വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; ഏഴ് വർഷത്തിൽ അധികം ശിക്ഷയുള്ള കുറ്റങ്ങളിൽ പ്രതികളുടെ സമ്മതം ആവശ്യമില്ല; യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീർഘകാലം വിചാരണയില്ലാതെ അകത്തിടാം; വിദേശത്ത് ഭീകര പ്രവർത്തനത്തിലെ ഇന്ത്യാക്കാരെ പ്രതിചേർത്ത് ലുക്ക് ഔട്ട് നോട്ടീസ്; മുനുഷ്യക്കടത്തും സൈബർ കുറ്റകൃത്യങ്ങളും അന്വേഷിക്കും; എൻ ഐ എയ്ക്ക് സമ്പൂർണ്ണ അധികാരം നൽകാൻ ഉറച്ച് മോദി സർക്കാർ; അമിത് ഷാ ആഭ്യന്തര ഭരണം തുടങ്ങിയതോടെ സമസ്ത മേഖലകളിലും പിടിമുറുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.). 2009 ൽ രൂപീകരിച്ച എൻ.ഐ.എ.യുടെ പ്രധാന ലക്ഷ്യം ഭീകര പ്രവർത്തനങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുകയും, അന്തർ സംസ്ഥാന ബന്ധമുള്ളതും സംസ്ഥാനങ്ങൾ കൈമാറുന്നതുമായ കേസുകൾ അന്വേഷിക്കുക എന്നതുമാണ്. മന്‍മോഹൻസിങ് പ്രധാനമന്ത്രിയാകുമ്പോഴാണ് ഈ സംഘടനയുടെ പിറവി. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എയുടെ അന്വേഷണ പരിഗണനാ വിഷമായിരുന്നു. കള്ളനോട്ട്, വിമാനം റാഞ്ചൽ ആണവോർജ്ജ നിയമത്തിന്റെ ലംഘനം മയക്കുമരുന്ന് കള്ളക്കടത്ത്, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ് എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നവയായിരുന്നു. എന്നാൽ മോദിയുടെ രണ്ടാം മന്ത്രിസഭയിൽ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. എൻ ഐ എയുടെ അധികാര പരിധികൾ പോരെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൂടുതൽ അധികാരങ്ങൾ എത്തുകയാണ്.
ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധം എൻഐഎ നിയമവും യുഎപിഎ നിയമവും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി ചെയ്യാനുള്ള ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഏത് കേസിലും അന്വേഷണത്തിന് പ്രാപ്തമാക്കും വിധമാണ് പുതിയ ബിൽ. എൻ ഐ എയെ സമ്പൂർണ്ണ കുറ്റാന്വേഷണ ഏജൻസിയാക്കുകയാണ് അമിത് ഷാ. ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകരപ്രവർത്തനങ്ങളിലും കേസെടുക്കാൻ ഇതോടെ അധികാരം ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം. എൻ ഐ എയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കുറ്റാന്വേഷണത്തിൽ കൂടുതൽ കരുത്താകുന്ന തീരുമാനങ്ങളും എടുക്കുന്നു. വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതി നൽകുന്ന ബില്ലിനും അനുമതിയായി. ഇതു കഴിഞ്ഞ ലോക്സഭ ജനുവരിയിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടിരുന്നു.
നിയമ ഭേദഗതിയോടെ സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുൾപ്പെടെയുള്ള വിഷയങ്ങളും എൻഐഎക്ക് അന്വേഷിക്കാനാകും. യുഎപിഎ നിയമ ഭേദഗതി നടപ്പായാൽ ഏതെങ്കിലും വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനും എൻഐഎയ്ക്കു കഴിയും. ഇതുവരെ സംഘടനകളെ മാത്രമേ ഇത്തരത്തിൽ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. 2017 മുതൽ കേന്ദ്ര സർക്കാർ ഈ നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണ്. സക്കീർ നായിക്കിനെ പോലുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഇത്. ഡിഎൻഎ ബില്ലിൽ ദേശീയ, മേഖലാ തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾക്കു നിർദ്ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുള്ള വിവരങ്ങൾ, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎൻഎ വിവരങ്ങൾ ഇവിടെ സൂക്ഷിക്കും.
