ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മകനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചികിൽസ തേടി എത്തിയത് ശാന്തിഗിരി ആശ്രമത്തിന് കീഴിലുള്ള ആശുപത്രിയിൽ. പോത്തൻകോട്ടെ ശാന്തിഗഗിരി ആശ്രമത്തിന്റെ ആശുപത്രിയിലാണ് സിപിഎം സെക്രട്ടറിയും ഭാര്യയും സുഖ ചികിത്സതേടിയിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് ഇവർ ആശ്രമത്തിൽ എത്തിയത്. ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും കോടിയേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിവാദം തുടങ്ങുമ്പോൾ ബിനോയിയും ഇവിടെയുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ മഹാരാഷ്ട്രാ പൊലീസ് നടപടി ശക്തമാക്കിയതോടെ ബിനോയ് ഇവിടെ വിട്ടു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് കോടിയേരിയുടേയും ഭാര്യയുടേയും കാര്യങ്ങളെല്ലാം നോക്കുന്നത്. പ്രത്യേക താൽപ്പര്യം ആശ്രമം കോടിയേരിയുടെ കാ്യത്തിൽ എടുക്കുന്നുണ്ട്.
വിഷയത്തിൽ കോടിയേരി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയിൽ പോകാൻ നിർദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെയാണ് ആശ്രമത്തിലെ സുഖ ചികിൽസയും എത്തുന്നത്. പൂജയും പൂമൂടലും ശത്രു സംഹാര പൂജയുമെല്ലാം വിവാദത്തിലാക്കിയ കോടിയേരിയുടെ ശാന്തിഗിരിയിലെ താമസവും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ആത്മശാന്തി തേടിയാണോ സിപിഎം സെക്രട്ടറി ആശ്രമത്തിലെത്തിയതെന്ന ചോദ്യവും സജീവം. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ശാന്തിഗിരിയിലെ ചികിൽസയെ കുറിച്ച് അറിവുള്ള നേതാക്കളും നിരാശരാണ്. വിവാദം തീരും വരെ ആശുപത്രിയിൽ കഴിയാനാണ് തീരുമാനം.
അടുത്ത ദിവസങ്ങളിൽ സിപിഎം സംസ്ഥാന കമ്മറ്റി യോഗം ചേരുന്നുണ്ട്. ഇതിൽ കോടിയേരി പങ്കെടുക്കുമോ എന്നതാണ് നിർണ്ണായകം. ഈ യോഗത്തിൽ എത്തിയില്ലെങ്കിൽ കോടിയേരി അവധിയിൽ പോകാനുള്ള സാധ്യത കൂടും. കേന്ദ്ര നേതൃത്വവും കോടിയേരിക്കെതിരെ അമർഷത്തിലാണ്. ഇതിനൊപ്പമാണ് ശാന്തിഗിരിയിലെ സുഖ ചികിൽസാ വാർത്ത കൂടി എത്തുന്നത്. പാർട്ടി സെക്രട്ടറിയുടെ ആത്മീയ താൽപ്പര്യങ്ങൾ ചർച്ചയാക്കുന്നതാകും ഈ സംഭവവും. അങ്ങനെ ബിനോയിയ്ക്കെതിരായ ബലാത്സംഗ പരാതി കോടിയേരിക്ക് വലിയ തിരിച്ചടിയാവുകയാണ്. മക്കളെ നിലയ്ക്ക് നിർത്താൻ കോടിയേരിക്ക് കഴിയുന്നില്ലെന്നാണ് പരാതി. ഇനിയും സംരക്ഷണമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറല്ല. പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താൻ പിണറായി നീക്കം തുടങ്ങിയതായാണ് സൂചന.
