11 വർഷം മുമ്പ് അൽഫോൻസാമ്മ ആദ്യ ഇന്ത്യൻ വിശുദ്ധയായി; അഞ്ച് കൊല്ലം മുമ്പ് ചാവറയച്ചനും ഏവുപ്രാശമ്മയും വിശുദ്ധരായതോടെ സീറോ മലബാർ സഭയ്ക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കർക്കിടയിൽ സ്വീകാര്യതയായി; നാലാമത്തെ ഇന്ത്യൻ വിശുദ്ധയെ കൂടി സമ്മാനിച്ചതോടെ കേരളം ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമിയാകുന്നു; വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13ന് പോപ്പ് ഫ്രാൻസിസ് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്നലെ ചേർന്ന കർദിനാൾ തിരുസംഗമം അനുമതി നൽകിയതോടെ കേരളസഭ ആഹ്ലാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയിൽ കേരളത്തിലെ സീറോ മലബാർ സഭയ്ക്കുമുള്ള പ്രധാന്യം അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടമാണിപ്പോൾ. അതിന്റെ തെളിവായി കേരളത്തിൽ നിന്നും മറ്റൊരു വിശുദ്ധകൂടി പിറവിയെടുക്കുകയാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഒക്ടോബർ 13നു വിശുദ്ധ പദവിയിലേക്കെത്തും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ പ്രത്യേക യോഗത്തിൽ ഫ്രാൻസിസ് പാപ്പായാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിൽ നിന്നും ഒരു വിശുദ്ധൻ കൂടി എത്തുന്നുവെന്ന ആഹ്ലാദത്തിലാണ് കേരളസഭ. ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമികയാണ് കേരളം എന്ന നിലയിലാണ് ലോക മാധ്യമങ്ങൾ ഇപ്പോൾ കേരളത്തെ കുറിച്ച് പറയുന്നത്.
വിശുദ്ധ ഫിലിപ് നേരിയുടെ പേരിലുള്ള ഓറട്ടറി സ്ഥാപകൻ കർദിനാൾ ജോൺ ഹെന്റി ന്യൂമാൻ (ബ്രിട്ടൻ), വിശുദ്ധ കമീലൊയുടെ പുത്രികൾ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ജുസെപ്പീന വന്നീനി (ഇറ്റലി), ദൈവമാതാവിന്റെ അമലോത്ഭവത്തിന്റെ പ്രേഷിത സഹോദരികൾ എന്ന സന്യാസിനീ സഭാംഗം ദുൾചെ ലോപസ് പോന്തെസ് (ബ്രസീൽ), വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് (സ്വിറ്റ്സർലൻഡ്) എന്നിവരും ഒക്ടോബർ 13നു വിശുദ്ധരുടെ ഗണത്തിൽ ചേർക്കപ്പെടും. വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡിൽ ആമസോൺ മേഖലയ്ക്കായുള്ള പ്രത്യേക സമ്മേളനത്തിനിടെയാവും ചടങ്ങ്.
1876 ഏപ്രിൽ 26 ന് തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ച മറിയം ത്രേസ്യ 'തിരുക്കുടുംബത്തിന്റെ സഹോദരികൾ' എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ്. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിലേക്ക് വിശുദ്ധയായി ഉയർത്തപ്പടെന്നു നാലാമത്തെയാളാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. അൽഫോൻസാമ്മ, ഏവുപ്രാശമ്മ, ചാവറയച്ചൻ എന്നിവരാണ് കേരളത്തിലെ സീറോ മലബാർ സഭയിൽ നിന്നും നേരത്തെ വിശുദ്ധരാക്കപ്പെട്ടത്. 11 വർഷങ്ങൾക്ക് മുമ്പാണ് അൽഫോൻസാമ്മ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. 2008 ഒക്ടോബർ 12 ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. തുടർന്ന് ചാവറയച്ചനെയും സിസ്റ്റർ എവുപ്രാസ്യാമ്മയേയും ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. 2014 നവംബർ 23 ന് വത്തിക്കാനിലായിരുന്നു നാമകരണ ചടങ്ങുകൾ.
