എന്നെ ഇനി അന്വേഷിക്കേണ്ട..ഞാൻ പോകുവാ എന്നൊന്നും എഴുതി വച്ചില്ല; ഭർത്താവിനോട് മാനസികമായി അകന്നപ്പോൾ ചാറ്റിങ്ങിനിടെ ആശ്വാസവുമായി എത്തിയ ഫേസ്ബുക്ക് സുഹൃത്ത് പ്രണയത്തിന്റെ തീ കോരിയിട്ടു; ആറുമാസം മുമ്പ് കാണാതായ ഭാര്യയെ തേടി ഹേബിയസ് കോർപ്പസ് ഹർജി നൽകി കാത്തിരുന്ന ഭർത്താവ് ഒടുവിൽ അറിഞ്ഞു കാമുകനൊപ്പം ഒളിച്ചോടിയെന്ന്; കുടുംബംകലക്കലിന് സോഷ്യൽ മീഡിയയെ പഴിചാരുന്നവർക്ക് വാദിക്കാൻ ഒരുകഥ കൂടി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലൂടെ വീട്ടുകാരെയും നാട്ടുകാരെയും പ്രണയം അറിയിച്ച ശേഷം കമിതാക്കൾ ഒളിച്ചോടിയ കഥ വാർത്തയായത് അടുത്തകാലത്താണ്. കാമുകനുമായുള്ള വിവാഹത്തിന്റെ തലേദിവസം ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച 18 കാരിയുടെ കഥ കഴിഞ്ഞ വർഷം കേട്ടു. സോഷ്യൽ മീഡിയ വന്നതോടെ കമിതാക്കൾക്ക് അടുക്കാനും അകലാനും എളുപ്പമായിരിക്കുന്നു. പതിനെട്ടുകാർ മാത്രമല്ല, വിവാഹിതരായവരും ഫേസ്ബുക്ക് പ്രണയത്തിനും ഒളിച്ചോട്ടത്തിനും മടിക്കുന്നില്ല. ആറുമാസം മുമ്പ് പൂയപ്പള്ളിയിൽ നിന്ന് കാണാതായ നസീമ എന്ന വീട്ടമ്മയുടെ കഥ വായിക്കാം.
ആറുമാസമായി നസീമ എവിടെയെന്ന് ആർക്കുമറിയില്ലായിരുന്നു. ഭർത്താവ് നാസറുദ്ദീനുമായി മാനസികമായി അകന്നപ്പോൾ നസീമയ്ക്ക് ആകെ ആശ്വാസം ഫേസ്ബുക്കും വാട്ട്സാപ്പുമൊക്കെയായിരുന്നു. ചാറ്റിങ്ങിനിടെ ഒരുയുവാവിനോട് പ്രണയം തോന്നി. അയാൾ അവളെ ആശ്വസിപ്പിച്ചു. 35 കാരിക്ക് ആകെ അത്താണി സുഹൃത്തായി മാറി. തനിക്കൊപ്പം ജീവിക്കാൻ യുവാവ് ക്ഷണിച്ചു. അങ്ങനെ യുവാവിന്റെ നാടായ കണ്ണൂർ ജില്ലയിലെ കക്കാട്ടിലേക്ക്. കുറച്ചു ദിവസം മൈസൂറിലും മറ്റ് ചില സ്ഥലങ്ങളിലുമായി കറങ്ങി നടന്ന ശേഷം നസീമയും ഫേസ്ബുക്ക് കൂട്ടാളിയും കണ്ണൂരിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയായിരുന്നു.
പൂയപ്പള്ളി ചെങ്കൂർ സ്വദേശിനിയായ നസീമയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് നാസറുദ്ദീൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് പൂയപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്ഐ. രാജേഷ് കുമാർ, എഎസ്ഐ രാജൻ, വനിതാ സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയാണ് നസീമയെ അറസ്റ്റു ചെയ്തത്. ഇന്ന് നസീമയെ ഹൈക്കോടതിയിൽ ഹാജരാക്കും. കണ്ണൂരിലേക്കു പോകാനാണ് താൽപ്പര്യമെന്ന് നസീമ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
ഏതായാലും ഫേസ്ബുക്ക് ചിലർക്ക് ആശ്വാസം പകരുമ്പോൾ, മറ്റുചിലർക്ക് അത് കുടുംബംകലക്കിയാണ്. ഗൾഫാകാരന്റെ ഭാര്യ അർദ്ധരാത്രി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ടുവർഷം മുമ്പാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ബാഗ് നിറയെ ഡ്രസും, മൊബൈലും, പാസ്പോർട്ടും, സ്വർണവും എല്ലാമടക്കമാണ് ആ കാമുകി ഭർത്താവിനെ വെള്ളത്തിലാക്കി കടന്നുകളഞ്ഞത്. വിവാഹശേഷവും കാമുകനുമായി ഫേസ്ബുക്കിലും മൊബൈലിലും പ്രണയം തുടർന്നു. ഒടുവിൽ യുവതിയെ കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.
കാമുകനുമായുള്ള വിവാഹത്തിന്റെ തലേദിവസം ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സംഭവവും സമീപകാലത്താണ്. കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയാണ് നാലു വർഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം ചെറുപുഴ പാടിച്ചാൽ സ്വദേശിയായ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്.
പിതാവിന്റെ ബന്ധുവായ യുവാവുമായി പെൺകുട്ടി നാലുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ബന്ധം ആദ്യം അംഗീകരിച്ചില്ല. ഒടുവിൽ ഇരുവരുടെയും നിർബന്ധത്തിനു വഴങ്ങി പെൺകുട്ടിക്കു പ്രായപൂർത്തിയാകുമ്പോൾ കല്യാണം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. പെൺകുട്ടിക്ക് 18 വയസായതോടെ വിവാഹ ആലോചനയുമായി ചെറുക്കന്റെ വീട്ടുകാർ പെണ്ണിന്റ വീട്ടിലെത്തി. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിനു തയ്യാറായിരുന്നില്ല. ഒടുവിൽ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം തീരുമാനിച്ചു.
വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെൺകുട്ടി കാമുകനൊപ്പം ബൈക്കിൽ കാഞ്ഞങ്ങാട് ടൗണിലെത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി. തുടർന്ന് നീലേശ്വരത്ത് എത്തി കാമുകനോടു യാത്ര പറഞ്ഞു പോയി. എന്നാൽ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാത്തിനെ തുടർന്ന് അന്വേഷണം തുടങ്ങി. അപ്പോഴേക്കും മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങൾ പെൺകുട്ടി കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നൽകി. ഇതോടെ കല്യാണ വീട്ടിലെ ആഘോഷങ്ങൾ നിലച്ചു. സദ്യക്കായി വാങ്ങിയ സാധനങ്ങൾ തിരികെ നൽകി.
സംഭവമറിഞ്ഞ് ചതിക്കപ്പെട്ട കാമുകൻ ദുഃഖഭാരത്താൽ വിരഹ ഗാനം പാടി അലഞ്ഞു നടക്കുകയാണെന്നു കരുതിയാൽ തെറ്റി. യുവാവ് കാമുകിയുടെ ഒളിച്ചോട്ടം ഒരു ആഘോഷമാക്കി. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി നീ പോയാൽ എനിക്ക് ഒന്നുമില്ല എന്നെഴുതിയെ ഒരു വലിയ കേക്കും മുറിച്ചു. കോട്ടയം അയ്മനത്ത് കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവം ഇങ്ങനെ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാൻ യുവതി വീടുവിട്ട് ഇറങ്ങിവന്നത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സ്വന്തം വീടുവീട്ട് യുവതി കാമുകന്റെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ കയറ്റാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. വീട്ടൂകാർ കടുത്ത എതിർപ്പുമായി രംഗത്ത് വന്നെങ്കിലും തിരിച്ചു പോവില്ലെന്ന് യുവതി ഉറച്ച നിലപാട് എടുത്തതോടെ ഒടുവിൽ വീട്ടുകാർക്ക് വഴങ്ങേണ്ടി വന്നു.
എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു പിന്നീട് പെൺകുട്ടിയുടെ ആവശ്യം. ഇതിനിടെ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തി ഏവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെങ്കിലും അത് താൽക്കാലികം മാത്രമായിരുന്നു.ഒടുവിൽ ഒത്തുതീർപ്പ് ചർച്ചയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