`സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഇന്ത്യ എന്നെഴുതിയത് തുണി കൊണ്ട് മൂടണമായിരുന്നു`; ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നത് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് മാത്രം; കാശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം നെഹ്റു മാത്രമെന്ന് അമിത് ഷാ; താഴ്വരയിൽ നിയമസഭ തെരഞ്ഞെടുപ്പ് തൽക്കാലം വേണ്ടെന്നും രാഷ്ട്രപതി ഭരണം തുടരട്ടെ എന്നും ആഭ്യന്തര മന്ത്രി ലോക്സഭയിൽ; പ്രസിഡന്റ് ഭരണത്തെ കുറ്റം പറയുന്ന കോൺഗ്രസുകാർ എത്ര തവണ അത് നടപ്പിലാക്കിയെന്നും ചോദ്യം
മറുനാടൻ മലയാളി ബ്യൂറോ
കശ്മീരിലെ പ്രശ്നങ്ങൾക്കു കാരണം മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ഇന്നത്തെ സ്ഥിതി സംബന്ധിച്ച് കോൺഗ്രസ്സ് തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ഈ സ്ഥിതി സൃഷ്ടിച്ചത് അവർ തന്നെയാണെന്നും അമിത് ഷാ ലോക്സഭയിൽ സംസാരിക്കവെ പറഞ്ഞു. പാക്കിസ്ഥാനി സൈന്യത്തെ ഇന്ത്യ പട്ടാളം തുരത്തിയോടിക്കുന്ന ഘട്ടത്തിലായിരുന്നു ജവാഹർലാൽ നെഹ്റു വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും ഇക്കാരണത്താൽ കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യക്ക് നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർദാർ വല്ലഭായി പട്ടേലിന്റെ വാക്ക് കേൾക്കാതെയായിരുന്നു നെഹ്റു ഈ തീരുനമാനമെടുത്തതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
കാശ്മീരിൽ പണ്ട് നിലനിുന്നിരുന്ന സ്ഥിതി അല്ല ഇപ്പോൾ ഉള്ളത് എന്നും അമിത് ഷാ പറഞ്ഞു. ഒരു കാലത്ത് കാശ്മീരിൽ ഇന്ത്യ എന്ന വികാരം ലവലേശം ഇല്ലായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞ് വയ്ക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ബാങ്കിന്റെ ബോർഡ് വയ്ക്കുമ്പോൾ അതിലെ ഇന്ത്യ എന്ന ഭാഗം തുണി കൊണ്ട് മൂടിയാണ് വയ്ച്ചിരുന്നത് എന്നും അത്ര ഭീകരമായിരുന്നു അവസ്ഥ എന്നും അമിത് ഷാ പറയുന്നു. ഇവിടെ ഭയത്തിന്റെ അന്തരീക്ഷം നിൽനിൽ്ക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഭയപ്പെടേണ്ടത് രാജ്യത്തിന് എതിരായി ചിന്തിക്കുന്നുവർ മാത്രമാണെന്നും അമിത് ഷാ പറയുന്നു. കാശ്മീരിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി മാത്രം 2307 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത് എന്നും അമിത് ഷാ പറയുന്നു
കശ്മീർ സംവരണ ഭേദഗതി ബില്ലിനൊപ്പം ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടാനുള്ള പ്രമേയവും അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടിനെതിരെയും കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസിന് വേണ്ടി സംസാരിച്ച മനീഷ് തിവാരി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് മുൻകാലങ്ങളിൽ ഭരണത്തിലുണ്ടായിരുന്നപ്പോൾ ജമ്മു കശ്മീരിൽ ഇത്രയധികം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്ത് തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എത്രയും പെട്ടന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും പിഡിപി- ബിജെപി സഖ്യ സർക്കാരാണ് ഈ പ്രശ്ങ്ങൾക്കെല്ലാം ഉത്തരവാദികളെന്നുമാണ് കോൺഗ്രസ് നിലപാടടുത്തത്.
