മിശ്ര വിവാഹം അംഗീകരിക്കാതെ മകളെ പിടിയിറക്കി അമ്മയുടെ ക്രൂരത; വീട്ടുകാർ തള്ളി പറഞ്ഞിട്ടും പ്രതിസന്ധികളെ അവർ അതിജീവിച്ചത് സ്നേഹക്കരുത്തിൽ; അച്ഛന്റെ മരണ ശേഷം അമ്മയുടേയും മകളുടേയും പ്രതീക്ഷകളെ തകർത്ത് ക്യാൻസറും; അമ്മ മരിച്ചതോടെ കിടപ്പിലായ കൊച്ചുമകളെ തേടി എത്തിയത് പണത്തോട് മാത്രം ആർത്തിയുള്ള മുത്തശ്ശി; ജീവ ഭയത്താൽ എഴുതിയ കത്ത് ഷാഹിദാ കമാൽ കണ്ടത് ആശ്വാസമായി; അമ്മ ബന്ധുക്കളുടെ തടവിൽ നിന്ന് അലാനാ തോമസിന് മോചനം; ഈ ഇടപെടലിന് വനിതാ കമ്മീഷന് കൈയടിക്കാം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കൊല്ലം ജില്ലയിൽ നെടുമ്പന പഞ്ചായത്തിൽ അലാന വില്ലയിൽ അലാന തോമസിന്റെ ദുരിതം കേട്ടറിഞ്ഞതും വനിതാ കമ്മീഷൻ ഓടിയെത്തി. കമ്മീഷന് അലാന അയച്ച കത്തിലെ വാചകങ്ങളായിരുന്നു ഇതിന് കാരണം. ഈ സങ്കടത്തിന് പരിഹാരം കിട്ടാത്ത പക്ഷം ആത്മഹത്യ മാത്രമെ എന്റെ മുന്നിലുള്ളു. ജീവിക്കാനുള്ള കൊതി കൊണ്ടാണ് ഞാൻ ഈ സങ്കട ഹർജി സമർപ്പിക്കുന്നത്-ഈ വാക്കുകളുടെ അർത്ഥം വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് പിടികിട്ടി. അങ്ങനെ അലാനയ്ക്ക് നീതിയെത്തിക്കുകയാണ് ഷാഹിദാ കമാൽ.
വനിതാ കമ്മീഷൻ നേരിട്ടെത്തി അലാനയുടെ മൊഴി എടുക്കുകയും അതിന് ശേഷം നടപടി എടുക്കുകയും ചെയ്തു. അലാനയുടെ ആഗ്രഹം പോലെ ജാമാതാവിനെ വീട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയതു. അലാനയുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഇടയ്ക്കു പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയതായി വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. അങ്ങനെ അലാനയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വനിതാ കമ്മീഷൻ. ആരുമില്ലാതെ ദുഃഖത്തിൽ കിടന്ന അലാനയ്ക്ക് അങ്ങനെ ഷാഹിദാ കമാൽ സഹായമെത്തിക്കുകയാണ്.
വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നു അലാനയുടെ അച്ഛനും അമ്മയും. ഇവരുടെ വിവാഹത്തോടെ അലാനയുടെ അമ്മ വീട്ടുകാർ പൂർണ്ണമായും കുടുംബവുമായി തെറ്റി. പ്രതിസന്ധികളെ ഒരുമിച്ച് അതിജീവിച്ച് ഈ കുടുംബം മുന്നോട്ട് പോയി. ഇതിനിടെ അലാനയുടെ അച്ഛൻ മരിച്ചു. പിന്നാലെ അമ്മയ്ക്കും മകൾക്കും ക്യാൻസറുമെത്തി. അമ്മ മരിച്ചതോടെ കാശിനോടുള്ള ആർത്തിയുമായി അമ്മൂമ്മ അലാനയ്ക്കൊപ്പം നിന്നു. എങ്ങനേയും അലാനയെ വകവരുത്തി മകളുടെ പേരിലെ പണവും സ്വത്തും അടിച്ചുമാറ്റുകയായിരുന്നു അമ്മൂമ്മയുടെ സ്വപ്നം. ഇതിനെയാണ് ഷാഹിദാ കമാലിന്റെ ഇടപെടൽ തകർക്കുന്നത്.
മാരകമായ ക്യാൻസർ രോഗമാണ് അലാനയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയത്. വീട്ടിൽ തന്നെ സ്വാന്തന ചികിത്സയിൽ കഴിയുകയാണ് അലാന. ഇതിനിടെയാണ് മാർച്ചിൽ അമ്മ മരിച്ചത്. ക്യാൻസാറിയിരുന്നു അമ്മയുടേയും ജീവൻ എടുത്തത്. അദ്ധ്യാപികയായിരുന്ന അമ്മയുടെ മരണത്തോടെ അലാനയുടെ ജീവിതം ദുരിതത്തിലായി. മാതാവിന്റെ മരണാനന്തരം മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അലാനയുടെ സങ്കട കഥ കേട്ട് സോഷ്യൽ മീഡിയ കൈയയച്ച് സഹായിച്ചു. ചികിൽസയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് സോഷ്യൽ മീഡിയയിലൂടെ കിട്ടിയത്. ഇതെല്ലാം ബാങ്കിലുണ്ട്. ഇത് മനസ്സിലാക്കി അമ്മയുടെ മരണത്തോടെ അമ്മൂമ്മ അടുത്തു കൂടി, ലക്ഷ്യം പണമായിരുന്നു.
