അനുരഞ്ജന സമിതിയും സമവായവും ചർച്ചയും വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി ഉപാധികൾ ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കും; നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ; സിവിൽ കേസിൽ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും തങ്ങളുടെ പള്ളികൾ പിടിക്കാമെന്നത് ഓർത്തഡോക്സുകാരുടെ വ്യാമോഹം മാത്രമെന്ന് യാക്കോബായ സഭയും; ചെകുത്താനും കടലിനും ഇടയിൽ പെട്ട സർക്കാരിന്റെ മേൽ അമിത ഭാരവുമായി കോടതിയും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ശബരിമലയേക്കാൾ വലിയ പ്രതിസന്ധിയാണ് സഭാ കേസിൽ ഇനി പിണറായി വിജയൻ സർക്കാർ നേരിടുക. എന്തു വന്നാലും കോടതി വിധി നടപ്പാക്കിയേ പറ്റൂവെന്ന സുപ്രീംകോടതി വിധിയാണ് എല്ലാത്തിനും കാരണം. ഇതോടെ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. എന്നാൽ പ്രശ്ന പരിഹാസം അകലെയാണ്. ഇടതുപക്ഷത്തോട് അടുത്ത് നിൽക്കുന്നവരാണ് യാക്കോബായ സഭ. ഇവരെ പിണക്കി ഓർത്തഡോക്സുകാർക്ക് പള്ളികൾ നൽകാൻ പിണറായി സർക്കാരിന് തൽകാലം കഴിയില്ല. ഇതുകൊണ്ടാണ് സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിന് പിണറായി ശ്രമിച്ചതും. ഇത് പരാജയപ്പെട്ടപ്പോൾ മൗനത്തിലായി സർക്കാർ. ഇതിനിടെയാണ് എല്ലാം തകിടം മറിച്ച് സുപ്രീംകോടതി വിധിയെത്തിയത്.
ഇതോടെയാണ് കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒരു നിവർത്തിയുമില്ലാതെയായിരുന്നു ഇത്. അതിനിടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭ വിശദീകരിച്ചു. വിധി നടപ്പാക്കാൻ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടികൾ അവലംബിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആ സ്ഥാനത്ത് അനുരഞ്ജന സമിതിയും സമവായവും ചർച്ചയും എന്ന ഉപാധികൾ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുള്ള സർക്കാർ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കർക്കശമായ താക്കീത് ലഭിച്ചിട്ടും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്ന് ബിജു ഉമ്മൻ പറഞ്ഞു. എന്നാൽ സിവിൽ കോടതികളുടെ ഉത്തരവിനു മുകളിൽ വിധി നടപ്പാക്കാൻ സിവിൽ നടപടിക്രമപ്രകാരം മാത്രമേ സാധിക്കു എന്നും ആ നടപടി ക്രമം പാലിക്കപ്പെടാതെ സർക്കാരിനു വിധി നടപ്പാക്കാൻ സാധിക്കില്ലെന്നും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസും പ്രതികരിക്കുന്നു.
ഓർത്തഡോക്സ് നേതൃത്വം പ്രതീക്ഷിക്കുന്നതു പോലെ യാക്കോബായ സഭയുടെ നൂറു കണക്കിന് ദേവാലയങ്ങളിൽ വിധി നടത്തിപ്പ് സാധ്യമാക്കി പള്ളി പിടിച്ചെടുക്കാമെന്നതു വെറും ദിവാസ്വപ്നം മാത്രമാകും. യാക്കോബായ പള്ളികൾ യാക്കോബായ സഭാ നേതൃത്വത്തിന്റെ കീഴിൽ നിലകൊള്ളും. ശബരിമല സംബന്ധിച്ചു സുപ്രീം കോടതിയിലുണ്ടായ വിധി സിവിൽ കോടതി വിധിയല്ല. അതു നടപ്പാക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്. സഭാ കേസുകളിൽ പാസാക്കിയ വിധി രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കം അടിസ്ഥാനമാക്കിയുള്ള വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് യാക്കോബായ സഭ നൽകുന്നത്. ഇത് പിണറായി സർക്കാരിന് വലിയ തലവേദനയാകും.
