യാത്രാചെലവ് പഴ്സ് കീറുന്നുണ്ടോ? ചെറുതായാലും വലുതായാലും യാത്ര പുറപ്പെടും മുൻപ് കൃത്യമായി പ്ലാനിങ് നടത്തേണ്ടതെങ്ങനെ? സീസൺ കാലത്ത് വിമാന ടിക്കറ്റ് കുറയും എന്നത് സത്യമോ? ഹോട്ടൽ പോഡുകൾ എന്ന പാക്കേജ് സേവനം തരുന്ന ലാഭം എത്രത്തോളമെന്ന് അറിഞ്ഞിട്ടുണ്ടോ? ബസ് യാത്ര മുതൽ വിമാനയാത്രയിൽ വരെ ഓർക്കാൻ ഏറെ; യാത്രാചെലവ് പരിധി വിട്ട് പോകാതിരിക്കാൻ ചില ഓർമ്മപ്പെടുത്തലുകൾ
തോമസ് ചെറിയാൻ കെ
യാത്ര എന്നത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല അല്ലേ? നമ്മുടെ ജീവിതത്തിൽ വിദ്യാലയങ്ങളിലേക്കും ഓഫീസിലേക്കും അടക്കമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്ത് തുടങ്ങുന്നതാണ് നമ്മുടെ ഓരോ ദിവസവും. അതിനാൽ തന്നെ യാത്ര എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് നിസ്സംശയം പറയാം. എന്നാൽ വിലക്കയറ്റം എന്നത് സാധാരണക്കാരന്റെ കീശ കീറുന്ന വേളയിൽ യാത്രാക്കൂലി എന്നത് ഇന്ന് താങ്ങാൻ പറ്റാത്ത ഒന്നായി മാറുകയാണ്. യാത്രയ്ക്കിടയിൽ വരുന്ന അപ്രതീക്ഷിത ചെലവുകൾ അടക്കം സാധാരണക്കാരനെ വലയ്ക്കുകയാണ്. ഇന്ധന വില അടിക്കടി വർധിക്കുന്നത് വേറെ. വണ്ടിക്കൂലിക്ക് ഞാൻ എവിടുന്ന് പണം കണ്ടെത്തും എന്ന് പലരും പരാതി പറയുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ യാത്രാ ചെലവ് എന്നത് പരിധി വിട്ട് പോകാതെ നോക്കാൻ നമുക്ക് സാധിക്കും. അതിനായി ആദ്യം വേണ്ടത് കൃത്യമായ മുന്നൊരുക്കങ്ങളാണ്. സ്കൂളിലേക്കും ഓഫീസിലേക്കും പോകുന്ന സമയത്ത് നാം ഉപയോഗിക്കുന്ന ഗതാഗത സംവിധാനം അത് ബസോ ട്രെയിനോ ആകട്ടെ സീസൺ ടിക്കറ്റ്, കൺസഷൻ എന്നിവ ലഭ്യമാകുന്ന തരത്തിലാണെങ്കിൽ പ്രതിദിനമുള്ള യാത്രയുടെ ചെലവ് കുറയ്ക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. എന്നാൽ തീർത്ഥാടനം, വിനോദ യാത്രകൾ തുടങ്ങി വിദേശത്തേക്ക് വിമാനയാത്ര നടത്തുമ്പോൾ വരെ യാത്രാക്കൂലി അമിതമായി ചെലവാകുന്നത് നിയന്ത്രിക്കാൻ നാം ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
യാത്രാക്കൂലി വർധന...ചില പ്രശ്നങ്ങളും പരിഹാരങ്ങളും
യാത്രാക്കൂലി പോക്കറ്റ് കീറുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ആദ്യം തന്നെ യാത്രതിരിക്കും മുൻപ് കഴിവതും വണ്ടിയുടെ സമയത്തിന് ഏതാനും നിമിഷം മാത്രം സ്പോട്ടിൽ (അത് എയർപോർട്ടോ, റെയിൽവേ സ്റ്റേഷനോ, ബസ് സ്റ്റാൻഡോ ആവാം) എത്തുന്ന പരിപാടി ഒഴിവാക്കാം. യാത്രാക്കൂലി എപ്പോഴും ചില്ലറയായി സൂക്ഷിക്കുക. ബാക്കി കിട്ടാതെ വിഷമിക്കുന്ന സമയത്ത് വണ്ടി പോകുമോ എന്ന് പേടിച്ച് പണം ഉപേക്ഷിക്കുന്ന പരിപാടി മിക്കവരും കാട്ടുന്ന ഒന്നാണ്. അതു പോലെ തന്നെ മറ്റൊരു പ്രധാന കാര്യമാണ് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും ചെലവ് കീശ കീറുന്ന കാര്യം. വാഹനം എടുക്കും മുൻപ് ഇന്ധനം വേണ്ടത്ര അളവിൽ ഉണ്ട് എന്നത് മുതൽ ടയറിന്റെ കാറ്റ് വരെ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.
