ബീഹാറുകാരി യുവതിക്ക് പലതവണയായി ബിനോയ് അയച്ചു കൊടുത്തത് ലക്ഷങ്ങൾ; പാസ്പോർട്ടിന് പുറമേ ബാങ്ക് അക്കൗണ്ട് രേഖകളിലും ഭർത്താവ് 'ബിനോയ് വിനോദിനി ബാലകൃഷ്ണൻ' തന്നെ; പലപ്പോഴായി കൈമാറിയത് 50,000 മുതൽ നാലു ലക്ഷം രൂപ വരെയെന്ന് രേഖകൾ; ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസ് നിരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് 'ഊരാക്കുടുക്ക്'; ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് ബാർ ഡാൻസർ
മറുനാടൻ ഡെസ്ക്
മുംബൈ: സിപിഎമ്മിനെ തന്നെ ആകമാനം ആടിയുലച്ചുകൊണ്ടിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്. സംഭവത്തിൽ ലൈംഗിക പീഡനം എന്ന വാദം നിലനിന്നില്ലെങ്കിലും ജീവനാംശം നൽകാതെ വഞ്ചിച്ചുവെന്ന കേസ് നിലനിൽക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്. ഈ അവസരത്തിലാണ് തന്റെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണെന്ന് വ്യക്തമാക്കി ബിഹാറുകാരിയായ യുവതി രംഗത്തെത്തിയത്. പിന്നാലെ തന്നെ ബാങ്ക് അക്കൗണ്ട് രേഖകളും യുവതി ഇപ്പോൾ പൊലീസ് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്. ഇതിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് 'ബിനോയ് വിനോദിനി ബാലകൃഷ്ണൻ' എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല ബിനോയ് പലപ്പോഴായി 50,000 രൂപ മുതൽ നാലു ലക്ഷം രൂപ വരെ തനിക്ക് അയച്ചു തന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് തെളിവുകളടക്കം യുവതി പൊലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. മാത്രമല്ല ബിനോയ് യുവതിക്കൊപ്പം താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മുൻപാകെ തെളിവ് ഹാജരാക്കാൻ വേണ്ടി എത്തിയപ്പോഴാണ് യുവതി കൂടുതൽ വിവരങ്ങൾ തെളിവടക്കം സമർപ്പിച്ചത്.
വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകിയാൽ മാത്രമേ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാനാവുകയുള്ളൂ. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി ബിനോയ് ബാർ ഡാൻസുകാരിയെ വിവാഹം ചെയ്തുവെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. തൽകാലം ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വന്ന ശേഷമേ ഇതുണ്ടാകും. ജാമ്യം കിട്ടിയില്ലെങ്കിൽ ബിനോയ് കീഴടങ്ങുമെന്നാണ് സൂചന.
കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് യുവതി. വിഷയം സിപിഎം കേന്ദ്ര ഘടകത്തെയും ബിനോയിയുടെ കുടുംബത്തെയും മാസങ്ങൾക്കു മുൻപേ അറിയിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ഇപ്പോഴും ആവർത്തിക്കുകയാണ്. ഇത് സിപിഎമ്മിനും തലവേദനയാണ്. എന്നാൽ പാർട്ടി അംഗമല്ലാത്ത ബിനോയിക്കെതിരെ പാർട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
അതിനിടെ ബിനോയിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കണമെന്ന നിലപാടിൽ യുവതിയും കുടുംബവും എത്തിയിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയത് ബിനോയിയുടെ അമ്മയാണെന്ന് പൊലീസിനോട് യുവതി പറഞ്ഞതായി സൂചനയുണ്ട്.
പേര് രേഖപ്പെടുത്തിയിരിക്കുന്നത് 2014ൽ പുതുക്കിയ പാസ്പോർട്ടിൽ
2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോർട്ടിന്റെ കാലാവധി തീർന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉൾപ്പെടുത്തിയത്. പുതുക്കിയ പാസ്പോർട്ടിൽ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേർത്തിരിക്കുന്നത്. 2014ലെയാണിത്. എന്നാൽ 2004ൽ എടുത്ത പാസ്പോർട്ടിൽ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്. പാസ്പോർട്ട് നമ്പർ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
പാസ്പോർട്ട് നിലനിൽക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും. അതിനിടെ ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീർപ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നെന്നു യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ജീവിതച്ചെലവിനു പണം നൽകിയാൽ പരാതിയിൽ നിന്നു പിൻവാങ്ങാമെന്ന ആവശ്യം ബിനോയി തള്ളി. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും പൊലീസിനു നൽകിയ പരാതിയിൽ ചേർത്തിട്ടുണ്ട്.
