്കാതിരുന്നാൽ വാട്ടർ അഥോറിറ്റിയും വെള്ള കണക്ഷൻ കട്ട് ചെയ്യില്ലേ എന്നാണ് അസോസിയേഷൻ ഭാരവാഹികൾ ചോദിക്കുന്നത്.
ഏതായാലും തലസ്ഥാനത്തെ പൊലീസിന് ഈ വിഷയം തലവേദനയാണ്. കേരള കൗമുദിയിലെ പ്രധാന മാധ്യമ പ്രവർത്തകനും അജയ്ക്ക് പിന്തുണയുമായുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്