'കനൽ ഒരു തരിമതി' എന്നു പറയുന്നത് എൻ കെ പ്രേമചന്ദ്രന്റെ കാര്യത്തിൽ നൂറ് ശതമാനം ശരി! ആർഎസ്പിയുടെ ഏക പാർലമെന്റ് അംഗത്തെ പത്ത് പേർ അടങ്ങുന്ന ലോക്സഭയിലെ സ്പീക്കർ പാനലിലേക്ക് തിരഞ്ഞെടുത്തു; പെർഫോമൻസും സഭാപരിജ്ഞാനവും മാനദണ്ഡമാക്കിയപ്പോൾ പ്രേമചന്ദ്രൻ 'കിടിലൻ' എന്നു പുകഴ്ത്തി സ്പീക്കർ ഓം ബിർലയും; പാർലമെന്റിൽ ഇന്നലെ താരമായത് ആലത്തൂർ എംപി രമ്യ ഹരിദാസെങ്കിൽ ഇന്നത്തെ സൂപ്പർതാരം കൊല്ലത്തിന്റെ പ്രിയ എംപി തന്നെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്സഭയിൽ ഇന്നലെ സഭയെ കൈയിലെടുത്തത് ആലത്തൂരിൽ നിന്നുള്ള പാർലമെന്റ് അംഗം രമ്യ ഹരിദാസ് ആയിരുന്നു. സ്പീക്കർ ഓം ബിർല തന്റെ പേരു വിളിച്ചപ്പോൾ തെറ്റിയ കാര്യം ചൂണ്ടിക്കാട്ടുകയും ഉടനെ രമ്യ ബ്ലോക്ക് പഞ്ചായത്ത് അംഗമായി ശോഭിച്ച കാര്യം സ്പീക്കർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതോടെ സഭയുടെ കൈയടി നേടുകയും ചെയ്തു രമ്യ. ഇന്ന് സഭയിൽ ശോഭിച്ചതുകൊല്ലത്തിന്റെ പ്രിയ എംപി എൻ കെ പ്രേമചന്ദ്രൻ ആയിരുന്നു. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ സഭാ പരിജ്ഞാനം കൊണ്ട് ഏറ്റവും ശ്രദ്ധേയനാണ് ആർഎസ്പിയുടെ ഏക പാർലമെന്റ് അംഗം. സഭയിൽ എൻ കെ പ്രേമചന്ദ്രൻ ഒരു കാര്യം പറയാൻ എഴുനേറ്റാൽ എന്താണ് പറയുന്നത് എന്നറിയാൻ എല്ലാവരും കാതോർത്തു നിൽക്കുന്ന അവസ്ഥയുമുണ്ട്. ഈ അനുഭവ സമ്പത്തിനെ അംഗീകരിച്ചു കൊടുക്കുകയാണ് സ്പീക്കർ ഓം ബിർലയും ചെയ്തത്.
സ്പീക്കർ ചെയറിൽ ഇല്ലാത്ത വേളയിൽ സഭയെ നിയന്ത്രിക്കുന്ന ചുമതല വഹിക്കുന്ന സ്പീക്കർ പാനലിലേക്ക് പ്രേമചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. പത്ത് പേരെ ഉൾപ്പെടുത്തിയ പാനലിലാണ് കൊല്ലം എംപിയെ ഉൾപ്പെടുത്തിയത്. കൊടിക്കുന്നിൽ സുരേഷാണ് പാനലിൽ അംഗത്വമുള്ള മറ്റൊരു കേരളാ എംപി. ഇക്കാര്യം ഇന്ന് സീറോ അവറിൽ സ്പീക്കർ ഓം ബിർള അറിയിക്കുകയായിരുന്നു. ഇതോടെ പാർലമെന്റ് കൈയടിച്ചു. നന്ദി അറിയിച്ചു കൊണ്ട് പ്രേമചന്ദ്രൻ പ്രസംഗിക്കുകയും ചെയ്തു. ഒരു അംഗമേ ഉള്ളൂവെങ്കിലും തന്നെ തിരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ഇതോടെ പ്രേമചന്ദ്രന് അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചത് എന്നായിരുന്നു സ്പീക്കർ പറഞ്ഞത്. സഭയിലെ കാര്യങ്ങളും ചട്ടങ്ങളും അറിയുന്ന ആളാണ് താങ്കൾ എന്നാണ് ഓംബിർല പറഞ്ഞത്. സഭയിൽ ഏറ്റവും കൂടുതൽ സമയം ഇരിക്കുന്ന അംഗം. ചർച്ചകളിൽ സജീവമായ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികൾ നന്നായി അറിയാവുന്ന അംഗമെന്ന നിലയിലാണ് സ്പീക്കർ പാനലിലേക്ക് കൊല്ലം എംപിയെ തിരഞ്ഞെടുക്കുന്നതെന്നും എന്നും ഓംബിർല പറഞ്ഞു. സ്പീക്കറുടെ വാക്കുകൾ കൈയടിച്ചാണ് സഭ സ്വീകരിച്ചതും.
