അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പരിസ്ഥിതിയുമായും സാമൂഹിക വ്യവസ്ഥയുമായും ഒട്ടി നിൽക്കുന്നതാണ് ബാബുമോന്റെ ഹ്രസ്വ ചിത്രങ്ങൾ എന്നത് ഇവയുടെ പ്രാധാന്യവും വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ചെയ്ത വെയിൽമാനമാണ് ബാബുമോന്റെ സംവിധാനമികവിനും പ്രകൃതിയോടുള്ള കൂറിനും നിദർശനമായി മാറുന്നത്. ഇപ്പോൾ വെയിൽമാനത്തിനു ശേഷം സിനിമാ സംവിധാനത്തിലേക്ക് തിരിയാനാണ് ബാബുമോൻ ആഗ്രഹിക്കുന്നത്. അതിന്റെ തിരക്കഥയും കയ്യിലുണ്ട്. ഈ തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബാബുമോൻ ഇപ്പോൾ.
പാരിസ്ഥിതികമായ തിരിച്ചറിവുകൾ പകർന്നു നൽകുന്ന ഹ്രസ്വചിത്രം എന്ന നിലയിലാണ് ബാബുമോന്റെ വെയിൽമാനം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് യുട്യൂബിലാണ് വെയിൽമാനത്തിന്റെ റിലീസ് നടന്നത്. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ പ്രളയവും കാലാവസ്ഥാ വ്യതിയാനവുമായി തിരിച്ചടിക്കുമ്പോൾ പാരിസ്ഥിതികാവബോധത്തിന്റെ പുത്തൻ പാഠങ്ങൾ ആണ് വെയിൽമാനം പകർന്നു നൽകുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഇക്കുറി വെയിൽമാനത്തിനു നേടാനായത്.
തിരുവനന്തപുരം സിറ്റിയിൽ ഓട്ടോ ഓടിച്ച് നടക്കവേ തന്നെയാണ് ബാബുമോന്റെ മനസ്സിൽ ഡോക്യുമെന്ററികൾ സ്ഥാനം പിടിക്കുന്നത്. ഡോക്യുമെന്ററികൾ ആഗ്രഹവും ഇച്ഛയുമായി മനസ്സിൽ നിറഞ്ഞപ്പോൾ ഓട്ടോ ഓടിക്കലിനൊപ്പം ഹ്രസ്വ ചിത്ര നിർമ്മാണത്തിലും ബാബുമോൻ ശ്രദ്ധയൂന്നുകയായിരുന്നു. ന്യൂ തിങ്ക്, കോൾ, സകുവും ശിവയും, വ്യവസ്ഥ എന്നിവയാണ് ബാബുമോന്റെ ഹ്രസ്വചിത്രങ്ങൾ. വ്യവസ്ഥ ആനുകാലിക രാഷ്ട്രീയം കേന്ദ്രമാക്കി എടുത്ത ചിത്രമാണ്. വികല മനസിന്റെ ചിന്താഗതിയാണ് സകുവും ശിവയും. വാഹനങ്ങൾ ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നത് തെറ്റാണെന്ന സന്ദേശമാണ് കോൾ നൽകുന്നത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ഹ്രസ്വ ചിത്രമാണ് വ്യവസ്ഥ. അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയാണ് വ്യവസ്ഥയ്ക്ക് ആധാരമായത്. വെയിൽമാനത്തിനു പക്ഷെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാർഡ് തന്നെ തേടിവരുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡാണ് വെയിൽമാനത്തിനു ലഭിച്ചത്.
ഓട്ടോ ഡ്രൈവർ എന്ന നിലയിൽ നിന്ന് ഹ്രസ്വചിത്ര സംവിധായകനായും ഇപ്പോൾ സിനിമാ സംവിധായകനാകും മാറാൻ ആഗ്രഹിക്കുന്ന ബാബുക്കുട്ടൻ മറുനാടൻ മലയാളിയോട് സംസാരിച്ചു ഓട്ടോയാത്രയ്ക്കിടെ തന്നെ.