മറ്റൊരു പ്രധാന സംഗതിയാണ് വാഹനത്തിന്റെ രേഖകൾ കൃത്യമായി കരുതിയിട്ടുണ്ട് എന്നത്. അതുപോലെ തന്നെ പ്രധാന സംഗതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാതെ യാത്ര ചെയ്യുമ്പോൾ വരുന്ന തല വേദനകൾ. ദീർഘ ദൂരയാത്രയാണെങ്കിൽ കൃത്യമായി ഓൺലൈൻ ബുക്കിങ് നടത്താം. ഏത് ദിവസമാണ് യാത്രയെന്ന് മുൻകൂട്ടി അറിയാമെങ്കിൽ കഴിവതും നേരത്തെ തന്നെ ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ് കിട്ടും. ഒന്നിൽ കൂടുതൽ ആളുകൾ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടോ എന്ന് മുൻകൂട്ടി അറിഞ്ഞാൽ ഒന്നിച്ച് ബുക്ക് ചെയ്യുന്നതും ഏറെ ലാഭകരമാണ്. യാത്രയ്ക്കിടെ ടിക്കറ്റ് നിരക്ക് പോലെ തന്നെ പണം ചെലവാകുന്ന ഒന്നാണ് ഭക്ഷണം.
അതിനാൽ തന്നെ യാത്രയ്ക്കിടെ ഒരു വിധം വലുപ്പമുള്ള കുപ്പിയിൽ ശുദ്ധമായ വെള്ളവും ബിസ്ക്കറ്റ് പോലുള്ള ചെറു ഭക്ഷണം കരുതുന്നതും ഏറെ ഉത്തമമാണ്. അനാവശ്യമായി ഭക്ഷണത്തിന് വഴിയിൽ ചെലവ് വരില്ല. മാത്രമല്ല. വഴിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം ശുദ്ധമല്ലെങ്കിൽ അതിന്റെ നൂലാമാലകൾ വേറെ. അസുഖം എന്തെങ്കിലും ഉള്ള സമയമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഏറെ ഉത്തമം.
യാത്രകൾ ഏങ്ങനായാലും മുന്നൊരുക്കങ്ങൾ തന്നെ പ്രധാനം
യാത്ര ചെയ്യുന്ന വേളയിൽ ആവശ്യത്തിന് മുന്നൊരുക്കങ്ങൾ നടത്താതെ 'എടുത്തോ പിടിച്ചോ' എന്ന് പറഞ്ഞ് ചാടിപുറപ്പെടുന്നതാണ് ചെലവ് കൈയിൽ നിൽക്കാത്ത സാഹചര്യത്തിന് വഴിയൊരുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗതത്തേയും സ്വകാര്യ വാഹനത്തേയും ആശ്രയിക്കുന്ന ആളുകളാണുള്ളത്. ഇതിൽ തന്നെ പൊതു ഗതാഗത സംവിധാനത്തിൽ ബസും ട്രെയിനുമാണ് ഏറ്റവുമധികമായി ആളുകൾ ഉപയോഗിക്കുന്നത്. രാജ്യത്തിനകത്ത് വിമാനയാത്ര എന്നത് ഒരു വിഭാഗം മാത്രം ആളുകൾ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഏത് ഗതാഗത സംവിധാനം ഉപയോഗിച്ചാലും പൂർണമായ മുന്നൊരുക്കങ്ങൾ സാധ്യമല്ലെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ പോക്കറ്റ് ചോരാതെ നോക്കാം.