16ാം പാർലമെന്റിലും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച അംഗങ്ങളിൽ മുന്നിലായിരുന്നു എൻ കെ പ്രേമചന്ദ്രൻ. സഭയിലെ ഇടപാടുകൾ കൃത്യമായി പഠിക്കുന്ന അദ്ദേഹം സർക്കാർ കൊണ്ടുവരുന്ന ബില്ലിൽ ഭേദഗതികൾ നിർദ്ദേശിച്ചും ശ്രദ്ധ നേടാറുണ്ട്. ഒരു വിഷയം ചർച്ച ചെയ്യാനായി അദ്ദേഹം എഴുനേൽക്കുമ്പോൾ മുതിർന്ന അംഗങ്ങൾ പോലും കാതോർക്കുന്ന സ്ഥിതിയുണ്ട്. 17ാം പാർലമെന്റിലും പ്രതിപക്ഷത്തെ ശബ്ദമായി അദ്ദേഹം നിലയുറപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ടു തന്നെ വ്യക്തമാക്കിയിരുന്നു.
ഭോപ്പാലിലെ ലോക്സഭാ എംപിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞ വിവാദത്തിലായപ്പോൾ പ്രേമചന്ദ്രൻ ഇടപെട്ടത് ശ്രദ്ധേയമായിരുന്നു. പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് പ്രഗ്യ സത്യവാചകം ചൊല്ലിയത്. സാധാരണ എല്ലാ എംപിമാരും സ്വന്തം പേര് - അതായത് റിട്ടേണിങ് ഓഫീസർ എഴുതി നൽകിയ സർട്ടിഫിക്കറ്റിലെ പേര് - പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യാറ്. പക്ഷേ പ്രഗ്യാ സിങ് ചെയ്തത് അതല്ല. 'സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ' എന്ന സർട്ടിഫിക്കറ്റിലെ പേരിന് പകരം അവർ സ്വന്തം പേര് വായിച്ചത് ഗുരുവിന്റെ പേര് ചേർത്താണ്. 'സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സ്വാമി പൂർണചേതാനന്ദ അവധേശാനന്ദ ഗിരി' എന്ന്. സംസ്കൃതഭാഷയിലായിരുന്നു അവരുടെ സത്യപ്രതിജ്ഞാ വാചകങ്ങൾ. ഇതോടെ ബഹളമായി. പ്രഗ്യാ സിംഗിന് മൂന്ന് തവണ സത്യവാചകം ചൊല്ലേണ്ടി വന്നു.
ആദ്യം എഴുന്നേറ്റ് പ്രതികരിച്ചതുകൊല്ലത്തു നിന്നുള്ള ആർഎസ്പി എംപിയായ എൻ കെ പ്രേമചന്ദ്രൻ തന്നെയാണ്. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിംഗിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരെ പ്രേമചന്ദ്രൻ പ്രതികരിച്ചത്. സഭാ ചട്ടം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് യഥാർത്ഥ പേര് മാത്രമേ അംഗങ്ങൾ സത്യപ്രതിജ്ഞയിൽ പറയാവൂ എന്ന് പ്രേമചന്ദ്രൻ എടുത്തു പറഞ്ഞു. റിട്ടേണിങ് ഓഫീസർ എഴുതി നൽകുന്ന, പത്രിക നൽകിയപ്പോൾ എഴുതി നൽകിയ അതേ പേര് മാത്രമേ സത്യപ്രതിജ്ഞയ്ക്കോ സഭയിൽ പ്രസ്താവന നടത്തുമ്പോഴോ അംഗങ്ങൾ ഉപയോഗിക്കാവൂ എന്ന ചട്ടമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതോടെ വീണ്ടും പേര് പറയാൻ സ്പീക്കർ പ്രഗ്യയോട് പറയുകയും ചെയ്തു.
ഇതിന് ശേഷം ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണം എന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു പ്രേമചന്ദ്രൻ താരമായിരുന്നു. ഇത് വഴി ബിജെപിയ വെട്ടിലാക്കിയിരുന്നു പ്രേമചന്ദ്രൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