അമേരിക്കയിൽ പണിയെടുത്ത് കിട്ടിയ സമ്പാദ്യവും വീട് വിറ്റ് കിട്ടിയ പണവും ബാങ്കിൽ നിന്നുള്ള രണ്ടുകോടിയുടെ ലോണും ചേർത്ത് ഹോംസ്റ്റേ നിർമ്മിക്കുമ്പോൾ പ്രതീക്ഷകളേറെ; ബാങ്കിൽ മൂന്നുവർഷമായി മാസം തിരിച്ചടവ് രണ്ടുലക്ഷത്തോളം; ഒമ്പത് കോടി മുടക്കി പണി തൊണ്ണൂറു ശതമാനവും പൂർത്തിയായപ്പോൾ വെള്ളിടിയായി ശ്രീറാം വെങ്കിട്ടരാമന്റെ സ്റ്റോപ്പ് മെമോ; എൻഒസിയിൽ തട്ടി നഷ്ടമായത് കോടികൾ; ബൈസൺ വാലിയിൽ പ്രവാസി വ്യവസായി അനൂപ് പിള്ളയുടെ സ്വപ്നടൂറിസം പദ്ധതി സർക്കാർ തകർത്തത് ഇങ്ങനെ
എം മനോജ് കുമാർ
കൊച്ചി: കേരളം പ്രവാസികളുടെ ശ്മശാന ഭൂമിയാകുമോ? കേരളത്തിൽ ബിസിനസ് തുടങ്ങാൻ വന്ന് ആത്മഹത്യയുടെ നിഴലിലായിരിക്കുകയാണ് അമേരിക്കൻ വ്യവസായിയായ അനൂപ് പിള്ള. ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പുകയുമ്പോൾ തന്നെയാണ് അമേരിക്കൻ പ്രവാസി വ്യവസായിയും കുടുംബവും ടൂറിസം സംരംഭത്തിനുള്ള അനുമതി നിഷേധത്തെ തുടർന്ന് ആത്മഹത്യാ നിഴലിലേക്ക് നീങ്ങുന്നത്. ഇടുക്കി ബൈസൺ വാലിയിലുള്ള അനൂപ് പിള്ളയുടെ ഒൻപത് കോടി രൂപയുടെ ടൂറിസം സംരംഭം കേരള സർക്കാരിന്റെ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ തൂങ്ങി നിൽക്കുകയാണ്.
മൂന്നു വർഷമായി പ്രതിബന്ധം സൃഷ്ടിക്കുന്ന എൻഒസി കാരണം കോടികൾ ആണ് ഈ പ്രവാസി വ്യവസായിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒമ്പത് കോടി മുടക്കി പണിയുന്ന ഹോം സ്റ്റേയ്ക്കാണ് മൂന്നു വർഷമായി റവന്യൂ അധികൃതർ അനുമതി നിഷേധിച്ചിരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾക്ക് മേൽ ചുമത്താനുള്ള വിധി നിയമാനുസൃതമായ നിർമ്മിതിക്ക് മേലും ചുമത്തിയപ്പോൾ അനൂപ് പിള്ളയുടെ ടൂറിസം സംരഭത്തിന് അകാല ചരമമടയേണ്ട ദുരവസ്ഥയാണ് വന്നിരിക്കുന്നത്.
ഹൈക്കോടതി വിധിയുടെ നഗ്നമായ ദുരുപയോഗമാണ് അനൂപ് പിള്ളയുടെ കാര്യത്തിൽ സംഭവിച്ചത്. അനധികൃത നിർമ്മാണം തടയാനുള്ള നിയമം ചട്ടം പാലിച്ചുള്ള നിർമ്മിതിക്ക് മേൽ ബുൾഡോസർ പോലെ റവന്യൂ ഉദ്യോഗസ്ഥർ ഇടിച്ചു കയറ്റുമ്പോൾ സാജനെ പോലെ ആത്മഹത്യയല്ലാതെ മറ്റു ഒരു വഴിയുമില്ലാത്ത അവസ്ഥയിലാകുകയാണ് പ്രവാസി സംരംഭകരും സ്വകാര്യ ബിസിനസ് സംരംഭകരും. കേരള സർക്കാരിന്റെ അനുമതി നിഷേധത്തെ തുടർന്ന് സംരംഭം തുടങ്ങിയിട്ടില്ലെങ്കിലും രണ്ടു കോടിയുടെ ലോൺ കാരണം ഒരു മാസം രണ്ടു ലക്ഷത്തോളം രൂപയാണ് വ്യവസായി ദേന ബാങ്കിൽ അടച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ ദേനാ ബാങ്ക് ലോൺ അടവ് തുടങ്ങിയിട്ട് മൂന്നു വർഷത്തിലേറെയായി. മുടക്കുമുതൽ മുഴുവൻ ഒലിച്ചുപോയ അനുഭവവും. അമേരിക്കയിൽ നിന്ന് ഇതുവരെ സമ്പാദിച്ച പണവും വീട് വിറ്റു ലഭിച്ച പണവും ദേനാ ബാങ്കിൽ നിന്നുള്ള രണ്ടു കോടിരൂപയുടെ ലോണും ഉപയോഗിച്ചാണ് ഇടുക്കി ബൈസൺ വാലിയിലെ മൂന്നു നിലയിൽ പതിനാറു മുറികൾ ഉള്ള ഹോം സ്റ്റേ നിർമ്മാണം അനൂപ് പിള്ള ആരംഭിച്ചത്.
