മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; 50 ഓളം ചിത്രങ്ങൾക്ക് ഒരാഴ്ച്ച പോലും തികക്കാനായില്ല; 2019ലെ അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ
എം മാധവദാസ്
തിരുവനന്തപുരം: ആകെ അഞ്ചൂറു കോടിയുടെ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ അതിന്റെ മുന്നൂറുകോടിയുടെയും ബിസിനസ് നടത്തിത് വെറും രണ്ടേ രണ്ട് ചിത്രങ്ങൾ. 82 ചിത്രങ്ങൾ ഇറങ്ങിയതിൽ തീയേറ്ററിൽനിന്ന് മുടക്കുമുതൽ തിരിച്ചു പടിക്കാൻ കഴിഞ്ഞത് വെറും 15 ചിത്രങ്ങൾക്ക് മാത്രം. അമ്പതോളം ചിത്രങ്ങൾക്ക് വെറും ഒരാഴ്ചപോലും തികക്കാനായില്ല. 2019 ജനുവരി മുതൽ ജൂൺവരെയുള്ള മലയാള സിനിമയുടെ അർധവർഷ കണക്കാണിത്. 200 കോടിയുടെ റിക്കോർഡ് ബിസിനസ് നേടിയ മോഹൻലാലിന്റെ ലൂസിഫറും, 100 കോടി ക്ലബിലെത്തിയ മമ്മൂട്ടിയുടെ മധുരരാജയും ഇല്ലായിരുന്നെങ്കിൽ ഈ വ്യവസായത്തിന്റെ സ്ഥിതി എന്താവുമെന്ന് ചിന്തിച്ചു നോക്കുക. അതായത് ഈ രണ്ടു 'വെറ്ററൻ സൂപ്പർ താരങ്ങളും' തന്നെയാണ് മലയാള സിനിമാ വ്യവസായത്തെ നിലനിർത്തുന്നതെന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും റിസ്ക്കുള്ള വ്യവസായങ്ങളിൽ ഒന്നാണ് മലയാള സിനിമയെന്ന് ചുരുക്കം. ശതമാനക്കണക്കിൽ നോക്കുമ്പോൾ മുതൽ മുടക്കുന്നവന് അതിതരിച്ചു കിട്ടാനുള്ള സാധ്യത വെറും പത്തു ശതമാനം മാത്രം. എന്നിട്ടും ഈയാംപാറ്റ നിർമ്മാതാക്കൾ എന്നിട്ടും ഒരുപാട് ഇറങ്ങുന്നു എന്നുതന്നെ അത്ഭുദപ്പെടുത്തുന്നു.
ദുൽഖറും നിവിൻപോളിയും ദിലീപും പ്രഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കമുള്ള താരനിര തലകുത്തി വീണ അർധവർഷത്തിൽ പിടിച്ചു നിന്നത് ഷെയിൻ നിഗവും ആസിഫലിയും മാത്രമായിരുന്നു. ലൂസിഫറിന്റെ സംവിധാനത്തിൽ കൈയടി നേടിയ പ്രഥ്വീരാജിന് പക്ഷേ നടൻ എന്ന നിലയിൽ വിജയം നേടാനായില്ല.
ലൂസിഫർ (200 കോടി), മധുരരാജ( 100 കോടി) കുമ്പളങ്ങി നൈറ്റ്സ് (40 കോടി) എന്നിങ്ങനെ മൂന്ന് സൂപ്പർ ഹിറ്റുകളാണ് ഈ വർഷം ഉണ്ടായത്. ഉണ്ട, ഉയരെ, ഇഷ്ക്ക്, തമാശ തുടങ്ങിയ കലയും കച്ചവടവും സമ്മേളിച്ച നിരവധി ചിത്രങ്ങളും വിജയമായി. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ പ്രതിസന്ധി ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. വൻകിട സിനിമകൾക്കൊപ്പം റിയലിസ്റ്റിക്കായി എടുക്കുന്ന ചെറിയ ചിത്രങ്ങളും പ്രേക്ഷകർ അംഗീകരിക്കുന്നുണ്ട്, വൻതോതിൽ വിജയിപ്പിക്കുന്നുണ്ട്. പക്ഷേ യാതൊരു വാലും തലയുമില്ലാതെ സിനിമയെടുത്തിട്ട് പ്രേക്ഷകനെ കുറ്റപ്പെടുത്തുന്നിൽ എന്താണ് കാര്യം.
അതേസമയം തിരമലയാളത്തിന്റെ വിപണി സാധ്യതകൾ ഒരുപോലെ വർധിച്ച കാലമാണ് ഇത്. ലോകമെമ്പാടും മലയാള സിനിമ റിലീസ് ചെയ്യാൻ കഴിയുന്നു. തീയേറ്റർ കളക്ഷൻ മാത്രമല്ലാതെ മറ്റ് പലമേഖലകളിൽനിന്നുമായി പണം വരുന്നു. സാറ്റലെറ്റ് ഓവർസീസ് റൈറ്റുകളിൽ ഉണ്ടായ തിരിച്ചടിയും മാറിവരുന്നുണ്ട് എന്നത് ആശ്വാസമാണ്.
2019 അർധവർഷത്തിലെ വിജയ ചിത്രങ്ങൾ ഇവയാണ്
1, ലൂസിഫർ 2 മധുരരാജ 3 കുമ്പളങ്ങി നൈറ്റ്സ് 4 ഉയരെ 5 ഇഷ്ക്ക് 6 ഉണ്ട 7 തമാശ 8 കക്ഷി അമ്മിണിപ്പിള്ള 9 വിജയ് സൂപ്പറും പൗർണമിയും 10 വൈറസ്. ഈ പത്തു ചിത്രങ്ങൾക്ക് പുറമെ കുറഞ്ഞ മുടക്കുമുതലും സാറ്റലൈറ്റും ലോങ്ങ് റണ്ണിലെ കളക്ഷനും കൂടി പരിഗണിക്കുമ്പോൾ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജൂൺ, ആൻഡ് ദ ഓസ്ക്കാർ ഗോസ് ടു, അതിരൻ, മേരാം നാം ഷാജി എന്നീ ചിത്രങ്ങളെയും വിജയചിത്രങ്ങളായി പരിഗണിക്കാമെന്ന് മാത്രം. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന നിലയിൽ വന്ന അമ്പതോളം സിനിമകൾ വന്നതും പോയതും ആരും അറിഞ്ഞില്ലെന്ന് മാത്രം.
താരം ലാലേട്ടൻ തന്നെ
ഈ വർഷം ജനുവരി മുതൽ ജൂൺവരെയായി മൊത്തം 500 കോടി രൂപയുടെ ബിസിനസാണ് മലയാള സിനിമയിൽ നടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഇതിൽ 200 കോടിയിലേറെ ബിസിനസ് നടത്തിയിരിക്കുന്നത് ഒരേ ഒരു വ്യക്തിയുടെ കെയർഓഫിലാണ്. അതാണ് സാക്ഷാൽ മോഹൻലാൽ. പ്രഥ്വീരാജ് സംവിധായകനായ ലൂസിഫറിന്റെ ബ്രഹ്മാണ്ഡ വിജയം ഒരിക്കൽ കൂടി അടിവരയിടുന്നത് ലാൽ എന്ന നടന്റെ വിപണി സാധ്യതകൾ തന്നെയാണ്. കേരളത്തിൽ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും ദുബൈയിലും അമേരിക്കയിലുമൊക്കെ ആളുകൾ ലൂസിഫർ കാണാൻ തിക്കിത്തരക്കി. പുലിമുരുകന്റെ 150 കോടിയുടെ റേക്കോർഡ് മറികടന്ന് ലൂസിഫർ 200 കോടിയിലേക്ക് കുതിച്ചപ്പോൾ, മലയാള സിനിമയുടെ വിപണി സാധ്യതയുമാണ് വർധിച്ചത്. ഇന്ന് ചൈനയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർക്കറ്റ് ചെയ്യത്തക്ക രീതിയിൽ മലയാള സിനിമ വളർന്നതിന് പിന്നിൽ മോഹൻലാൽ എന്ന നടന്റെ താര സ്വാധീനത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞവർഷം 'ഒടിയൻ' കണ്ട് തലയിൽ മുണ്ടിട്ടറങ്ങിപ്പോകേണ്ടി വന്ന ലാൽ ആരാധകർ തകർത്ത് ആഘോഷിച്ച പടമായിരുന്നു ലൂസിഫർ.
ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ഇട്ടിമാണി, കുഞ്ഞാലിമരക്കാർ തുങ്ങിയവയാണ് മോഹൻലാലിന്റെ ഈ വർഷം റിലീസ് ആവുമെന്ന് കരുതുന്ന ചിത്രങ്ങൾ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തരിക്കുന്നത്.
മമ്മൂട്ടി തിരിച്ചു വന്ന അർധ വർഷം
കഴിഞ്ഞ കുറേക്കാലമായി തിളക്കം മങ്ങിവരികയായിരുന്ന മമ്മൂട്ടി അതിശക്തമായി തിരച്ചുവന്ന അർധ വർഷമായിരുന്നു ഇത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിക്കാൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ നടന് കഴിഞ്ഞു. പേരന്മ്പ് എന്ന തമിഴ് ചിത്രത്തിലെ ഹൃദയംഭേദകമായ പ്രകടനത്തിന് ഈ നടനെ ഒരിക്കൽ കൂടി ദേശീയ അവാർഡ് കാത്തിരിക്കുന്നുണ്ടെന്ന് തോനുന്നു. കേരളത്തിലും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഇത്. അതുപോലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര കേരളത്തിൽ ചലനം സൃഷ്ടിച്ചില്ലെങ്കിലും ആന്ധ്രയിൽ ഭരണമാറ്റത്തിനുവരെ കാരണമായേക്കാവുന്ന തരംഗമാണ് ഇതുണ്ടാക്കിയത്. വൈഎസ് ജഗമോഹൻ റെഡ്ഡിയായി വേഷമിട്ട മമ്മൂട്ടിയുടെ യാത്ര സിനിമ, തങ്ങൾക്ക് ഏറെ ഗുണം ചെയ്്തുവെന്ന് ഇപ്പോഴത്തെ ആന്ധ്രാ മുഖ്യമന്ത്രിയും വൈഎസ്ആറിന്റെ മകനുമായ ജഗൻ മോഹൻ റെഡ്ഡി തന്നെ സമ്മതിച്ചതാണ്.
മലയാളത്തിൽ പോക്കിരിരാജയുടെ തുടർച്ചയായി ഇറങ്ങിയ മധുരരാജ ആദ്യമായി നൂറകോടി ക്ലബിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന് ഖ്യാതിയിലാണ്. കലാപരമായി നോക്കുമ്പോൾ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഈ വൈശാഖ് ചിത്രത്തെ പക്ഷേ ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് സൃഷ്ടിച്ച തരംഗം ബ്ലോക്ക് ബസ്റ്ററാക്കി. ജൂണിൽ ഇറങ്ങിയ മമ്മൂട്ടിയുടെ 'ഉണ്ട' നല്ല സിനിമയെ സ്നേഹിക്കുന്നവർക്കുള്ള ഉപഹാരമായി. ഖാലിദ് റഹ്മാൻ എന്ന യുവ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം ബോക്സോഫീസിലും നല്ല പ്രകടനം തുടരുകയാണ്. മാമാങ്കം ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും ആരാധകർക്ക് വൻ പ്രതീക്ഷയാണ്.
മികച്ച ചിത്രം ഇളയരാജ
മികച്ച ചിത്രമായിട്ടും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രമായിപ്പോയി മാധവ് രാംദാസിന്റെ ഇളയരാജ. മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ തന്റെ മുൻകാല സിനിമകൾക്ക് സംഭവിച്ച അതേ പാളിച്ചയാണ് ഈ ചിത്രത്തിലും മാധവ് രാംദാസിന് ഉണ്ടായത്. മാർക്കറ്റിങ്ങിൽ പാളി. നല്ലതാണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ തീയേറ്ററിൽ എത്തുമ്പോഴേക്കും ചിത്രം ഹോൾഡ് ഓവറായി കഴിഞ്ഞിരുന്നു. ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും അടക്കമുള്ളവരുടെ കരിയർ ബെസ്റ്റ് പ്രകടനമുള്ള ഈ കൊച്ചു ചിത്രം ഈ അർധവർഷത്തിൽ സാമ്പത്തിക വിജയം അർഹിച്ച ചിത്രം കൂടിയായിരുന്നു. അതുപോലെ ടി വി ചന്ദ്രന്റെ പെങ്ങളിലയെയും പ്രേക്ഷകർ കൈയൊഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സ്, ഉണ്ട , ഉയരെ, ഇഷ്ക്ക് , അതിരൻ, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ ചിത്രങ്ങളും ഈ അർധവർഷം കണ്ട മികച്ച ചിത്രങ്ങളാണ്. തമാശ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളും ഫീൽ ഗുഡ് മൂവിയെന്ന് പേരെടുത്തു. ഇതിൽ അതിരനും, അർജന്റീന ഫാൻസ് കാട്ടുർക്കടവും കുറച്ചൂകൂടി നല്ല സാമ്പത്തിക വിജയം അർഹിച്ചിരുന്ന സിനിമായിരുന്നു.
