മലപ്പുറം മുറിച്ച് തിരൂർ ജില്ലയല്ല വേണ്ടത് പൊന്നാനിയാണ്; മലപ്പുറം ജില്ലാ വിഭജന ചർച്ച മുറുകും മുമ്പെ ജില്ലാ ആസ്ഥാനത്തിനുവേണ്ടിയും തമ്മിൽതല്ല് തുടങ്ങി; കെ.എൻ.എ ഖാദറിന്റെ തിരൂർ ജില്ലാ ആവശ്യത്തിന് പിന്നാലെ പൊന്നാനി ജില്ലക്കുവേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും രംഗത്ത്
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം മുറിച്ച് തിരൂർ ആസ്ഥാനമായല്ല ജില്ലവേണ്ടെതെന്നും മറിച്ച് പൊന്നാനി ആസ്ഥാനമായാണ് ജില്ലവരേണ്ടതെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ എംഎൽഎ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലപ്പുറം ജില്ലാ വിഭജനചർച്ച വീണ്ടും സജീവമായിട്ടുള്ളത്. എസ്.ഡി.പി.ഐ നേരത്തെ മുതലെ മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ഇത് ആരും ഏറ്റെടുത്തിരുന്നില്ല, എന്നാൽ കെ.എൻ.എ ഖാദറിന്റെ രംഗപ്രവേശനത്തോടെ പുതിയ ജില്ലാ രൂപീകരണ ചർച്ച സജീവമായതോടെയാണ് ജില്ലാ ആസ്ഥാനത്തെ കുറിച്ചും തമ്മിൽ തല്ലുംവാക്പോരും നടക്കുന്നത്. തിരൂർ ആസ്ഥാനമായി പുതിയ ജില്ലവേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുമ്പോൾ അതുപൊന്നാനിയിൽവേണമെന്നാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രംഗത്തെത്തിയത്. ഇതിന് വിവിധ കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 16ന് അമ്പതാം വാർഷികം ആഘോഷിച്ച മലപ്പുറം ജില്ല വീണ്ടും വിഭജനത്തിന്റെ പിരിമുറുക്കത്തിലാണ്, 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് 14 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 46 ലക്ഷത്തിൽ എത്തിനിൽക്കുന്നു. 14 ലക്ഷത്തിൽ നിന്ന് മൂന്നിരട്ടിയായി ജനസംഖ്യ വർദ്ധിച്ചിട്ടും വികസനവും അധികാരവും താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിൽ ഉണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട വികസന പദ്ധതികളൊന്നും ജില്ലയുടെ പിറവിക്ക് ശേഷം ലഭിച്ചിട്ടില്ല എന്നത് എക്കാലവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.
46 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ജനസംഖ്യയുടെ ആധിക്യം കൊണ്ട് വീർപ്പു മുട്ടുന്ന മലപ്പുറം ജില്ലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണമാണ് പൊന്നാനി ആസ്ഥാനമാക്കി പുതിയൊരു ജില്ല എന്ന ന്യായമായ ആവശ്യം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉന്നയിക്കുന്നത്. മറുനാട്ടിലുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ ആവശ്യവുമായി ഊർജ്ജസ്വലമായ ഇടപെടലുകൾ നടത്തിവരുകയാണ്. ജൂൺ 26നു മലപ്പുറത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ ജില്ല രൂപീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടത്. കൂട്ടായ്മയുടെ സമിതി രക്ഷാധികാരി മൂസക്കുട്ടി, കേന്ദ്ര ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, കേന്ദ്ര കമ്മിറ്റി ട്രഷറർ എ.കെ മുസ്തഫ, സമിതി കൺവീനർ അഡ്വ: ഫസലു റഹ്മാൻ, സമിതിയംഗം ഹൈദരലി മാസ്റ്റർ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
സാംസ്കാരിക പാരമ്പര്യത്തിന്റെയും പഴയ വാണിജ്യ തലസ്ഥാനമായ തിണ്ടിസ് തുറമുഖത്തിന്റെയും ആസ്ഥാനമായ, കടലും പുഴയും കായലും വയലും കോൾ കൃഷിയും മണൽപ്പരപ്പുമായി നീണ്ടുകിടക്കുന്ന, മത്സ്യ സംസ്ക്കരണവും കയർ അനുബന്ധ വികസനത്തിനും സാധ്യതകൾ നിലനിൽക്കുന്ന പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല വരേണ്ടത് അനിവാര്യമാണെന്ന് ഭാരവാഹകൾ പറയുന്നു. വികസനം എല്ലാവർക്കും എല്ലായിടത്തും എത്തുന്ന പൗരന്റെ മനുഷ്യാവകാശ സംരക്ഷണ ലക്ഷ്യത്തോടെയുള്ള ഈ യജ്ഞത്തിൽ സർവ്വ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാരൂപീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, എം പി, മറ്റു ജനപ്രതിനിധികൾ എന്നിവരെ നേരിട്ട് കാണാനും നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബഹുജന കൺവെൻഷൻ, ബോധവൽക്കരണ പരിപാടികൾ പ്രചരണ ജാഥ തുടങ്ങി പലവിധ പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞത്.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിങ്ങനെ ഏതു മേഖലയെടുത്ത് പരിശോധിച്ചാലും മലപ്പുറം ജില്ല ഏറെ പിറകിലാണെന്നു കാണാം. ജില്ലാ ആശുപത്രിയുടെ ബോർഡ് നെയിം മെഡിക്കൽ കോളേജ് എന്നായി മാറിയതൊഴിച്ചാൽ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല. ജില്ലയിലെ മറ്റു ഗവണ്മെന്റ് ആശുപത്രികളുടെ നിലവാരവും വ്യത്യസ്തമല്ല.വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സമരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തു ഏററവും കൂടുതൽ പേർ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. എന്നാൽ 70 ശതമാനത്തിനു മുകളിൽ മാർക്കു നേടിയ വിദ്യാർത്ഥികൾക്ക് പോലും മലപ്പുറത്ത് പ്ലസ് വണിന് സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാന്തര മേഖലയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്.