അഭിമുഖത്തിലേക്ക്
ഓട്ടോ ഡ്രൈവറാണ് ഇതിന്നിടയിൽ തന്നെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്യുന്നു. എങ്ങിനെയാണ് ഹ്രസ്വചിത്രങ്ങളിലേക്ക് തിരിയുന്നത്?
കലയോടുള്ള ആത്മസമർപ്പണം തന്നെയാണ് ഹ്രസ്വ ചിത്ര നിർമ്മിതികൾക്ക് പിന്നിൽ. അമച്വർ നാടകങ്ങൾ ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്ത പരിചയങ്ങളിൽ നിന്നാണ് ഹ്രസ്വചിത്ര നിർമ്മാണത്തിനു പിന്നിൽ. ഹ്രസ്വചിത്രങ്ങൾ ആത്മവിശ്വാസം പകർന്നു നൽകി. സിനിമ ചെയ്യുന്നതിന് മുന്നോടിയായാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയത്. സംവിധാനത്തിനുള്ള ഒരുക്കം തന്നെയാണ് ഞാൻ തുടങ്ങിയത്. അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് വെയിൽ മാനം എന്ന ചിത്രം.
വെയിൽമാനത്തിന്റെ പ്രതിപാദ്യമെന്താണ്?
പ്രകൃതിക്ക് വേണ്ടിയുള്ള കരുതൽ ആണ് വെയിൽമാനം. പ്രകൃതിയെ സ്നേഹിക്കാനുള്ള ആഹ്വാനം തന്നെയാണ് വെയിൽ മാനം മുഴക്കുന്നത്. ഈ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തലും വളർന്നു വരുന്ന കുട്ടികൾക്ക് ഒരു തിരിച്ചറിവ് നൽകലുമാണ് വെയിൽമാനം കൊണ്ട് ഉദ്ദേശിച്ചത്. വെയിൽമാനം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ വെയിൽമാനം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയാണ് പ്രതിപാദ്യം എന്നതിനാൽ ശ്രദ്ധിക്കപ്പെടേണ്ട ഹ്രസ്വചിത്രമാണ് വെയിൽമാനം. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് വെയിൽ മാനം. വെയിൽ മാനം കണ്ടശേഷം ഒരുപാട് പേർ എന്നെ വിളിച്ചു. ഇതെല്ലാം വെയിൽ മാനത്തിനുള്ള അംഗീകാരം കൂടിയാണ്. ആരും വെയിൽമാനം ഇഷ്ടപ്പെടാതിരുന്നിട്ടില്ല.
വെയിൽമാനത്തിനു മുൻപ് ചെയ്ത ഷോട്ട് ഫിലിമുകൾ ഏതൊക്കെയാണ്?
ന്യൂ തിങ്ക് ആണ് ആദ്യ ഷോട്ട് ഫിലിം. ആരോടും ഒന്നിനോടും താത്പര്യമില്ലാതിരുന്ന ആളുടെ ഒരു ദിവസത്തെ ജീവിതമാണ് ന്യൂ തിങ്ക്. അയാൾക്ക് എന്ത് സംഭവയ്ക്കുന്നു എന്ന കഥയാണ് ന്യൂ തിങ്ക് പറയുന്നത്. കോൾ. സകുവും ശിവയും, വ്യവസ്ഥ. അതിനുശേഷമാണ് വെയിൽമാനം ചെയ്യുന്നത്. വെയിൽമാനത്തിനു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അവാർഡും ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ആണ് ലഭിച്ചത്. ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഹ്രസ്വചിത്രമാണ് വെയിൽമാനം.
ബിഗ് സ്ക്രീനിലേക്ക് നീങ്ങുന്നു എന്ന് പറയുന്നു? എന്താണ് വിശദാംശങ്ങൾ?