റോഡ് ഗതാഗതം...സ്വന്തം വാഹനവും പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കുമ്പോൾ
റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ നാം ഉപയോഗിക്കുന്നത് ഒന്നുകിൽ സ്വന്തം വാഹനം അല്ലെങ്കിൽ പൊതു ഗതാഗത സംവിധാനമായിരിക്കും. അതിനാൽ തന്നെ അതിലേക്ക് തന്നെ ആദ്യം ശ്രദ്ധ തിരിക്കാം. സ്വന്തം വാഹനമാണെങ്കിൽ യാത്ര ആരംഭിക്കും മുൻപ് കൃത്യമായി ഇന്ധനം, കാറ്റ് എന്നിവയുണ്ടെന്നും വാഹനത്തിന്റെ രേഖകൾ കൃത്യമായി അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക. മാത്രമല്ല ദീർഘദൂര യാത്രയാണെങ്കിൽ ലഘു ഭക്ഷണവും അത്യാവശ്യം വേണ്ട മരുന്നുകളും കരുതുക. അമിത വേഗതയോട് ഗുഡ് ബൈ പറയാം. ശരാശരി വേഗതയിൽ ഓടിച്ചാൽ ഇന്ധനം ലാഭിക്കാമെന്ന കാര്യം മറക്കണ്ട. യാത്ര തിരിക്കുമ്പോൾ എത്തേണ്ട സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കി കൃത്യമായി മനസിലാക്കുന്നത് നല്ലതാണ്.
പൊതു ഗതാഗത മാർഗമാണ് ഉപയോഗിക്കുന്നതെങ്കിൽ കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. സീസൺ അനുസരിച്ചുള്ള ഡിസ്കൗണ്ട് സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഏറെ ഉത്തമമാണ്. രാജ്യത്തെ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരിൽ നല്ലൊരു വിഭാഗം ആളുകളും ട്രെയിനുകളെ ആശ്രയിക്കുന്നവരാണ്. ട്രെയിൻ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് ഏറെ ഉത്തമം. നേരിട്ടെത്തി ടിക്കറ്റ് എടുത്താൽ സമയം പോകില്ലെന്നും മറ്റു ഉറപ്പുണ്ടേൽ അങ്ങനെയുമാകാം. യാത്രയിൽ ഭക്ഷണത്തിനും മറ്റും അമിതമായി ചെലവ് വരുന്നത് പതിവാണ്. അതിനാൽ തന്നെ ലഘുഭക്ഷണം കൈയിൽ കരുതാം.
ദീർഘദൂര യാത്രയും ഒരുപാട് ആളുകളും ഉണ്ടെങ്കിൽ ബോഗി ബുക്ക് ചെയ്യാവുന്ന സംവിധാനമുണ്ട്. ഇത് നാളുകൾ മുന്നേ ചെയ്താൽ ടിക്കറ്റ് നിരക്ക് അത്രയും കുറയും. രാജ്യത്തിനകത്ത് വിനോദ സഞ്ചാരത്തിനായി ട്രെയിൻ തിരഞ്ഞെടുക്കുന്നതാകും ഏറെ ഉത്തമം. അതിനായി രാജ്യത്ത് പാക്കേജ് ട്രെയിനുകൾ ഒരുക്കിയിട്ടുണ്ട്. ഭാരത് ദർശൻ, ഫെയ്റി ക്യുൻ, മഹാപരി എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ചെലവ് കുറച്ച് യാത്ര ചെയ്യാൻ സാധിക്കും എന്ന് ഓർക്കുക.