ഇതിനിടെയിലും കേസ് ഒഴിവാക്കാൻ അവസാന വട്ട ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുകയാണ്. ഡിഎൻഎ പരിശോധന ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. കുഞ്ഞിനെ വളർത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബർ 31 ന് അഭിഭാഷകൻ മുഖേന നോട്ടിസ് അയച്ചിരുന്നു. ഏപ്രിൽ 18 നാണ് ബിനോയിയും അമ്മയും മുംബൈയിൽ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയിൽ ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാൻ ബിനോയ് വിസമ്മതിച്ചു. രണ്ടു കൂടിക്കാഴ്ചകളുടെയും വിശദാംശങ്ങൾ പരാമർശിച്ച് അഭിഭാഷകൻ മുഖേന വീണ്ടും നോട്ടിസ് അയച്ചു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂൺ 13 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി ഫോൺ സംഭാഷണങ്ങളുടെ രേഖകളും ഒപ്പമുള്ള ചിത്രങ്ങളും അടക്കമുള്ള തെളിവുകൾ കൈമാറി. വെള്ളിയാഴ്ച, ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ദിൻഡോഷി സെഷൻസ് കോടതി പരിഗണിക്കവേ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. തുടർന്നു പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതൽ വിവരങ്ങൾ കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച മുംബൈ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. നിലവിൽ പ്രതി ഒളിവിലായതിനാൽ രാജ്യം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാൽ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ വിധേയമായി ഇപ്പോൾ കേരളത്തിലുള്ള മുംബൈ പൊലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ചയും വിവരശേഖരണത്തിനായി പരിശോധന നടത്തുമെന്നാണ് സൂചന. എന്നാൽ യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ.
വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചെന്നാണ് ബീഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ ബന്ധത്തിൽ എട്ട് വയസ്സുള്ള ഒരു മകൻ തനിക്കുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.
അറസ്റ്റ് ഒഴിവാക്കാൻ 'ഓപ്പറേഷൻ മഹാരാഷ്ട്ര'
കേരളത്തിൽ നിന്ന് ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹറ വഴി ചില ഓപ്പറേഷനുകൾ മഹാരാഷ്ട്ര പൊലീസിൽ നടത്തുന്നുണ്ട്. ബിനോയി മുംബയിലെത്തി പൊലീസിൽ കീഴടങ്ങുമെന്നാണ് ധാരണ. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും പാർട്ടിക്കുമുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ബിജെപി നേതൃത്വം വഴി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ട്. കേരളത്തിലെ ബിജെപിക്കാർ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാർഗ്ഗം മുംബൈയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്. പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിലെ ആശുപത്രയിലാണ് കോടിയേരിയും ഭാര്യയും വിവാദമുണ്ടായ ശേഷം ചികിൽസ തേടി പോയത്. ഈ ആശ്രമത്തിലെ ചിലർക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. ഇതുപയോഗിച്ച് ചില ശ്രമങ്ങൾ നടത്തി. ആശ്രമത്തിലെ പ്രമുഖനെതിരായ ചെക്ക് കേസ് ഒതുക്കി തീർത്തത് ഈ വഴിക്കാണെന്ന ആരോപണമുണ്ട്. എന്നാൽ ബിനോയിയെ രക്ഷിക്കാൻ ആരും ശ്രമിക്കരുതെന്ന നിർദ്ദേശം കേരളത്തിലെ ബിജെപി നേതാക്കൾക്ക് ആർഎസ്എസ് നൽകി. ഇതോടെയാണ് മഹാരാഷ്ട്രയിലെ നേതാക്കൾ വഴിയുള്ള ഓപ്പറേഷന് ശ്രമം തുടങ്ങിയത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. ഈ വഴിക്കും ബിനോയിയെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. ഏതായാലും തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജിയിലെ വിധി വന്ന ശേഷമേ ബിനോയ് കീഴടങ്ങൂവെന്നാണ് സൂചന. അതുവരെ ഒളിവിൽ തുടരും. മുംബൈ പൊലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരിൽനിന്ന് ഒളിവിൽപോയത്. ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്