പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് അധിക്ഷേപിച്ച് വൃത്തികെട്ട ഒരുപെൺഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ആദ്യ സൈബർ ആക്രമണം; മുടി സ്ട്രെയിറ്റൺ ചെയ്തതായി പിന്നെ വലിയ തെറ്റ്; ഏത് വസ്ത്രം ധരിക്കണം ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റൈ തീരുമാനമല്ലേ? അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നും വരുന്ന തന്നെ എന്തിന് സോഷ്യൽ മീഡിയയിൽ സഖാക്കൾ താറടിക്കുന്നുവെന്ന് വി.ആർ.സലൂജ; വിവാദങ്ങളിൽ കുലുങ്ങാതെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എം മനോജ് കുമാർ
തിരുവനന്തപുരം: പാർട്ടി സഖാക്കളുടെ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി വിവാദനായികയായി മാറിയ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ ജനിച്ചത് പാർട്ടി കുടുംബത്തിൽ തന്നെ. ഇടത് ആശയങ്ങളും വിപ്ലവവും നെഞ്ചേറ്റിയ പാർട്ടി കുടുംബത്തിലാണ് സലൂജ ജനിച്ചത്. അച്ഛൻ നിക്കോളാസും അമ്മ രാധയും അടിയുറച്ച പാർട്ടി വിശ്വാസികൾ. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഈ കുടുംബത്തിന്റെയും ജീവവായു. അച്ഛൻ പാർട്ടി അംഗമായിരുന്നു. അച്ഛന്റെ അനിയൻ ദേശാഭിമാനി പത്രത്തിൽ കോളമെഴുതുകയും ചെയ്തിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം നെയ്യാറ്റിൻകരയിലെ കുളത്തൂരും.
അച്ഛനും അമ്മയും ഉറച്ച സിപിഎം ആയിരുന്നു. പക്ഷെ കുടുംബത്തിൽ മൂന്നു പെണ്മക്കൾ ആയതോടെയാണ് അച്ഛൻ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിടവാങ്ങി കുടുംബ കാര്യങ്ങളിലേക്ക് നീങ്ങുന്നത്. ഉറച്ച സിപിഎം പശ്ചാത്തലമുള്ള കുടുംബത്തിന്റെ മനസ് എപ്പോഴും .ഇടതുപക്ഷത്തായിരുന്നു. അതുകൊണ്ട് തന്നെ സനൂജയുടെ ഉള്ളിലും പൂത്തുലഞ്ഞത് വിപ്ലവസ്വപ്നങ്ങളായിരുന്നു. സിപിഎമ്മിനോട് ആവേശവും ആദരവും തോന്നിയ കുട്ടിക്കാലമാണ് പിന്നിട്ടത്. പാർട്ടി സനൂജയ്ക്ക് എല്ലാമെല്ലാമാണ്. രാഷ്ട്രീയം ജീവവായുവും ആയിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് വരാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. കണ്ടു പഠിച്ചതും കണ്ടു വളർന്നതും രാഷ്ട്രീയം തന്നെയാണ്. കുടുംബത്തിനും ഒരു പാട് രാഷ്ട്രീയ പശ്ചാത്തലങ്ങളുണ്ട്. അച്ഛനാണ് രാഷ്ട്രീയത്തിൽ പിൻബലമായി നിന്നത്. സലൂജയുടെ പിന്നിലെ ശക്തിയും അച്ഛനായിരുന്നു. മുൻപ് ദേശാഭിമാനിയിൽ കോളം വരെ എഴുതിയിരുന്ന വലിയച്ഛൻ ഈയിടെ മരിച്ചു. രാഷ്ട്രീയം തന്നെ ജീവവായുവായി വളർന്നു വരുന്ന അവസ്ഥയിലാണ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാനുള്ള ക്ഷണം എത്തുന്നത്
സനൂജയുടെ വീട്ടിലെ പശ്ചാത്തലവും വിവാഹം കഴിച്ച വീട്ടിലെ പശ്ചാത്തലവും വ്യത്യസ്തമായിരുന്നു. ഡ്രൈവർ ആയ ബിജുവാണ് സലൂജയുടെ ഭർത്താവ്. സലൂജയുടേത് സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബമായിരുന്നു. പക്ഷെ വിവാഹം കഴിച്ചത് സാധാരണ വീട്ടിലേക്ക് ആണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതമായി മാറി. രണ്ടു തവണ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയെങ്കിലും ഇപ്പോഴും സലൂജയ്ക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
പഠിക്കുമ്പോൾ മുതൽ സനൂജ നെയ്ത സ്വപ്നങ്ങൾക്ക് ചുവപ്പൻ വിപ്ലവത്തിന്റെ അകമ്പടികൂടിയുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അടികൊണ്ട അച്ഛന്റെ ജീവിതവും പശ്ചാത്തലവും തന്നെയാണ് എപ്പോഴും സലൂജയുടെ മുന്നിലുണ്ടായിരുന്നതും. ഇതുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങാനും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമൊന്നും സനൂജയ്ക്ക് മടിയില്ലാതിരുന്നത്. ഏഴാം ക്ലാസ് വരെ പഠിച്ചത് ബ്ലാത്താംകര സെറ്റ് പീറ്റേഴ്സ് സ്കൂളിൽ. അതിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം അരുമാനൂർ എംവിഎച്ച്എസ് ഹൈസ്കൂളിലും. പ്ലസ് ടുവും ഡിഗ്രിയും കാഞ്ഞിരംകുളം കെഎൻഎം ഗവണ്മെന്റ് കോളെജിൽ. ഡിഗ്രി പഠനത്തിന് ശേഷം ടിടിസി ചെയ്തു.