ഏകദേശം നാൽപ്പത് ലക്ഷം രൂപ മതിപ്പു വിലയുള്ള വീടും വസ്തുവും മരണപ്പെട്ട അലാനയുടെ മാതാവിന്റെ പേരിലുണ്ട്. അമ്മയുടെ മരണ ശേഷം മാതാവിന്റെ ബന്ധുക്കൾ ഒരു ശത്രുവിനോടെന്ന പോലെയാണ് അലാനയോട് പെരുമാറിക്കൊണ്ടിരുന്നത്. അവർ ആഗ്രഹിച്ചത് വളരെ വേഗത്തിലുള്ള അലാനയുടെ മരണമായിരുന്നു. അതിനുള്ള പല ശ്രമങ്ങളും സംഭവിച്ചു. മരണത്തെ ഭയന്ന് വീട് ഉപേക്ഷിച്ച് കൊട്ടിയം എൻ എസ് എസ് കോളേജ് പരിസരത്തുള്ള ഒരു വീട് വാടകക്കെടുത്ത് മാറുകയും ചെയ്തു. ഇതിന് ശേഷം അമ്മയുടെ അമ്മയും മറ്റു ബന്ധുക്കളോടൊപ്പം കൂടി ഉപദ്രവം തുടങ്ങി.
അതുപോലെ എന്റെ സർട്ടിഫിക്കറ്റ്, 12 പവൻ സ്വർണ്ണാഭരണം, തിരിച്ചറിയൽ കാർഡ് പിന്നെ എന്നെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചും വാങ്ങിയിട്ടിട്ടുണ്ടെന്ന് അലാന പറയുന്നു. സമയത്തിന് ഭക്ഷണമൊ മരുന്നോ പോലും ലഭിക്കുന്നില്ലെന്നും അലാന പറയുന്നു. ആധാർ കാർഡ്, മാതാവിന്റെ മരണ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് മുതലായവ മാറ്റിവക്കുകയും ചെയ്തു. മരിച്ച അമ്മയുടെ പ്രോവിഡന്റ് ഫണ്ട്, പെൻഷൻ മുതലായവയ്ക്ക് അപേക്ഷ സമർപ്പിക്കാനും സമ്മതിച്ചില്ല. ഈ ഭീതി ജനകമായ സാഹചര്യത്തിലാണ് വിഷയം വനിതാ കമ്മീഷന് മുമ്പിലേക്ക് കൊണ്ടു വന്നത്.
മരണ ഭീതിയിലാണ് ഞാൻ ഓരോ ദിവസവും കഴിയുന്നത്. ഞാൻ എങ്ങനെ മരിച്ചാലും(കൊന്നാലും)അതൊരു സ്വാഭാവിക മരണമെന്നെ പൊതുജനം കരുതുകയുള്ളുവെന്ന് പോലും ഇതിനാലകം അവർ പറഞ്ഞു കഴിഞ്ഞുവെന്നും വനിതാ കമ്മീഷന് എഴുതിയ കത്തിൽ അലാന പറഞ്ഞിരുന്നു. സർക്കാരിന്റെ ഏതെങ്കിലും ഷെൽട്ടറിലൊ ഏതെങ്കിലും സന്നദ്ധ സംഘടനയിലെ സംരക്ഷണത്തിലൊ തന്റെ താമസം മാറ്റണമെന്ന ആഗ്രഹമേ അലാനയ്ക്കുള്ളൂ-ഈ പരാതിയാണ് വനിതാ കമ്മീഷൻ ഇടപെടലിലേക്ക് കാര്യങ്ങളെത്തിച്ചത്.
അലാന തോമസ് വനിതാ കമ്മീഷന് നൽകിയ കത്തിന്റെ പൂർണ്ണ രൂപം ചുവടെ
ബഹുമാനപ്പെട്ട സംസ്ഥാന വനിത കമ്മീക്ഷൻ സമക്ഷം സമക്ഷം.
കൊല്ലം ജില്ലയിൽ നെടുമ്പന പഞ്ചായത്തിൽ അലാന വില്ലയിൽ അലാന തോമസ്സ് ബോധിപ്പിക്കുന്ന അപേക്ഷ.
ഞാൻ മാരകമായ ക്യാൻസർ രോഗിയും എന്റെ രോഗത്തിന് ആധുനിക മെഡിക്കൽ സയൻസിൽ മരുന്നില്ലയെന്ന് ഇന്ത്യയിലെ തന്നെ എല്ലാ ഡൊക്ടേസും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ആയതിനാൽ വീട്ടിൽ തന്നെ സ്വാന്തന ചികിഝയിൽ കഴിയുകയുമാണ് .