ഡിഎൻഎ പരിശോധന നടത്തുന്ന എല്ലാ ലാബുകൾക്കും റജിസ്ട്രേഷൻ ഉറപ്പാക്കാൻ പുതിയ ബില്ലിൽ നിർദ്ദേശമുണ്ട്. ഡിഎൻഎ പരിശോധന നടത്താൻ വ്യക്തിയുടെ സമ്മതപത്രം ഉറപ്പാക്കണം. എന്നാൽ 7 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളിലും മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും സമ്മതം വേണ്ട. ഏത് ഏറെ നിർണ്ണായകമായി മാറും. സമ്മതമില്ലാതെ തന്നെ കൊടും കുറ്റങ്ങളിൽ ഡി എൻ എ ടെസ്റ്റിലൂടെ കുറ്റം തെളിയിക്കാൻ കഴിയും വിധമാണ് നിയമ നിർമ്മാണം. എഎൻഐയുടെ പ്രവർത്തനത്തിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ച കാര്യങ്ങൾ തിരിച്ചറിഞ്ഞാണ് പുതിയ ബിൽ എത്തുന്നത്. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഇപ്പോഴും കുറവുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലുകൾ ഉടൻ പാസാകുമോ എന്ന് ഉറപ്പില്ല.
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് എൻ ഐ എയുടെ ആവശ്യകതയെപ്പറ്റി ചർച്ചയെത്തിയത് ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പൊലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ കേസുകളിൽ കാര്യക്ഷ്മമായ ഇടപെടലിനാണ് പുതിയ ഭേദഗതികൾ. സൈബർ കേസുകൾ അന്വേഷിക്കാനുള്ള അധികാരവും നിർണ്ണായകമാണ്. ഇതിലൂടെ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങളിൽ നടക്കുന്ന ഇടപെടലുകളെ പോലും ദേശീയ സുരക്ഷയുടെ വിഷയമായി കണ്ട് ഇടപെടാൻ കഴിയും.
നിലവിൽ സൈബർ കേസുകൾ അന്വേഷിക്കുന്ന സംസ്ഥാന പൊലീസാണ്. എന്നാൽ ഐസിസ് പോലുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം സോഷ്യൽ മീഡിയ വഴിയാണെന്ന് കേന്ദ്രം തിരിച്ചറിയുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് തീവ്രവാദ റിക്രൂട്ട്മെന്റിലും മറ്റും കാര്യങ്ങളെത്തിക്കുന്നത്. ഇതിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ എൻ ഐ എ ഇടപെടാൻ ഒരുങ്ങുന്നത്. ഇതിലൂടെ സോഷ്യൽ മീഡിയയിൽ നിരന്തര നിരീക്ഷണമാകും എൻ ഐ എ നടക്കുക. രാജ്യത്തിനെതിരെ നടക്കുന്ന ചെറിയ അധിക്ഷേപങ്ങളിൽ പോലും കേസെടുക്കാൻ കഴിയും. മനുഷ്യക്കടത്തും പല സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. മുനമ്പം മനുഷ്യക്കടത്തിൽ തുമ്പുണ്ടാക്കാൻ പോലും കേരളാ പൊലീസിന് കഴിഞ്ഞില്ല. പുതിയ ബിൽ എത്തുന്നതോടെ ഇത്തരം കേസുകൾ അന്വേഷിക്കാൻ എൻ ഐ എയ്ക്ക് കഴിയും.
ഭീകര പ്രവർത്തനത്തിന് വേണ്ടിയാണ് മനുഷ്യക്കടത്തുകൾ എന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകൾ എൻ ഐ എ ഏറ്റെടുക്കുന്നത്. ഇതും ഭീകര കുറ്റാന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും. യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീർഘകാലം വിചാരണയില്ലാതെ അകത്തിടാം എന്നതും നിർണ്ണായകമാണ്. കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ലാത്തവരെ അകത്താക്കാനുള്ള അധികാരമാകും ഇതിലൂടെ എൻ ഐ എയ്ക്ക് ലഭിക്കുകയെന്ന വിമർശനവും സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