വിമാന യാത്രയും ചെലവ് കുറഞ്ഞതാക്കാം: കൃത്യമായ പ്ലാനിങ്ങുണ്ടേൽ 'ആകാശയാത്ര' വെറും ഈസി
ഫ്ളൈറ്റ് യാത്രയെന്നാൽ വളരെ ചെലവേറിയതാണെന്നാണ് ഏവരുടേയും ധാരണ. എന്നാൽ ഇത് മിഥ്യാ ധാരണയാണ്. കുറഞ്ഞ ചെലവിലും വിമാന യാത്ര സാധ്യമാക്കാം. മറ്റ് ഗതാഗത മാർഗങ്ങൾ പോലെ തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ തന്നെയാണ് വിമാന യാത്രയ്ക്കും ആവശ്യം. രാജ്യത്തിനകത്താണ് യാത്ര ചെയ്യുന്നതെങ്കിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറഞ്ഞവ തിരഞ്ഞെടുക്കാം. വിവിധ ഫ്ളൈറ്റ് സർവീസുകളുടെ റേറ്റുകൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നത് ഏറെ ഉത്തമം. യാത്രയുടെ തീയ്യതി എത്രത്തോളം മുൻകൂട്ടി അറിയാമോ അത്രയും നല്ലത്. ഉത്സവ സീസണുകളിലും മറ്റും ടിക്കറ്റ് നിരക്ക് കുറയും എന്നത് അബദ്ധ ധാരണയാണ്. ഈ സമയത്ത് ഒട്ടേറെ ബുക്കിങ്ങുകൾ നടന്ന് അധിക സർവീസുകൾ നടത്തേണ്ടി വരുമെന്നതിനാൽ ടിക്കറ്റ് നിരക്ക് വർധിക്കും.
അത്യാവശ്യ ഘട്ടങ്ങളിൽ ഫ്ളൈറ്റ് കമ്പനികളെ നേരിട്ട് ബന്ധപ്പെട്ടാൽ നിരക്കിൽ ഇളവ് നൽകുന്ന കമ്പനികളുമുണ്ട്. ഉദാ: അടുത്ത ബന്ധുക്കളുടെ മരണം സംഭവിക്കുന്ന ഘട്ടത്തിലൊക്കെ. ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും ഏറെ നല്ലത് കമ്പനി വെബ്സൈറ്റുകൾ തന്നെയാണ്. തട്ടിപ്പ് പരസ്യങ്ങളിൽ പണം പോകാതെ നോക്കുക. വീക്കെൻഡ് ദിനങ്ങളെക്കാൾ പ്രവൃത്തി ദിവസങ്ങളിൽ യാത്ര തീരുമാനിച്ചാൽ നിരക്ക് കുറയും എന്ന കാര്യം ഓർക്കുക. ഗൂഗിൾ ഫ്ളൈറ്റ് നോക്കുന്നത് ഉത്തമമാണ്. ഫ്്ളൈറ്റ് സമയവും നിരക്കും ഗൂഗിളും കൃത്യമായി പറഞ്ഞ് തരും. റീഫണ്ടിങ് എന്ന കാര്യവും ഓർക്കേണ്ട ഒന്നാണ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം നിരക്ക് കുറയുന്ന വേളയിൽ റീഫണ്ടിങ് നടത്തുന്ന കമ്പനികളുമുണ്ടെന്ന കാര്യം ഓർക്കുക.
അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സ്റ്റോപ്പ് ഓവർ ഫെയർ. അതായത് യാത്ര ചെയ്യുന്നതിനിടെ നിങ്ങൾക്ക് എയർപോർട്ടിൽ കാത്ത് കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങൾ എയർപോർട്ടിൽ വിശ്രമിക്കേണ്ട സാഹചര്യം വന്നാൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന ഫ്ളൈറ്റ് പാക്കേജാണ്. സാധാരണ ഗതിയിൽ ഇത് ഒരു ദിവസത്തിലധികം നീണ്ട് നിൽക്കുന്നതാകാം. ഒരു പക്ഷേ ഇത് അഞ്ച് ദിവസത്തിന് മുകളിൽ ആയേക്കാം. എന്നിരുന്നാലും നിങ്ങളുടെ ഈ സമയത്തുള്ള എല്ലാ ചെലവുകളും ഈ പാക്കേജിൽ ഉൾപ്പെടും, നിങ്ങളുടെ ഹോട്ടൽ ചാർജ്ജ് ഉൾപ്പെടെ. ടൂറിസം പ്രമേഷൻ ലക്ഷ്യം വെച്ചുള്ള സേവനമാണിത്.