എന്റെ സങ്കടം എന്തന്നാൽ കഴിഞ്ഞ മാർച്ച് മാസം 10ാം തിയതി എന്റെ മാതാവ് ഇതേ രോഗത്തിനാൽ മരണപ്പെട്ടു.പിന്നീടുള്ള എന്റെ ജീവിതം ദുരിത പൂർണ്ണമായി.എന്റെ മാതാവ് അദ്ധ്യാപികയായിരുന്നു. മാതാവിന്റെ മരണാനന്തരം ഞാൻ എന്റെ അമ്മയുടെ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത് .എന്റെ രോഗം ചികിഝിക്കുന്നതിലേക്കായി സോഷ്യൽ മീഡിയ വഴി ഇരുപത് ലക്ഷത്തോളം രൂപ കിട്ടുകയും അത് എന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്
കൂടാതെ ഏകദേശം നാൽപ്പത് ലക്ഷം രൂപ മതിപ്പു വിലയുള്ള വീടും വസ്തുവും മരണപ്പെട്ട എന്റെ മാതിവിന്റെ പേരിലുണ്ട് .മാതാവിന്റെ മരണ ശേഷം മാതിവിന്റെ ബന്ധുക്കൾ എന്നോട് ഒരു ശത്രുവിനോടെന്ന പോലെയാണ് എന്നോട് പെരുമാറിക്കൊണ്ടിരിക്കുന്നത് . ഞാൻ മനസിലാക്കുന്നത് അവർ ആഗ്രഹിക്കുന്നത് വളരെ വേഗത്തിലുള്ള എന്റെ മരണമാണന്നാണ് . അതിനുള്ള പല ശ്രമങ്ങളും ഇതിനാലകം സംഭവിച്ചിട്ടുണ്ട് .മരണത്തെ ഭയന്ന് ഞാൽ എന്റെ വീട് ഉപേക്ഷിച്ച് കൊട്ടിയം എൻ എസ്സ് എസ്സ് കോളേജ് പരിസരത്തുള്ള ഒരു വീട് വാടകക്കെടുത്താണ് താമസിച്ചു വരുന്നത് .
ഇപ്പോൾ എന്റെ അമ്മൂമ്മ മറ്റു ബന്ധുക്കളോടൊപ്പം കൂടിക്കൊണ്ട് എന്നെ നിരന്തരം ഉപദ്ദ്രപിക്കുകയും എന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അതുപോലെ എന്റെ സർട്ടിഫിക്കറ്റ് 12 പവൻ സ്വർണ്ണാഭരണം എന്റെ തിരിച്ചറിയൽ കാർഡ് പിന്നെ എന്നെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചും വാങ്ങിയിട്ടിട്ടുണ്ട് സമയത്തിന് ഭക്ഷണമൊ മരുന്നൊ പോലും എനിക്ക് ലഭിക്കുന്നില്ല.അവർ എന്റെ ആധാർ കാർഡ് മാതാവിന്റെ മരണ സർട്ടിഫിക്കറ്റ് ബാങ്ക് പാസ്സ് ബുക്ക് റേഷൻ കാർഡ് മുതലായവ മാറ്റിവക്കുകയും എന്റെ മാതാവിന്റെ പ്രോവിഡന്റ് ഫണ്ട് പെൻഷൻ മുതലായവക്ക് അപേക്ഷ സമർപ്പിക്കാൻ സമ്മതിക്കാതെ എന്നെ നിരന്തരം ഭീഷണി പെടുത്തുകയും മറ്റുംചെയ്യുന്നു.മരണ ഭീതിയിലാണ് ഞാൻ ഓരൊ ദിവസവും കഴിയുന്നത് .ഞാൻ എങ്ങനെ മരിച്ചാലും(കൊന്നാലും)അതൊരു സ്വാഭാവിക മരണമെന്നെ പൊതുജനം കരുതുകയുള്ളുവെന്ന് പോലും ഇതിനാലകം അവർ പറഞ്ഞു കഴിഞ്ഞു.
ആകയാൽ എന്റെ സങ്കടത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കി സർക്കാരിന്റെ ഏതെങ്കിലും ഷെൽട്ടറിലൊ ഏതെങ്കിലും സന്നദ്ധ സംഘടനയിലെ സംരക്ഷണത്തിലൊ ആക്കാ മേൽ നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപെക്ഷിക്കുന്നു. എന്റെ ഈ സങ്കടത്തിന് പരിഹാരം കിട്ടാത്ത പക്ഷം ആത്മഹത്യ മാത്രമെ എന്റെ മുന്നിലുള്ളു. ജീവിക്കാനുള്ള കൊതി കൊണ്ടാണ് ഞാൻ ഈ സങ്കട ഹർജി സമർപ്പിക്കുന്നത് !
വിശ്വസ്തതയോടെ
അലാന തോമസ്
Stories you may Like
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ബഹുസ്വരം അപസ്വരമല്ല: അലക്സിയോസ് മാർ യൗസേബിയസ്
- അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- പൊതുജനാഭിപ്രായ രൂപീകരണം നിർണായകമെന്ന് ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്