Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗ്നചിത്രം കാട്ടി പാക്കിസ്ഥാനി സുന്ദരി ചോർത്തിയത് ബ്രഹ്മോസടക്കം ഇന്ത്യയുടെ നിർണായകമായ പല പ്രതിരോധ രഹസ്യങ്ങളും; 98 ആർമി-നേവി-വ്യോമസേനാ ഉദ്യോഗസ്ഥർ ചാരക്കെണിയിൽ വീണുപോയി; ഇന്ത്യൻ സുന്ദരിയായി വേഷം മാറി സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ പാക് വനിത പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി; ഇന്ത്യയെ നാണം കെടുത്തുന്ന ചാരപ്പണിയുടെ വിശദാംശങ്ങൾ പുറത്ത്

നഗ്നചിത്രം കാട്ടി പാക്കിസ്ഥാനി സുന്ദരി ചോർത്തിയത് ബ്രഹ്മോസടക്കം ഇന്ത്യയുടെ നിർണായകമായ പല പ്രതിരോധ രഹസ്യങ്ങളും; 98 ആർമി-നേവി-വ്യോമസേനാ ഉദ്യോഗസ്ഥർ ചാരക്കെണിയിൽ വീണുപോയി; ഇന്ത്യൻ സുന്ദരിയായി വേഷം മാറി സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ പാക് വനിത പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി; ഇന്ത്യയെ നാണം കെടുത്തുന്ന ചാരപ്പണിയുടെ വിശദാംശങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വശീകരിക്കുന്ന നോട്ടവും ആകർഷകമായ ഉടലും തുറന്നുകാട്ടി സെജാൽ കപൂർ ക്ഷണിച്ചപ്പോൾ, മറ്റെല്ലാം മറന്ന് അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു ഇന്ത്യൻ പ്രതിരോധ രംഗത്തെ ഈ ഉദ്യോഗസ്ഥർ. പാക്കിസ്ഥാൻകാരിയായ യുവതിയാണ് 2015-നും 2018-നും മധ്യ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തി നിർണായക വിവരങ്ങൾ ചോർത്തിയത്. കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും ഓഫീസർമാരും അർധസൈനിക വിഭാഗത്തിലുള്ളവരും രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പൊലീസ് സേനയിലുള്ളവരുമായി 98 പേരെയാണ് ഈ ചാരയുവതി കബളിപ്പിച്ചത്.

ഒരു പശ്ചിമേഷ്യൻ രാജ്യത്തുനിന്ന് പ്രവർത്തിപ്പിച്ച മാൽവേറിലൂടെയാണ് ഈ യുവതി ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകകയറിയത്. അതിനായി ഉപയോഗിച്ചത് സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും. വിസ്പർ എന്ന മാൽവേറാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. 2018-ൽ ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ച രഹസ്യരേഖകളിലൊന്ന് ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ഈ യുവതിക്കെതിരേ കേസുണ്ട്. ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് ബ്രഹ്മോസ് സിസ്റ്റംസ് മിസൈൽ പ്രോജക്ട് എൻജിനീയർ നിഷാന്ത് അഗർവാളിനെ അറസ്റ്റ് ചെയ്തതോടെയാണ് സെജാലിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് ബ്രഹ്മോസ് സംബന്ധിച്ച രഹസ്യ രേഖ കൈമാറിയതിനാണ് എ.ടി.എസും മിലിട്ടറി ഇന്റലിജൻസും ചേർന്ന് നിഷാന്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ സെജാൽ ഉദ്യോഗസ്ഥരുമായി നടത്തിയ ഒട്ടേറെ ചാറ്റുകൾ വീണ്ടെടുത്തിട്ടുണ്ട്. വിസ്പർ സോഫ്‌റ്‌വേർ ഇൻസ്റ്റാൾ ചെയ്തശേഷം അത് തുറക്കുമ്പോൾ ലഭിക്കുന്ന കോഡ് എനിക്കയച്ചുതരികയെന്നതായിരുന്നു സെജാലിന്റെ സന്ദേശം. നമുക്ക് വിസ്പറിലൂടെ ചാറ്റ് ചെയ്യാമെന്നും ഇതിൽ പറഞ്ഞിരുന്നു. എന്നാൽ, അത് ഇൻസ്റ്റാൾ ആവുന്നില്ലെന്ന് ഇന്ത്യൻ ഉദ്യോദസ്ഥരിലൊരാൾ പറയുന്നതും ചാറ്റിലുണ്ട്.

