ജിയോയ്ക്ക് റെയ്ഞ്ചില്ലാതായപ്പോൾ ബിഎസ്എൻഎല്ലിന് പോർട്ട് റിക്വസ്റ്റ് കൊടുത്തു; നാല് തവണയും സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ മൂന്നാം ദിവസം പോർട്ട് ചെയ്തുകൊടുത്ത് ഐഡിയ; സംശയം തോന്നി ബിഎസ്എൻഎൽ ടു ജിയോ പോർട്ട് കൊടുത്തപ്പോൾ ഉടൻ സേവനം; കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ബിഎസ്എൻഎൽ ശ്രമിക്കുന്നത് ജിയോ വളർത്താൻ; 54,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലും
ആർ കനകൻ
തിരുവനന്തപുരം: കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ബിഎസ്എൻഎൽ മൊബൈൽ നെറ്റ്വർക്ക്. എന്നിട്ടും റിലയൻസ് ജിയോയെ നന്നാക്കാനാണ് അവരുടെ ശ്രമം. അനുഭവസ്ഥനായ ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളിലൂടെ: ഞാൻ റിലയൻസ് ജിയോയുടെ ഒരു കണക്ഷൻ എടുത്തിരുന്നു. റേഞ്ച് കുറവായതിനാൽ ഈ നമ്പർ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യാൻ അപേക്ഷ കൊടുത്തു. ഒരു വട്ടമല്ല, നാലു വട്ടം. ഒറ്റത്തവണയും ശരിയായില്ല. എല്ലായ്പ്പോഴും ബിഎസ്എൻഎല്ലുകാർ പുതിയ സിം തരും. ഞാനത് വാങ്ങി വീട്ടിലേക്കും പോരും. അനുവദിച്ചിരിക്കുന്ന കാലപരിധിക്കുള്ളിൽ നമ്പർ പോർട്ട് ആകില്ല. അതും കഴിഞ്ഞ് 10 ദിവസമാകുമ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് വിളിയെത്തും. സാർ, ആ നമ്പർ ഒന്നു കൂടി പോർട്ട് ചെയ്യുമോ? നാലു തവണയും ഇതു തന്നെ ആവർത്തിച്ചപ്പോൾ ഞാൻ റിലയൻസ് കസ്റ്റമർ കെയറിൽ വിളിച്ചു. ഈ പറഞ്ഞ നാലു തവണയും അവർ നമ്പർ പോർട്ടിങിന് അനുമതി കൊടുത്തിട്ടുണ്ട്. കുറ്റം ബിഎസ്എൻഎല്ലിന്റേതാണ്. അവർ അത് പോർട്ടാക്കുന്നില്ല.
അനുവദിച്ച സമയപരിധി കഴിയുമ്പോൾ കസ്റ്റമറെ വിളിച്ച് വീണ്ടും പോർട്ട് ചെയ്യിക്കാൻ ശ്രമിക്കുക എന്നതാണ് ബിഎസ്എൻഎലിന്റെ തട്ടിപ്പ്. ഞാനൊടുക്കം ബിഎസ്എൻഎൽ ഒഴിവാക്കി ഐഡിയയ്ക്ക് പോർട്ടിങ് കൊടുത്തു. കൃത്യം മൂന്നാം ദിവസം എന്റെ ജിയോ നമ്പർ ഐഡിയയിലേക്ക് മാറ്റി. അതേ സമയം, മറ്റൊരു ബിഎസ്എൻഎൽ നമ്പർ പോർട്ട് ചെയ്ത് ജിയോയ്ക്കും നൽകി നോക്കി. അവർ അത് കൃത്യമായി പോർട്ട് ചെയ്യുകയും ചെയ്തു. രണ്ടിടത്തും നഷ്ടം ബിഎസ്എൻഎല്ലിന് തന്നെ.കോടികളുടെ ലാഭത്തിൽ നിന്നും വൻ നഷ്ടത്തിലേക്ക് ബിഎസ്എൻഎൽ ഇപ്പോൾ കൂപ്പുകുത്താൻ കാരണമായിരിക്കുന്നത് ജിയോയുമായുള്ള അവിശുദ്ധ ബന്ധം തന്നെ. എൻഡിഎ സർക്കാറിന്റെ നിർദ്ദേശാനുസരണം ജിയോയുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥ അനുസരിച്ച് ബിഎസ്എൻഎലിന്റെ പശ്ചാത്തല സൗകര്യങ്ങൾ റിലയൻസുമായി പങ്കു വയ്ക്കുകയാണ്. ഇത്തിൾക്കണ്ണിയായി പടർന്നു കയറിയ ജിയോ ഒടുവിൽ ബിഎസ്എൻഎല്ലിനെ വിഴുങ്ങിത്തുടങ്ങി.
കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ നഷ്ടത്തിലാണ്. ഈ നിലതുടർന്നാൽ ഒന്നര ലക്ഷത്തിൽ അധികം വരുന്ന ജീവനക്കാരുടെ ഭാവിയും ഇരുളിലാകും. രാജ്യമാകമാനം വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ബിഎസ്എൻഎല്ലിനുള്ളത്. 66,000 മൊബൈൽ ടവറുകളും അനുബന്ധ സംവിധാനവുമാണ് ഇതിൽ പ്രധാനം. ഈ സംവിധാനങ്ങളിൽ 80 ശതമാനത്തോളം ജിയോയുമായി ബി.എസ്.എൻ.എൽ പങ്കുവയ്ക്കുന്നു. ഇതിൽ നിന്നും വാടക ഇനത്തിൽ ലഭിക്കുന്ന തുക വൻ ലാഭമായി ബിഎസ്എൻഎൽ കരുതുമ്പോൾ ഇത് സ്ഥാപനത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം അധികൃതർ അറിയുന്നില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ ആസ്തി തട്ടിയെടുക്കുന്ന തരത്തിലുള്ള കരാറാണ് ജിയോ കമ്പനി ബിഎസ്എൻഎലുമായി ഉണ്ടാക്കിയിട്ടുള്ളത്. 2014 വരെ ലാഭത്തിലായിരുന്ന ബിഎസ്എൻഎൽ ജിയോയുമായി ഉണ്ടാക്കിയ കരാറിന് ശേഷം നഷ്ടത്തിലാകാൻ നിരവധി കാരണങ്ങളാണ് ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനുള്ളത്.
യഥാസമയം നവീകരണം നടത്താത്തതാണ് പ്രധാന കാരണം. തുടക്കത്തിൽ ജിയോയുടെ പ്ലാനുകളെ കടത്തി വെട്ടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനുകൾക്ക് വൻ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. ഇത് ജിയോയെ ഏറെ വലച്ചു. ബിഎസ്എൻഎലിന്റെ മുന്നേറ്റം തടയാൻ അധികൃതർക്ക് മേൽ വൻ സമ്മർദ്ദമാണ് പിന്നീട് ജിയോ നടത്തിയതെന്നും അവർ ആരോപിക്കുന്നു. 4 ജി അനുവദിക്കാൻ വൈകുന്നതിന്റെയും 3 ജിയുടെ ശേഷി വർധിപ്പിക്കാൻ തയ്യാറാകാത്തതിന്റെയും പ്രധാന കാരണവും ഇതാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള 3 ജി സ്പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4 ജി കൊടുത്തുകൊണ്ടിരിക്കുന്നത്. 3 ജിക്ക് അഞ്ച് മെഗാ ഹെർട്സ് മാത്രമാണ് ശേഷി. ഇത് ഉപയോഗിച്ച് 4 ജി നൽകിയാൽ പൂർണ തോതിൽ ലഭിക്കുകയില്ല. കൂടാതെ 4 ജി ലഭിക്കുന്നിടത്ത് 3 ജി കിട്ടാറുമില്ല.
20 മെഗാ ഹെർട്സാണ് 4 ജി സ്പെക്ട്രം അനുവദിക്കുന്നതോടെ ലഭിക്കുന്നത്. ഈ സംവിധാനമാണ് ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ കുതിച്ചു കയറ്റത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്ന് ബി.എസ്.എൻ.എൽ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ പ്രാഥമിക പഠന റിപ്പോർട്ട് 3500 ജീവനക്കാരെ സ്വയം വിരമിക്കലിന് നിർബന്ധിതമാക്കണമെന്ന് ശിപാർശ ചെയ്യുന്നു. ഇവർക്ക് സർക്കാർ പണം നൽകുകയോ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകുകയോ വേണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടുകഴിഞ്ഞു. വിആർഎസിലൂടെ പ്രതിവർഷം 13,000 കോടി ചെലവ് കുറയ്ക്കാൻ കഴിയും.
ഇപ്പോൾ 54,000 ജീവനക്കാരാണ് നിർബന്ധിത പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ എന്നീ തസ്തികയിലുള്ളവർ സ്ഥാപനത്തിലെ ജീവനക്കാർ അല്ലെന്നുള്ളതാണ് വിചിത്രം. ഇവർ ഇപ്പോഴും ടെലകോം വകുപ്പിന്റെ രജിസ്ട്രേഷനിൽ ഉള്ളവരാണ്. നിലവിൽ 1.68 ലക്ഷം ജീവനക്കാരാണ് ബിഎസ്എൻഎലിൽ ഉള്ളത്. ഇതിൽ 1.2 ലക്ഷം ലക്ഷം ജീവനക്കാരും നോൺ എക്സിക്യുട്ടീവ് കേഡറിലുള്ളവരാണ്. ഇതിൽ ക്ലറിക്കൽ, ഫീൽഡ് സ്റ്റാഫ് ടെക്നീഷ്യന്മാർ തുടങ്ങിയവർ ഉൾപ്പെടുന്നു. കമ്പനി മുങ്ങിത്താഴുമെന്ന് വ്യക്തമായതോടെ ഇവരെല്ലാം ഒത്തൊരുമിച്ച് ബിഎസ്എൻഎലിനെ കരകയറ്റാനുള്ള ശ്രമമാണ് നടത്തിവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