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കകേസിൽ 2017ൽ പുറപ്പെടുവിച്ച വിധി അതേപടി നടപ്പാക്കണമെന്നാണ് സുപ്രീംകോടതി രണ്ട് ദിവസം മുമ്പ് വിധിച്ചത്. വിധി പൂർണമായും അനുസരിക്കണമെന്നും സംസ്ഥാന സർക്കാരും കക്ഷികളും വിധി മറികടക്കാൻ സമാന്തര വ്യവസ്ഥകൾ സൃഷ്ടിക്കരുതെന്നും ജസ്റ്റിസ്മാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ ഹൈക്കോടതിക്കും കഴിയില്ല. 2017ലെ വിധിക്ക് വിരുദ്ധമായി, കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സുപ്രീംകോടതി ദുർബലപ്പെടുത്തി. ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. വിധി നടപ്പാക്കാൻ സമവായത്തിന് ശ്രമിക്കുന്ന സംസ്ഥാനസർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഉത്തരവ്. വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനാകില്ലെന്നും വിധി ഉടൻ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തേണ്ട കടമ സർക്കാരിനുണ്ടെന്നും ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.
മലങ്കര പള്ളികളിലെ ഭരണം 1934ലെ സഭാഭരണഘടന പ്രകാരമായിരിക്കണമെന്ന് 2017 ജൂലായ് മൂന്നിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. ഓർത്തഡോകസ് സഭയ്ക്ക് അനുകൂലമായ ഈ വിധി 2018ൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചും ശരിവച്ചു. എന്നാൽ കഴിഞ്ഞ മാർച്ചിൽ കട്ടച്ചിറ, വരിക്കോലി പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് ശവസംസ്കാരത്തിനും ആരാധനയ്ക്കും ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വാദത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിലേക്ക് അയയ്ക്കുമെന്ന് മുന്നറിയിപ്പും ജസ്റ്റിസ് അരുൺമിശ്ര നൽകിയിരുന്നു. ഇതോടെയാണ് വിധി നടപ്പാക്കുമെന്ന് പിണറായി പറഞ്ഞത്. അപ്പോഴും യാക്കോബായ സഭ കടുംപിടിത്തം തുടരുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.
സഭാതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന പരിശുദ്ധ ബസേലിയോസ് മർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് അറിയിച്ചത്. സഭാതർക്കത്തിൽ സർക്കാർ ഒരുപക്ഷത്ത് നിൽക്കുന്നു എന്നതാണ് ഓർത്തോഡോക്സ് സഭ ഉന്നയിക്കുന്ന ആക്ഷേപം. സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നവർക്കൊപ്പമാണ് സർക്കാർ. തർക്കം തെരുവിലേക്ക് വലിച്ചിഴയ്ക്കാതെ നിയമത്തിന്റെ വഴി തേടുകമാത്രമാണ് ഓർത്തോഡോക്സ് സഭ ചെയ്തിട്ടുള്ളത്. വിധി ധിക്കരിക്കുന്നവർക്കൊപ്പം സർക്കാർ നിൽക്കുന്നത് അരാചകത്വത്തിന് ഇടയാക്കുമെന്നും പരിശുദ്ധ ബാവ പറഞ്ഞു.
സുപ്രീംകോടതിയുടെ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിൽ ഓർത്തോഡോക്സ് സഭ വിഷയം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിധി നടപ്പാക്കുമെന്ന പ്രഖ്യാപിച്ചത്. സമാധാനപരമായും സമവായത്തോടെയും വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ തിരിഞ്ഞെടുപ്പിന് മുൻപും പിൻപും സർക്കാരിന് ഒരേ നിലപാടാണെന്നും മുഖ്യന്ത്രി പറഞ്ഞു. സ്വത്തവകാശവും ഭരണചുമതലയും മലങ്കരസഭയിൽ നിക്ഷിപ്തമാക്കുന്ന കോടതിവിധി നടപ്പാക്കുന്നതിലൂടെ വിശ്വാസികൾക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഓർത്തോഡോക്സ് സഭാ നിലപാട്.
Stories you may Like
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- അയോധ്യയിലെ പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെ
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