പ്രേമചന്ദ്രന്റെ ശ്രമം കൈ നനയാതെ മീൻ പിടിക്കാനുള്ള ശ്രമമെന്ന വിമർശനത്തിലുള്ളത് രാഷ്ട്രീയം; കർമ്മ സമിതി ലക്ഷ്യമിടുന്നത് അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം വ്യാഖ്യാനിക്കുന്ന നിയമ നിർമ്മാണം; കേന്ദ്രത്തിന്റെ ഒളിച്ചു കളിയിൽ പ്രതിഷേധവുമായി കടുത്ത നിലപാടുമായി സുകുമാരൻ നായർ; രഥയാത്രയ്ക്കും പ്രതിഷേധത്തിനും ഇനി കർമ്മ സമിതിക്കൊപ്പം എൻ എസ് എസ് ഇല്ല; 'സുവർണ്ണാവസര രാഷ്ട്രീയത്തിന്' പന്തളം കൊട്ടാരത്തെ കൂടെ നിർത്തി പരിവാറുകാരും; കർമ്മസമിതിയിൽ ഇനി ആർഎസ്എസ് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
പന്തളം: ശബരിമല ആചാര സംരക്ഷണത്തിന് കർമ്മ സമിതി ആഗ്രഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ സമഗ്ര നിയമ നിർമ്മാണം. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് വിലയിരുത്തൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ 'സാമ്പ്രദായ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് അർഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിർവചിക്കണം. ഇതിലൂടെ ശബരിമലയിലെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് ശബരിമല കർമ്മ സമിതിയുടെ നിലപാട്. ഇത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ പരിഗണനയിലുമുണ്ട്. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം കേന്ദ്ര സർക്കാരിന് നിർവ്വചിച്ച് നൽകാനാണ് കർമ്മ സമിതിയുടെ തീരുമാനം.
ഇതിനായി രാജ്യത്തെ മികച്ച നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു . ഹൈന്ദവാചാര്യന്മാരുമായും ചർച്ചചെയ്ത് ആയിരിക്കും കരട് രേഖ കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നത്. ശബരിമലയുവതീപ്രവേശനവുമായി ബന്ധപ്പെട്ടസുപ്രീംകോടതി വിധി ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല ക്ഷേത്രങ്ങളുടെയും ക്ഷേത്രത്തിലെ മൂർത്തിയുടേയും അവകാശങ്ങൾ ഹനിക്കുന്നതും കൂടിയാണതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കർമ്മ സമിതി. നനയാതെ മീൻ പിടിക്കാൻ പ്രേമചന്ദ്രൻ ശ്രമിക്കുന്നുവെന്നാണ് കർമ്മ സമിതിയുടെ ആരോപണം. ബിജെപി സർക്കാരിനെ വെട്ടിലാക്കി പ്രേമചന്ദ്രൻ നടത്തിയ നീക്കമാണ് ഇതിന് കാരണം. അതിനിടെ കർമ്മ സമിതിയുമായി ഇനി എൻ എസ് എസ് സഹകരിക്കില്ലെന്നും സൂചനയുണ്ട്. പ്രേമചന്ദ്രനെ എൻ എസ് എസ് അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എൻ എസ് എസിനെ കൂടി പ്രകോപിപ്പിക്കും തരത്തിൽ കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കിയത് പ്രമേചന്ദ്രന്റെ സ്വകാര്യ ബില്ലാണ്.
ശബരിമല യുവതീപ്രവേശ വിധി തിരുത്തപ്പെടേണ്ടതാണെന്നും വിശ്വാസ സംരക്ഷണത്തിന് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ശബരിമല കർമസമിതി സംസ്ഥാന സമിതിയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് മുതിർന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു കരട് രേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം എന്തെന്ന് നിർവ്വചിക്കാനാകും ശ്രമിക്കുക. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ കാത്തിരുന്നു സമയം പാഴാക്കാതെ വിശ്വാസ സംരക്ഷണത്തിന് പുതിയ കർമപദ്ധതികൾ ആവിഷ്കരിച്ച് അതീവ ജാഗ്രത പുലർത്തി മുന്നോട്ടുപോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ശബരിമല കർമ സമിതി സംസ്ഥാന രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഒരു പക്ഷേ, കോടതി വിധി അനുകൂലമല്ലാതെ വന്നാൽ കേന്ദ്ര സർക്കാരിൽ നിന്ന് ആചാരാനുഷ്ഠാനങ്ങൾക്കു സംരക്ഷണം നൽകുന്ന വിധത്തിലുള്ള നിയമനിർമ്മാണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി. ജി. ശശികുമാരവർമ അധ്യക്ഷത വഹിച്ചു. കർമ്മ സമിതിക്കൊപ്പം പന്തളം കൊട്ടാരം നിൽക്കുന്നത് അവർക്ക് ഏറെ ആശ്വാസമാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റാതെ പാലിക്കാനുള്ളതാണ്. അവ ലംഘിക്കാൻ അനുവദിക്കില്ല. ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചിറക്കിയാൽ സംഘടിതമായ പ്രതികരണം ഉണ്ടാകും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിലും ഗ്രാമങ്ങൾ തോറും ജനങ്ങളെ ബോധവൽക്കരിക്കാൻ രഥയാത്ര സംഘടിപ്പിക്കും. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനു കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കും രഥയാത്ര സംഘടിപ്പിക്കും. രഥയാത്ര 14ന് അയ്യപ്പന്റെ മണ്ണായ പത്തനംതിട്ടയിൽ സമാപിക്കും. എന്നാൽ ഈ പരിപാടികളിലൊന്നും എൻ എസ് എസ് സഹകരിക്കില്ല. പന്തളം കൊട്ടാരം കർമ്മ സമിതിക്കൊപ്പമുണ്ടാവുകയും ചെയ്യും. നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ വിമുഖ കാട്ടുന്നതിനാൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൻ എസ് എസ് തീരുമാനം. ഇത് കർമ്മ സമിതിയെ വെട്ടിലാക്കും. പ്രതിഷേധമല്ല നിയമ നിർമ്മാണമാണ് വേണ്ടതെന്ന നിലപാടിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല ബിൽ സഭയുടെ സ്വത്തായി മാറിക്കഴിഞ്ഞു. പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ പകരം ബിൽ കൊണ്ടുവരികയാണെങ്കിൽ ഈ ബിൽ പിൻവലിക്കാൻ പ്രേമചന്ദ്രൻ സഭയുടെ അനുമതി തേടണം. സഭയ്ക്കു മാത്രമേ അനുമതി നൽകാനുള്ള അധികാരമുള്ളൂ. പ്രേമചന്ദ്രൻ ബിൽ പിൻവലിച്ചില്ലെങ്കിൽ അതിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് എതിർത്ത് വോട്ട് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ സമഗ്ര നിയമ നിർമ്മാണമെന്ന ഉറപ്പ് പ്രേമചന്ദ്രന് നൽകി ബിൽ പിൻവലിപ്പിക്കുമെന്നായിരുന്നു എൻ എസ് എസ് പ്രതീക്ഷ. എന്നാൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇതിന് കഴിയില്ലെന്നതാണ് കേന്ദ്ര നിലപാട്. ഇതിനൊപ്പം കർമ്മ സമിതി പ്രേമചന്ദ്രനെ പരിഹസിക്കുകയും ചെയ്യുന്നു. ശബരിമലിയിൽ ഏവരും ഒന്നിച്ചു പോകണമെന്നതാണ് എൻ എസ് എസ് നിലപാട്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രനെ വിമർശിക്കുന്ന രാഷ്ട്രീയം എൻ എസ് എസിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ശബരിമല ആചാരസംരക്ഷണ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചതോടെ നിലപാടു വ്യക്തമാക്കാൻ ബിജെപി. നിർബന്ധിതമായ്. വിശ്വാസസംരക്ഷണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അവസരത്തിലും കോടതിയിൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് നുള്ള ശ്രമത്തിലാണ് ബിജെപി. ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബിജെപി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകൾക്കും പരാതിയുണ്ടായിരുന്നു. വിശ്വാസികളിൽ ഒരുവിഭാഗത്തിനു ബിജെപിയുടെ ആദ്യനിലപാടിൽ സംശയമുണ്ടായതിനാലാണ് തെരഞ്ഞെടുപ്പിൽ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാത്തത്. ശബരിമല വിഷയത്തിൽ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എൻ.എസ്.എസ്. ഉൾപ്പെടെ വിമർശിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവൻ പിന്തുണയും നേടാനായില്ലെന്നു ബിജെപി. തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്ുയന്നുവെന്ന് ബിജെപി. നേതാവ് കുമ്മനം രാജശേഖരൻ നിലപാടെടുത്തത് ഈ സാഹചര്യത്തിലാണ്. എന്നിട്ടും കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുകകയാണ് ചെയ്തത്. ഇത് ശരിയായ നിലപാടല്ലെന്നാണ് എൻ എസ് എസ് പക്ഷം.
ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കാനാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് നേരത്തെ വിശദീകരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്രസർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യും. എന്നാൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്നും രാം മാധവ് പറഞ്ഞു. എന്നാൽ ഓർഡിനൻസിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ സാധ്യമായവ ചെയ്യുമെന്നാണ് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരവും ബിജെപി ഉൾക്കൊള്ളുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ശബരിമല വിഷയം ആളിക്കത്തിച്ച് നിർത്താനുള്ള ഈ സമീപനത്തോട് എൻ എസ് എസിന് താൽപ്പര്യമില്ല. ഇനി ബോധവൽക്കണവും രഥയാത്രയുമല്ല വേണ്ടത്. മറിച്ച് കേന്ദ്ര ഇടപെടൽ മാത്രമാണെന്ന് എൻ എസ് എസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്