സ്ക്രിപ്റ്റ് റെഡിയായി ഇരിക്കുകയാണ്. വിവിധ നിർമ്മാതാക്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്ക് കഥ വേണം. പക്ഷെ എനിക്ക് സംവിധാനം കൂടി ചെയ്യണം. അതിനാലാണ് സിനിമ നീണ്ടുപോകുന്നത്. ഓട്ടോയുടെ ഓട്ടത്തിനിടയിൽ വെയിറ്റിങ്ങിന്നിടയിൽ എന്റെ മനസ്സിൽ വന്ന കാര്യങ്ങളും കഥകളും കോർത്തിണക്കിയാണ് ഈ സ്ക്രിപ്റ്റ് പൂർത്തീകരിച്ചത്. പൂർണമായും ഓട്ടോയിൽ ഇരുന്നു പൂർത്തിയാക്കിയ സ്ക്രിപ്റ്റ് എന്ന പ്രത്യേകയുള്ള സ്ക്രിപ്റ്റ് കൂടിയാണിത്. അതുകൊണ്ട് സ്ക്രിപ്റ്റ് മാത്രമായി ഞാൻ ആർക്കും നൽകില്ല. അത് എനിക്ക് തന്നെ സംവിധാനം ചെയ്യണം. ഈ ആഗ്രഹമാണ് മനസിലുള്ളത്. ഇതുകൊണ്ട് തന്നെയാണ് പല ആളുകൾ വന്നിട്ടും ഈ സ്ക്രിപ്റ്റ് ഞാൻ കൈമാറാതിരുന്നത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടുചോദിച്ചവരാണ് ഏറെപ്പേർ. പക്ഷെ ഞാൻ അത് ആർക്കും നൽകിയിട്ടില്ല. എല്ലാ മനുഷ്യർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. സാഹചര്യങ്ങൾക്കൊണ്ടോ സമ്മർദ്ദം കൊണ്ടോ നമ്മൾ വേറെ വഴിയിൽ യാത്ര ചെയ്യേണ്ടി വരുന്നു. ഈ യാത്ര വിജയമാകാം, അല്ലെങ്കിൽ പരാജയമാകാം. ചിലപ്പോൾ നമ്മൾ തുടങ്ങിയ അവസ്ഥയിൽ തന്നെ തിരിച്ചത്തുകയും ചെയ്യും. ഇത് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ്. ഒരു യുവാവിന്റെ ജീവിതത്തിലൂടെ ഞാൻ ഈ കഥ പറയുകയാണ്.
ഈ സിനിമയിൽ ആര് നായകനാകണം എന്നാണ് ആഗ്രഹിക്കുന്നത്?
വിനീത് ശ്രീനിവാസൻ നായകനാകണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇത് അന്വേഷിച്ചിരുന്നു. പക്ഷെ തീയതി ഇല്ലാത്ത പ്രശ്നം വന്നു. എന്നെപ്പോലെ ഒരു ഓട്ടോ ഡ്രൈവർ വന്നാൽ തീയതി നൽകാനും ഒരു പക്ഷെ മടിച്ചേക്കും. അതിനാൽ പുതുമുഖങ്ങളെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ബഡ്ജറ്റിൽ വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇങ്ങിനെ ചെറിയ ബജറ്റിലുള്ള വലിയ സിനിമയാകും എന്റെ ആദ്യ സംരംഭം.
മറ്റു ഓട്ടോ ഡ്രൈവർമാർ ഈ സിനിമാ സംരംഭങ്ങളെ എങ്ങിനെ കാണുന്നു?
തിരുവനന്തപുരം സിറ്റിയിൽ ഒരു പാട് ഓട്ടോ ഡ്രൈവർമാരുണ്ട്. എല്ലാവർക്കും എന്നെ പരിചയമില്ല. പരിചയമുള്ളവർ ഒരുപാട് പ്രോത്സാഹനം നൽകാറുണ്ട്.
Stories you may Like
- വേനൽച്ചൂട് : രാവിലെ 11 മുതൽ മൂന്നു വരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം
- 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ
- അരിക്കൊമ്പൻ കാണാമറയത്ത്; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ
- ഭാവി ശോഭനമാക്കാൻ ഇപ്പോഴേ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ
- നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ കാനഡ പാർലമെന്റ് സ്പീക്കർ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്