ഗതാഗത മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റാനാവുമായിരുന്ന നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാതയും താനൂർ- ഗുരുവായൂർ പാതയുമെല്ലാം പഴങ്കഥയിലെ വാഗ്ദാനങ്ങൾ മാത്രമായി. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്ന നടപടികളാണ് സമീപകാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിലും ഈ അനാസ്ഥ തന്നെയാണ് കാണാൻ കഴിയുന്നത്.
സർക്കാർ പദ്ധതികളൊന്നും കാര്യക്ഷമായി നടക്കാഞ്ഞിട്ടും മലപ്പുറം ജില്ല ഇങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസികളാണ്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടിയിൽ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും വ്യവസായങ്ങളും പുതുതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഊർജ്ജവുമെല്ലാം ഈ ഗൾഫ് മണി തന്നെയാണ്. അതിജീവനത്തിന്റെ തുരുത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയുടെ മുഖ്യ വരുമാനമാർണ്മമാണ് അടഞ്ഞു തുടങ്ങുന്നത്. ഇതിനെ നേരിടാനുള്ള ഒരു പദ്ധതികളും മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്നില്ല.
മറ്റു ജില്ലകളെപ്പോലെ സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ വികസനം യാഥാർഥ്യമാകണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. കണക്കനുസരിച്ച് ജനസംഖ്യാനുപാതികമായി പുതിയ 62 വില്ലേജുകളും 3 താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്. 14 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി 1969ൽ രൂപീകരിക്കപ്പെട്ടതാണ് മലപ്പുറം ജില്ല. ഇപ്പോൾ ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ച് 45 ലക്ഷത്തിലെത്തി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. വികസനാവശ്യാർത്ഥം മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയർന്നുവരുന്നത് ഈ സന്ദർഭത്തിലാണ്. സർക്കാരിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവും കൂടാതെ എല്ലാ പ്രദേശത്തെ പൗരന്മാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പു വരുത്താൻ പുതിയ ജില്ലയും താലൂക്കുകളും വില്ലേജുകളും ഉണ്ടാവേണ്ടതുണ്ട്.
മലപ്പുറം ജില്ലയുടെ വികസനത്തിന്റെ 90 ശതമാനം കുറ്റിപ്പുറം പാലം കടന്ന് പടിഞ്ഞാറോട്ടും തിരൂർ വിട്ട് തെക്കോട്ടും ഇല്ലാത്ത അവസ്ഥക്ക് മാറ്റം വരണം. അലീഗഢ് ഓഫ് കാമ്പസ് പെരിന്തൽമണ്ണ, ജില്ലാ ആശുപത്രി തിരൂർ എന്നിവ ഉദാഹരണങ്ങളാണ്. സ്വന്തം ജില്ലയിലേക്ക് അനുവദിച്ച മെഡിക്കൽ കോളേജിലേക്ക് 80 കിലോമീറ്റർ യാത്ര ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരുപക്ഷെ പൊന്നാനിക്കാർക്ക് മാത്രമാകും. ആനക്കര, തൃത്താല, കൂറ്റനാട് മുതലായ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും .പട്ടാമ്പി താലൂക്കിലെ വലിയൊരു വിഭാഗത്തിനും പൊന്നാനിക്കാരുടെ അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിനും ഒരൽപ്പം ആശ്വാസം നൽകാൻ പുതിയ ജില്ലാ രൂപീകരണം ഉപകരിക്കുമെന്നും ഭരവാഹികൾ പറഞ്ഞു.
അതേ സമയം മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി കെ.എൻ.എ ഖാദർ എംഎൽഎ വീണ്ടും രംഗത്തുവന്നിരുന്നു. മറ്റു ജില്ലകളിലെ ജനസംഖ്യയും ലോക്സഭാ മണ്ഡലങ്ങളേക്കാൾ കൂടുതൽ ജില്ലകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയും നിരത്തിയാണ് കെ.എൻ.എ ഖാദർ തന്റെ വാദം സാധൂകരിക്കുന്നത്. ജില്ലാ വിഭജനംആവശ്യപ്പെട്ട് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ.എൻ.എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ജനസംഖ്യ ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം 3307284
കൊല്ലം 2629703
ആലപ്പുഴ 2121943
പത്തനംതിട്ട 1198537
കോട്ടയം 1979384
ഇടുക്കി 1107453
എറണാകുളം3279860
തൃശ്ശൂർ 3110327
പാലക്കാട് 2810892
കോഴിക്കോട് 3089543
വയനാട് 816550
കണ്ണൂർ 2525637
കാസർകോട് 1302600
മലപ്പുറം 4110956
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്