നേരത്തെ ബിനോയ്ക്കെതിരെ കോടികളുടെ വഞ്ചനകേസ് നൽകിയപ്പോൾ കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും സ്വീകരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ ശക്തമായ തിരിച്ചടി നേരിട്ട് പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഉയർന്ന വിവാദം പാർട്ടിയെ വീണ്ടും ക്ഷീണിപ്പിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. സംസ്ഥാന കമ്മറ്റി അംഗവും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരുടെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാവരും കോടിയേരി കുടുംബത്തെ തള്ളി പറയുകയാണ്. ബിനോയി അറസ്റ്റിലാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ എല്ലാവരും കൈവിടുന്നത്. ഇതിനിടെയാണ് പിന്തുണയുമായി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എത്തിയത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് ചികിൽസയ്ക്കായി ശാന്തിഗിരിയിൽ എത്തിയത്. വിവാദം വാർത്തയാകും മുമ്പ് തന്നെ ഇത് കുടുംബത്തിൽ പ്രശ്നമായി മാറിയിരുന്നു. ഇതോടെയാണ് സ്വാമി ചികിൽസയ്ക്കുള്ള ഉപദേശം നൽകിയത്.
എന്ന് ചികിൽസ കഴിയുമെന്ന് പോലും കോടിയേരിയുടെ കാര്യത്തിൽ ആരും വിശദീകരണത്തിന് തയ്യാറല്ല. തിരുമൽ ചികിൽസയാണ് നടക്കുന്നതെന്നാണ് സൂചന. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി തെളിവെടുത്തിരുന്നു. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ഇവർ ബനോയിയുടെ കുടുംബംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ബിനോയ്ക്കെതിരെയുള്ള നടപടികൾ മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള എഫ്.ഐ.ആർ മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാൽ ഓഷിവാര പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. ബിനോയിക്കെതിരായ യുവതിയുടെ പരാതിയിൽ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കിൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പൊലീസ് കടക്കും. കുടുംബാഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ മൊഴി കോടിയേരിക്കും ഭാര്യയ്ക്കും നിർണ്ണായകമാണ്. ഇവരും കേസിൽ പ്രതിയാകാനുള്ള സാധ്യതയുണ്ട്.
പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പരാതി കിട്ടിയത് കേന്ദ്ര നേതൃത്വത്തിനായിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നൽകിയിരുന്നത്. വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടിക്ക് തീർത്തും അവമതിപ്പായി സംഭവം മാറുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന മക്കൾ അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമാണ്. പാർട്ടി സെക്രട്ടറിയുടെ മക്കളെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെന്ന് കേന്ദ്ര കമ്മറ്റിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വരെ ഇതിന് കാത്തു നിൽക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വൃന്ദാ കാരാട്ടും മറ്റും വിലയ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രകാശ് കാരാട്ടും വിഷയം ചർച്ചയാക്കിയിട്ടുണ്ട്.
ശബരിമലയിൽ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ മക്കളുണ്ടാക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കോടിയേരി മാറണമെന്ന അഭിപ്രായാണ് സജീവമാകുന്നത്. കോടിയേരിയുടെ മക്കളുടെ ചെയ്തികൾ തുടർച്ചയായി പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛനെന്നാണ് പാർട്ടി വൃത്തങ്ങൾ പോലും പറയുന്നത്. പാർട്ടി സെക്രട്ടറിക്കെതിരെ ഹോമവും പൂജയും അടക്കമുള്ള ആരോപണങ്ങളും ഉണ്ട്. ലാവ്ലിനിൽ കുടുങ്ങി പിണറായി രാജി വച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കരുതി കുപ്പായമിട്ട് നടക്കുന്ന കോടിയേരിയെ ഒതുക്കാൻ ഈ തക്കം നോക്കുകായണ് പാർട്ടിയിലെ എതിർവിഭാഗം. കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കാതെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തമാക്കുകയാണ് അവർ.
നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നും എല്ലാം മകന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എ്ന്നാൽ മക്കൾ വ്യക്തിപരമായ തെറ്റുകൾ തുടർന്നാൽ എന്തു ചെയ്യുമെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വവും ചിന്തിക്കുന്നത്. ദുബായിൽ ഡാൻസ് ബാറിൽ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും. അതുകൊണ്ട് കൂടിയാണ് കോടിയേരിയെ ആരും പിന്തുണയ്ക്കാത്തതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്