വിസ്പറിന് പുറമെ, ഗ്രാവിറ്റി റാറ്റ് എന്ന മാൽവേറും സെജാൽ ഉപയോഗിച്ചിരുന്നു. രണ്ടിലൂടെയും ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലേക്ക് പ്രവേശിക്കുകയായിരുന്നു സെജാലിന്റെ ലക്ഷ്യം. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റി മാൽവേർ പ്രോഗ്രാമുകൾക്ക് കണ്ടൈത്താവുന്നതിലും അപ്പുറത്തായിരുന്നു ഇതിലെ സംവിധാനങ്ങൾ. വൈറസോ മാൽവേറോ അല്ലെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ, ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാലുടനെ, അത് കമ്പ്യൂട്ടറിലുള്ള എല്ലാ ഫയലുകളും സ്‌കാൻ ചെയ്ത് അതേ സിസ്റ്റത്തിൽനിന്നുതന്നെ ഇമെയിലായോ അറ്റാച്ച്‌മെന്റായോ അയക്കുകയും ചെയ്യും. പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചുരുന്ന ഫയലുകൾവരെ അനായാസം വിസ്പർ തുറക്കുമായിരുന്നു.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള ഗ്രോത്ത് കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് സെജാൽ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളിൽ വിസ്പർ ഇൻസ്റ്റാൾ ചെയ്യിക്കുന്നതുവരെയാണ് സെജാൽ മധുരഭാഷണം നടത്തിയിരുന്നതും ചിത്രങ്ങളയച്ചുകൊടുത്തിരുന്നതും. കുരുങ്ങിയെന്ന് തിരിച്ചറിയുന്നതിന് മുന്നെ, മുഴുവൻ വിവരങ്ങളും കമ്പ്യൂട്ടറിൽനിന്ന് വിസ്പർ ചോർത്തിയിരിരുന്നതായും അന്വേഷണോദ്യോഗസ്ഥർ സൂചിപ്പിച്ചു.

അമേരിക്കയിൽ ഭീമമായ തുക ശമ്പളം ലഭിക്കുന്ന ജോലിനൽകാമെന്നായിരുന്നു നിഷാന്ത് അഗർവാളിന് പാക്കിസ്ഥാൻ ചാരസംഘടനയുടെ വാഗ്ദാനം. ജോലിവിവരങ്ങൾ മുഴുവൻ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പരസ്യമാക്കിയിരുന്നതിനാലാണ് നിഷാന്ത് അഗർവാളിനെ പാക്കിസ്ഥാൻ ചാരസംഘടന ചൂണ്ടയിടുന്നത്. പ്രതിരോധ ഗവേഷണ-വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിഷാന്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ചതിനാൽ ഇവർക്ക് കാര്യങ്ങൾ എളുപ്പമായി. തുടർന്ന് യുവതികളുടെ പേരിലുള്ള മൂന്ന് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെ നിരന്തരം ബന്ധപ്പെട്ടു. ഈ അക്കൗണ്ടുകളിലേക്കാണ് നിഷാന്ത് അഗർവാൾ സന്ദേശങ്ങൾ അയച്ചിരുന്നത്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ വിവരങ്ങൾ അറിയുകയായിരുന്നു പാക്കിസ്ഥാൻ ചാരന്മാരുടെ ലക്ഷ്യം. കുരുക്ഷേത്ര എൻ.ഐ.ടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ നിഷാന്ത് അഗർവാൾ റൂർക്കേ ഐ.ഐ.ടിയിൽ ഗവേഷണവും നടത്തിയിരുന്നു. ഇതിനുശേഷമാണ് ബ്രഹ്മോസിൽ ജോലിക്കെത്തുന്നത്. ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും മിലിട്ടറി ഇന്റലിജൻസും നിഷാന്തിനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP