രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കും; പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെ; സോണിയ എത്തും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽക്കാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാൻ നീക്കം; തൽക്കാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും ശക്തം; രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ പുതിയ അധ്യക്ഷയാകാൻ സാധ്യത ഏറി. നെഹ്റു കുടുംബാംഗം തന്നെ പാർട്ടിയെ നയിക്കണമെന്ന പൊതുവികാരം ശക്തമാണ്. ദുർബലനായ കോൺഗ്രസ് അധ്യക്ഷനെ അല്ല കരുത്തനായ നേതാവിനെയാണ് വേണ്ടതെന്ന വികാരം അതിശക്തമാണ്. നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷനായാലും രാഹുലിനേയും സോണിയേയും കാര്യങ്ങൾക്കായി ആളുകൾ സമീപിക്കും. ഇത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കും. അതിലും നല്ലത് നെഹ്റു കുടുംബം തന്നെ നയിക്കുന്നതാണെന്ന ചർച്ചയാണ് കോൺഗ്രസിൽ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക പാർട്ടിയെ നയിക്കാനെത്തുന്നത്. തൽകാലം താൽകാലിക പ്രസിഡന്റിനെ നിയമിച്ചാൽ പോലും ഏറെ വൈകാതെ നേതൃത്വം പ്രിയങ്കയിലേക്ക് എത്തും.
രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കുമെന്ന് ഹൈക്കമാണ്ടിലെ നേതാക്കളും സമ്മതിക്കുന്നുണ്ട്. പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെയാണെന്നാണ് സൂചന. രാജീവ് ഗാന്ധിയുടെ മരണ ശേഷം സോണിയ ഗാന്ധി അധ്യക്ഷയാകും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽകാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാനാണ് നീക്കം. മുതിർന്ന നേതാക്കൾക്ക് താൽകാലിക ചുമതല നൽകുന്നത് ഇതിന് വേണ്ടിയാണ്. എന്നാൽ തൽകാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. സോണിയയിൽ നിന്ന് അധികാരം പ്രിയങ്കയിലേക്ക് എത്തുന്നതാണ് നല്ലതെന്ന ചർച്ചയാണ് ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം എത്തുകയാണ്.
ബിജെപിയെ നേരിടണമെങ്കിൽ ഇന്നത്തെ നിലയിലുള്ള കോൺഗ്രസ് മതിയാവില്ല എന്ന സൂചനയാണു രാഹുലിന്റെ കത്തിൽ പ്രതിഫലിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റായി ഏതു നേതാവു വന്നാലും ഗാന്ധി കുടുംബത്തിൽ നിന്നു വേറിട്ട് ഒരു അധികാരകേന്ദ്രമാവുക എളുപ്പമല്ല. ഇക്കാര്യത്തിൽ ഏറ്റവും ധീരമായ പരീക്ഷണം നടത്തിയത് പി.വി. നരസിംഹറാവു ആയിരുന്നു. ഇത് പാർട്ടിയെ ദുർബ്ബലമാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കരുതലോടെയാകും തീരുമാനം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല. പിൻഗാമിയായി ഉയർന്നു കേൾക്കുന്ന പേരുകളിൽ മല്ലികാർജുൻ ഖർഗെ, സുശീൽ കുമാർ ഷിൻഡെ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാകട്ടെ, സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനാവാത്തതിന്റെ നാണക്കേടിലുമാണ്. ഇതും പ്രിയങ്കയിലേക്കാണ് ചർച്ചകളെ എത്തിക്കുന്നത്.
രാഹുൽ ഗാന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾക്കു പാർട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. എത്രയും വേഗം പ്രവർത്തക സമിതി യോഗം വിളിച്ച് പുതിയ പ്രസിഡന്റിനെ നിയോഗിക്കുകയാണു പാർട്ടിക്കു മുന്നിലുള്ള പ്രാഥമിക ദൗത്യം. താൽക്കാലിക പ്രസിഡന്റിനെ ശുപാർശ ചെയ്യാനുള്ള അധികാരം സമിതിക്കുണ്ട്. പിന്നീട് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നാണു പാർട്ടി ഭരണഘടന പറയുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതു ധാരണയിലൂടെ പ്രസിഡന്റിനെ തീരുമാനിക്കണമെന്ന വാദത്തിനാണു പാർട്ടിയിൽ മുൻതൂക്കം. ഈ സാഹചര്യത്തിൽ താൽകാലിക പ്രിസിഡന്റിനെ ചുമതലപ്പെടുത്തി പ്രിയങ്കയെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കൊണ്ടു വരാനാകും ശ്രമിക്കുക. മിതിയിലെ മുതിർന്ന അംഗങ്ങളായ സോണിയ ഗാന്ധി, എ.കെ. ആന്റണി, ഡോ. മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടൽ നിർണായകമാകും. ഇതിൽ ബഹുഭൂരിഭാഗവും പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന അഭിപ്രായക്കാരാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത് പുറത്തുവിട്ട രാഹുൽ ഗാന്ധിക്കു പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തു വന്നിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാണ് രാഹുൽ ചെയ്തതു പോലെ ചെയ്യാൻ ധൈര്യമുള്ളതെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ തീരുമാനത്തോട് അതിയായ ബഹുമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ചയാണ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി രാഹുൽ ഗാന്ധി സ്വയം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മെയ് 25നു ചേർന്ന പ്രവർത്തകസമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം വഴങ്ങാത്ത സാഹചര്യത്തിലാണ് 4 പേജ് രാജിക്കത്ത് രാഹുൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ, 2019 തിരഞ്ഞെടുപ്പിലെ പരാജയത്തിനു താനാണ് ഉത്തരവാദിയെന്ന് രാഹുൽ കത്തിൽ തുറന്നു പറഞ്ഞു. പാർട്ടിയുടെ ഭാവി വളർച്ചയ്ക്ക് ഉത്തരവാദിത്തം നിർണായകമാണ്. ഇക്കാരണത്താലാണു കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നത്.
പാർട്ടിയുടെ പുനർനിർമ്മാണത്തിനു കണിശമായ തീരുമാനങ്ങൾ ഉണ്ടാകണം. 2019 ലെ പരാജയത്തിന് ഒട്ടേറെ ആളുകൾ കണക്കു പറയേണ്ടതായി വരും. ഉത്തരവാദിത്തം മറ്റുള്ളവർക്കുമേൽ കെട്ടിവച്ച് പാർട്ടി അധ്യക്ഷനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവഗണിക്കുന്നത് അനീതിയാണെന്നു രാഹുൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നിരന്തര ആവശ്യം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാവാത്തതിലുള്ള അമർഷം രേഖപ്പെടുത്തിയാണ്, രാജിക്കത്ത് ട്വിറ്ററിലൂടെ രാഹുൽ പുറത്തുവിട്ടത്. ചികിൽസയിലുള്ള റോബർട്ട് വാധ്രയെ കാണാൻ സോണിയയ്ക്കൊപ്പം രാഹുൽ വരും ദിവസങ്ങളിൽ വിദേശത്തേക്കു പോകുമെന്നും സൂചനയുണ്ട്.
അധ്യക്ഷസ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ 5 മുഖ്യമന്ത്രിമാർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇന്നലെ പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, താൻ കോൺഗ്രസ് പ്രസിഡന്റല്ലെന്നു രാഹുൽ തുറന്നടിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ രാഹുലിനു മേൽ സമ്മർദം ചെലുത്തില്ലെന്നു സോണിയ ഗാന്ധി നിലപാടെടുത്തപ്പോൾ, പാർട്ടിയെ അടിമുടി അഴിച്ചുപണിയാൻ തൽക്കാലത്തേക്കു പദവിയിൽ തുടരണമെന്ന് പ്രിയങ്ക ഗാന്ധി വാദിച്ചു. എന്നാൽ, തന്റെ തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാഹുൽ തീർത്തു പറഞ്ഞു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഏതാനും നേതാക്കളെ മാത്രം അറിയിച്ചശേഷമാണ് അദ്ദേഹം രാജിക്കത്ത് പുറത്തുവിട്ടത്.
മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ അദ്ദേഹം ഇത് പാടേ നിഷേധിക്കുകയും രാഹുലിൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുമ്പോൾ പാർട്ടിയുടെ പ്രസിഡന്റായി തുടരാൻ ഞങ്ങൾ വീണ്ടും രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കും. രാഹുൽ എല്ലായ്പ്പോഴും ഞങ്ങളുടെ നേതാവായി തുടരുമെന്നാണ് മോത്തിലാൽ വോറ പറയുന്നത്. കാലാവധി തീരുംമുൻപ് അധ്യക്ഷൻ ഒഴിഞ്ഞാൽ മുതിർന്ന ജനറൽ സെക്രട്ടറിക്കായിരിക്കും ചുമതലയെന്നാണ് ഭരണഘടനയുടെ 18-ാം വകുപ്പ് വ്യക്തമാക്കുന്നത്.
വൈസ് പ്രസിഡന്റ് ഇല്ലാത്തതിനാലാണിത്. നിലവിൽ, ഗുലാം നബി ആസാദാണ് ജനറൽ സെക്രട്ടറിമാരിൽ സീനിയർ. താൽക്കാലിക പ്രസിഡന്റിനെ പ്രവർത്തക സമിതി നിയോഗിക്കും വരെയായിരിക്കും ജനറൽ സെക്രട്ടറിക്ക് ചുമതല. എന്നാൽ രാഹുൽ രാജി വെച്ച് ഒഴിയുമ്പോൾ ഇത്തരത്തിലൊരു മാറ്റത്തിന് ആരും സാധ്യത കൽപ്പിക്കുന്നില്ല.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്