Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കരിമ്പട്ടിക; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കുന്നത് ഭീകരവാദികൾക്ക് പണം ലഭ്യമാകുന്നത് തടയാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്

ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കരിമ്പട്ടിക; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കുന്നത് ഭീകരവാദികൾക്ക് പണം ലഭ്യമാകുന്നത് തടയാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ആവർത്തിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) പ്രസിഡന്റ് മാരഷ്യൽ ബില്ലിങ്സ്ലി. തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിച്ചില്ല. 

നൽകിയ അവസരങ്ങളൊന്നും പാക്കിസ്ഥാൻ ഉപയോഗപ്പെടുത്തിയില്ല. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ 2019 ഒക്ടോബറിൽ അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും എഫ് എ ടി എഫ് യോഗത്തിൽ മാരഷ്യൽ ബില്ലിങ്സ്ലി പറഞ്ഞതായാണ് റിപ്പോർട്ട്.

ഫെബ്രുവരിയിലും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്ഷൻ പ്ലാൻ നടപ്പാക്കാൻ പാക്കിസ്ഥാൻ കൂട്ടാക്കിയില്ലെങ്കിൽ എഫ് എ ടി എഫ് അടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഈ വർഷം ഒക്ടോബറോടുകൂടി സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാൻ മതിയായ നടപടികൾ സ്വീകരിക്കണമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) കർശന നിർദ്ദേശം നൽകിയിരുന്നു. സമിതിയിൽ ചൈനയും റഷ്യയും പാക്കിസ്ഥാന് അനുകൂലമായി രംഗത്തുവന്നിരുന്നു.

നേരത്തെയും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. രാജ്യത്ത് തീവ്രവാദം തടയുന്നതിനും ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുന്നതിനും മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും സമിതി ആരോപിച്ചു. ആഗോള ഭീകരരായ ഹാഫിസ് സയീദ്, അസ്ഹർ മഹമൂദ് എന്നിവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചല്ലെന്നും സമിതി ആരോപിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിരുന്നു. ഗ്രേ ലിസ്റ്റിൽ പാക്കിസ്ഥാൻ ഉൾപെട്ടതോടെ ബാങ്കുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് പാക്കിസ്ഥാനിൽ നിക്ഷേപങ്ങൾ നടത്താനും പ്രവർത്തിക്കാനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ വ്യവസായങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ സമ്പത്തിക സഹായം വിദേശരാജ്യങ്ങളിൽ നിന്ന് സ്വീകരിക്കാൻ പാക്കിസ്ഥാന് സാധിക്കില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയിൽ പാക്കിസ്ഥാനെതിരെ രംഗത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP