മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി
തിരുവനന്തപുരം: 116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ എം മാണി അനധികൃതമായി സ്റ്റേ നൽകിയെന്ന് വി ശിവൻകുട്ടി എംഎൽഎ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. 211 വ്യാപാരികൾക്കെതിരായ നടപടിയാണ് മന്ത്രി സ്റ്റേ ചെയ്തത്. ഇതിനായി കോഴ വാങ്ങിയെന്നും ശിവൻകുട്ടി ആരോപിച്ചു.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവുകൾ അടങ്ങിയ സിഡി വി ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചു.
അതേസമയം, ആരോപണങ്ങൾ തള്ളി മന്ത്രി കെ എം മാണി രംഗത്തെത്തി. വി ശിവൻകുട്ടിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ബജറ്റ് അവതരണം മുടക്കാൻ ആകില്ലെന്ന് മനസിലാക്കിയാണ് ആരോപണം. സ്റ്റീഫൻ എന്ന പേരിൽ തനിക്ക് മരുമകൻ ഇല്ലെന്നും മാണി പറഞ്ഞു.
റവന്യൂ റിക്കവി സ്റ്റേ ചെയ്ത നടപടി മാണിയുടെ ഇഷ്ടക്കാരായ ബിസിനസുകാർക്കു വേണ്ടിയായിരുന്നു. 2014 മാർച്ച് ഒന്നാം തിയതി വരെയുള്ള തുകയാണിത്. 211 ബിസിനസുകാർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും വി ശിവൻകുട്ടി വെളിപ്പെടുത്തി.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. കെ.എം മാണിക്കു വേണ്ടി ജോർജ് എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോൺ സംഭാണത്തിന്റെ സിഡി അദ്ദേഹം നിയമസഭയുടെ മേശപ്പുറത്തു വച്ചു. മാണിയുടെ മരുമകൻ സ്റ്റീഫനാണ് ഇടനലക്കാരൻ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവൻകുട്ടി ആരോപണമുന്നയിച്ചു.
കെ എം മാണി സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കഴിഞ്ഞ 50 വർഷത്തെ സ്വത്ത് സമ്പാദനം സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആരോപണങ്ങളെല്ലാം അദ്ദേഹം രേഖാമൂലം നിയമസഭയിൽ എഴുതി നൽകി. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ച കാര്യത്തിലും ഗുരുതര ആരോപണമാണ് ശിവൻകുട്ടി ഉന്നയിച്ചത്. മാണിയുടെ വരുമാനവും ആസ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണം.
മാണിയുടെ ബന്ധുവുമായി ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ സിഡിയാണ് ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചത്. ബിജു രമേശ് വിജിലൻസിന് കൈമാറിയ സിഡിയിലെ സംഭാഷണമാണ് ഇന്നു പുറത്ത് വന്നത്. മന്ത്രി കെ എം മാണിക്കായി മരുമകന്റെ നിർദ്ദേശമനുസരിച്ച് ജോർജെന്നു പേരുള്ള ഇടനിലക്കാരനാണ് വിളിച്ചതെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തിൽ പറയുന്നത് വ്യക്തമാണ്.
10 കോടി തനിക്കും ഒരു കോടി സംഘടനയ്ക്കും തരാമെന്ന് കെ.എം. മാണി പറഞ്ഞതായി ബിജു രമേശ് പറയുന്നു. എന്നാൽ ജീവൻ പോയാലും കേസിൽ നിന്നു പിന്മാറിലെന്ന് ബിജു പറയുന്നത് ശബ്ദ രേഖയിലുണ്ടെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഒപ്പം കൊച്ചിയിലെ ഒരു ബാറുടമയുടെ സംഭാഷണവും സിഡിയിലുണ്ട്. ഈ സംഭാഷണം ജോസ് കെ. മാണിയുമായെന്ന് ബാറുടമ പറയുന്നു. ഈ രണ്ടു സിഡികളും വി ശിവൻകുട്ടി എംഎൽഎ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
സ്വർണക്കടക്കാർക്ക് 16.55 കോടി, സ്വകാര്യ ആയുർവേദ മെഡിക്കൽ ഹോസ്പിറ്റലിന് 50 കോടി, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് 16.21 കോടി എന്നിങ്ങനെയാണ് മാണി ഇളവ് നൽകിയതെന്ന് ശിവൻകുട്ടി പറഞ്ഞു.
മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്, കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാനും ശ്രമിച്ചു. മാണിയുടെ മരുമകൻ ഡോ. സ്റ്റീഫന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റുമായി പ്രവർത്തിക്കുന്ന ജോർജ് എന്നു ഇടനിലക്കാരൻ വഴിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ തമ്മിൽ നടത്തിയ ഒരു മണിക്കൂർ 54 മിനിട്ട് ദൈർഘ്യമുള്ള ടെലഫോൺ സംഭാഷണത്തിന്റെ സിഡിയും ശിവൻകുട്ടി സഭയിൽ ഹാജരാക്കി.
സംഭാഷണം ഒരു മണിക്കൂർ 32 മിനിട്ടാകുമ്പോൾ ജോർജ് പറയുന്നത് ഇങ്ങനെയാണ്: 'കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാം'. എന്നാൽ ബിജു ഇതിന് വിസമ്മതിക്കുന്നു. മാണി സാറിന്റെ സ്വത്ത് മുഴുവൻ തൂക്കിയാലും ഞാൻ തൂങ്ങില്ലെന്ന് ബിജു മറുപടി പറയുന്നതും സംഭാഷണത്തിൽ വ്യക്തമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ സംഭവത്തിന് ശേഷവും ബിജുവിനെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ മാണി ശ്രമം നടത്തി. രാധാകൃഷ്ണ പിള്ള എന്ന ഏജന്റ് വഴിയാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
കേരളത്തിലെ റിലയൻസാണ് കെ എം മാണിയെന്നും അനധികൃത സ്വത്തിനെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയിൽ മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അതിനിടെ, ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ബിജു രമേശ് നടത്തുന്ന വ്യാജപ്രചാരണങ്ങൾ ഇടതുപക്ഷത്തെ പ്രമുഖർ പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നിൽ ഗൂഢലക്ഷ്യവും കേരളാ കോൺഗ്രസ്സ് പാർട്ടിയെ തകർക്കാനുള്ള ശ്രമവുമുണ്ട്. കേസിൽ ഞാൻ ആരെയും സ്വാധീിച്ചിട്ടില്ല. സ്വാധീനിക്കാൻ ശ്രമിക്കുകയുമില്ല. കെ എം മാണിയുടെ മരുമകൻ എന്ന് പറഞ്ഞ് ഏതോ ഒരു ഡോ. സ്റ്റീഫന്റെ പേര് മാദ്ധ്യമങ്ങളിൽ വരുന്നത് കണ്ടു. കെ. എം മാണിക്ക് അങ്ങനെ ഒരു മരുമകൻ ഇല്ല. ഇത്തരം വ്യാജപ്രചാരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതിനിടെ, സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചക്കിടെയായിരുന്നു ഗണേശിന്റെ ആരോപണം. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങൾക്കു തേനും പാലും വിളമ്പേണ്ടതെന്നു ഗണേശ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായിൽ പണം തിരുകികയറ്റാൻ ശ്രമിക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