ഇപ്പോൾ കശ്മീരിൽ പ്രസിഡണ്ട് ഭരണം പ്രഖ്യാപിച്ചതിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സ് 93 തവണ പ്രസിഡന്റ് ഭരണം അവിടെ നടപ്പാക്കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി ഒരുകാലത്തും രാഷ്ട്രീയ നേട്ടത്തിനായി പ്രസിഡന്റ് ഭരണത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ജമ്മു കാശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കാശ്മീരിൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുന്ന സാഹചര്യമില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം ഈ വാദം പ്രതിപക്ഷം തള്ളിക്കളഞ്ഞു. കാശ്മിരിൽ ഉടൻ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് വൈകുന്നത് എന്ന് പ്രതിപക്ഷം ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരുകയാണെന്നും ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടത്താമെന്നും അമിത് ഷാ പറഞ്ഞു. 2018 ജൂൺ 20 മുതൽ ജമ്മു കാശ്മീർ രാഷ്ട്രപതി ഭരണത്തിലാണ്.
സംസ്ഥാനത്തിന്റെ സ്ഥിതി ചർച്ച ചെയ്യുന്നതിന് കാശ്മീരിലെത്തിയ അമിത് ഷാ ഗവർണറുമായി ചർച്ച നടത്തിയിരുന്നു.സാധാരണ ഗതിയിൽ ഏതെങ്കിലും കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ കശ്മീർ സന്ദർശനത്തിനെത്തുമ്പോൾ സംഭവിക്കാറുള്ള ഒന്നും ഇത്തവണ അമിത് ഷാ എത്തിയപ്പോൾ സംഭവിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ ആദ്യ ജമ്മു കശ്മീർ സന്ദർശനം ആയിരുന്നു ഇത്. കേന്ദ്ര പ്രതിനിധികൾ എത്തുമ്പോൾ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്താണ് വിഘടനവാദ ഗ്രൂപ്പുകൾ അവരെ സ്വാഗതം ചെയ്തത്. എന്നാൽ അമിത് ഷാ എത്തിയപ്പോൾ എല്ലാം ശാന്തമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിച്ചിരുന്നു. അതിന് മുമ്പ് 2017 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കശ്മീർ സന്ദർശനം നടത്തിയിരുന്നു. ഈ രണ്ട് സമയത്തും ഹുറിയത്ത് കോൺഫറൻസിന്റെ ഘടകങ്ങൾ സമ്പർണ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 30 വർഷമായി ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ. എന്നാൽ അമിത് ഷാ എത്തിയപ്പോൾ സയ്യിദ് അലി ഷായുടേയും മിർവൈസ് ഉമർ ഫറൂഖിന്റേയും നേതൃത്വത്തിലുള്ള ഹുറിയത്ത് കോൺഫറൻസ് ഗ്രൂപ്പുകൾ ഇത്തവണ പരിപൂർണ നിശബ്ദതയിൽ ആയിരുന്നു. അമിത് ഷായെ പ്രകോപിപ്പിച്ചാൽ പ്രശ്നമാകുമെന്ന തിരിച്ചറിവിലായിരുന്നു ഈ നിശബ്ദത.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെ കശ്മീരിലെ വിഘടന വാദം അവസാനിപ്പിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖ്യപരിഗണനയിൽ എത്തുന്ന വിഷയങ്ങൾ തന്നെയാണ് ഇവ. ഏത് വിധേനയേയും ഈ ലക്ഷ്യം നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിലേക്കുള്ള ഫണ്ട് ഒഴുക്കു തടഞ്ഞും തീവ്രവാദികളെ കർശനമായി നേരിട്ടും കരുത്ത് കാട്ടാനാണ് തീരുമാനം. ഇത് വിജയിക്കുന്നതിന്റെ സൂചനയാണ് ആദ്യ കാശ്മീർ സന്ദർശനത്തിൽ അമിത് ഷാ കാണുന്നതും. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനായി മുമ്പോട്ട് പോകും.
സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തുന്നതിനായി ഗവർണർ സത്യപാൽ മല്ലികുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. അമർനാഥ് തീർത്ഥാടന യാത്രയുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തിയ അമിത് ഷാ പിന്നീട് സംസ്ഥാനത്തെ ആകെ സുരക്ഷ വിലയിരുത്താനുള്ള വിശദമായ യോഗവും വിളിച്ചു ചേർത്തു. ഗവർണർ സത്യപാൽ മാലിക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സംസ്ഥാനത്തെ സുരക്ഷ സംബന്ധിച്ച് വിലയിരുത്തൽ ഉയർന്ന ഇന്റലിജൻസ്, സൈനീക ഉദ്യോഗസ്ഥർ എന്നിവര് ആഭ്യന്തരമന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചു. ജമ്മുകാശ്മീരിലെ ഭീകരപ്രവർത്തനങ്ങളോട് വിട്ടുവീഴ്ചയില്ലാത്തെ സമീപനമാണ് സർക്കാരിനെന്ന് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.
മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണു പ്രതിഷേധങ്ങൾ നേരിടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീർ സന്ദർശനം പൂർത്തിയാക്കുന്നത്. ഭീകരരോടും വിഘടനവാദികളോടും സഹിഷ്ണുത വേണ്ടെന്ന് നിർദ്ദേശിച്ച അദ്ദേഹം ജമ്മു കശ്മീർ പൊലീസിനെ പ്രശംസിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഒരുക്കങ്ങളും അമിത് ഷാ വിലയിരുത്തി. സംസ്ഥാനത്ത് ഭീകരരാൽ കൊല്ലപ്പെട്ട ബിജെപി , പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ കുടംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അർഷാദ് ഖാന്റെ കുടംബവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. അനന്ത്നാഗിൽ ഇക്കഴിഞ്ഞ ജൂൺ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അർഷാദ് ഖാൻ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ സുരക്ഷക്കായുള്ള അർഷദ് ഖാന്റെ ജീവത്യാഗത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. അർഷാദ് ഖാന്റെ ഭാര്യക്ക് സംസ്ഥാന സർക്കാരിൽ നൽകുന്ന ജോലിയുടെ നിയമന ഉത്തരവും അദ്ദേഹം കൈമാറി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമിത് ഷാ മടങ്ങുമ്പോൾ അത് ശക്തമായ ഇടപെടൽ കേന്ദ്രം കാശ്മീരിൽ നടത്തുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
ജമ്മുകശ്മീർ അന്താരാഷ്ട്ര അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഇന്തോ- പാക് അതിർത്തി മേഖലയിൽ കഴിയുന്നവർക്ക് സംവരണം നൽകുന്ന ബില്ല് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇതും ഏറെ നിർണ്ണായകമാണ്. നിയന്ത്രണ രേഖയിൽ താമസിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സംവരണമുള്ളത്. ഫെബ്രുവരി 28 ന് ജമ്മു കശ്മീർ ബിൽ ലോക്സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അനുവാദവും നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഓർഡിനൻസ് ആയി മാറ്റി സ്ഥാപിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്.
ശ്മീരി വിഘടനവാദി സംഘടന ഹൂറിയത് കോൺഫറൻസ് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ് ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറുടേയും ജിതേന്ദ്ര സിംഗിന്റേയും സാന്നിദ്ധ്യത്തിലാണ് ശ്രീനഗറിലെ ദൂരദർശൻ കേന്ദ്രത്തിലെ പരിപാടിക്കിടെ സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞത്. താൻ ഗവർണറായി വന്നതോടെ എല്ലാ പ്രശ്നങ്ങളും ശരിയായി തുടങ്ങിയതായും സത്യപാൽ മാലിക് അവകാശപ്പെട്ടു. ജമ്മുവിൽ നിന്നുള്ള എക്സെൽസിയർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹുറിയത് കോൺഫറൻസ് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് പറയുന്നത് ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ്. മിർവായിസ് ഉമർ ഫാറൂഖിന്റെ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. അമിത് ഷായുടെ തീരുമാനമാകും ചർച്ചയിലും മറ്റും നിർണ്ണായകം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്