മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഏഴ് ആംബുലൻസുകൾ; പക്ഷെ ഡ്രൈവർമാർ ഒന്നും സ്ഥലത്തില്ല; പനിബാധിച്ച് മരിച്ച 17കാരിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കാത്തുനിന്നത് ഒരുമണിക്കൂർ; ഈ ദുർവിധി രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ; ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോരുത്തരും പറയുന്നത് ഓരോ ഒഴിവുകഴിവുകൾ
ജംഷാദ് മലപ്പുറം
മലപ്പുറം: രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ മൃതദേഹം വീട്ടിൽകൊണ്ടുപോകാൻ വീട്ടുകാർ ആംബുലൻസ് ഡ്രൈവറെ കാത്തുനിന്നത് ഒരുക്കൂർ സമയം. ഏഴു ആംബുലൻസുകൾ മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിട്ടും ഒന്നിലുംഡ്രൈവർമാരില്ലാത്ത അവസ്ഥ.
മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് മരണപ്പെട്ട 17വയസ്സുകാരി വിദ്യാർത്ഥിനിയുടെ മൃതദേഹം കൊണ്ടുപോവാനാണ് അർദ്ധരാത്രി ആംബുലൻസ് തേടി ബന്ധുക്കൾ അലഞ്ഞത്, ഈ സമയം മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസ് പാർക്ക് ചെയ്ത് മുങ്ങിയത് ഏഴ് ഡ്രൈവർമാരായിരുന്നു. മഞ്ചേരി മംഗലശ്ശേരിയിൽ നിന്നുള്ളവരാണ് ഇന്നു പുലർച്ചെ ആംബുലൻസ് ഡ്രൈവർമാരുടെ ഒളിച്ചുകളിയിൽ പെട്ട് വലഞ്ഞത്. ആംബുലൻസ് തേടി വലഞ്ഞ യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാഷ്ട്രീയ പാർട്ടികളുടേയും സാംസ്കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിലാണ് ഈ ദുർവിധിയെന്നതും ശ്രദ്ധേയമാണ്.
രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവാനാണ് കുടുംബം ഒരു മണിക്കൂർ മെഡിക്കൽ കോളജിൽ അലഞ്ഞത്. മംഗലശ്ശേരി പൂന്തോട്ടത്തിൽ സലീമിന്റെ മകൾ ഫിദ ഷെറിൻ (17) ആണ് ആശുപത്രിയിൽ മരണപ്പെട്ടത്. തുടർന്ന് ആംബുലൻസ് തേടി സലീമിന്റെ സുഹൃത്ത് നൗഫലും ഇദ്ദേഹത്തിന്റെ സുഹൃത്തായ ആശുപത്രിയി ജീവനക്കാരനും ചേർന്ന് ആംബുലൻസുകളുടെ പാർക്കിങ് കേന്ദ്രത്തിലെത്തി. വിവിധ സംഘടനകളുടേതും സ്വകാര്യ ഗ്രൂപ്പുകളുടേതുമായി ഏഴ് വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒരു വാഹനത്തിലും ഡ്രൈവർമാരുണ്ടായിരുന്നില്ല. ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് തടിയൂരി. താൻ ഡ്യൂട്ടിയിലല്ല, വീട്ടിലാണ്, വണ്ടി അവിടെയുണ്ടെങ്കിലും ഓടാൻ കഴിയില്ല തുടങ്ങിയവയായിരുന്നു ഡ്രൈവർമാരുടെ മറുപടികളെന്ന് നൗഫൽ തത്സമയത്തോട് പറഞ്ഞു. നിരന്തരം ശ്രമം തുടർന്നതോടെയാണ് ഒരു ആംബുലൻസ് ഓടാൻ തയാറായത്. അപ്പോഴേക്കും മരണം നടന്ന് ഒരു മണിക്കൂറോളമായിരുന്നു.
കിട്ടിയ ആംബുലൻസിൽ മൃതദേഹവുമായി വീട്ടിലെത്തിയതിനു പിന്നാലെ അതേ ആംബുലൻസ് തേടി ആശുപത്രിയിൽ നിന്നു വീണ്ടും വിളിയെത്തിയതായും നൗഫൽ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു. അവരുടെ ബന്ധുക്കളും ആംബുലൻസ് തേടി അലഞ്ഞ് ലഭിക്കാതെ വന്നതിനിടെ ഈ ആംബുലൻസിനെ കുറിച്ച് വിവരം ലഭിക്കുകയും ബന്ധപ്പെടുകയുമായിരുന്നു. ഇതോടെ നൊടിയിടയിൽ മൃതദേഹം വീട്ടിലെത്തിച്ച് ആംബുലൻസ് മടക്കി.
മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസുകൾക്ക് പാർക്കിങ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇവിടെ നിർത്തുന്ന ആംബുലൻസുകൾ ഓടാൻ തയ്യാറവണമെന്നിരിക്കെ ഡ്രൈവർമാർ കുടുംബത്തെ വട്ടം കറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർക്ക് ഇന്ന് പരാതി നൽകുമെന്ന് സാമൂഹ്യ സുരക്ഷ വകുപ്പ് ജീവനക്കാരൻ കൂടിയായ നൗഫൽ അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. ആംബുലൻസുകൾക്കെതിരെ മുമ്പും പലതരത്തിലുള്ള പരാതികളുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശശി തത്സമയത്തോട് പറഞ്ഞു. മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്യുന്ന ആംബുലൻസുകൾ ആവശ്യക്കാരെ വട്ടം കറക്കുന്നതായി പരാതികളുള്ളതായി നാട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളജ് വളപ്പിലെ പാർക്കിങ് കേന്ദ്രത്തിൽ ആംബുലൻസുകളുണ്ടാവുമെങ്കിലും പലപ്പോഴും ഡ്രൈവർമാരുണ്ടാവാറില്ലെന്നും അത്യാവശ്യ ഘട്ടത്തിൽ ആംബലൻസ് തേടി ഇവിടേക്ക് ഓടിയെത്തുന്നവർ നിരാശരായി മടങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
തന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടിക്കാണ് ഈദുരനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി സ്വദേശിയായ സി.ടി. നൗഫൽ എന്ന യുവാവ് അനുഭവം തന്റെ ഫേസ്ബുക്ക് പേജിൽ വിവരിക്കുന്നത് ഇങ്ങിനെയാണ്..
പ്രിയപ്പെട്ടവരെ
വളരെ സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത് .ഇന്ന് 25/06/19 ന് രാത്രി ഒരു മണിക്ക് എന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് പനി ബാധിച്ചു മരണപ്പെട്ടു .മൃതദേഹം കൊണ്ട് പോവുന്നതിനു ആംബുലൻസിനു വേണ്ടി ഞങ്ങളും ആശുപത്രി ജീവനക്കാരനായ എന്റെ സുഹൃത്തു ആംബുലൻസ് ഡ്രൈവർമാർക്കു മാറി മാറി വിളിച്ചെങ്കിലും ആശുപത്രിയുടെയും വിവിധ സംഘടനകളുടെയും പാർട്ടികളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും എല്ലാം നിരവധി ആംബുലൻസുകളും ഉണ്ടായിട്ടും 50 മിനുട്ടിനു ശേഷമാണു ഒരു ആംബുലൻസ് ലഭിച്ചത് .ഡ്രൈവർമാർക്കു വിളിക്കുന്ന സമയത്തെല്ലാം ആശുപത്രിയിലെ ആംബുലൻസ് പാർക്കിങ് ചെയ്യുന്ന സ്ഥലത്തു 7 ആംബുലൻസുകൾ നിർത്തിയിട്ടിട്ടുണ്ട് .ഒടുവിൽ 50 മിനുട്ടിനു ശേഷം വന്ന ആംബുലൻസിൽ മൃതദേഹവുമായി ഞങ്ങൾ പോയി.അവരുടെ വീട്ടിലെത്തി മൃതദേഹം ഇറക്കിവെച്ചു ആംബുലൻസ് ആ വീട്ടിൽ നിന്ന് പോയ ഉടനെ ആശുപത്രി ജീവനക്കാരനും എന്റെ സുഹൃത്തും ഞങ്ങൾക്ക് ആംബുലൻസ് ലഭിക്കുന്നതിന് വേണ്ടി പലരെയും വിളിക്കുകയും ചെയ്ത വ്യക്തി എനിക്ക് ഫോണിൽ വിളിച്ചു ചോദിച്ചു ആ ആംബുലൻസ് അവിടെ നിന്ന് പോയോ ,ഇല്ലെങ്കിൽ ആ ഡ്രൈവറോട് വളരെ അർജന്റായി ഹോസ്പിറ്റലിലേക്ക് വരാൻ പറ ഒരു രോഗിയുമായി അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവണം .....ഇതാണ് മഞ്ചേരിയിലെ അവസ്ഥ.
ആംബുലൻസ് എന്നത് ഒരു സർവീസും ഒരു എമർജൻസി വാഹനം ആണ് എന്നാണ് എന്റെ പരിമിതമായ അറിവിൽ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്. എന്നാൽ ഒരു മെഡിക്കൽ കോളേജിൽ നിന്ന് അത്യാവശ്യമായി ഒരു രോഗിയെ കൊണ്ട് പോവേണ്ടി വന്നാൽ ഒരു മണിക്കൂർ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ മഞ്ചേരിക്കാർക് മാത്രമല്ല കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ് .അതുകൊണ്ട് തന്നെ മഞ്ചേരിയിൽ ആംബുലൻസ് സർവീസ് നടത്തുന്നവർ രാത്രിയിൽ കൂടി അവരുടെ സേവനം ലഭ്യമാകുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി ചെയ്യണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