അദ്ധ്യാപികയായി. ബാലരാമപുരം ഗവണ്മെന്റ് ഹൈസ്കൂളിൽ അദ്ധ്യാപികയായ ശേഷം കുളത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലും അദ്ധ്യാപികയായി. ഈ ഘട്ടത്തിലാണ് തിരുപുറം ബ്ളോക്ക് ഡിവിഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രാഷ്ട്രീയം പ്രവർത്തനം നടത്തി മുന്നോട്ടു പോകാൻ ആഗ്രഹിച്ചെങ്കിലും അതിനു മുൻപ് തന്നെ സ്ഥാനാർത്ഥിയായ അനുഭവമാണ് സനൂജയ്ക്ക് ഉള്ളത്. തിരുപുറത്ത് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചത്. സിപിഐയ്ക്ക് ലഭിച്ച സീറ്റായിരുന്നു തിരുപുറത്തേത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി തന്നെയാണ് ആ ഘട്ടത്തിൽ സലൂജയ്ക്ക് അവസരം നൽകിയത്. അങ്ങിനെയാണ് കഴിഞ്ഞതിന് മുൻപുള്ള തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഐ ബ്ലോക്ക് മെമ്പർ ആകുന്നത്.
പക്ഷെ ഇക്കുറി സലൂജയെ സിപിഎം സ്വന്തം സ്ഥാനാർത്ഥിയാക്കി മാറ്റി. അതും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി തന്നെ. മര്യാപുരം ബ്ളോക്കിലാണ് സിപിഎം സീറ്റ് നൽകിയത്. മര്യാപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉഷാകുമാരിയെ തോൽപ്പിച്ചാണ് ഇക്കുറി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ആയത്. ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയും ഉയർന്നു. വിവാദങ്ങളെക്കുറിച്ച് പറയുമ്പോൾ എല്ലാത്തിനും സനൂജയ്ക്ക് മറുപടിയുമുണ്ട്. മുടി സ്ട്രെയിറ്റൺ ചെയ്ത കാര്യം പറയുമ്പോൾ ഇങ്ങിനെ പറയുന്നു. മുടി സ്ട്രെയിറ്റൺ ചെയ്യുന്നത് എന്റെ വ്യക്തിപരമായ പ്രശ്നമാണ്. അനിയന്റെ വിവാഹസമയത്ത് ചെയ്തതാണ്. ഇതെന്റെ വെറും വ്യക്തിപരമായ കാര്യമാണ്. ഏത് വസ്ത്രം ധരിക്കണം, ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റെ തീരുമാനമല്ലേ? സ്ത്രീയെ ഇത്ര നിമിഷം തുറിച്ച് നോക്കിയാൽ തന്നെ കേസ് ആണെന്നാണ് നിയമം. ഈ അവസ്ഥയിൽ എന്റെ തലമുടി മുതൽ കാലറ്റം വരെ നോക്കുന്നത് എത്രത്തോളം പ്രശ്നം സൃഷ്ടിക്കുന്ന കാര്യമാണ്.
എന്റെ തലമുടിയും തുണിയും കാലുമൊക്കെയാണ് പലരും ഇപ്പോൾ നോക്കിക്കൊണ്ടു നടക്കുന്നത്. ഇതൊന്നും ശരിയല്ല. എന്റെ പ്രതികരണവും പോരാട്ടവും ഇതിനെതിരെയാണ്. നമ്മൾ ഭരിക്കുന്ന വസ്ത്രം നമുക്ക് അലോസരമാകുമോ എന്ന് നോക്കേണ്ടതുണ്ട്. ആദ്യം നോക്കേണ്ടത് ഇത്തരം കാര്യം തന്നെയാണ്. ഇപ്പോൾ പലരും വസ്ത്രം ധരിക്കുന്നത് മറയ്ക്കേണ്ട കാര്യങ്ങൾ മറയ്ക്കാതെയാണ്. സലൂജ ഒരിക്കലും ഈ രീതിയിൽ വസ്ത്രം ധരിക്കാറില്ല. ആരെടുത്ത ഫോട്ടോ നിങ്ങൾ എടുത്ത് നോക്കിയാലും നിങ്ങൾക്ക് അത് ബോധ്യമാകും. വളരെ സത്യസന്ധമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് കരുതിയാണ് രാഷ്ട്രീയത്തിൽ എത്തിയത്. ഒന്നും പ്രതീക്ഷിച്ചല്ല എത്തിയതും. ഒരു പാട് പ്രതീക്ഷകളും എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെയെല്ലാം പ്രതീക്ഷകൾക്ക് അപ്പുറത്താണ് രാഷ്ട്രീയം എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുകയാണ്. പക്ഷെ ഞാൻ എന്റെ നിലപാടുകളോ രാഷ്ട്രീയമോ ഒന്നും തിരുത്താൻ പോകുന്നില്ല. ഒന്നിലും ഞാൻ മാറ്റം വരുത്തുന്നുമില്ല. രാഷ്ട്രീയം എനിക്ക് വിഘാതം സൃഷ്ടിക്കുന്നില്ല. പക്ഷെ വ്യക്തികൾ വിഘാതം സൃഷ്ടിക്കുന്നു. സിപിഎമ്മിനെ പക്ഷെ ഞാൻ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ ഞാൻ പരാജയപ്പെട്ടുപോകുമായിരുന്നു.
സിപിഎമ്മിൽ നിലവിൽ വനിതകൾക്ക് വളരാനുള്ള അന്തരീക്ഷമുണ്ട്. പക്ഷെ വ്യക്തികൾ, നേതാക്കൾ അതിനു തടസം സൃഷ്ടിക്കുന്നു. നല്ലത് ചെയ്താൽ അതംഗീകരിക്കാനുള്ള മനസ് ചില വ്യക്തികൾക്കില്ല. രാഷ്ട്രീയത്തിൽ ദീർഘദൂരം സഞ്ചരിക്കണമെന്ന ആഗ്രഹത്തിലല്ല മുന്നോട്ടു പോകുന്നത്. പക്ഷെ മുതിർന്ന നേതാക്കൾ പാർട്ടി എല്ലാം എനിക്ക് പിന്തുണയായി പിന്നിലുണ്ട്. പാർട്ടി ലീഡർഷിപ്പ് എനിക്ക് പിന്തുണയുമായി മുന്നിലുണ്ട്. പക്ഷെ ലീഡർഷിപ്പ് അല്ല പ്രശ്നം ചില വ്യക്തികളാണ്. പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് പാർട്ടി പറയുന്ന സമയം വരെ പാർട്ടിയിലുണ്ടാകും. പക്ഷെ പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് എനിക്ക് ഇതേവരെ തോന്നിയിട്ടില്ല.
സൈബർ ആക്രമണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ട് പൊലീസ് ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. വനിതകൾ പരാതി നൽകുമ്പോൾ ഒരു ക്വിക്ക് ആക്ഷൻ പൊലീസിന്റെ ഭാഗത്ത് നിന്ന് വരേണ്ടിയിരുന്നു. ആ നടപടി ഇതുവരെ വന്നിട്ടില്ല. ഞാൻ തന്നെ പരാതി നൽകിയിട്ട് നാലഞ്ച് ദിവസങ്ങൾ ആയിരിക്കുന്നു. തെളിവുകൾ നശിപ്പിക്കപ്പെടും എന്ന് പൊലീസ് ഓർക്കേണ്ടതില്ലേ. പരാതിയിൽ പറഞ്ഞവരുടെ ഫോൺ പോലും ഇതേവരെ പൊലീസ് പിടികൂടിയിട്ടില്ല. പൊലീസ് അനങ്ങിയിട്ടില്ല. പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് പറഞ്ഞു വൃത്തികെട്ട ഒരു പെൺഫോട്ടോ പോസ്റ്റ് ചെയ്താണ് എനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു ഇവർ തുടക്കമിട്ടത്. ഇപ്പോൾ സൈബർ അക്രമണത്തിന്നെതിരെ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങൾ വരുന്നതുകൊണ്ട് മാത്രമാണ് കുറ്റകൃത്യങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത്. പാർട്ടി ഈ പ്രശ്നത്തിൽ ഇതേവരെ എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. പക്ഷെ ചോദിച്ചാൽ ഞാൻ വിശദീകരണം നൽകും-സലൂജ പറയുന്നു.
സലൂജ പ്രശ്നം പാർട്ടിയിൽ പുകയുകയാണ്. ഇന്നലെ ഇത് സംബന്ധമായി പാർട്ടി വിളിച്ച യോഗത്തിൽ ചില തീരുമാനമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട് എന്നാണ് അറിഞ്ഞത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരോട് വിശദീകരണം ചോദിക്കാൻ ഇന്നലെ ചേർന്ന സിപിഎം പാർട്ടി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പാർട്ടിക്ക് പരാതി നൽകാതെ പൊലീസിൽ പരാതി നൽകിയതിന് സലൂജയോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഉൾപ്പാർട്ടി പ്രശ്നങ്ങൾ സലൂജ നൽകിയ പരാതിയിൽ പതിയിരിക്കുന്നതിനാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിട്ടും ഈ പരാതിയിൽ പൊലീസ് ഇതേവരെ അനങ്ങിയിട്ടില്ല.
Stories you may Like
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടം
- തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
- പ്രാദേശിക തലത്തിൽ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കെന്ന്
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്