യുവതാരങ്ങൾ വീണത് മൂക്കും കുത്തി
മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ തിളങ്ങിയപ്പോൾ, താരമക്കൾ വീണത് മൂക്കും കുത്തിയാണ്. ഒന്നര വർഷത്തെ ഇടവേളക്കുശേഷം 'ഒരു യമണ്ടൻ പ്രേമകഥയുമായി' എത്തിയ ദുൽഖർ യമണ്ടൻ പരാജയമാണ് ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിന്റെ പേര് അനുകരിച്ചുകൊണ്ട് മകൻ പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തിയപ്പോൾ, നിലവാരത്തകർച്ചമൂലം അതിനേയും പ്രേക്ഷകർ കൈവിട്ടു. ദിലിപിനാകട്ടെ അവകാശപ്പെടാൻ ഒരു വിജയം പോലമില്ലാതായപ്പോൾ, പ്രഥീരാജിന്റെ 9 എന്ന ചിത്രവും അത് അർഹിക്കുന്ന രീതിയിൽ പൊട്ടി. നിവിൻപോളിയുടെ മിഖായേലിനും ഇതുതന്നെയായിരുന്നു അവസ്ഥ. മുൻവർഷങ്ങളിലെ വണ്ടർബോയ് ടൊവീനോ തോമസ്, സോളോ നായകനായ ലൂക്കയും, ആൻഡ് ദ ഓസ്ക്കാർ ഗോസ് ടു വിനും തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് കിട്ടിയത്. അതുപോലെ പ്രിയാവാര്യരുടെ കണ്ണിറുക്കലിലൂടെയും, മാണിക്യമലരായ പൂവി വിവാദത്തിലൂടെയും ശ്രദ്ധേയമായ അഡാർ ലൗവും, അഡാർ ഊടായി മാറി.
മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഇന്റനാഷണൽ ലോക്കൽ സ്റ്റോറി, കുട്ടിമാമ ,ചിൽഡ്രസ് പാർക്ക് , തൊട്ടപ്പൻ എന്നീ ചിത്രങ്ങളും ദുരന്തങ്ങളായി. ഇതിൽ ഹിറ്റ്മേക്കറായ ജീത്തു ജോസഫാണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി സംവിധാനിച്ചത്. അരോചക കോമഡി കുത്തിനിറച്ച ചിൽഡ്രസ് പാർക്ക് എടുത്തത് മറ്റൊരു ഹിറ്റ് മേക്കർ ഷാഫിയുമാണ്. അതായത്് പഴയ സംവിധായകരുടെയും നിലവാരം കുത്തനെ ഇടിയുകയാണെന്ന് ചുരുക്കം. അതേസമയം പ്രതിഭ തെളിയിച്ച ഒരു പാട് യുവ സംവിധായകരുടെ മിന്നലാട്ടങ്ങളും ഈ അർധ വർഷം കണ്ടു. മനു അശോകൻ ( ഉയരെ), വിവേക് ( അതിരൻ),അനുരാഗ് മനോഹർ ( ഇഷ്ക്ക് ) അഷറഫ് ഹംസ ( തമാശ) ദിൻജിത്ത് അയ്യത്താൻ ( കക്ഷി അമ്മിണിപ്പിള്ള) എന്നീ പുതുമുഖ സംവിധായകൻ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ദിലീഷ് പോത്തന്റെ ശിഷ്യൻ മധു സി നാരായണൻ സംവിധാനം ചെയ്ത കന്നി സംരംഭമായ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ചും മലയാളം ഏറെ ചർച്ച ചെയ്തു കഴിഞ്ഞു. ഈ നവാഗതരുടെ കൈയിലായിരിക്കും ഇനിയുള്ള മലയാള സിനിമയുടെ ഭാവിയും.
ഈ വർഷം സ്കോർ ചെയ്ത രണ്ടു നടന്മാരാണ് ആസിഫലിയും ഷെയിൻ നിഗവും. കുമ്പളങ്ങിയും ഇഷ്ക്കും ഷെയിനിനും, കക്ഷി അമ്മിണിപ്പിള്ളയും, വിജയസൂപ്പറു പൗർണമിയും ആസിഫിലിക്കും ശരിക്കും ഗുണം ചെയ്തു. ഉയരെയിലെ 'വെറുപ്പിക്കൽ മല്ലുവായുള്ള' ആസിഫലിയുടെ പ്രകടനവും ഇമേജ് ബ്രേക്കിങ്ങ് ആയിരുന്നു. തമാശ എന്ന ഒറ്റപ്പടത്തിലൂടെ തലവരമാറുകയാണ് വിനയ് ഫോർട്ടിന്. നടിമാരിൽ തിളങ്ങി നിൽക്കുന്നത് ഉയരേയിലെ പാർവതി തന്നെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്