യാത്ര അൽപം 'ഹെവിയാണോ'? ഇക്കാര്യങ്ങൾ ഓർക്കൂ
വീട്ടിൽ നിന്നും വിദ്യാലയങ്ങളിലേക്കും ഓഫീസിലേക്കും യാത്ര ചെയ്യുന്നത് പോലെയല്ല അൽപം 'ഹെവി' യാത്രകൾ നടത്തുമ്പോൾ. സ്വന്തം രാജ്യത്തിനുള്ളിലെ വിനോദയാത്ര മുതൽ ബിസിനസ് യാത്രകളും വിദേശത്തേക്ക് നടത്തുന്ന വിനോദ യാത്രകളിലും വരെ നാം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. രാജ്യത്തിന് അകത്തായായാലും പുറത്തേക്കായാലും ടൂർ പാക്കേജുകളെ ആശ്രയിക്കുന്നത് ഏറെ ഉത്തമമാണ്. താമസവും ഭക്ഷണവും അടക്കമുള്ളത് ഒരു കുടക്കീഴിൽ ലഭിക്കുന്ന പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നമ്മുടെ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും ഇണങ്ങുന്നതാണെന്നും ഉറപ്പ് വരുത്തുക. യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം അനുസരിച്ചുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുകയും ഇവ നാളുകൾക്ക് മുൻപ് തന്നെ ബുക്കിങ് നടത്താനും ശ്രമിക്കുക. യാത്രയ്ക്കിടെ വരുന്ന ചെലവുകൾക്ക് ഇ- വാലറ്റ് ഉപയോഗിക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്.
കാർഡ് ഡീലിങ്സ് നടത്തുമ്പോൾ സുരക്ഷിതത്വവും ഉറപ്പ് വരുത്തുക. ഭക്ഷണമാണ് മറ്റൊരു പ്രധാന സംഗതി. ടിക്കറ്റ് നിരക്കിലടക്കം ലാഭം നോടാൻ കഴിഞ്ഞെങ്കിൽ ആ തുക നല്ല ഭക്ഷണം വാങ്ങാൻ ഉപയോഗിക്കാം. ടൂർ പാക്കേജിലെ ഭക്ഷണം വേണ്ട പകരം തങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന റസ്റ്റോറന്റാണെങ്കിൽ ഭക്ഷണം ശുദ്ധമാണെന്നും തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതാണെന്നും ഉറപ്പ് വരുത്തുക. താമസത്തിന്റെ കാര്യവും അങ്ങനെ തന്നെ. കുറച്ച് അധികം ആളുകൾ ഉണ്ടെങ്കിൽ റൂം റെന്റ് നിരക്കിൽ ഇളവും ഇതിനൊപ്പം തന്നെ കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണവും നൽകുന്ന സഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുണ്ട്. സീസൺ അനുസരിച്ച് യാത്ര ചെയ്യുമ്പോൾ നിരക്ക് കുറയും എന്ന് കരുതരുത്.
ഇന്ത്യ പോലൊരു രാജ്യത്ത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നതാണ് ഏറെ ഉത്തമം. ആളു കൂടുതൽ ഉള്ളപ്പോൾ യാത്രാ നിരക്ക് കുറയും എന്നതാണ് സത്യം. ഷെയർ ചെയ്ത് ചെലവ് നടത്തിയാൽ യാത്ര രസകരവും പ്രതീക്ഷിച്ചതും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ നടക്കും എന്ന് ഓർക്കുക. എത്തിച്ചേരേണ്ട സ്ഥലം ഏതായാലും പകൽ സമയത്ത് തന്നെ എത്തിച്ചേരാൻ ശ്രമിക്കുക. വിനോദയാത്ര ബസിലും ട്രെയിനിലുമൊക്കെയാണെങ്കിൽ യാത്ര എന്നത് രാത്രി സമയത്തും നേരം വെളുക്കുമ്പോൾ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനും സാധിച്ചാൽ യാത്ര ആയാസ രഹിതമായിരിക്കും എന്ന് ഓർക്കുക.
അതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഹോട്ടൽ പോഡുകൾ. രാജ്യത്തെ മിക്ക മെട്രോ നഗരങ്ങളിലും ഈ സേവനമുണ്ട്. ഒരു മുറി എടുത്ത് വമ്പൻ തുക നൽകുന്ന ചെലവ് ഇതിനില്ല. ഇതിനു പകരമുള്ള ചെലവ് കുറഞ്ഞ സേവനമാണിത്. ഒരു കട്ടില്ഡ, ഷെൽഫ്, വൈഫൈ, എസി, ഭക്ഷണം എന്നിവയടങ്ങുന്ന മിനി പാക്കേജാണത്. ഇവ 2030 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. ഗ്രാമീണ ടൂറിസത്തിൽ ഇത് ലഭിക്കാൻ സാധ്യത കുറവാണെന്നും ഓർക്കുക.