ലോണും ഹോം സ്റ്റേയുടെ മറ്റു പരിപാലന ചിലവുകകളും ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് അനൂപ് പിള്ള പ്രതിമാസം ചെലവിടുന്നത്. കേരളത്തിൽ വ്യവസായം തുടങ്ങാൻ പോയിട്ട് ആത്മഹത്യാ നിഴലിൽ ആയിരിക്കുകയാണ് ഈ പ്രവാസി വ്യവസായിയുടെ ജീവിതം. ഹോം സ്റ്റേ കെട്ടിടം തൊണ്ണൂറ് ശതമാനം പണികൾ പൂർത്തീകരിച്ചിരിക്കവെയാണ് അനധികൃത നിർമ്മാണം തടഞ്ഞതിന്റെ പേരിൽ കേരളം പ്രകീർത്തിച്ച മൂന്നാർ ഡെപ്യൂട്ടി കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്. അനധികൃത നിർമ്മാണം തടയുവാനാണ് സ്റ്റോപ്പ് മെമോ. ഇത് എല്ലാ അനുമതികളും ലഭിച്ച ശേഷമുള്ള സ്റ്റോപ്പ് മെമോയാണ്.
അനധികൃത നിർമ്മാണം തടയാൻ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റോപ്പ് മെമോയാണ് നിയമപ്രകാരമുള്ള ബൈസൺ വാലിയിലെ ഹോം സ്റ്റേ നിർമ്മാണത്തിന് മേൽ അധികൃതർ അടിച്ചേൽപ്പിച്ചത്. നിയമം വ്യാഖ്യാനിക്കുമ്പോൾ പകപോക്കൽ നടത്തുന്ന ഉദ്യോഗസ്ഥ മേധാവികൾ കണ്ണും പൂട്ടി തീരുമാനമെടുക്കുമ്പോൾ വഴിമുട്ടി ആത്മഹത്യാ മുനമ്പിലേക്ക് എത്തിപ്പെടുന്നത് ഒരുപാട് ജീവിതങ്ങളാണെന്നു ആരും ഓർക്കുന്നില്ല. തൊണ്ണൂറു ശതമാനം പണിപൂർത്തിയായ ഹോം സ്റ്റേയ്ക്ക് ആണ് ഡെപ്യൂട്ടി കളക്ടർ എന്ന പോസ്റ്റിലിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്.
അനധികൃത നിർമ്മാണത്തിനു നൽകുന്ന സ്റ്റോപ്പ് മെമോയാണ് അംഗീകാരമുള്ള ടൂറിസം സംരംഭത്തിന് ശ്രീറാം വെങ്കിട്ടരാമൻ നൽകിയത്. ഇതോടെ ഹോം സ്റ്റേ നിർമ്മാണം അനിശ്ചിതത്വത്തിലേക്ക് നീങ്ങി. എന്ന് ഈ ഹോംസ്റ്റെയ്ക്കുള്ള എൻഒസി നൽകപ്പെടും എന്ന് അനൂപ് പിള്ളയ്ക്ക് അറിയില്ല. ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയപ്പോൾ തന്നെ സ്റ്റോപ്പ് മെമോ ഒഴിവാക്കാൻ അനൂപ് പിള്ള അദ്ദേഹത്തിന് നേരിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ശ്രീറാം തള്ളിക്കളഞ്ഞു. ഇതോടെ മുടക്കുമുതൽ മുഴുവൻ തുലഞ്ഞ അവസ്ഥയിലുമായി.
അമേരിക്കയിൽ ആയിരിക്കെ കേരളത്തിൽ വന്നു താമസിക്കുമായിരുന്നു അനൂപ് പിള്ള. തൊടുപുഴ സ്വദേശിയുമാണ്. മൂന്നാറിൽ ഒരു ഹോം സ്റ്റേ വന്നാൽ അത് നന്നായിരിക്കും എന്നും അത് ബിസിനസ് എന്ന രീതിയിൽ മുതൽ കൂട്ടായിരിക്കും എന്ന് കരുതിയുമായാണ് ഇടുക്കി ബൈസൺ വാലിയിൽ ഒരു ഹോംസ്റ്റേ സംരംഭത്തിനു തുടക്കമിടുന്നത്. നല്ല രീതിയിൽ തന്നെ തുടങ്ങാനാണ് തീരുമാനിച്ചത്. പക്ഷെ തീരുമാനവും പ്രോജക്ടും വന്നപ്പോൾ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ അതിലേക്ക് മുതലിറക്കേണ്ടി വന്നു. അങ്ങിനെയാണ് ഒമ്പത് കോടിയുടെ പ്രോജക്ട് ആരംഭിച്ചത്-അനൂപ് പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു.