ദൈവ സഹായം പിള്ള, തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവർ നിലവിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലുണ്ട്. ഈ ഗണത്തിൽ നിന്നാണ് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളാക്കി ഉയർത്തുന്നത്. ദൈവദാസൻ എന്നാതാണ് വിശുദ്ധരാക്കി ഉയർത്തുന്ന ഗണത്തിലേക്കുള്ള ആദ്യപടി. തുടർന്ന് ധന്യനാക്കും, മൂന്നാം ഘട്ടത്തിൽ വാഴ്ത്തപ്പെട്ടവരും നാലാം ഘട്ടത്തിലാണ് വിശുദ്ധരാക്കി ഉയർത്തുകയും ചെയ്യുന്നത്. ദരിദ്രരായ ആളുകൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി എന്ന നിലയിൽ പ്രശസ്തയാണ് സിസ്റ്റർ ത്രേസ്യ.
ദരിദ്രർക്കും ദുരിതബാധിതർക്കും ആശ്രയമായ ഹോളി ഫാമിലി സഭ സ്ഥാപിച്ചത് സിസ്റ്റർ ത്രേസ്യയായിരുന്നു. ഒമ്പത് രാജ്യങ്ങളിലായി 1,970 കന്യാസ്ത്രീകളാണ് ഹോളി ഫാമിലി സഭയിൽ പ്രവർത്തിക്കുന്നത്. ഇവർ വീടുകൾ സന്ദർശിക്കുകയും രോഗികളെ പരിചരിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തികുകയും ചെയ്തു. ഇന്ത്യ ആസ്ഥാനമായുള്ള സിറോ മലബാർ കത്തോലിക് സഭയിലെ അംഗമായ സിസ്റ്റർ മറിയം ത്രേസ്യ ചിറമേൽ മങ്കിടിയൻ 1876 ഏപ്രിൽ 26ന് കേരളത്തിലെ പുത്തൻചിറയിലാണ് ജനിച്ചത്.
വിശുദ്ധയാകാൻ പോകുന്ന മറിയം ത്രേസ്യയുടെ ചരിത്രം ഇങ്ങനെ:
തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിലെ ചിറമേൽ മങ്കിടിയൻ തോമാ- താണ്ടാ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ കുഞ്ഞായി 1876 ഏപ്രിൽ 26ലാണ് മറിയം ത്രേസ്യയുടെ ജനനം. ഉത്തമമാതൃകയായ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും വിശുദ്ധിയിലുമാണ് അവൾ വളർന്നത്. സമ്പന്ന കുടുംബമായിരുന്നെങ്കിലും ക്രമേണ ദരിദ്രരായി തീരുകയായിരുന്നു. 12-ാം വയസിൽ അമ്മ മരണപ്പെട്ടതോടെ അവളുടെ വിദ്യാഭ്യാസവും നിലച്ചു. തന്റെ ദൈവനിയോഗം തിരിച്ചറിയാനുള്ള നീണ്ട അന്വേഷണത്തിലായിരുന്നു പിന്നീട് അവൾ. പ്രാർത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവളുടെ ആഗ്രഹം. 1891ൽ വീട്ടിൽനിന്നും വളരെ ദൂരെയുള്ള ഒരു മലമ്പ്രദേശത്ത് പ്രാർത്ഥനയിലും അനുതാപത്തിലും അധിഷഷ്ഠിതമായ ജീവിതം നയിക്കാൻ അവൾ പദ്ധതിയിട്ടെങ്കിലും വിഫലമായി.
തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം സ്ഥിരമായി ദൈവാലയത്തിൽ എത്തിയ അവൾ ദൈവാലയം വൃത്തിയാക്കുന്നതും അൾത്താര അലങ്കരിക്കുന്നതും പതിവാക്കി. ക്രിസ്തുവിനെ അനുകരിക്കാനുള്ള ആഴമായ ആഗ്രഹം കൊണ്ട് പാവങ്ങളെ സഹായിക്കുന്നതിലും തന്റെ ഇടവകയിൽ ഏകാന്തവാസം നയിക്കുന്നവരെ സന്ദർശിച്ച് സാന്ത്വനിപ്പിക്കുന്നതിലും വ്യാപൃതയായി അവൾ. രോഗികളായവർ മരിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.
മൂന്ന് സഹചാരികളെയും ഉൾപ്പെടുത്തി അവൾ ഒരു പ്രാർത്ഥനാ- പ്രേഷിത സംഘത്തിന് രൂപംകൊടുത്തു. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം 'പെൺകുട്ടികളെ തെരുവിലേക്കിറക്കുന്നു' എന്ന വിമർശനം ക്ഷണിച്ചു വരുത്തി. എന്നാൽ, ത്രേസ്യ തന്റെ വിശ്വാസം മുഴുവനും തിരുകുടുംബത്തിൽ അർപ്പിച്ചു. പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ ദൈവീക സമ്മാനങ്ങളാൽ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. 1902 മുതൽ മരണംവരെ ഫാ. ജോസഫ് വിതയത്തിലായിരുന്നു അവളുടെ ആത്മീയ നിയന്താവ്. 1903ൽ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാർത്ഥനാ ഭവനം നിർമ്മിക്കാനുള്ള അനുവാദത്തിനായി ബിഷപ്പിനെ സമീപിച്ചു. അന്നത്തെ അപ്പസ്തോലിക വികാരിയായിരുന്ന മാർ ജോൺ മേനാച്ചേരി അവളുടെ ദൈവനിയോഗം വിവേചിച്ചറിഞ്ഞ് 10 വർഷത്തിനുശേഷം 1913ലാണ് അതിന് അനുവാദം നൽകിയത്. അധികം വൈകാതെ ത്രേസ്യയും മൂന്ന് സഹചാരികളും അങ്ങോട്ട് മാറി.
ഒരു ആത്മീയസഭയുടെ സാധ്യത മെത്രാൻ കണ്ടെത്തിയതിന്റെ ഫലമാണ് 1914മെയ് 14ന് രൂപം കൊണ്ട ഹോളി ഫാമിലി സന്യാസിനീ സഭ. മറിയം ത്രേസ്യ സഭയുടെ ആദ്യത്തെ സുപ്പീരിയറും ഫാ. വിതയത്തിൽ ചാപ്ലയിനുമായി. അവളുടെ മൂന്ന് സഹചാരികളും പോസ്റ്റുലന്റ്സായി ചേർക്കപ്പെട്ടു. 12 വർഷത്തിനുള്ളിൽ മൂന്ന് പുതിയ മഠങ്ങളുംസ്കൂളുകളും രണ്ട് പാർപ്പിട സൗകര്യങ്ങളും പഠനത്തിനുള്ള ഒരു ഭവനവും ഒരു അനാഥാലയവും സ്ഥാപിക്കാൻ ത്രേസ്യാക്ക് കഴിഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു പ്രമുഖ സ്ഥാനം നൽകിയത. 1926 ജൂൺ എട്ടിന് മറിയ ത്രേസ്യ ഇഹലോകവാസം വെടിഞ്ഞത്.
മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ ആരംഭിച്ചത് 1982ലാണ്. 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ധന്യയായി പ്രഖ്യാപിച്ചു. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരിക്കുണ്ടായ അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് 2000 ഏപ്രിൽ ഒൻപതിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവിടെ നിന്നാണ് ഇപ്പോൾ വാഴ്ത്തപ്പെട്ടവളാക്കി ഉയർത്താനും പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