തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
സിനിമയെന്ന സ്വപ്നം സഫലീകരിക്കാൻ ജീവിതമെന്ന യാഥാർഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളിൽ വിതയ്ക്കുന്ന അവരുടെ സ്വപ്നങ്ങൾക്ക് ഏറെയും പറയാനുള്ളത് അവഹേളനങ്ങളുടെയും അപഹാസ്യത്തിന്റെയും അപമാനങ്ങളുടെയും കഥകളാണ്.രതീഷ് രാജുവെന്ന ഈ നവാഗതസംവിധായകനും പറയാനുണ്ട് അത്തരത്തിലൊരു കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ.നാം തീവ്രമായി ഒരു കാര്യ ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും.ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ് ലോയുടെ പ്രസിദ്ധമായ ആൽക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.പറയുന്നത് ക്ലീഷേയാണെങ്കിലും ഈ ഡയലോഗ് ഇവിടെ ഈ ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിച്ചില്ലെങ്കിൽ പിന്നെ വേറെ എവിടെ ഉപയോഗിക്കാനാണ്?
ചെറുപ്പം മുതലേ സിനിമയിലേക്കൊരു വഴി തേടിയ ഒരു നാട്ടിൻപ്പുറത്തുക്കാരനായ പാവം ചെറുപ്പക്കാരനു അവന്റെ സ്വപ്നത്തിനു ചിറകുവയ്പ്പിക്കാനായി താണ്ടേണ്ടി വന്നത് കൂർത്ത കല്ലും മുള്ളും നിറഞ്ഞ സഹനത്തിന്റെ പാതകളായിരുന്നു.പയ്യന്നൂരിലെ ചെറുപുഴയെന്ന കൊച്ചുഗ്രാമത്തിലെ കടുമേനിയെന്ന സ്ഥലത്ത് ജനിച്ചുവളർന്ന രതീഷ് രാജുവിന്റെ പ്രതിഭ തഴച്ചു വളർന്ന സൈകതഭൂമിക അവന്റെ ബാല്യവും ആ നാട്ടിൻപ്പുറവും തന്നെയായിരുന്നു.അവന്റെ ആത്മകഥയായ ആത്മരതിയുടെ അവശേഷിപ്പുകൾ മുഖംമൂടിയില്ലാത്ത,നാട്യങ്ങളില്ലാത്ത തുറന്ന നാടൻഭാഷയിൽ നമ്മോടു സംവദിച്ചതും ആ കൊച്ചുനാട്ടിലൂടെ ,വഴികളിലൂടെ നടന്നുപോയ ഒരുവന്റെ അവശേഷിപ്പ് ബാക്കിവയ്ക്കാൻ വെമ്പുന്ന മനസ്സിന്റെ പ്രതിഫലനങ്ങളാണ്.കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2017 ലെ കലാഭവൻ മണി മെമോറിയൽ അവാർഡിനു അർഹമായ കൃതി കൂടെയാണ് ആത്മരതിയുടെ അവശേഷിപ്പുകൾ.
തന്റെ ആത്മാവും ശരീരവും ഏതൊക്കെയോ തരത്തിൽ ഒരു കലാകാരന്റെ ആത്മാവും ശരീരവുമാണെന്ന് കക്ഷിക്ക് കൗമാരത്തുടക്കത്തിലേ അറിയാമായിരുന്നു. അതിന്റെ ബഹിർസ്ഫുരണമായി ആ ചെറുപ്പക്കാരനിൽ ഉടലെടുത്തത് എഴുത്തായിരുന്നു.പിന്നീട് എഴുത്തിന്റെ വഴികളിലൂടെ തിരക്കഥാകൃത്തായി.പിഗ്മാലിയനെന്ന ഷോർട്ട്ഫിലിമിന്റെ കഥയും തിരക്കഥയുമെഴുതാൻ അവസരം കിട്ടിയപ്പോൾ അത് അവനിലെ സംവിധായകനിലേയ്ക്കുള്ള ആദ്യ പടവുകൂടിയായിരുന്നു. കുടുംബം പുലർത്താൻ മറ്റൊരു തൊഴിൽ അനിവാര്യമായിരുന്നിട്ടും സിനിമയെ ഉപേക്ഷിക്കാൻ കഴിയാത്ത മനസ്സുമായി അവൻ നടന്നു.
അതിനു കൂട്ടായി,അവന്റെ സ്വപ്നങ്ങളുടെ ചില്ലിനു താങ്ങായും തണലായും കൂടെ അച്ഛനുമമ്മയും നിന്നപ്പോൾ കൃത്യമായ സിനിമ പാരമ്പര്യമോ ഗുരുസ്ഥാനീയരുടെ പേരുകളോ അവകാശപ്പെടാനില്ലാത്ത രതീഷ് രാജുവെന്ന ചെറുപ്പക്കാരൻ ഒടുവിൽ സിനിമയിൽത്തന്നെ എത്തിച്ചേർന്നു.സിനിമയെന്ന ലക്ഷ്യത്തിലെത്താൻ ആ ചെറുപ്പക്കാരൻ താണ്ടിയ വഴികളും പൊരുതിയ പോരാട്ടവും ലക്ഷ്യത്തിലേയ്ക്കുള്ള ഒരുവന്റെ അതിജീവനമായതിനാലാവാം അവന്റെ ആദ്യചിത്രം മൂന്നാംപ്രളയത്തിന്റെ പ്രമേയവും ഒരു പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നേർസാക്ഷ്യമായത്. ഓർക്കാനിഷ്ടപ്പെടാത്ത ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നാണ് ഈ യുവാവ് സംവിധായകൻ എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്.അതുകൊണ്ടു തന്നെയാവാം നമ്മളാരും ഓർക്കാനിഷ്ടപ്പെടാത്ത കഴിഞ്ഞകാല ദുരനുഭവമായ പ്രളയത്തെ തന്നെ ഈ ചെറുപ്പക്കാരൻ തെരഞ്ഞെടുത്തതും.
കേരളക്കരയെയാകെ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ആ പ്രളയകാലത്തിനു ഒരു വർഷം തികയുന്ന വേളയിൽ ഭീതിതമായ ആ നാളുകളുടെ ചലച്ചിത്രഭാഷ്യമായ മൂന്നാം പ്രളയം ആ വിപത്തിനെ ഒരു ജനത ഒറ്റക്കെട്ടായി നേരിട്ട ചങ്കുറപ്പിന്റെയും ഒപ്പം അതിന്റെ ഇരയായ മനുഷ്യരുടെയും അവരുടെ കരളുറപ്പിന്റെയും അതിജീവനത്തിന്റെയും നേർക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണെന്ന് പറയുന്നു സംവിധായകൻ രതീഷ്.പ്രളയമെന്നത് നമ്മൾ നേരിട്ട ഇതിന്റെ ഭീകരതയെക്കാൾ ഉപരി ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് നമ്മൾ മലയാളികൾക്ക്.ഒരു മഹാവിപത്തിനു മുന്നിൽ സമന്മാരായ മനുഷ്യരെ നമ്മൾ കണ്ടത് പ്രളയക്കാലത്തായിരുന്നു.
ഒരു ജനതയുടെ ഒരുമയായിരുന്നു അന്നവിടെ നമ്മൾ കണ്ടത്.ആ കാഴ്ചയും പ്രളയക്യാമ്പുകളിലെ അനുഭവവുമാണ് രതീഷ് രാജുവെന്ന യുവാവിനു സിനിമയാക്കാനുള്ള പ്രചോദനം നല്‍കിയത്.അയാളിലെ സിനിമാക്കാരൻ അവിടെ കണ്ടത് ഒരു പറ്റം നായകന്മാരെയും അവരൊരുമിച്ചു നേരിടുന്ന പ്രളയമെന്ന വില്ലനെയുമായിരുന്നു. സോഷ്യലിസം ദുരന്തത്തിനു മുന്നിലെങ്കിലും സാധ്യമാകുന്ന വ്യവസ്ഥ കണ്ട അയാളിലെ സംവിധായകൻ മൂന്നാംപ്രളയമെന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സന്ദർഭങ്ങളെ കൂട്ടിയിണക്കുന്ന സിനിമയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.അയാളിലെ എഴുത്തുകാരനിലെ മറ്റൊരു ആത്മരതി കൂടിയാണാ തീരുമാനം.
പ്രളയത്തെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളിലൂടെയാണ് തിരക്കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. അഭിനേതാക്കളിൽ ഏറിയ പങ്കും പുതുമുഖങ്ങളും പ്രളയം ജീവിതത്തിൽ നേരിട്ടവരുമാണ്.ചിത്രത്തിൽ വേഷമിട്ടിട്ടുള്ള ഒന്നരവയസ്സുള്ള കുഞ്ഞ് മുതൽ എഴുപത്തിരണ്ടു വയസ്സുള്ള അഭിനേതാവ് വരെ തിരശ്ശീലയിലൂടെ സംവദിക്കുന്നത് മഹാപ്രളയത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ്..
കുട്ടനാടും പരിസരപ്രദേശങ്ങളിലും വച്ച് ചിത്രീകരിച്ച ഈ ചിത്രം പറയുന്നത് പ്രളയം ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ വൈകാരികസംഘർഷങ്ങളെക്കുറിച്ചാണ്.ചിലർക്ക് പ്രളയം പ്രണയമാകുമ്പോൾ ചിലരുടെ ജീവിതത്തിലത് പ്രതികാരമാകുന്നു.ഈ കഥയിലെ ഓരോ മനുഷ്യനും അവന്റെ വൈകാരികപരിസരത്തിൽ പ്രളയം ഒരു കഥാപാത്രമായി മാറുന്നുണ്ട്.ഭയത്തിന്റെ,ആകുലതയുടെ,പ്രതീക്ഷയുടെ,പോരാട്ടത്തിന്റെ,അതിജീവനത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സ് കല്ലാർക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.സംവിധായകനു ഏറ്റവും സംതൃപ്തി നല്കിയതും ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണമാണ്.
അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്സണും മേക്കപ്പ് ലാൽ കരമനയും നിർവഹിക്കും. ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോയും പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ലയുമാണ്.
നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിന്റെ അടയാളമായ മൂന്നാംപ്രളയം ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ പ്രദർശനത്തിനെത്തുമ്പോൾ അത് ഒരുപാടുപേരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥകൾ കൂടി പറയാതെ പറയും.സിനിമയെ വല്ലാതെ സ്നേഹിച്ച ഒരു സംവിധായകന്റെ, സിനിമയെ അന്നമായി കാണുന്ന അഷ്ക്കറെന്ന യുവനടന്റെ നായകവേഷത്തിന്റെ,അറുപതോളം പുതുമുഖങ്ങളുടെ സിനിമാപ്രവേശത്തിന്റെ ,വില്വനെന്ന എഴുത്തുകാരന്റെ മൂർച്ചയുള്ള തൂലികയുടെ ,ഒരു നവാഗതസംവിധായകനെ വിശ്വസിച്ച ദേവസ്യ കുര്യാക്കോസെന്ന നിർമ്മാതാവിന്റെ മൊത്തം സ്വപ്നങ്ങളുടെ ആകെ തുകയാണ് മൂന്നാംപ്രളയം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