പണം മുതലിറക്കാൻ നല്ലത് ടൂറിസം മേഖലയിൽ ആണെന്നാണ് കരുതിയത്. അങ്ങിനെയാണ് ബൈസൺ വാലി വില്ലേജിൽ ഭൂമി വാങ്ങിയത്. 2016 ലാണ് പ്രോജക്ട് തുടങ്ങിയത്. രണ്ടരയേക്കർ സ്ഥലം വാങ്ങിച്ചു. ആ സ്ഥലത്താണ് നിർമ്മാണം തുടങ്ങിയത്. എല്ലാ അനുമതിയും ആദ്യമേ വാങ്ങിച്ച് കയ്യിൽ വെച്ചിരുന്നു. പഞ്ചായത്ത് അനുമതി വാങ്ങിച്ചു. അഭിഭാഷകരെ വെച്ച് പട്ടയം പരിശോധിപ്പിച്ചു. ആധാരം എല്ലാം വരുത്തി നോക്കി. എല്ലാം ഔദ്യോഗികമായി തന്നെ വാങ്ങിച്ചു. അങ്ങിനെ മൂന്നു നില കെട്ടിടം പണിതുയർത്തി. 90 ശതമാനവും പണി പൂർത്തിയായിരിക്കെയാണ് സബ് കളക്ടറുടെ അനുമതിയില്ലാതെ പണി മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് റവന്യൂ അധികൃതർ അറിയിക്കുന്നത്. അത് പ്രകാരം സ്റ്റോപ്പ് മെമോയും അവർ നൽകി.
എല്ലാ അനുമതിയും വാങ്ങി മുന്നോട്ട് പോയപ്പോൾ സ്റ്റോപ്പ് വന്നപ്പോൾ വലഞ്ഞുപോയി. സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. എൻഒസി നൽകാതിരുന്ന ശ്രീറാം സ്റ്റോപ്പ് മെമോ നീക്കാൻ നൽകിയ അപേക്ഷയും തള്ളിക്കളഞ്ഞു. 2010-ലെ ഒരു കോടതി വിധിയുണ്ട്. അനധികൃത നിർമ്മാണം തടയാൻ വേണ്ടിയുള്ള വിധിയാണിത്. പക്ഷെ അത് പ്രയോഗിച്ചത് നിയമവിധേയമായ അതും സ്വന്തം ഭൂമിയിൽ ഉള്ള നിർമ്മാണത്തിനു നേരെയാണ്. പക്ഷെ സ്റ്റോപ്പ് മെമോ വന്നപ്പോൾ കാര്യം കുഴഞ്ഞു. ഒരു രൂപ പോലും ബ്ളാക്ക് മണിയായിട്ടില്ലാത്ത പ്രോജക്ട് ആണിത്. സ്വന്തം കയ്യിൽ നിന്നും ബാങ്ക് ലോൺ ആയും സ്വരൂപിച്ച തുക. ഇതുവരെ സമ്പാദിച്ച മുഴുവൻ തുകയും പ്രൊജക്റ്റിനു വേണ്ടി മുടക്കി. ഇനി മുടക്കാൻ തുകയില്ല. എന്റെ പേരിലുള്ള സ്ഥലവും വിറ്റുകഴിഞ്ഞു. പക്ഷെ പ്രോജക്ട് ഒന്നും ആയില്ല. എല്ലാം സ്റ്റോപ്പ് മെമോയിൽ വീണു. ഇനി ഈ പ്രോജക്ട് എന്ന് പൂർത്തീകരിക്കാൻ കഴിയും എന്നും അറിയില്ല-അനൂപ് പിള്ള പറയുന്നു.
പ്രവാസി സംരംഭകരെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി ക്ഷണിച്ചു കൊണ്ടുവരുകയും കേരളത്തിൽ വ്യവസായം നടത്താൻ അവർക്ക് അനുമതി നൽകുകയുമാണ് കേരളാ സർക്കാരുകൾ മുറപോലെ അനുവർത്തിക്കുന്ന ഒരു കാര്യം. സർക്കാരുകളുടെ വാക്ക് വിശ്വസിച്ച് വ്യവസായത്തിന് ഇറങ്ങിപ്പുറപ്പെട്ടവർക്ക് കേരളത്തിലെ ചുവപ്പ് നാട ഭീഷണിയാവുകയും ഇതേ നിയമക്കുരുക്ക് അവർക്ക് ശവക്കച്ച വിരിക്കുകയും ചെയ്യുകയാണ്. സാജന്റെ അനുഭവവും ആത്മഹത്യയും ഒടുക്കത്തെയാണ് എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണെന്നു തെളിയുകയാണ്. മറ്റു പ്രവാസി വ്യവസായികളുടെ ബിസിനസ് സംരംഭങ്ങൾക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വരുന്നതും. ഇതിനൊരു ഉദാഹരണമാണ് അനൂപ് പിള്ളയുടെ അനുഭവവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്