മറവി നല്ലതല്ല കേട്ടോ: യാത്രയിൽ ഇവ കരുതാം
യാത്രയ്ക്ക് ഇറങ്ങും മുൻപ് നാം പല തവണ ചോദിക്കുന്ന കാര്യമാണ് അതെടുത്തോ..ഇതെടുത്തോ എന്നൊക്കെ. അഥവാ ഇനി എന്തെങ്കിലും മറന്നാൽ തന്നെ യാത്രയ്ക്കിടെ അത് വാങ്ങാനുള്ള തത്രപ്പാടിനിടെ പ്ലാനിങ് മൊത്തത്തിൽ പൊളിയുന്ന സംഭവങ്ങളും പതിവാണ്. അതിനാൽ തന്നെ യാത്ര വലുതായാലും ചെറുതായാലും കൈയിൽ കരുതേണ്ട കാര്യങ്ങൾ കൃത്യമായി എടുത്ത് വച്ചുവെന്ന് ഉറപ്പ് വരുത്തുക. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
> രേഖകൾ കൃത്യമായി കൈയിൽ കരുതാം. നമ്മുടെ പാസ്പോർട്ട് മുതൽ തിരിച്ചറിയൽ രേഖകൾ വരെ കൃത്യമായ കൈയിൽ കരുതുക. ട്രാവൽ ഡോക്യുമെന്റ് ഓർഗനൈസർ എന്നത് പ്രധാന ഘടകമാണ്. ഏതൊക്കെ അംഗങ്ങളുടെ അവരുടെയെല്ലാം കൃത്യമായി വെവ്വേറെ സൂക്ഷിക്കുക.
> നമ്മുടെ ഡിജിറ്റൽ ഗാഡ്ജറ്റുകളും കൃത്യമായി ഒപ്പം പാക്ക് ചെയ്ത് സൂക്ഷിക്കുക. പെൻഡ്രൈവ് മുതൽ ലാപ്ടോപ്പും അനുബന്ധ വസ്തുക്കളും വരെ കൃത്യമായും സുരക്ഷിതമായും പാക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുക. പാസ് വേർഡ് പ്രൊട്ടക്ഷൻ നൽകാവുന്നവയ്ക്ക് അതും ആകാം. അതുപോലെ തന്നെ ഒന്നാണ് ഇന്റർനാഷണൽ ട്രാവൽ അഡാപ്റ്റർ അടക്കമുള്ള വസ്തുക്കൾ. നമ്മൾ പോകുന്ന രാജ്യത്ത് നമ്മുടെ ഗാഡ്ജറ്റുകളുടെ വസ്തുക്കൾ കൃത്യമായി ഉപയോഗിക്കാൻ പറ്റാതെ പെട്ടു പോകുന്ന അവസ്ഥയുണ്ട്.
> മെഡിക്കൽ കിറ്റ്: അത്യാവശ്യം വേണ്ട മരുന്നുകളും ബാൻഡ് എയ്ഡും മറ്റും അടങ്ങുന്ന മിനി ഫസ്റ്റ് എയ്ഡ് ബോക്സ എപ്പോഴും നല്ലതാണ്. മിനി പില്ലോ അടക്കമുള്ള മെഡിക്കൽ കിറ്റുകൾ ഇന്ന് ലഭ്യമാണ്.
>പാക്കിങ് ക്യൂബ്സ് : ഇവ ഏറെ പ്രയോജനകരമായ ചെറു ബാഗുകളുടെ കൂട്ടമാണ്. വലിയ ബാഗിൽ അതാത് സാധനങ്ങൾ കൃത്യമായി പാക്ക് ചെയ്ത് വയ്ക്കാനും ആവശ്യത്തിന് അനുസരിച്ച് എടുത്ത ശേഷം തിരികെ വയ്ക്കാനും ഇവ സഹായിക്കും. ഇവയ്ക്കൊപ്പം തന്നെ കരുതേണ്ട ഒന്നാണ് ട്രാവൽ വാട്ടർ ബോട്ടിൽ. ഇതിൽ ദീർഘനേരം കൃത്യമായി ചൂടോ തണുപ്പോ എന്തു തന്നെയായാലും നില നിർത്തുന്ന ബോട്ടിലുകൾ ലഭ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്