Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കി ആഘോഷിക്കാൻ എന്റെ മോളുടെ ജീവിതം കൂടി വേണ്ട; ദിലിപ് അനുസിത്താര ജോഡികൾ ഒന്നിക്കുന്ന ശുഭരാത്രിയുടെ ട്രെയിലറിൽ നിറഞ്ഞ് നില്ക്കുന്നത് സസ്‌പെൻസുകൾ

മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കി ആഘോഷിക്കാൻ എന്റെ മോളുടെ ജീവിതം കൂടി വേണ്ട; ദിലിപ് അനുസിത്താര ജോഡികൾ ഒന്നിക്കുന്ന ശുഭരാത്രിയുടെ ട്രെയിലറിൽ നിറഞ്ഞ് നില്ക്കുന്നത് സസ്‌പെൻസുകൾ

യിൽ വാസവും നിയമത്തിന്റെ നൂലാമാലകളും ഒക്കെ അലട്ടുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളുമായി ദിലീപ് നായകനാകുന്ന ശുഭരാത്രിയുടെ ട്രെയ്ലർ പുറത്തിറങ്ങി. മികച്ചൊരു ഫാമിലി എന്റർടൈന്മെന്റ് ത്രില്ലറാണ് 'ശുഭരാത്രി' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

സമകാലിക സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ശുഭരാത്രി സംവിധാനം ചെയ്തിരിക്കുന്നത് വ്യാസൻ കെ.പിയാണ്. 'അയാൾ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസൻ സംവിധായക വേഷമണിയുന്ന ചിത്രമാണ് 'ശുഭരാത്രി'. രണ്ട് മിനിട്ടാണ് ട്രെയിലറിന്റെ ദൈർഘ്യം.

അനു സിത്താര, സിദ്ദിഖ്, അജു വർഗീസ്, മണികണ്ഠൻ, സുരാജ് വെഞ്ഞാറമൂട് ഇന്ദ്രൻസ്, നെടുമുടി വേണു, സായ്കുമാർ, ഹരീഷ് പേരാടി, എന്നിവർക്കൊപ്പം ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിർഷായും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

കൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് ആണ് അനു സിത്താരയ്ക്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം കൂടിയാണ് 'ശുഭരാത്രി'. വ്യാസൻ കെ.പി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അരോമ മോഹനും എബ്രഹാം മാത്യുവും ചേർന്നാണ്. ആൽബി ആണ് ക്യാമറ. ഹരിനാരായണൻ വരികളെഴുതി ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങളും സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP